Connect with us

india

തിയ്യതി കുറിച്ചു; ബിഹാറില്‍ ആരു വാഴും- നെഞ്ചിടിപ്പോടെ മുന്നണികള്‍

കോവിഡ് മഹാമാരിക്കാലത്ത് ലോകത്തു തന്നെ നടക്കുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ബിഹാറിലേത്.

Published

on

പട്‌ന: പോരാട്ടത്തിന് തിയ്യതി കുറിച്ചതോടെ ബിഹാറില്‍ ഇനി തെരഞ്ഞെടുപ്പിന്റെ ചൂട്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് പോരാട്ടത്തിനുള്ള നാള്‍ കുറിച്ചത്. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയ്യതികളില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. നവംബര്‍ പത്തിന് ഫലമറിയാം.

കോവിഡ് മഹാമാരിക്കാലത്ത് ലോകത്തു തന്നെ നടക്കുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ബിഹാറിലേത്. 243 നിയമസഭാ സീറ്റുകളാണ് ബിഹാറില്‍ ഉള്ളത്. ചരിത്രപരമായ തെരഞ്ഞെടുപ്പ് എന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ ഇതിനെ വിശേഷിപ്പിച്ചത്.

പോരാട്ടം ഇങ്ങനെ

നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ജെഡിയു നയിക്കുന്ന ബിജെപി ഉള്‍പ്പെട്ട എന്‍ഡിഎ, ലാലുപ്രസാദ് യാദവ് നേതൃത്വം നല്‍കുന്ന ആര്‍ജെഡി നയിക്കുന്ന കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷ സഖ്യം. ഇതാണ് ബിഹാറിലെ പൊതു ചിത്രം. തുടര്‍ച്ചയായ നാലാം തവണ അധികാരം പിടിക്കാനാണ് ജെഡിയുവിന്റെ ശ്രമം. അതിന് ഏതുവില കൊടുത്തും തടയിടുമെന്ന ആത്മവിശ്വാസവുമായി ആര്‍ജെഡിയും.

ചിരാഗ് പാസ്വാന്റെ ലോക് ജന്‍ശക്തി പാര്‍ട്ടിയും മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും എത്തിയത് പ്രതിപക്ഷ നിരയുടെ ഊര്‍ജം വര്‍ധിപ്പിച്ചിട്ടുണ്ട്. എന്‍ഡിഎയ്ക്കുള്ളിലെ സീറ്റു തര്‍ക്കവും ചിരാഗിന്റെ ഇടച്ചിലും ഭരണകക്ഷിക്ക് വെല്ലുവിളിയാകുമെന്ന് തീര്‍ച്ചയാണ്.

ജയിലില്‍ കഴിയുന്ന ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവാണ് ആര്‍ജെഡിയുടെ മുഖം. കോവിഡ് വൈറസ്, തൊഴിലാളികളുടെ കുടിയേറ്റം, പ്രളയം എന്നീ വിഷയങ്ങളില്‍ ഈയിടെ തേജസ്വി യാദവ് സര്‍ക്കാറിനെതിരെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചിരുന്നത്. കേന്ദ്രസര്‍ക്കാറിന്റെ വിവാദമായ കാര്‍ഷിക ബില്ലും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് തീര്‍ച്ചയാണ്. ബില്‍ കര്‍ഷക വിരുദ്ധമാണ് എന്ന പ്രചാരണം പ്രതിപക്ഷം ആരംഭിച്ചു കഴിഞ്ഞു.

2015 ലെ കക്ഷിനില

മഹാഗട്ബന്ധന്‍ എന്ന പേരില്‍ ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് കക്ഷികള്‍ ഒന്നിച്ചു നിന്നാണ് 2015ലെ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജെഡിയു 71 ഇടത്തും ആര്‍ജെഡി 80 ഇടത്തും കോണ്‍ഗ്രസ് 27 സീറ്റിലും വിജയിച്ചു. ഇന്ത്യന്‍ നാഷണല്‍ ലോക്ദര്‍, സമാജ്‌വാദി ജനതാ പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി എന്നീ ആറു കക്ഷികളുടെ കൂട്ടായ്മയായിരുന്നു മഹാഗട്ബന്ധന്‍. നിതീഷ് കുമാര്‍ ആയിരുന്നു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. 243 സീറ്റില്‍ 157 സീറ്റ് നേടിയാണ് മഹാസഖ്യം അധികാരം പിടിച്ചത്.

എതിര്‍പക്ഷത്തായിരുന്ന ബിജെപിക്ക് 53 ഉം ലോക്ജന്‍ശക്തി പാര്‍ട്ടി, രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടി എന്നീ കക്ഷികള്‍ക്ക് രണ്ടു വീതവും സീറ്റാണ് ലഭിച്ചിരുന്നത്.

