Connect with us

india

തിയ്യതി കുറിച്ചു; ബിഹാറില്‍ ആരു വാഴും- നെഞ്ചിടിപ്പോടെ മുന്നണികള്‍

കോവിഡ് മഹാമാരിക്കാലത്ത് ലോകത്തു തന്നെ നടക്കുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ബിഹാറിലേത്.

Published

on

പട്‌ന: പോരാട്ടത്തിന് തിയ്യതി കുറിച്ചതോടെ ബിഹാറില്‍ ഇനി തെരഞ്ഞെടുപ്പിന്റെ ചൂട്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് പോരാട്ടത്തിനുള്ള നാള്‍ കുറിച്ചത്. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയ്യതികളില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. നവംബര്‍ പത്തിന് ഫലമറിയാം.

കോവിഡ് മഹാമാരിക്കാലത്ത് ലോകത്തു തന്നെ നടക്കുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ബിഹാറിലേത്. 243 നിയമസഭാ സീറ്റുകളാണ് ബിഹാറില്‍ ഉള്ളത്. ചരിത്രപരമായ തെരഞ്ഞെടുപ്പ് എന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ ഇതിനെ വിശേഷിപ്പിച്ചത്.

പോരാട്ടം ഇങ്ങനെ

നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ജെഡിയു നയിക്കുന്ന ബിജെപി ഉള്‍പ്പെട്ട എന്‍ഡിഎ, ലാലുപ്രസാദ് യാദവ് നേതൃത്വം നല്‍കുന്ന ആര്‍ജെഡി നയിക്കുന്ന കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷ സഖ്യം. ഇതാണ് ബിഹാറിലെ പൊതു ചിത്രം. തുടര്‍ച്ചയായ നാലാം തവണ അധികാരം പിടിക്കാനാണ് ജെഡിയുവിന്റെ ശ്രമം. അതിന് ഏതുവില കൊടുത്തും തടയിടുമെന്ന ആത്മവിശ്വാസവുമായി ആര്‍ജെഡിയും.

ചിരാഗ് പാസ്വാന്റെ ലോക് ജന്‍ശക്തി പാര്‍ട്ടിയും മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും എത്തിയത് പ്രതിപക്ഷ നിരയുടെ ഊര്‍ജം വര്‍ധിപ്പിച്ചിട്ടുണ്ട്. എന്‍ഡിഎയ്ക്കുള്ളിലെ സീറ്റു തര്‍ക്കവും ചിരാഗിന്റെ ഇടച്ചിലും ഭരണകക്ഷിക്ക് വെല്ലുവിളിയാകുമെന്ന് തീര്‍ച്ചയാണ്.

ജയിലില്‍ കഴിയുന്ന ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവാണ് ആര്‍ജെഡിയുടെ മുഖം. കോവിഡ് വൈറസ്, തൊഴിലാളികളുടെ കുടിയേറ്റം, പ്രളയം എന്നീ വിഷയങ്ങളില്‍ ഈയിടെ തേജസ്വി യാദവ് സര്‍ക്കാറിനെതിരെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചിരുന്നത്. കേന്ദ്രസര്‍ക്കാറിന്റെ വിവാദമായ കാര്‍ഷിക ബില്ലും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് തീര്‍ച്ചയാണ്. ബില്‍ കര്‍ഷക വിരുദ്ധമാണ് എന്ന പ്രചാരണം പ്രതിപക്ഷം ആരംഭിച്ചു കഴിഞ്ഞു.

2015 ലെ കക്ഷിനില

മഹാഗട്ബന്ധന്‍ എന്ന പേരില്‍ ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് കക്ഷികള്‍ ഒന്നിച്ചു നിന്നാണ് 2015ലെ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജെഡിയു 71 ഇടത്തും ആര്‍ജെഡി 80 ഇടത്തും കോണ്‍ഗ്രസ് 27 സീറ്റിലും വിജയിച്ചു. ഇന്ത്യന്‍ നാഷണല്‍ ലോക്ദര്‍, സമാജ്‌വാദി ജനതാ പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി എന്നീ ആറു കക്ഷികളുടെ കൂട്ടായ്മയായിരുന്നു മഹാഗട്ബന്ധന്‍. നിതീഷ് കുമാര്‍ ആയിരുന്നു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. 243 സീറ്റില്‍ 157 സീറ്റ് നേടിയാണ് മഹാസഖ്യം അധികാരം പിടിച്ചത്.

