Connect with us

india

‘ഇരുമേഖലയിലും വളരെ മോശം’; സഭയില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍

ഇരു മേഖലകളിലെയും ഏറ്റവും മോശം അവസ്ഥ നമുക്കുണ്ട്. വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്താനോ സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിക്കാനോ നമ്മള്‍ക്ക് കഴിഞ്ഞിട്ടില്ല. നാല്‍പത്തിയൊന്നു വര്‍ഷത്തിനുള്ളില്‍ ഏറ്റവും വലിയ ഇടിവില്‍ ആദ്യമായി ജിഡിപി എത്തി. കോവിഡ് മഹാമാരിയുടെ ഏറ്റവും മോശം അവസ്ഥയുടെ പോസ്റ്റര്‍ കുട്ടിയായി ഇന്ത്യ മാറി, ശശി തരൂര്‍ പറഞ്ഞു.

Published

on

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ പൂര്‍ണ്ണമായി പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാറിനെതിരെ പാര്‍ലമെന്റില്‍ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. കോവിഡ് -19 കൈകാര്യം ചെയ്യുന്നതിലും സമ്പദ്വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിലും മോദി സര്‍ക്കാര്‍ വരുത്തിയ വീഴ്ചകള്‍ക്കെതരേയായാണ് കോണ്‍ഗ്രസ് എംപി ഞായറാഴ്ച ലോക്‌സഭയില്‍ ആഞ്ഞടിച്ചത്.

ലോകമെമ്പാടുമുള്ള മിക്ക രാജ്യങ്ങളും ഒന്നുകില്‍ തങ്ങളുടെ സമ്പദ്വ്യവസ്ഥയുടെ കരുതലില്‍ തങ്ങളുടെ രാജ്യത്തെ വൈറസില്‍ നിന്ന് രക്ഷിച്ചെടുത്തു അല്ലെങ്കില്‍ രോഗ വ്യാപനത്തിനിടയിവും സമ്പദ്വ്യവസ്ഥ തകരാതെ സൂക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മോദി സര്‍ക്കാര്‍ ഇരുമേഖലയേയും വളരെ മോശമായാണ് കൈകാര്യം ചെയ്തതെന്ന്, ശശി തരൂര്‍ പറഞ്ഞു.

ഇരു മേഖലകളിലെയും ഏറ്റവും മോശം അവസ്ഥ നമുക്കുണ്ട്. വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്താനോ സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിക്കാനോ നമ്മള്‍ക്ക് കഴിഞ്ഞിട്ടില്ല. നാല്‍പത്തിയൊന്നു വര്‍ഷത്തിനുള്ളില്‍ ഏറ്റവും വലിയ ഇടിവില്‍ ആദ്യമായി ജിഡിപി എത്തി. കോവിഡ് മഹാമാരിയുടെ ഏറ്റവും മോശം അവസ്ഥയുടെ പോസ്റ്റര്‍ കുട്ടി(poster child)യായി ഇന്ത്യ മാറി, ശശി തരൂര്‍ പറഞ്ഞു.

നമ്മുടെ തൊഴില്‍ പ്രതിസന്ധി വീണ്ടും മോശമായിത്തീര്‍ന്നിരിക്കുന്നു. ചെറുകിട, ഇടത്തരം ബിസിനസുകള്‍ തകര്‍ന്നു, വ്യാപാരം തകര്‍ന്നു, മുന്‍കൂട്ടി പ്രതീക്ഷിച്ചിരുന്ന എല്ലാ സാധ്യതകളും മരിച്ചിരിക്കുന്നു, കോവിഡ് -19 പാന്‍ഡെമിക്കിനെക്കുറിച്ചുള്ള ലോവര്‍ ഹൗസ് ചര്‍ച്ചയില്‍ തരൂര്‍ പറഞ്ഞു.

ഒരു മുന്നറിയിപ്പ് പോലുമില്ലാതെ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച ലോക്ക്ഡൗണിന് എതിരേയും തരൂര്‍ കടുത്ത വിമര്‍ശനമുയര്‍ത്തി. 21 ദിവസത്തെ ലോക്ക്ഡൗണിന് മുമ്പ് സംസ്ഥാനങ്ങളുമായി ആലോചിച്ചിട്ടില്ലെന്ന് തിരുവനന്തപുരം എംപി പറഞ്ഞു.