എന്നാല്‍ മഹാസഖ്യം 2017 ജൂലൈ വരെ മാത്രമേ നിലനിന്നുള്ളൂ. പിന്നീട് ബിജെപിക്കൊപ്പം ചേര്‍ന്ന് നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരിച്ചു. ബിജെപിയുടെ സുശീല്‍ കുമാര്‍ മോദിയായിരുന്നു ഉപമുഖ്യമന്ത്രി.

ഇത്തവണ എന്തു സംഭവിക്കും?

സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി 80 സീറ്റുള്ള ആര്‍ജെഡിയാണ്. കോണ്‍ഗ്രസിന് 27 സീറ്റുണ്ട്. മൊത്തം 107 സീറ്റ്. 122 പേരുടെ പിന്തുണയാണ് സര്‍ക്കാറുണ്ടാക്കാന്‍ വേണ്ടത്. നിലവിലെ സാഹചര്യത്തില്‍ ആഞ്ഞു പിടിച്ചാല്‍ നിതീഷ് കുമാറിനെ താഴെയിറക്കാം എന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം.

എന്നാല്‍ വോട്ട് ഓഹരികള്‍ പരിഗണിക്കുമ്പോള്‍ സംസ്ഥാനത്ത് ബിജെപി വളര്‍ച്ചയുണ്ടാക്കിയത്. 2015ല്‍ 7.94 ശതമാനം വോട്ടുകളുടെ വര്‍ധനയാണ് ബിജെപിക്കുണ്ടായത്. എന്നാല്‍ മുന്‍ തെരഞ്ഞെടുപ്പില്‍ ജെഡിയു സഖ്യകക്ഷിയായി 91 സീറ്റാണ് ബിജെപി നേടിയിരുന്നത്. ജെഡിയുവിന് 5.81 ശതമാനവും ആര്‍ജെഡിക്ക് 0.44 ശതമാനവും കോണ്‍ഗ്രസിന് 1.68 ശതമാനവും വോട്ടു കുറഞ്ഞു. അതേസമയം, 157 സീറ്റിലാണ് ബിജെപി മത്സരിച്ചത്. ജെഡിയുവും ആര്‍ജെഡിയും 101 സീറ്റില്‍ വീതം മത്സരിച്ചു. കോണ്‍ഗ്രസ് 41 ഇടത്തും.

india

പുതുച്ചേരിയിൽ പൊതുയോഗത്തിന് അനുമതി തേടി ടിവികെ; വിജയ്​യുടെ റോഡ് ഷോ ഒഴിവാക്കും

Published

on

ചെന്നൈ: ഡിസംബർ 9ന് പുതുച്ചേരിയിൽ പൊതുയോഗം സംഘടിപ്പിക്കാൻ പൊലീസിന്റെ അനുമതി തേടി വിജയ്​യുടെ തമിഴക വെട്രി കഴകം (ടിവികെ). പുതുച്ചേരിയിലെ ഉപ്പളം ഗ്രൗണ്ടിൽ പൊതുയോഗം നടത്താൻ അനുവാദത്തിനായി ടിവികെ പ്രതിനിധി സംഘം സീനിയർ പൊലീസ് സൂപ്രണ്ട് ആർ.കലൈവാനനെ കണ്ടു. കൂടിയാലോചനയ്ക്കു ശേഷമാകും ഇതിൽ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

ഡിസംബർ 5ന് പുതുച്ചേരിയിൽ വിജയ്​യുടെ റോഡ് ഷോ നടത്താൻ നേരത്തെ ടിവികെ പദ്ധതിയിട്ടിരുന്നു. എന്നാൽ, ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നു. തുടർന്ന്, റോഡ് ഷോയ്ക്ക് അനുമതി തരാനാകില്ലെന്ന് പൊലീസ് പാർട്ടിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് പൊതുയോഗം നടത്താൻ അനുമതി തേടിയിരിക്കുന്നത്.

സെപ്റ്റംബർ 27ന് കരൂരിൽ ടിവികെ സംഘടിപ്പിച്ച റാലിയിലുണ്ടായ തിക്കിലും തിരക്കിലും നിരവധി പേര്‍
കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷം വിജയ് പൊതുപരിപാടികളിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് പുതുച്ചേരിയിൽ പൊതുയോഗം നടത്തുന്നത്.

Continue Reading

india

മദ്യം വാങ്ങാന്‍ പണം നിഷേധിച്ചതിനെ തുടര്‍ന്ന് അമ്മയെ തീകൊളുത്തിയ മകന്‍ അറസ്റ്റില്‍

ഭദ്രക് ജില്ലയിലെ ഗലഗണ്ഡ ഗ്രാമത്തിലാണ് മനുഷ്യരെ ഞെട്ടിച്ച സംഭവം. ദേബാഷിഷ് നായക് (45) എന്നയാളാണ് പിടിയിലായത്.