എതിര്‍പക്ഷത്തായിരുന്ന ബിജെപിക്ക് 53 ഉം ലോക്ജന്‍ശക്തി പാര്‍ട്ടി, രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടി എന്നീ കക്ഷികള്‍ക്ക് രണ്ടു വീതവും സീറ്റാണ് ലഭിച്ചിരുന്നത്.

എന്നാല്‍ മഹാസഖ്യം 2017 ജൂലൈ വരെ മാത്രമേ നിലനിന്നുള്ളൂ. പിന്നീട് ബിജെപിക്കൊപ്പം ചേര്‍ന്ന് നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരിച്ചു. ബിജെപിയുടെ സുശീല്‍ കുമാര്‍ മോദിയായിരുന്നു ഉപമുഖ്യമന്ത്രി.

ഇത്തവണ എന്തു സംഭവിക്കും?

സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി 80 സീറ്റുള്ള ആര്‍ജെഡിയാണ്. കോണ്‍ഗ്രസിന് 27 സീറ്റുണ്ട്. മൊത്തം 107 സീറ്റ്. 122 പേരുടെ പിന്തുണയാണ് സര്‍ക്കാറുണ്ടാക്കാന്‍ വേണ്ടത്. നിലവിലെ സാഹചര്യത്തില്‍ ആഞ്ഞു പിടിച്ചാല്‍ നിതീഷ് കുമാറിനെ താഴെയിറക്കാം എന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം.

എന്നാല്‍ വോട്ട് ഓഹരികള്‍ പരിഗണിക്കുമ്പോള്‍ സംസ്ഥാനത്ത് ബിജെപി വളര്‍ച്ചയുണ്ടാക്കിയത്. 2015ല്‍ 7.94 ശതമാനം വോട്ടുകളുടെ വര്‍ധനയാണ് ബിജെപിക്കുണ്ടായത്. എന്നാല്‍ മുന്‍ തെരഞ്ഞെടുപ്പില്‍ ജെഡിയു സഖ്യകക്ഷിയായി 91 സീറ്റാണ് ബിജെപി നേടിയിരുന്നത്. ജെഡിയുവിന് 5.81 ശതമാനവും ആര്‍ജെഡിക്ക് 0.44 ശതമാനവും കോണ്‍ഗ്രസിന് 1.68 ശതമാനവും വോട്ടു കുറഞ്ഞു. അതേസമയം, 157 സീറ്റിലാണ് ബിജെപി മത്സരിച്ചത്. ജെഡിയുവും ആര്‍ജെഡിയും 101 സീറ്റില്‍ വീതം മത്സരിച്ചു. കോണ്‍ഗ്രസ് 41 ഇടത്തും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

india

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ തൂത്തെറിയപ്പെടുമെന്ന് മോദിക്ക് ഭയം: കോണ്‍ഗ്രസ്

‘മഹിളാ സമ്മാന്‍’, ‘നാരി ശക്തി’ എന്നീ വിഷയങ്ങളില്‍ പലപ്പോഴായി കുപ്രചരണങ്ങള്‍ നടത്തുന്ന മോദി, പ്രജ്വല്‍ രേവണ്ണയുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാനായിട്ടും അദ്ദേഹത്തെ അംഗീകരിച്ചത് എന്തുകൊണ്ടാണ്? ജയറാം രമേശ് ചോദിച്ചു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ എന്‍ഡിഎ തൂത്തെറിയപ്പെടുമെന്ന ഭയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെന്ന് കോണ്‍ഗ്രസ്. ലൈംഗികാതിക്രമക്കേസിലെ പ്രതിയായ ജെഡി(എസ്) ഹാസന്‍ സ്ഥാനാര്‍ഥി പ്രജ്വല്‍ രേവണ്ണയെ രാഷ്ട്രീയമായി പിന്തുണച്ചതിന് മോദിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് മഹിളാ സമ്മാന്‍ എന്ന മോദിയുടെ നയത്തെ ചോദ്യം ചെയ്യുകയും ചെയ്തു.

