kerala
അന്ന് കയറിയത് കാരാട്ട് ഫൈസലിന്റെ മിനി കൂപ്പറില്‍; സ്വര്‍ണക്കടത്തില്‍ കോടിയേരിയെ വിട്ടൊഴിയാതെ വിവാദം
സ്വര്‍ണക്കടത്ത് കേസില്‍ മകന്‍ ബിനീഷ് കോടിയേരി പ്രതിസ്ഥാനത്ത് നില്‍ക്കുന്ന വേളയിലാണ് ഫൈസല്‍ ബന്ധവും പുറത്തുവരുന്നത്.

കോഴിക്കോട്: സ്വര്‍ണക്കടത്ത് വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ തലവേദനയൊഴിയുന്നില്ല. മകന്‍ ബിനീഷ് കോടിയേരുടെ സ്വര്‍ണക്കടത്ത് ബന്ധം പുറത്തുവന്നതിനു പിന്നാലെ ഇന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കാരാട്ട് ഫൈസലും കോടിയേരിയെ പ്രതിരോധത്തിലാക്കും. കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ ജനജാഗ്രതാ യാത്രയ്ക്ക് കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തില്‍ ഉപയോഗിച്ച കാര്‍ ഫൈസലിന്റേതായിരുന്നു.
44 ലക്ഷം രൂപ വിലയുള്ള മിനി കൂപ്പറിലാണ് കൊടുവള്ളിയില്‍ കോടിയേരിയുടെ സഞ്ചാരം. അന്നു തന്നെ സ്വര്‍ണക്കടത്തു കേസില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നയാളായിരുന്നു ഫൈസല്‍. കോടയേരി കൂപ്പര്‍ ഉപയോഗിച്ചത് വന്‍ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെ കസ്റ്റംസിന്റെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ഫൈസലിന്റെ വീട്ടിലെത്തിയത്. ഫൈസലിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. കോഴിക്കോട് യൂണിറ്റിനെ അറിയിക്കാതെ രഹസ്യമായിട്ടായിരുന്നു ഓപറേഷന്‍. എംഎല്‍എ കാരാട്ട് റസാഖിന്റെ ബന്ധു കൂടിയാണ് ഫൈസല്‍.
കോടിയേരി ബാലകൃഷ്ണന്‍
ഡിആര്‍ഐ അന്വേഷിച്ച കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ ഏഴാം പ്രതിയായിരുന്നു ഫൈസല്‍. 2103 നവംബര്‍ എട്ടിനാണ് കോഴിക്കോട് വിമാനത്താവളം വഴി കടത്തിയ ആറു കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയത്. എയര്‍ഹോസ്റ്റസ് അടക്കമുള്ളവര്‍ ഇതില്‍ പിടിയിലായിരുന്നു. 2014 മാര്‍ച്ച് 27നാണ് ഫൈസലിനെ ഡിആര്‍ഐ പിടികൂടിയത്. കേസിലെ ഒന്നാം പ്രതി ഷഹബാസ് ഉപയോഗിച്ചിരുന്ന 60 ലക്ഷം രൂപ വില വരുന്ന കാറും അന്വേഷണ സംഘം വീട്ടില്‍നിന്ന് കണ്ടെത്തിയിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ മകന്‍ ബിനീഷ് കോടിയേരി പ്രതിസ്ഥാനത്ത് നില്‍ക്കുന്ന വേളയിലാണ് ഫൈസല്‍ ബന്ധവും പുറത്തുവരുന്നത്. കേസുമായി ബന്ധപ്പെട്ട് ബിനീഷിന്റെ പേരില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ഭൂമിയുടെയും കെട്ടിടങ്ങളുടെയും വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്‌റേറ്റ് തേടിയിട്ടുണ്ട്. നാലു ജില്ലകളില്‍ ബിനീഷിന് വെളിപ്പെടുത്താത്ത സ്വത്തുണ്ട് എന്നാണ് നിഗമനം.
kerala
മഴ മുന്നറിയിപ്പ് പുതുക്കി, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്
കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി, വയനാട്, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. പത്തനംതിട്ട കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, ജില്ലകളിൽ ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട്. നാളെയും മറ്റന്നാളും 10 ജില്ലകളിൽ വീതം മഴ മുന്നറിയിപ്പ്. മലയോര മേഖലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റര്‍ മുതൽ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി, വയനാട്, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്. ഇരിട്ടി, കോതമംഗലം താലൂക്കുകളിലെ സ്കൂളുകൾക്കും ഇന്ന് അവധിയാണ്.