Published

on

ഭുവനേശ്വര്‍: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതാണ് കാരണമെന്ന് ആരോപിച്ച് സ്വന്തം അമ്മയെ തീകൊളുത്തിയ മകന്‍ ഒഡിഷയില്‍ അറസ്റ്റില്‍. ഭദ്രക് ജില്ലയിലെ ഗലഗണ്ഡ ഗ്രാമത്തിലാണ് മനുഷ്യരെ ഞെട്ടിച്ച സംഭവം. ദേബാഷിഷ് നായക് (45) എന്നയാളാണ് പിടിയിലായത്.

മാതാവ് ജ്യോത്സനറാണി നായക് (65)നെ ക്രൂരമായി മര്‍ദിച്ച ശേഷമാണ് ഇയാള്‍ തീകൊളുത്തിയത്ന്ന് പോലീസ് അറിയിച്ചു. മയക്കുമരുന്നിന് അടിമയായ ദേബാഷിഷ് മദ്യം വാങ്ങാന്‍ അമ്മയോട് പണം ആവശ്യപ്പെട്ടെങ്കിലും, ജ്യോത്സനറാണി പണം നല്‍കുന്നതില്‍ വിസമ്മതിച്ചതോടെ ഇയാള്‍ അക്രമാസക്തനായി. മര്‍ദനത്തില്‍ അമ്മ താഴെ വീണതോടെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

ജ്യോത്സനറാണിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ദേബാഷിഷ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. നാട്ടുകാര്‍ ഗുരുതരാവസ്ഥയിലായ വയോധികയെ ഭദ്രക് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു. പിന്നീട് നില വഷളായതോടെ അവരെ കട്ടക്കിലെ എസ്സിബി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.

വീട്ടില്‍ അമ്മയും മകനും തമ്മില്‍ വാക്കുതര്‍ക്കം പതിവായിരുന്നുവെങ്കിലും ഇത്തരത്തിലുള്ള ക്രൂരത ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.

 

Continue Reading

india

സഞ്ജൗലി പള്ളി കെട്ടിടം പൊളിക്കല്‍ ഉത്തരവില്‍ തല്‍സ്ഥിതി; ഹൈകോടതി നിര്‍ദേശം നല്‍കി

ഷിംല മുനിസിപ്പല്‍ കമീഷണര്‍ കോടതിയുടെ മുന്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് മുകളിലെ മൂന്നുനില പൊളിക്കാമെന്ന് അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹൈകോടതി ഇടപെടിയത്.

Published

on

ഷിംല: സഞ്ജൗലി പള്ളി കെട്ടിടത്തിന്റെ താഴത്തെ രണ്ടുനില പൊളിക്കാനുള്ള ഉത്തരവില്‍ തല്‍സ്ഥിതി തുടരാന്‍ ഹിമാചല്‍ പ്രദേശ് ഹൈകോടതി ബുധനാഴ്ച നിര്‍ദേശം നല്‍കി. ഷിംല മുനിസിപ്പല്‍ കമീഷണര്‍ കോടതിയുടെ മുന്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് മുകളിലെ മൂന്നുനില പൊളിക്കാമെന്ന് അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹൈകോടതി ഇടപെടിയത്.

അഞ്ചുനില കെട്ടിടത്തിന്റെ മുകളിലെ മൂന്നുനില പൊളിക്കാന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 5ന് മുനിസിപ്പല്‍ കമീഷണര്‍ കോടതി അനുമതി നല്‍കിയിരുന്നു. ഈ ഉത്തരവില്‍ ഇടപെടാന്‍ ഹൈകോടതി വിസമ്മതിക്കുകയും, ഈ നടപടി നിയമാനുസൃതമാണെന്നും കോടതി വ്യക്തമാക്കി.

അതേസമയം, താഴത്തെ നിലയും ഒന്നാം നിലയും ഡിസംബര്‍ 30നകം പൊളിക്കണമെന്ന് ആവശ്യപ്പെട്ട മെയ് 3ന് പുറപ്പെടുവിച്ച മുനിസിപ്പല്‍ കോടതിയുടെ ഉത്തരവ് ജില്ലാ കോടതി ഒക്ടോബര്‍ 30ന് ശരിവെച്ചിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് വഖഫ് ബോര്‍ഡും പള്ളി കമ്മിറ്റിയും ജില്ലാ കോടതിയെ സമീപിച്ചിരുന്നതാണ്.

ഹിമാചല്‍ പ്രദേശ് വഖഫ് ബോര്‍ഡ് സമര്‍പ്പിച്ച ഹരജി പരിഗണിച്ച് ജസ്റ്റിസ് അജയ് മോഹന്‍ ഗോയല്‍ അധ്യക്ഷനായ ഹൈകോടതി ബെഞ്ച്, ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനോട് നോട്ടീസ് അയച്ചു. പ്രതികരണം ലഭിച്ചതിന് ശേഷം കേസ് വീണ്ടും കേള്‍ക്കുന്നതായിരിക്കും. അടുത്ത വാദം 2026 മാര്‍ച്ച് 9ന് നടക്കും.

 

Continue Reading

Trending