”മോദി എന്തിനാണ് ഹാസന്‍ സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണം നടത്തിയത്. ജനാര്‍ദ്ദന്‍ റെഡ്ഡിക്ക് വേണ്ടി ബി.ജെ.പി വാഷിംഗ് മെഷീന്‍ മുഴുവനായി കറങ്ങുന്നുണ്ടോ? നുണ പറയുന്നതിനും ഭയപ്പെടുത്തുന്നതിനും പകരം ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയണം” കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.ഹാസന്‍ സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട സെക്‌സ് ടേപ്പ് വിവാദം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഹാസനിലെ സിറ്റിങ് എം.പിയായ പ്രജ്വല്‍ രേവണ്ണ ആയിരക്കണക്കിന് സ്ത്രീകളുടെ സ്ത്രീകളുടെ അശ്ലീല വീഡിയോയാണ് സൃഷ്ടിച്ചത്. തുടര്‍ന്ന് ജില്ലയിലുടനീളം പെന്‍ഡ്രൈവ് വഴി വീഡിയോകള്‍ വിതരണം ചെയ്തു ഇരകളെ അപമാനിച്ചു. അവരില്‍ ചിലര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇത്തരം വീഡിയോകള്‍ ഉണ്ടെന്ന വസ്തുത അറിയാമെന്നിരിക്കെയാണ് പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കിയത്.

പ്രജ്വലിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മുന്‍ എം.എല്‍.എം പാര്‍ട്ടി നേതൃത്വത്തിന് കത്തെഴുതിയിരുന്നു. സ്ത്രീകളുടെ നീതിക്ക് മുന്‍ഗണന നല്‍കുന്നതിനുപകരം, എന്‍ഡിഎ ആസൂത്രിതമായി അഴിമതിയെ പോളിംഗ് വരെ അടിച്ചമര്‍ത്തുകയായിരുന്നു.’മഹിളാ സമ്മാന്‍’, ‘നാരി ശക്തി’ എന്നീ വിഷയങ്ങളില്‍ പലപ്പോഴായി കുപ്രചരണങ്ങള്‍ നടത്തുന്ന മോദി, പ്രജ്വല്‍ രേവണ്ണയുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാനായിട്ടും അദ്ദേഹത്തെ അംഗീകരിച്ചത് എന്തുകൊണ്ടാണ്? ജയറാം രമേശ് ചോദിച്ചു.

വിവിധ അഴിമതികളിലും കുംഭകോണങ്ങളിലും പ്രതികള്‍ക്ക് ബി.ജെ.പി ക്ലീന്‍ ചിറ്റ് നല്‍കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ”35,000 കോടി രൂപയുടെ അഴിമതിക്കേസില്‍ പ്രതിയും 20 ക്രിമിനല്‍ കേസുകളും ഉള്ള ബെല്ലാരി ജനാര്‍ദന്‍ റെഡ്ഡി മാര്‍ച്ച് 25ന് ബി.ജെ.പിയില്‍ ചേര്‍ന്നു.ബി ജെ പി വാഷിംഗ് മെഷീന്‍ മന്ദഗതിയിലാക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണോ അതോ ബി.ജെ.പി നേതാക്കളെ അഴിമതി അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കുകയോ?എന്തുകൊണ്ടാണ് പ്രധാനമന്ത്രി പാര്‍ട്ടിയില്‍ അഴിമതി നടത്തിയതിന് അന്വേഷണ വിധേയനായ ഒരു നേതാവിനെ എടുത്തത്? ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

 

Continue Reading

india

ചരക്ക് ലോറി മിനിട്രക്കുമായി കൂട്ടിയിടിച്ച് അപകടം; സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ മരിച്ചു

ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

Published

on

ഛത്തീസ്ഗഢ്ഃ ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

ഞായറാഴ്ച രാത്രി കാതിയ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്.കുടുംബചടങ്ങില്‍ പങ്കെടുത്തു മങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മിനിട്രക്കില്‍ ചരക്ക് വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ നാല് പേരെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് റായ്പൂരിലേക്ക് മാറ്റിയാതായി ഉദ്യോഗസഥര്‍ അറിയിച്ചു.

 

Continue Reading

Trending