‘മിക്ക വ്യക്തികള്‍ക്കും ഏതുവിധേനയും വീട്ടിലെത്താന്‍ സമയമുണ്ടായിരുന്നു ഒരു ഞായറാഴ്ചയെ 17 മണിക്കൂര്‍ ജനത കര്‍ഫ്യൂവിലൂടെ ലോക്ക് ചെയ്യുകയായിരുന്നു.
എന്നാല്‍, രാജ്യത്തിന്മേല്‍ താന്‍ അഴിച്ചുവിട്ട ദുരന്തത്തെ കുറുക്ഷേത്രയോടാണ് പ്രധാനമന്ത്രി തന്റെ നിയോജകമണ്ഡലത്തിലെ പ്രസംഗത്തില്‍ അഭിസംബോധന ചെയ്തത്. മഹാഭാരത വിജയത്തിന് 18 ദിവസം എടുത്തിട്ടുണ്ടെന്നും കോവിഡ് -19 കൈകാര്യം ചെയ്യാന്‍ 21 ദിവസമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ 180 ദിവസം കഴിഞ്ഞു, നമ്മുടെ രാജ്യത്തിലെ കോവിഡ് കണക്ക് ലോകത്ത് തന്നെ ഒന്നാം സ്ഥാനത്തേക്ക് പോകുകയാണ്. ദൈനംദിന കേസുകള്‍ ഒരു ലക്ഷത്തിലെത്തി. മറ്റേതൊരു രാജ്യത്തേക്കാളും രൂക്ഷമായ മാന്ദ്യത്തിലൂടെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ തകര്‍ന്നിരിക്കുകയാണ്, ശശി തരൂര്‍ തുറന്നടിച്ചു.

‘മഹാമാരി ഇല്ലെന്ന് ഞങ്ങള്‍ പറയുന്നില്ല, എന്നാല്‍ ഒരു ഒരുക്കവുമില്ലായിരുന്നെന്നാണ് ഞങ്ങള്‍ പറയുന്നത്.’ എന്ന ഹിന്ദി കവിത കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഖാര്‍ഗെയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍; നടപടി ദുരുദ്ദേശത്തോടെയെന്ന് കോണ്‍ഗ്രസ്‌

Published

on

പാട്‌ന: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെന്ന് കോണ്‍ഗ്രസ്. ഇന്നലെ ബീഹാറിലെ സമസ്തിപൂരില്‍ വച്ചാണ് പരിശോധന നടത്തിയതെന്നും നടപടി നിര്‍ഭാഗ്യകരമാണെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം ദുരുദ്ദേശത്തോടെയുള്ളതാണെന്നും പ്രതിപക്ഷ നേതാക്കളെ അനാവശ്യമായി ലക്ഷ്യം വയ്ക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.

നിരവധി എന്‍ഡിഎ നേതാക്കള്‍ പ്രചാരണം നടത്തുന്നുണ്ട്. എന്നാല്‍ എന്‍ഡിഎ നേതാക്കളുടെ വാഹനത്തില്‍ ഇതുവരെ പരിശോധന നടത്തിയിട്ടുണ്ടോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനം ദുരുദ്ദേശപരമാണെന്നും ബീഹാര്‍ കോണ്‍ഗ്രസ് നേതാവ് രാജേഷ് റാത്തോര്‍ ആരോപിച്ചു.

Continue Reading

india

നാലാം ഘട്ട വോട്ടെടുപ്പിനൊരുങ്ങി രാജ്യം; 96 സീറ്റിലേക്ക് 1717 സ്ഥാനാർത്ഥികൾ

Published

on

ലോക്സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 10 സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള 1717 സ്ഥാനാർത്ഥികളാണ് ആകെ മത്സരിക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്.

ആന്ധ്രപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലുങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഉത്തർപ്രദേശിൽ 13 സീറ്റുകളിലും മഹാരാഷ്ട്രയിലെ 11ഉം ബംഗാൾ മധ്യപ്രദേശ് എന്നിവടങ്ങളിൽ 8 മണ്ഡലങ്ങളിലും ബിഹാറിൽ അഞ്ചും ഒഡീഷയിലെയും ജാർഖണ്ഡിലെയും നാല് മണ്ഡലങ്ങളും ജമ്മുകാശ്മീർ ഒരു സീറ്റിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശിലെ 175 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും നാളെ നടക്കും.

 

Continue Reading

india

‘ബിജെപി നേതാക്കളുടെ വർഗീയ പരാമർശങ്ങളിൽ കമ്മീഷൻ്റെ നിലപാട് ദുരൂഹം’; തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് മല്ലികാർജുൻ ഖാര്‍കെ

കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.

Published

on

തെരഞ്ഞെടുപ്പ് കമ്മീഷന് കടുത്ത മറുപടിയുമായി മല്ലികാർജ്ജുൻ ഖാര്‍കെ. നേരിട്ട് നൽകിയ പരാതികൾ കമ്മീഷൻ അവഗണിച്ചു. ഭരണകക്ഷി നേതാക്കൾ നടത്തുന്ന നഗ്നമായ വർഗീയ, ജാതീയ പ്രസ്താവനകളിൽ കമ്മീഷന്റെ നിലപാട് ദുരൂഹമാണ്. കമ്മീഷന് മേൽ സർക്കാരിന്റെ സമ്മർദ്ദമുണ്ട്. കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ അനാവശ്യമായി നിരുത്തരവാദപരമായ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നു എന്നും പാർട്ടി പ്രസിഡൻ്റ് ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുന്നതിന് ഇടപെടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി ആയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് ഖാര്‍കെ രംഗത്തുവന്നത്.

Continue Reading

Trending