Connect with us

gulf

ദുബൈ ഭദ്രം, സുരക്ഷിതം:ശൈഖ് മന്‍സൂര്‍

കോവിഡ് 19 അനന്തര ലോകത്തിലേക്കുള്ള പാത നാം ഒരുമിച്ച് ചാര്‍ട്ട് ചെയ്യുമ്പോള്‍ അതിന്റെ പ്രസക്തി കൂടുതല്‍ ശക്തമാകുന്നുവെന്ന് ശൈഖ് മന്‍സൂര്‍ പറഞ്ഞു

Published

on

ദുബൈ: ദുബൈ ഭദ്രവും സുരക്ഷിതവുമാണെന്നും ദുബൈ വിപണി തുറന്നിരിക്കുന്നുവെന്നും ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം. 2021 ജനുവരി 24 മുതല്‍ 26 വരെ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സുരക്ഷിതത്വ പ്രദര്‍ശനമായ ഇന്റര്‍സെക്കിന്റെ 23ാം പതിപ്പിലേക്ക് അഭ്യുദയ കാംക്ഷികളെ സ്വാഗതം ചെയ്തുള്ള സന്ദേശത്തിലാണ് അതിന്റെ രക്ഷാധികാരി കൂടിയായ ശൈഖ് മന്‍സൂര്‍ ഇങ്ങനെ പറഞ്ഞത്. മെസ്സി ഫ്രാങ്ക്ഫര്‍ട്ട് മിഡില്‍ ഈസ്റ്റ് ആണ് ഇന്റര്‍സെക് സംഘാടകര്‍. ലോകത്തെ പ്രമുഖ സുരക്ഷാ, സംരക്ഷണ, അഗ്‌നിരക്ഷാ വ്യാപാര മേളയാണ് ഇന്റര്‍സെക്. തികച്ചും സുരക്ഷിതവും സംരക്ഷിതവുമായ അന്തരീക്ഷത്തിലായിരിക്കും മേള സംഘടിപ്പിക്കുക.

മൂന്ന് ദിവസത്തെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കുന്നവരെ ശൈഖ് മന്‍സൂര്‍ സ്വാഗതം ചെയ്തു. 20 വര്‍ഷത്തിലേറെയായി അന്താരാഷ്ട്ര സുരക്ഷാ, സംരക്ഷണ, അഗ്‌നിരക്ഷാ വ്യവസായങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഇന്റര്‍സെക് പ്രധാന പങ്ക് വഹിക്കുന്നു. കോവിഡ് 19 അനന്തര ലോകത്തിലേക്കുള്ള പാത നാം ഒരുമിച്ച് ചാര്‍ട്ട് ചെയ്യുമ്പോള്‍ അതിന്റെ പ്രസക്തി കൂടുതല്‍ ശക്തമാകുന്നുവെന്ന് ശൈഖ് മന്‍സൂര്‍ പറഞ്ഞു.

ഇന്റര്‍സെക് 2021ലേക്ക് പ്രദര്‍ശകരെ തിരികെ കൊണ്ടുവരുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് അതിന്റെ പ്രധാന സര്‍ക്കാര്‍ പങ്കാളികളായ ദുബൈ സിവില്‍ ഡിഫന്‍സ്, ദുബൈ പൊലീസ്, സെക്യൂരിറ്റി ഇന്‍ഡസ്ട്രിയല്‍ റെഗുലേറ്ററി ഏജന്‍സി (സിറ), ദുബൈ പൊലീസ് അക്കാദമി, ദുബൈ മുനിസിപ്പാലിറ്റി എന്നിവയാണ്.തിരിച്ചെത്തുന്ന ബ്രാന്‍ഡുകളുടെയും കുറച്ച് പുതിയ ബ്രാന്‍ഡുകളുടെയും മികച്ച സങ്കരം തങ്ങളുടെ പക്കലുണ്ടെന്ന് ഇന്റര്‍സെക് ഷോ ഡയറക്ടര്‍ അലക്‌സാണ്‍ഡ്രിയ റോബിന്‍സണ്‍ പറഞ്ഞു.

ഒട്ടേറെ പുതുമകള്‍ ഇന്റര്‍സെക് പ്രദര്‍ശനത്തിനുണ്ടാകും. ആദ്യമായി, ഈ പരിപാടി ഒരു ഹൈബ്രിഡ് ഫോര്‍മാറ്റ് സ്വീകരിച്ചു കൊണ്ടായിരിക്കും അരങ്ങേറുകയെന്നതാണ്. അതായത്, സന്ദര്‍ശകര്‍ക്കും പ്രദര്‍ശകര്‍ക്കും നേരിട്ടും വേര്‍ച്വല്‍ ആയും പങ്കെടുക്കാം.
ഹൈബ്രിഡ് സൗകര്യത്തിന്റെ ഒരു പ്രധാന ഭാഗം എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) പവേര്‍ഡ് മാച്ച് മേക്കിംഗ് ആപഌകേഷനായിരിക്കും. പെരുമാറ്റങ്ങളും താല്‍പര്യങ്ങളും ഉപയോഗപ്പെടുത്തി വിതരണക്കാരെയും ക്രേതാക്കളെയും പൊരുത്തപ്പെടുത്തുകയെന്ന ആശയമാണിത്. തുടര്‍ന്ന്, അവര്‍ക്ക് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി നേരിട്ടുള്ള ഒരു ആശയ വിനിമയ വേദിയിലേക്ക് പോകാം.

