More
ബിഗ് ബില്യണ്‍ ഡേ; മോട്ടോറോള ഫോണുകള്‍ക്ക് 400 മുതല്‍ 40,000 രൂപ വരെ ഡിസ്‌കൗണ്ട്
ലെനോവോയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് മോട്ടോറോള കഴിഞ്ഞ മാസങ്ങളിലായി പുറത്തിറക്കിയ നിരവധി ഫോണുകള്‍ക്കാണ് ആകര്‍ഷകമായ ഓഫറുമായി ഈ കോമേഴ്സ് ഭീമന്‍ ഫ്‌ലിപ്കാര്‍ട്ട് എത്തിയിരിക്കുന്നത്. ഈ വര്‍ഷത്തെ ബിഗ് ബില്യണ്‍ ഡേയ്‌സ് സെയ്ല്‍ ഈ മാസം 16-ന് ആരംഭിക്കും എന്ന് ഫ്‌ലിപ്കാര്‍ട്ട് വ്യക്തമാക്കി. ആറ് ദിവസം നീണ്ടുനില്‍ക്കുന്ന ബിഗ് ബില്യണ്‍ ഡേയ്‌സ് 21 സമാപിക്കും.
ഈ കോമേഴ്സ് വെബ്സൈറ്റ് ആയ ഫ്‌ലിപ്കാര്‍ട്ട് എല്ലാ വര്‍ഷവും നടത്താറുള്ള മെഗാ സെയ്ല്‍ ആയ ബിഗ് ബില്യണ്‍ ഡേയ്‌സില്‍ മോട്ടോറോള ഫോണുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട്. ലെനോവോയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് മോട്ടോറോള കഴിഞ്ഞ മാസങ്ങളിലായി പുറത്തിറക്കിയ നിരവധി ഫോണുകള്‍ക്കാണ് ആകര്‍ഷകമായ ഓഫറുമായി ഈ കോമേഴ്സ് ഭീമന്‍ ഫ്‌ലിപ്കാര്‍ട്ട് എത്തിയിരിക്കുന്നത്.
https://www.flipkart.com/motorola-one-fusion-moonlight
പോപ്പ്-അപ്പ് ക്യാമറയുമായി മോട്ടോറോളയുടെ സ്‌റ്റൈലിഷ് മിഡ്-സെഗ്മെന്റ് സ്മാര്‍ട്ട്‌ഫോണായ വണ്‍ ഫ്യൂഷന്‍ പ്ലസ് ജൂണ്‍ 16-നാണ് വില്പനക്കെത്തിയത്. ട്വലൈറ്റ് ബ്ലൂ, മൂണ്‍ലൈറ്റ് വൈറ്റ് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ വില്പനക്കെത്തിയിരിക്കുന്ന മോട്ടറോള വണ്‍ ഫ്യൂഷന്‍ പ്ലസ്സിന് Rs 16,999 രൂപയായിരുന്നു ലോഞ്ച് വില. എന്നാല്‍ കുറുഞ്ഞ വിലയിലുള്ള ഉഗ്രന്‍ ഫോണിന് ആവശ്യക്കാര്‍ ഏറിയതോടെ അധികം താമസമില്ലാതെ ഹാന്‍ഡ്സെറ്റിന്റെ വില 500 രൂപ മോട്ടോറോള കൂട്ടി. എന്നാലിപ്പോള്‍ ബിഗ് ബില്യണ്‍ ഡേ സെയില്‍ 1,500 രൂപ കുറവില്‍ 15,999 രൂപയ്ക്ക് വണ്‍ ഫ്യൂഷന്‍ പ്ലസ് നിങ്ങള്‍ക്ക് സ്വന്തമാക്കാം.
https://www.flipkart.com/motorola-e7-plus-misty-blue
കഴിഞ്ഞ മാസം മോട്ടറോള ലോഞ്ച് ചെയ്ത മോട്ടോ ഈ സീരീസിലെ E7 പ്ലസ്സിനും ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 9,499 രൂപയുമായി എത്തിയ മോട്ടോ E7 പ്ലസ്സിന് ബിഗ് ബില്യണ്‍ ഡേ സെയ്ലില്‍ 8,999 രൂപ മാത്രമാവും വില.
https://www.flipkart.com/motorola-g9
ആഗസ്റ്റില്‍ വില്പനക്കെത്തിയ മോട്ടോറോളയുടെ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ആയ മോട്ടോ ജി ശ്രേണിയിലെ ജി9 1,500 രൂപ ഡിസ്‌കൗണ്ടിലാണ് ഫ്‌ലിപ്കാര്‍ട്ടിലെത്തുന്നത്. ഒരു കാലത്ത് ട്രെന്റായി മോട്ടോ ജി മോഡലിന്റെ പിന്‍ഗാമിയാണ് മോട്ടോ ജി9. 11,499 രൂപ ലോഞ്ചിങ് വിലയിലെത്തിയ ഇപ്പോള്‍ അഞ്ചക്കം കടത്താതെ സ്വന്തമാക്കാം.
