Connect with us

News

വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ആപ്പിള്‍ സ്റ്റോര്‍, ലോകത്തെ ആദ്യ സംഭവം; ചിത്രങ്ങള്‍

സിംഗപ്പൂരിലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന സ്‌റ്റോര്‍ ഉപഭോക്താക്കളെ മാത്രമല്ല സഞ്ചാരികളെയും അദ്ഭുതപ്പെടുത്തുന്നതാണ്

Published

on

ലോകം ഒന്നടങ്കം ചെറുതും വലുതുമായ സ്‌റ്റോറുകള്‍ ഉള്ള കമ്പനിയാണ് ആപ്പിള്‍. എന്നാല്‍, ലോകത്തെ തന്നെ അമ്പരിപ്പിക്കുന്ന സ്‌റ്റോറാണ് സിംഗപ്പൂരില്‍ ആപ്പിള്‍ തുറന്നത്. സിംഗപ്പൂരിലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന സ്‌റ്റോര്‍ ഉപഭോക്താക്കളെ മാത്രമല്ല സഞ്ചാരികളെയും അദ്ഭുതപ്പെടുത്തുന്നതാണ്.

ഒരു ഫ്‌ലോട്ടിങ് വിളക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ആപ്പിള്‍ വ്യാഴാഴ്ച സിംഗപ്പൂരിലെ മറീന ബേയില്‍ വെള്ളത്തിലിരിക്കുന്ന തനതായ സ്‌റ്റോര്‍ തുറന്നത്. സിംഗപ്പൂരിലെ ആപ്പിളിന്റെ മൂന്നാമത്തെ റീട്ടെയില്‍ ലൊക്കേഷനാണിത്. ആപ്പിളിന്റെ മറീന ബേ സാന്‍ഡ്‌സ് സ്‌റ്റോര്‍ പൂര്‍ണമായും വെള്ളത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു. കൂടാതെ നഗരത്തിന്റെ 360 ഡിഗ്രി പനോരമിക് കാഴ്ചകളും അതിമനോഹരമായ സ്‌കൈലൈനും വാഗ്ദാനം ചെയ്യുന്നുണ്ട്. പൂര്‍ണമായും ഗ്ലാസില്‍ പണിത ഒരു കുംഭഗോപുരം പോലെയുള്ള ആപ്പിള്‍ സ്‌റ്റോര്‍ നിരവധി പേരാണ് കാണാനെത്തുന്നത്.

കുത്തനെയുള്ള 10 ബാറുകളില്‍ 114 ഗ്ലാസുകള്‍ ഒന്നൊന്നായി ചേര്‍ത്തുവെച്ചാണ് കുംഭഗോപുരം നിര്‍മിച്ചിരിക്കുന്നത്. താഴികക്കുടത്തിന്റെ അഗ്രത്തില്‍ ഒരു ഒക്കുലസ് സ്ഥിതിചെയ്യുന്നുണ്ട്. ഇത് വഴി അകത്തേക്ക് പ്രകാശരശ്മികള്‍ വരുന്നു. റോമിലെ പന്തീയോനില്‍ നിന്നാണ് ഒക്കുലസ് പ്രചോദനമായത് എന്നാണ് ആപ്പിള്‍ പറയുന്നത്. ഗ്ലാസിന്റെ ഇന്റീരിയര്‍ ഇഷ്ടാനുസൃത ബഫിലുകള്‍ കൊണ്ട് നിരത്തിയിരിക്കുന്നു. ഓരോന്നും പകല്‍സമയത്തെ സൂര്യ കിരണങ്ങളെ പ്രതിരോധിക്കുന്നതിനും രാത്രിസമയത്തെ ലൈറ്റിങ് ഇഫക്റ്റ് നല്‍കുന്നതിനും പ്രത്യേകമായി രൂപപ്പെടുത്തിയിരിക്കുന്നു.

