Connect with us

india

ഇന്ത്യ ഭരിക്കുന്നത് ഇതുവരെ കണ്ടതില്‍ ഏറ്റവും മോശം സര്‍ക്കാര്‍; പ്രശാന്ത് ഭൂഷണ്‍

രാജ്യത്തിെന്റെ പ്രധാനമന്ത്രി തന്നെ വിഡ്ഢിത്തങ്ങള്‍ പ്രചരിപ്പിക്കുന്നു

Published

on

ഡല്‍ഹി: ഇന്ത്യ ഭരിക്കുന്നത് ഇതുവരെ കണ്ടതില്‍ ഏറ്റവും മോശം സര്‍ക്കാരാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. രാജ്യത്തിെന്റെ പ്രധാനമന്ത്രി തന്നെ വിഡ്ഢിത്തങ്ങള്‍ പ്രചരിപ്പിക്കുന്നു. കാലാവസ്ഥ വ്യതിയാനം എന്നൊന്നില്ല എന്നാണ് പ്രചാരണം. ഗണപതിയുടെ തുമ്പിക്കെ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ പിടിപ്പിച്ചതാണെന്ന് പറയുന്നു. ‘ഗോ കൊറോണ ഗോ’ എന്നുപറഞ്ഞാല്‍ കൊറോണ വൈറസ് പോകുമെന്ന് പ്രധാനമന്ത്രിയുടെ മന്ത്രിമാര്‍ പ്രചരിപ്പിക്കുന്നു. ഇതെല്ലാം നമ്മുടെ സമൂഹത്തിന് നേരെയുള്ള ആക്രമണമാണെന്നും ‘ദ ക്വിന്റ്’ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

സുപ്രീംകോടതി ജസ്റ്റിസുമാരെ വിമര്‍ശിച്ചതിനെതിരായ കോടതിയലക്ഷ്യ കേസില്‍ ഒരു രൂപ പിഴ അടക്കും. ജയിലില്‍ പോകാന്‍ എനിക്ക് താല്‍പര്യമില്ല. ഒരുപക്ഷേ സുപ്രീംകോടതി ജയില്‍ ശിക്ഷ വിധിച്ചിരുന്നെങ്കില്‍ ജയിലില്‍ പോകുമായിരുന്നു. എന്നാല്‍ ശിക്ഷ വിധിച്ചത് ഒരു രൂപ പിഴയടക്കാനായിരുന്നു. അതിനാല്‍ ആ പിഴ അടക്കാനാണ് തീരുമാനം.

സുപ്രീംകോടതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ എന്താണ് സംഭവിക്കുന്നതെന്നതില്‍ കുടുംബത്തിലെ ചില അംഗങ്ങള്‍ക്ക് ആശങ്ക ഉണ്ടായിരുന്നു. അതില്‍ പ്രധാനം ജയിലില്‍ അടക്കാനുള്ള സാധ്യതയായിരുന്നു. എന്നാല്‍ പിതാവിനോ, എനിക്കോ അക്കാര്യത്തില്‍ യാതൊരു ആശങ്കയുമില്ലായിരുന്നു. ഇക്കാര്യത്തില്‍ ജയിലില്‍ പോകാനുള്ള സാധ്യത ഞാന്‍ പരിശോധിച്ചിരുന്നു. അങ്ങനെ പലരും ജയിലില്‍ പോകുന്നു. ഒരുപക്ഷേ ആറുമാസത്തേക്ക് എനിക്കും ജയില്‍ ശിക്ഷ വിധിച്ചിരുന്നെങ്കില്‍ ഏറ്റവും ഫലപ്രദമായി ആ സമയം ഞാന്‍ വിനിയോഗിക്കുമായിരുന്നു. വായനക്കായി കൂടുതല്‍ സമയം കണ്ടെത്തും. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട ബുക്ക് തന്നെ എഴുതിയേനെ. ജയലിലെ അവസ്ഥ മനസിലാക്കും. അവിടെ ധാരാളം പേരെ കണ്ടുമുട്ടും. ഏതു തരത്തിലുള്ളവരാണെന്ന് മനസിലാക്കും. ഒരുപക്ഷേ, തന്നെ ജയലില്‍ അടച്ചാല്‍ ഇതില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്ന് അവര്‍ മനസിലാക്കിയിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014 ന് മുമ്പും രാജ്യം നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചിരുന്നു. എന്നാല്‍ എല്ലാത്തരം പ്രശ്‌നങ്ങളും 2014ന് ശേഷം വ്യത്യസ്തമായ ക്രമത്തിലായിരുന്നു. തെരുവുകളില്‍ ആള്‍ക്കൂട്ടത്തെ ആക്രമണത്തിനായി അഴിച്ചുവിട്ടു. സാമൂഹിക മാധ്യമങ്ങളിലുടെ അടക്കം വധിക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നുമുള്ള ഭീഷണികള്‍ ഉയര്‍ന്നുവന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ അടക്കം ഭരണകൂടത്തിനൊപ്പം നിന്ന് വര്‍ഗീയ വിദ്വേഷം ചൊരിയുന്നു. ഇതോടെ സത്യം, അസത്യം എന്നിവ തിരിച്ചറിയാന്‍ ജനങ്ങള്‍ക്കും കഴിയാതെ വരുന്നു. പ്രധാനമന്ത്രിയടക്കം ഇത്തരം പ്രചരണങ്ങളുമായി വരുന്നതാണ് ഇതിന്റെ പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡോക്ടര്‍ കഫീല്‍ ഖാന്‍, ദേവാംഗന കലിത എന്നിവരെ പുറത്തിറക്കി ഹൈകോടതി വിധികള്‍ വരുന്നു. സുപ്രീംകോടതിയും ഇതില്‍ പ്രധാന പങ്കുവഹിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ന്നുവരുന്നു. യു.എ.പി.എ നിയമത്തിന്റെ ഭരണഘടന സാധുത സുപ്രീംകോടതി പരിശോധിക്കണം. എന്റെ കാഴ്ചപ്പാടില്‍ തികച്ചും ഭരണഘടന വിരുദ്ധമാണ് ഈ നിയമം. എന്നാല്‍ എല്ലാവരും ധരിക്കുന്നതാകട്ടെ ഭരണഘടനക്ക് അനുകൂലമെന്നും. യു.എ.പി.എ നിയമം സംബന്ധിച്ച വിധികള്‍ സുപ്രീംകോടതി പുനപരിശോധിക്കണമെന്ന് ഞാന്‍ കരുതുന്നു.