ഇന്റര്‍സെക്കിന്റെ നവീകരിച്ച കോണ്‍ഫറന്‍സ് ലൈനപ്പില്‍ ഒരു സാങ്കേതിക അഗ്‌നിരക്ഷാ ഉച്ചകോടി ഉള്‍പ്പെടുന്നു. ഇത് നിഷ്‌ക്രിയ അഗ്‌നി അത്യാഹിത പഠനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യ വിഷയങ്ങളുടെ വിശാലമായ ശ്രേണി ഉള്‍ക്കൊള്ളാന്‍ മാത്രമല്ല, നിര്‍ദിഷ്ട വ്യവസായ അഗ്‌നി അത്യാഹിത വെല്ലുവിളികളെയും ഊര്‍ജം, ഉപയുക്തതാ വ്യവസായങ്ങള്‍ എന്നിവ പോലുള്ള പ്രവണതകളെയും കുറിച്ച് ആഴത്തില്‍ പരിശോധിക്കാന്‍ പ്രൊഫഷണലുകളെ അനുവദിക്കാന്‍ കൂടിയുള്ളതാണ്.

ഈ വര്‍ഷത്തെ ഭാവി സുരക്ഷാ ഉച്ചകോടി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് മുതല്‍ സി ലെവല്‍ വരെയുള്ള വിവിധ സുരക്ഷാ വിദഗ്ധരെ ലക്ഷ്യമിട്ട് വ്യത്യസ്ത മൊഡ്യൂള്‍ ഫോര്‍മാറ്റ് ഉപയോഗിച്ച് പുതുമയോടെ അവതരിപ്പിക്കുന്നതായിരിക്കുമെന്നും അലക്‌സാണ്‍ഡ്രിയ പറഞ്ഞു.50ലധികം രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തോളം പ്രദര്‍ശകരാണ് ഇന്റര്‍സെക് 2021നെത്തുക. പങ്കെടുക്കുന്നവരുടെ സുരക്ഷക്കായി ഉചിതമായ എല്ലാ ആരോഗ്യ സുരക്ഷാ നടപടികളും സ്വീകരിക്കുന്നതാണ്.

gulf

ഒമാനില്‍ അപകടം: ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് ഏഷ്യന്‍ പൗരന്മാര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം

Published

on

മസ്‌കത്ത്: ഒമാനിലെ ഷര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദിയയില്‍ നടന്ന ട്രക്ക് കൂട്ടിയിടിയില്‍ രണ്ട് ഏഷ്യന്‍ പൗരന്മാര്‍ ദുരുദേഹിതരായി. സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം. നിസ്വ-മസ്‌കത്ത് റൂട്ടിലുണ്ടായ അപകടത്തില്‍ അതേ റോഡില്‍ സഞ്ചരിച്ചിരുന്ന അഞ്ച് വാഹനങ്ങള്‍ കൂടി തകര്‍ന്നു.

അപകടത്തെ തുടര്‍ന്ന് രണ്ട് ഏഷ്യന്‍ പൗരന്മാര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റതായും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായും റോയല്‍ ഒമാന്‍ പൊലീസ് (ROP) അറിയിച്ചു. സ്ഥലത്തെ ഗതാഗതം അധികാരികള്‍ തിരിച്ചുവിട്ടിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

 

Continue Reading

gulf

ഒരുമാസത്തിനിടെ 1.39 കോടി പേര്‍ ഉംറ നിര്‍വഹിച്ചു: ഹജ്-ഉംറ മന്ത്രാലയം

ഇതില്‍ 17 ലക്ഷത്തിലേറെ പേര്‍ രാജ്യാന്തര തീര്‍ഥാടകരാണ്.

Published

on

മക്ക: കഴിഞ്ഞ ഒരുമാസത്തിനിടെ 1.39 കോടിയിലധികം വിശ്വാസികള്‍ ഉംറ നിര്‍വഹിച്ചതായി ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 17 ലക്ഷത്തിലേറെ പേര്‍ രാജ്യാന്തര തീര്‍ഥാടകരാണ്. ശേഷിക്കുന്നവര്‍ സൗദി സ്വദേശികളെയും സൗദിയില്‍ താമസിക്കുന്ന വിദേശികളെയും ഉള്‍പ്പെടുന്ന ആഭ്യന്തര തീര്‍ഥാടകര്‍. ഒരു വ്യക്തി ഒരിലധികം തവണ ഉംറ നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ അതും മൊത്തം കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

gulf

കളഞ്ഞുകിട്ടിയ പണം കൈമാറി; സമൂഹബോധം തെളിയിച്ച ബാലികക്ക് അഭിനന്ദനം

വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.

Published

on

അജ്മാന്‍: പൊതുസ്ഥലത്ത് കളഞ്ഞുകിടന്ന പണം കണ്ടെത്തി പൊലീസിന് ഏല്‍പിച്ച ബാലികയെ അജ്മാന്‍ പൊലീസ് ആദരിച്ചു. വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.

കുട്ടിയുടെ സത്യസന്ധതയും ഉത്തരവാദിത്വബോധവും പ്രശംസിച്ച് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മുഹൈരി അഭിനന്ദനം അറിയിച്ചു. പിതാവടക്കമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ് ഷൈമയ്ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്‍കി. കുട്ടികളില്‍ മൂല്യബോധം വളര്‍ത്തുന്നതിനുള്ള കുടുംബത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും, സമൂഹത്തിലെ പൊതുസ്വത്ത് സംരക്ഷണവും നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ നല്‍കുന്ന സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പെരുമാറ്റമാണിതെന്ന് അല്‍ മുഹൈരി പറഞ്ഞു.

Continue Reading

Trending