താഴികക്കുടത്തിന്റെ ഉള്‍ഭാഗത്ത് മരങ്ങളും കാണാം. ഇത് സസ്യജാലങ്ങളിലൂടെ അധിക ഷേഡിങും മൃദുവായ നിഴലുകളും നല്‍കുന്നു. 23 ഭാഷകളില്‍ സംസാരിക്കുന്ന 150 ഓളം ജീവനക്കാര്‍ ആപ്പിള്‍ മറീന ബേ സാന്‍ഡ്‌സിലേക്ക് സന്ദര്‍ശകരെ സ്വാഗതം ചെയ്യാന്‍ തയാറാണെന്നാണ് ആപ്പിള്‍ പറയുന്നത്.

kerala

‘ഇ പിക്കെതിരെ നടപടി എടുക്കാനുള്ള ധൈര്യം പിണറായിക്ക് ഇല്ല’; രമേശ് ചെന്നിത്തല

Published

on

തിരുവനന്തപുരം: ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം പിണറായി വിജയനില്ലെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിയുടെ ട്രബിൾ ഷൂട്ടറാണ് ഇപി. പിണറായി അറിയാതെ ഇപി ഒരു ചെറുവിരൽ അനക്കില്ല. ആ നിലയ്ക്ക് ഇപിക്കെതിരെ നടപടിയെടുത്താൽ ഉണ്ടാകാൻ പോകുന്ന പുകിൽ അറിയാവുന്ന മുഖ്യമന്ത്രിക്ക് പത്തി മടക്കിയിരിക്കാനല്ലാതെ ഒന്നും ചെയ്യാനാവില്ലെന്ന് സിപിഐഎംലെ ആർക്കാണ് അറിയാത്തത് എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ഇത്ര ഷെയ്ഡീ ബാന്ധവം മുഖ്യമന്ത്രി പിണറായി അറിഞ്ഞ് കൊണ്ട് തന്നെയാണ് നടന്നത്. ഈ ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തുടങ്ങിയ സിപിഐഎം – ബിജെപി ബന്ധം മറനീക്കി ഇപ്പോൾ പുറത്ത് വന്നുവെന്ന് മാത്രം. പാർലമെൻ്റ് തെരെഞ്ഞെടുപ്പിലും ഇവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു. ഇത് കൊണ്ടെന്നും ഇരു പാർട്ടികളും ഒരു സീറ്റ് പോലും ജയിക്കാൻ പോകുന്നില്ല. ഇരുവരുടെയും ആഗ്രഹം കോൺഗ്രസ് മുക്ത ഭാരതമാണ്. അത് വെറും മലർപ്പൊടിക്കാരൻ്റെ സ്വപ്നം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

Continue Reading

EDUCATION

കൊടുംചൂട്: സംസ്ഥാനത്തെ ഐടിഐകള്‍ക്ക് മെയ് നാല് വരെ അവധി

ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും

Published

on

തിരുവനന്തപുറം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ഐടികള്‍ക്കും ചൊവ്വാഴ്ച (30 4 2024 )മുതല്‍ മെയ് 4 വരെ അവധി പ്രഖ്യാപിച്ചതായി ഡയറക്ടര്‍ അറിയിച്ചു.

ആള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റ് അടുത്ത സാഹചര്യത്തില്‍ സിലബസ് പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. വിദ്യാര്‍ത്ഥികളും അധ്യാപകരും ഇതിനാവശ്യമായ
സംവിധാനങ്ങളും ക്രമീകരണങ്ങളും
ഏര്‍പ്പെടുത്തണം. ഉദ്യോഗസ്ഥരും അധ്യാപകരും സ്ഥാപനങ്ങളില്‍ ഹാജരാകണമെന്നും ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.

Continue Reading

kerala

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്

Published

on

കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മൂന്നാം പ്രതി അനുപമയുട ജാമ്യാപേക്ഷ തള്ളി കോടതി. വിദ്യാര്‍ത്ഥിയായ തന്റെ പഠനം തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അനുപമ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്.

കേസിൽ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്നു ജാമ്യാപേക്ഷ നൽകുന്നത്. വിദ്യാർത്ഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് അഡ്വ. പ്രഭു വിജയകുമാർ മുഖേനയാണ് ജാമ്യാപേക്ഷ നൽകിയത്. കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ(51), ഭാര്യ എം.ആർ.അനിതാകുമാരി(39), മകൾ പി.അനുപമ(21) എന്നിവരാണ് പ്രതികൾ. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാംപ്രതിയായ അനുപമ നാലുലക്ഷത്തിലേറെ സബ്സ്‌ക്രൈബേഴ്സുള്ള യൂട്യൂബറാണ്.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ഭാഗമായി ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു.

Continue Reading

Trending