കോടതിയലക്ഷ്യ കേസില്‍ തനിക്കെതിരായ വിധി പരിശോധിച്ചാല്‍ നീതിന്യായ വ്യവസ്ഥയെ ഇതിലും കൂടുതല്‍ വിമര്‍ശിക്കാന്‍ ഇടം നല്‍കുന്നു. എന്നാല്‍ ചര്‍ച്ചകളും മറ്റും കേസിനെ പ്രകോപിപ്പിച്ചു. ഈ ചര്‍ച്ച ഇത്തരത്തില്‍ നീണ്ടുനിന്നാല്‍ കോടതിയലക്ഷ്യ കേസുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഇളവു വരുത്താനാകുമെന്ന് വിശ്വസിക്കുന്നതായും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ടെന്നീസ് താരം രാധിക യാദവ് പിതാവിന്റെ വെടിയേറ്റ് മരിച്ചു

സോഷ്യല്‍ മീഡിയ വീഡിയോയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഗുരുഗ്രാമിലെ വസതിയില്‍ വെച്ച് സംസ്ഥാന ലെവല്‍ ടെന്നീസ് താരം രാധിക യാദവ് പിതാവിന്റെ വെടിയേറ്റ് മരിച്ചതായി പോലീസ് പറഞ്ഞു.

Published

on

സോഷ്യല്‍ മീഡിയ വീഡിയോയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഗുരുഗ്രാമിലെ വസതിയില്‍ വെച്ച് സംസ്ഥാന ലെവല്‍ ടെന്നീസ് താരം രാധിക യാദവ് പിതാവിന്റെ വെടിയേറ്റ് മരിച്ചതായി പോലീസ് പറഞ്ഞു.

രാധിക യാദവിനു നേരെ മൂന്ന് തവണ വെടിയുതിര്‍ത്ത പിതാവിനെ മറ്റ് കുടുംബാംഗങ്ങളുടെ മൊഴിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇരയായ രാധിക യാദവ് ഒന്നിലധികം സംസ്ഥാനതല ടെന്നീസ് ടൂര്‍ണമെന്റുകളില്‍ ഹരിയാനയെ പ്രതിനിധീകരിച്ചിട്ടുണ്ട്, കൂടാതെ പ്രാദേശിക സ്പോര്‍ടിംഗ് സര്‍ക്യൂട്ടിലെ വളര്‍ന്നുവരുന്ന താരമായി കണക്കാക്കപ്പെട്ടിരുന്നു.

ഇവരുടെ വീടിന്റെ ഒന്നാം നിലയില്‍ രാവിലെ 11.30നാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

രാധിക യാദവ് സോഷ്യല്‍ മീഡിയയില്‍ ചിത്രീകരിച്ച വീഡിയോ റീലിനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസമാണ് പിതാവുമായുള്ള വഴക്കിന് കാരണമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോസ്റ്റില്‍ പ്രകോപിതനായ പിതാവ് ലൈസന്‍സുള്ള റിവോള്‍വര്‍ എടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു.

ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് വീട്ടില്‍ പിരിമുറുക്കത്തിന് ഇടയാക്കിയെന്നാണ് പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നതെന്ന് ഗുരുഗ്രാം പോലീസിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സന്ദീപ് കുമാര്‍ പറഞ്ഞു. ‘അച്ഛന്‍ പ്രകോപിതനായി അവളെ വെടിവച്ചു. ഉപയോഗിച്ച ആയുധം ലൈസന്‍സുള്ള റിവോള്‍വര്‍ ആയിരുന്നു, വീട്ടില്‍ നിന്ന് കണ്ടെടുത്തു,’ അദ്ദേഹം പറഞ്ഞു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രാധികയെ വീട്ടുകാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് ആശുപത്രിയില്‍ നിന്ന് പോലീസിന് വിവരം ലഭിച്ചതായി സെക്ടര്‍ 56 പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജേന്ദര്‍ കുമാര്‍ പറഞ്ഞു.

വെടിയേറ്റ് പരിക്കേറ്റ ഒരു സ്ത്രീയെ കുറിച്ച് ആശുപത്രിയില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരു കോള്‍ ലഭിച്ചു. ഞങ്ങള്‍ എത്തുമ്പോഴേക്കും അവള്‍ മരിച്ചു. കുടുംബാംഗങ്ങളുടെ മൊഴികള്‍ പിതാവാണ് ഉത്തരവാദിയെന്ന് സ്ഥിരീകരിച്ചു,’ അദ്ദേഹം പറഞ്ഞു.

കൊലപാതകത്തിന് കേസെടുത്ത പോലീസ് ബന്ധുക്കളെയും അയല്‍ക്കാരെയും ചോദ്യം ചെയ്തുവരികയാണ്. വിശദമായ ഫോറന്‍സിക് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും കുറ്റകൃത്യം നടന്ന സമയത്തെ മാനസികാവസ്ഥ വിലയിരുത്തുന്നതിനായി പ്രതിയെ മാനസികമായി വിലയിരുത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

രാധികയുടെ മരണം വലിയ നഷ്ടമാണെന്ന് മുമ്പ് പരിശീലകനായിരുന്ന മനോജ് ഭരദ്വാജ് പറഞ്ഞു. ‘അവള്‍ ശ്രദ്ധയും അച്ചടക്കവും അപാരമായ കഴിവുള്ളവളുമായിരുന്നു. ഇത് വലിയ നഷ്ടമാണ്,’ അദ്ദേഹം പറഞ്ഞു.

Continue Reading

india

ഹരിയാനയില്‍ മുടിവെട്ടുന്നതുമായി ബന്ധപ്പെട്ട താക്കീതിനെ തുടര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു

മുടിവെട്ടാനും സ്‌കൂള്‍ അച്ചടക്കം പാലിക്കാനും ആവശ്യപ്പെട്ടതിന് ഹരിയാനയിലെ ഹിസാറിലെ നര്‍നൗണ്ട് സബ്ഡിവിഷനിലെ ബാസ് ഗ്രാമത്തിലുള്ള ഒരു സ്വകാര്യ സ്‌കൂളിലെ ഡയറക്ടര്‍ കം പ്രിന്‍സിപ്പലിനെ വ്യാഴാഴ്ച രണ്ട് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു.

Published

on

ചണ്ഡീഗഡ്: മുടിവെട്ടാനും സ്‌കൂള്‍ അച്ചടക്കം പാലിക്കാനും ആവശ്യപ്പെട്ടതിന് ഹരിയാനയിലെ ഹിസാറിലെ നര്‍നൗണ്ട് സബ്ഡിവിഷനിലെ ബാസ് ഗ്രാമത്തിലുള്ള ഒരു സ്വകാര്യ സ്‌കൂളിലെ ഡയറക്ടര്‍ കം പ്രിന്‍സിപ്പലിനെ വ്യാഴാഴ്ച രണ്ട് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു.

ബാസ് ഗ്രാമത്തിലെ കര്‍ത്താര്‍ മെമ്മോറിയല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഡയറക്ടര്‍ കം പ്രിന്‍സിപ്പല്‍, 50 കാരനായ ജഗ്ബീര്‍ സിംഗ് പന്നുവാണ് സ്‌കൂള്‍ വളപ്പില്‍ വച്ച് ആക്രമിക്കപ്പെട്ടത്. പലതവണ കുത്തേറ്റിരുന്നു. ശരിയായ ഗ്രൂമിംഗ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനും പ്രത്യേകിച്ച് അവരുടെ മുടി മുറിക്കുന്നതിനും സ്‌കൂള്‍ നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനും വിദ്യാര്‍ത്ഥികള്‍ ഇടയ്ക്കിടെ ശാസിക്കപ്പെട്ടതില്‍ രോഷാകുലരായിരുന്നു.

സിംഗ് കൗമാരക്കാരെ പലതവണ താക്കീത് ചെയ്യുകയും അവരുടെ വഴികള്‍ ശരിയാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ഇയാളെ ആക്രമിച്ച ശേഷം രണ്ട് വിദ്യാര്‍ത്ഥികളും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

സ്‌കൂള്‍ ജീവനക്കാരാണ് പന്നുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ഹിസാറിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു. സ്‌കൂള്‍ ജീവനക്കാരെയും മറ്റ് വിദ്യാര്‍ത്ഥികളെയും പോലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നതിനാല്‍ ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളില്‍ തടിച്ചുകൂടി.

സ്‌കൂള്‍ പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന മടക്കാവുന്ന കത്തി കണ്ടെടുത്തു.

പ്രിന്‍സിപ്പലിനെ കുത്തിയ ശേഷം ആണ്‍കുട്ടികള്‍ ഓടുന്നതും അവരില്‍ ഒരാള്‍ കത്തി വലിച്ചെറിയുന്നതും കാമ്പസിനുള്ളിലെ സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

അച്ചടക്കമില്ലായ്മയുടെ പേരില്‍ പ്രിന്‍സിപ്പല്‍ തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നതായും ഷര്‍ട്ടില്‍ മുറുക്കി മുടി ട്രിം ചെയ്യാന്‍ പലപ്പോഴും ആവശ്യപ്പെട്ടിരുന്നതായും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ഹന്‍സി പോലീസ് സൂപ്രണ്ട് അമിത് യശ്വര്‍ധന്‍ പറഞ്ഞു.

ഇവര്‍ തമ്മില്‍ വ്യക്തിപരമായ വൈരാഗ്യമുണ്ടെങ്കില്‍ അത് അന്വേഷണത്തില്‍ വ്യക്തമാകുമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനും വിശദമായ അന്വേഷണത്തിനും ശേഷമേ കൊലപാതകത്തിന്റെ കൃത്യമായ സാഹചര്യം വ്യക്തമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് വിദ്യാര്‍ത്ഥികളും പ്രായപൂര്‍ത്തിയാകാത്തവരാണെന്നും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

Continue Reading

india

MSC Elsa 3 കപ്പല്‍ അപകടം: സംസ്ഥാനം ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കമ്പനി

9,531 കോടി രൂപ കെട്ടിവയ്ക്കാനാവില്ലെന്ന് കമ്പനി കോടതിയില്‍ അറിയിച്ചു.

Published

on

കപ്പല്‍ അപകടത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനിയായ എംഎസ്സി. 9,531 കോടി രൂപ കെട്ടിവയ്ക്കാനാവില്ലെന്ന് കമ്പനി കോടതിയില്‍ അറിയിച്ചു. സ്വീകാര്യമാകുന്ന തുക അറിയിക്കണമെന്നും അതുവരെ MSC അക്കിറ്റേറ്റ 2 വിന്റെ അറസ്റ്റ് തുടരുമെന്ന് കോടതി വ്യക്തമാക്കി.

സര്‍ക്കാര്‍ ഫയല്‍ ചെയ്ത അഡ്മിറാലിറ്റി സ്യൂട്ടിലാണ് എംഎസ്സി ഷിപ്പിംഗ് കമ്പനിയുടെ മറുപടി. അതേസമയം കപ്പല്‍ മുങ്ങിയതില്‍ പ്ലാസ്റ്റിക് മാലിന്യം തീരത്തടിഞ്ഞത് മാത്രമാണ് പരിസ്ഥിതി പ്രശ്‌നമെന്നാണ് കമ്പനിയുടെ വാദം. സര്‍ക്കാര്‍ നിര്‍ദേശിച്ച ഭീമമായ നഷ്ട പരിഹാര തുക നല്‍കാനാവില്ലെന്ന് കമ്പനി അറിയിച്ചു.

കെട്ടിവയ്ക്കാനാകുന്ന തുക എത്രയെന്ന് അറിയിക്കാന്‍ കപ്പല്‍ കമ്പനിക്ക് കോടതി നിര്‍ദേശം നല്‍കി. രണ്ടാഴ്ച്ചയ്ക്കുളളില്‍ മറുപടി സത്യവാങ്മൂലം നല്‍കാമെന്ന് കമ്പനി അറിയിച്ചു. കൂടുതല്‍ കപ്പലുകള്‍ അറസ്റ്റ് ചെയ്താല്‍ അത് സംസ്ഥാന താല്‍പ്പര്യത്തിന് എതിരാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അഡ്മിറ്റ് സ്യൂട്ടില്‍ വാദം ഓഗസ്റ്റ് 6ന് നടക്കും.

Continue Reading

Trending