ഇന്ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
kerala
‘വീട് നന്നാക്കി, നാട് ലഹരിയില്‍ മുക്കി’; സര്‍ക്കാരിനെ വിമര്‍ശിച്ച് തിരുവനന്തപുരം നഗരത്തില്‍ അജ്ഞാത പോസ്റ്ററുകള്‍
‘എന്നിട്ട് എല്ലാം ശരിയായോ? ‘ എന്ന ചോദ്യമുയര്‍ത്തിക്കൊണ്ടുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്.

സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് ലഹരി വിരുദ്ധ ദിനത്തില്‍ തിരുവനന്തപുരം നഗരത്തില്‍ അജ്ഞാത പോസ്റ്ററുകള്‍. ‘എന്നിട്ട് എല്ലാം ശരിയായോ? ‘ എന്ന ചോദ്യമുയര്‍ത്തിക്കൊണ്ടുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. ‘സംസ്ഥാനം തകര്‍ത്തു’ ‘സ്വന്തം വീട് ഭംഗിയാക്കി’ ‘വീട് നന്നാക്കി’, ‘നാട് ലഹരിയില്‍ മുക്കി’, തുടങ്ങിയ സന്ദേശങ്ങളടങ്ങിയ പോസ്റ്ററുകളാണ് നഗരത്തില്‍ പലയിടത്തും ഉള്ളത്.
പിണറായി വിജയന്റെ ചിത്രമടക്കം ചേര്‍ത്താണ് പോസ്റ്ററുകള്‍ തയാറാക്കിയിരിക്കുന്നത്. ഏതെങ്കിലും സംഘടനയുടെ പേര് പോസ്റ്ററുകളില്‍ ഇല്ല. ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ വിവിധ പരിപാടികള്‍ നിശ്ചയിച്ചിരിക്കിരുന്ന ദിവസം തന്നെയാണ് രാഷ്ട്രിയ ചോദ്യങ്ങളുയര്‍ത്തുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
-
kerala3 days ago
‘നന്ദി ഉണ്ട് മാഷേ’; എം വി ഗോവിന്ദന് പരോക്ഷ വിമർശനവുമായി ‘റെഡ് ആർമി’
-
kerala3 days ago
‘അച്ഛാ നമ്മള് ജയിച്ചൂട്ടോ…’; പ്രതികരണവുമായി വി.വി പ്രകാശിന്റെ മകള്‍
-
kerala3 days ago
‘ചങ്ക് കൊടുത്തും മുന്നണിയെ സ്നേഹിക്കുന്ന പ്രവർത്തകരും നേതാക്കളും’; 2026ൽ യു.ഡി.എഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരും: വി.ഡി. സതീശൻ
-
india3 days ago
അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു
-
kerala3 days ago
‘വിജയത്തിൽ ഒരാൾക്കും ക്രെഡിറ്റ് കൊടുക്കാൻ കഴിയില്ല; എല്ലാവരും ഒറ്റക്കെട്ടായി നിന്നു’; അടൂർ പ്രകാശ്
-
kerala3 days ago
‘നിലമ്പൂരിൽ സി.പി.എമ്മിലെ ഏറ്റവും പ്രബലനെ ചോദിച്ചുവാങ്ങിയത് തോൽപിച്ചുവിടാൻ, ഒന്നും പറയാനില്ലല്ലോ’: രാഹുൽ മാങ്കൂട്ടത്തിൽ
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ടീമായി നേടിയ വിജയം:പ്രിയങ്ക ഗാന്ധി
-
News2 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി