Connect with us

More

ഉപയോക്താക്കളെ ഞെട്ടിക്കാന്‍ ബിഗ് ബില്യണ്‍ ഡേയ്‌സുമായി ഫ്‌ലിപ്കാര്‍ട്ട്

ആറ് ദിവസം നീണ്ടുനില്‍ക്കുന്ന ബിഗ് ബില്യണ്‍ ഡേയ്‌സ് 21 സമാപിക്കും.

Published

on

ഈ കോമേഴ്‌സ് വെബ്‌സൈറ്റ് ആയ ഫ്‌ലിപ്കാര്‍ട്ട് എല്ലാ വര്‍ഷവും നടത്താറുള്ള മെഗാ സെയില്‍ ആയ ബിഗ് ബില്യണ്‍ ഡേയ്‌സ് ഈ മാസം 16ന് ആരംഭിക്കും. ആറ് ദിവസം നീണ്ടുനില്‍ക്കുന്ന ബിഗ് ബില്യണ്‍ ഡേയ്‌സ് 21 സമാപിക്കും.

മൊബൈലുകള്‍, ടിവികള്‍, മറ്റുള്ള ഗൃഹോപകരണ വസ്തുക്കള്‍, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍, അക്‌സെസ്സറികള്‍, തുടങ്ങിയ ഫ്‌ലിപ്കാര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്ന പല ഉത്പന്നങ്ങള്‍ക്കും ബിഗ് ബില്യണ്‍ ഡേയ്‌സ് സെയ്‌ലില്‍ വമ്പന്‍ വിലക്കിഴിവുണ്ടാകും എന്ന് ഫ്‌ലിപ്കാര്‍ട്ട് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

എസ്ബിഐ കാര്‍ഡ് ഉപയോഗിച്ച് ഫ്‌ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് സെയ്‌ലില്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. എസ്ബിഐ കാര്‍ഡ് ഉപഭോക്താക്കള്‍ കൂടാതെ, ബജാജ് ഫിന്‍സെര്‍വ് ഇഎംഐ കാര്‍ഡുകള്‍, മറ്റ് പ്രമുഖ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ക്യാഷ്ബാക്കുണ്ട്. പണമടയ്ക്കുന്നതിന് പേടിഎം വാലറ്റ്, പേടിഎം യുപിഐ എന്നിവ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കും ക്യാഷ്ബാക്ക് ലഭിക്കും.

ഫ്‌ലിപ്കാര്‍ട്ട് പ്ലസ് ഉപഭോക്താക്കള്‍ക്ക് ഒക്ടോബര്‍ 15ന് തന്നെ ബിഗ് ബില്യണ്‍ ഡേ സെയ്‌ലിലെ മികച്ച ഡീലുകളും ഓഫറുകളും മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള അവസരമുണ്ട്.

‘മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം ബ്രാന്‍ഡുകളുടെ ശേഖരം, കണ്ണഞ്ചിപ്പിക്കുന്ന ഒഫറുകള്‍ എന്നിവയാണ് ബിഗ് ബില്യണ്‍ ഡെയ്‌സില്‍ ഒരുക്കിയിരിക്കുന്നത്. ബിഗ് ബില്യണ്‍ ഡെയ്‌സില്‍ പ്രതീക്ഷിക്കുന്ന വമ്പിച്ച തിരക്ക് കണക്കിലെടുത്ത് 850 ലധികം നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഡെലിവറി നടത്താന്‍ ഇ-റീട്ടെയിലറെ സഹായിക്കുന്ന 50,000 ലധികം കിരാന സ്‌റ്റോറുകള്‍ പുതുതായി തങ്ങളുടെ കിരാന ഓണ്‍ബോര്‍ഡിംഗ് പ്രോഗ്രാമില്‍ ചേര്‍ത്ത് ശൃംഖല വിപുലീകരിച്ചിട്ടുണ്ട് എന്നും ഫ്‌ലിപ്കാര്‍ട്ട് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഹൈക്കമാന്‍ഡ് അനുമതി നൽകി; കെപിസിസി പ്രസിഡന്‍റായി കെ.സുധാകരൻ നാളെ ചുമതലയേൽക്കും

Published

on

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷനായി കെ.സുധാകരന്‍ ബുധനാഴ്ച ചുമതലയേല്‍ക്കും. സുധാകരന് ചുമതല കൈമാറാന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കി. കെപിസിസി അധ്യക്ഷസ്ഥാനം ഏത് സമയത്തും ഏറ്റെടുക്കാന്‍ തയാറാണെന്നാണ് ഇന്ന് രാവിലെ സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. താന്‍ ഇപ്പോഴും കെപിസിസി പ്രസിഡന്‍റാണെന്ന് സുധാകരന്‍ പറഞ്ഞു.

ഹൈക്കമാന്‍ഡുമായി ആലോചിച്ചിട്ടേ താന്‍ ഔദ്യഗികമായി സ്ഥാനം ഏറ്റെടുക്കൂ. പാര്‍ട്ടിയില്‍ ഒരു അനിശ്ചിതത്വവുമില്ല. മറ്റ് ചില പ്രശ്‌നങ്ങളുണ്ട്. അത് ഇന്നുകൊണ്ട് കഴിയുമെന്നാണ് വിചാരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞിരുന്നു

Continue Reading

india

‘രാഷ്ട്രീയ നേട്ടത്തിനായി ബിജെപി രാജ്യത്ത് വിദ്വേഷം വളര്‍ത്തുകയാണ്’: സോണിയ ഗാന്ധി

എല്ലാവരുടെയും പുരോഗതിക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും താനും പോരാടുന്നത് സോണിയ ഗാന്ധി പറഞ്ഞു

Published

on

രാജ്യത്തെ ദുരിതപൂര്‍ണാമായ അന്തരീക്ഷത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുമാണ് കാരണമെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാഷ്ട്രീയ നേട്ടത്തിനായി ബിജെപി രാജ്യത്ത് വിദ്വേഷം വളര്‍ത്തുകയാണെന്നും എന്തുവില കൊടുത്തും അധികാരം നേടുന്നതില്‍ മാത്രമാണ് മോദിയുടെയും ബി.ജെ.പിയുടെയും ശ്രദ്ധയെന്നും സോണിയ പ്രതികരിച്ചു.

ഇന്ന് രാജ്യത്തിന്റെ എല്ലാ കോണുകളിലും യുവാക്കള്‍ തൊഴിലില്ലായ്മ നേരിടുന്നു. സ്ത്രീകള്‍ അതിക്രമങ്ങള്‍ നേരിടുന്നു. ദലിതര്‍, ആദിവാസികള്‍, പിന്നാക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ ഭയാനകമായ വിവേചനം നേരിടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുമാണ് ഈ അന്തരീക്ഷത്തിന് കാരണം. രാഷ്ട്രീയ നേട്ടത്തിനായി ബി.ജെ.പി രാജ്യത്ത് വിദ്വേഷം വളര്‍ത്തുകയാണെന്നും സോണിയ ഗാന്ധി ആരോപിച്ചു.

എല്ലാവരുടെയും പുരോഗതിക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും താനും പോരാടുന്നത്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ കോണ്‍ഗ്രസും ഇന്‍ഡ്യ സഖ്യവും പ്രതിജ്ഞാബദ്ധമാണ്. എല്ലാവരുടെയും പുരോഗതിക്കും രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനുമായി കോണ്‍ഗ്രസ് പാര്‍ട്ടി എല്ലായ്‌പ്പോഴും പോരാടിയിട്ടുണ്ടെന്നും നല്ലൊരു ഭാവിക്കായി കോണ്‍ഗ്രസിന് വോട്ട് ചെയ്യൂവെന്നും സോണിയ ഗാന്ധി പറഞ്ഞു.

രാജ്യത്തെ ഒരുമയോടെ നിലനിര്‍ത്തുന്നതിനും പാവപ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കും കരുത്ത് പകരുന്നതിനും കൂടിയാണ് കോണ്‍ഗ്രസ് പ്രകടനപത്രികയായ ന്യായപത്രവും ലക്ഷ്യമിടുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

വയനാട്ടിൽ വീണ്ടും പുലി; വീടിനു സമീപം കെട്ടിയ നായയെ പിടിച്ചുകൊണ്ടുപോയി

ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം

Published

on

കല്‍പ്പറ്റ: വയനാട് അമ്പലവയലിലെ ജനവാസമേഖലയില്‍ വീണ്ടും പുലി ഇറങ്ങി. ആറാട്ടുപാറ സ്വദേശി കേളുവിന്റെ വളര്‍ത്തുനായയെ പുലി കടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. വീടിന് പുറത്ത് കൂട്ടിലുണ്ടായിരുന്ന വളര്‍ത്തു നായയെയാണ് പുലി ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം.

ശബ്ദം കേട്ട് നോക്കിയപ്പോൾ പുലി ഓടുന്നതായി കണ്ടിരുന്നു. നായയെ കാണാതായതോടെ സിസിടിവി പരിശോധിച്ചു. വീടിനു പിന്നിൽ ചങ്ങലയിൽ കെട്ടിയിട്ട നായയെ പുലി പിടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. ഇതിനു മുൻപും കെട്ടിയിട്ടിരുന്ന നായകളെ കാണാതായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

നാട്ടുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്. ക്ഷീരമേഖലയായതിനാല്‍ പുലര്‍ച്ചെ തന്നെ ജോലിക്ക് പോകുന്നവരും ഇവിടെ ഏറെയുണ്ട്. പുലിയെ എത്രയും വേഗം കൂടുവെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Continue Reading

Trending