Connect with us

kerala

കേരളത്തിലെ നാല് ജനപ്രതിനിധികള്‍ ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കേസിലെ പ്രതികളെന്ന് അമിക്കസ് ക്യൂറി

കേരളത്തിലെ എംപിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട മറ്റ് നൂറോളം കേസ്സുകളില്‍ ഇതുവരെയും കുറ്റം ചുമത്തിയിട്ടില്ല.

Published

on

ന്യൂഡല്‍ഹി: കേരളത്തിലെ നാല് സിറ്റിങ് ജനപ്രതിനിധികള്‍ ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കേസിലെ പ്രതികളാണെന്ന് അമിക്കസ് ക്യുറി വിജയ് ഹന്‍സാരിയ. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കേരളത്തിലെ എംപിമാരും എംഎല്‍എമാരും പ്രതികളായ 333 കേസുകള്‍ നിലവിലുണ്ട്. ഇതില്‍ 310 കേസ്സുകളില്‍ സിറ്റിങ് എംപിമാരും എംഎല്‍എമാരും ആണ് പ്രതികള്‍. 23 കേസ്സുകളില്‍ മുന്‍ എംപിമാരും എംഎല്‍എമാരും ആണ് പ്രതികള്‍. 15 കേസുകളുടെ വിചാരണ കോടതികള്‍ സ്റ്റേ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

1992 ലും 97 ലും ജനപ്രതിനിധികള്‍ പ്രതികളായ രണ്ട് ക്രിമിനല്‍ കേസ്സുകളില്‍ വധശിക്ഷയോ ജീവപര്യന്തം തടവ് ശിക്ഷയോ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ ആണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ ഈ കേസ്സുകളിലെ വിചാരണ ഹൈകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ജനപ്രതിനിധി ഉള്‍പ്പെട്ട, ജീവപര്യന്തം തടവ് ശിക്ഷവരെ ലഭിക്കാവുന്ന 2009 ലെ കേസില്‍ ഇത് വരെയും പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല.

കേരളത്തിലെ എംപിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട മറ്റ് നൂറോളം കേസ്സുകളില്‍ ഇതുവരെയും കുറ്റം ചുമത്തിയിട്ടില്ല. ഇതില്‍ ചില കേസ്സുകള്‍ 2012-ലും 2013-ലും രജിസ്റ്റര്‍ ചെയ്തതാണെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്താകമാനം എം.പിമാരും എംഎല്‍എമാരും പ്രതികളായ 4442 കേസ്സുകള്‍ രാജ്യത്തെ വിവിധ കോടതികളില്‍ ഉണ്ടെന്നും അമിക്കസ് ക്യുറിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ 2556 കേസ്സുകളില്‍ നിലവില്‍ ജനപ്രതിനിധികള്‍ ആയവര്‍ ആണ് പ്രതികള്‍. ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന 413 കേസ്സുകള്‍ ഉള്ളതില്‍ നിലവില്‍ ജനപ്രതിനിധികള്‍ പ്രതികള്‍ ആണ്.

കടപ്പാട്:മാതൃഭൂമി ന്യൂസ്‌

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

Trending