https://www.flipkart.com/motorola-edge
ഈ വര്‍ഷം മെയില്‍ വില്പനക്കെത്തിയ മോട്ടോറോള എഡ്ജ് ശ്രേണിയിലെ പ്രീമിയം മോഡല്‍ എഡ്ജ് പ്ലസ്സിനെ ബിഗ് ബില്യണ്‍ ഡേ സെയ്ലില്‍ 10,000 രൂപ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം. ലോഞ്ച് സമയം 74,999 രൂപ വിലയുണ്ടായിരുന്ന ഫോണിന് ഇപ്പോള്‍ 64,999 രൂപയാണ് വില. 6.7-ഇഞ്ച് ഫുള്‍ എച് ഡി + അമോലെഡ് HDR10 + ഡിസ്‌പ്ലേയാണ് എഡ്ജ് പ്ലസ്സിന്. ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എഡ്ജ് പ്ലസ്സിന് ഒക്ട-കോര്‍ സ്‌നാപ്ഡ്രാഗണ്‍ 865 പ്രൊസസര്‍, അഡ്രെനോ 650 GPU പ്രോസസ്സര്‍ ആണ്. 12 ജിബി റാമും 256 ജിബി UFS 3.0 സ്റ്റോറേജുമുള്ള ഹാന്‍ഡ്‌സെറ്റിന് 108-മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 16-മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സ്, 8-മെഗാപിക്‌സല്‍ ടെലിഫോട്ടോ ലെന്‍സ് എന്നിവ ചേര്‍ന്ന ട്രിപ്പിള്‍ ക്യാമെറായാണ്.
https://www.flipkart.com/motorola-razr
അതേസമയം, മറ്റു ഫോണ്‍കമ്പനികളെ വരെ ഞെട്ടിച്ച് കോവിഡ് കാലത്ത് പുറത്തിറങ്ങിയ ഫോണ്‍ഡബില്‍ മൊബൈല്‍ മോട്ടോ റേസര്‍ 5ജി എത്തിയതോടെ മുന്‍ തലമുറ ഫോണ്‍ ആയ മോട്ടോറോള റേസര്‍ (2019) ഇപ്പോള്‍ 40,000 രൂപ ഡിസ്‌കൗണ്ടിലാണ് വില്‍പനക്കെത്തുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ Rs 1,24,999 രൂപ വിലയിലാണ് മോട്ടോറോള റേസര്‍ (2019) വില്‍പനക്കെത്തിയിരുന്നത്. എന്നാല്‍ ബിഗ് ബില്യണ്‍ ഡേയില്‍ 84,999 രൂപയാണ് ഫോണ്‍ ഫ്‌ലിപ്കാര്‍ട്ടില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. മടക്കിവയ്ക്കാവുന്ന ഡിസ്പ്ലേയാണ് റേസറിന്റെ ഹൈലൈറ്റ്. പ്രധാന ഡിസ്പ്ലേയ്ക്ക് 6.2 ഇഞ്ചാണ് വലിപ്പം. ഫോണ്‍ മടക്കി വെച്ചിരിക്കുന്ന സമയത്ത് ഉപയോക്താവിന് 2.7 ഇഞ്ചുള്ള സെക്കണ്ടറി ഡിസ്പ്ലേ ഉപയോഗിക്കാം.
ഈ വര്‍ഷത്തെ ബിഗ് ബില്യണ്‍ ഡേയ്‌സ് സെയ്ല്‍ ഈ മാസം 16-ന് ആരംഭിക്കും എന്ന് ഫ്‌ലിപ്കാര്‍ട്ട് വ്യക്തമാക്കി. ആറ് ദിവസം നീണ്ടുനില്‍ക്കുന്ന ബിഗ് ബില്യണ്‍ ഡേയ്‌സ് 21 സമാപിക്കും.
Auto
ജെ.എസ്.ഡബ്ല്യു–എം.ജി വിൻഡ്സർ ഇ.വി. വിൽപ്പനയിൽ റെക്കോർഡ്: 400 ദിവസത്തിൽ 50,000 യൂണിറ്റ്
2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയ മോഡൽ വെറും 400 ദിവസത്തിനുള്ളിൽ 50,000 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിയതായി കമ്പനി വ്യക്തമാക്കി.
ന്യൂഡൽഹി: ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോർസ് ഇന്ത്യയുടെ ഇലക്ട്രിക് എസ്.യു.വിയായ വിൻഡ്സർ ഇ.വി. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ ഇ.വി. മോഡലായി ഉയർന്നു. 2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയ മോഡൽ വെറും 400 ദിവസത്തിനുള്ളിൽ 50,000 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിയതായി കമ്പനി വ്യക്തമാക്കി.
12.65 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന മോഡലിന്റെ വില, ബാറ്ററി-ആസ്-എ-സർവീസ് (BaaS) സ്കീമിൽ 9.99 ലക്ഷം രൂപ വരെയും കുറയുന്നു. എക്സൈറ്റ്, എക്സ്ക്ലൂസീവ്, എസ്സൻസ്, എക്സ്ക്ലൂസീവ് പ്രൊ, എസ്സൻസ് പ്രൊ, 300 യൂണിറ്റുകൾ മാത്രം ഉള്ള ഇൻസ്പയർ എഡിഷൻ എന്നിവയാണ് ലഭ്യമായ വേരിയന്റുകൾ.
38 kWh, 52.9 kWh എന്നീ രണ്ട് ബാറ്ററി പാക്കുകളിലായാണ് വിൻഡ്സർ ഇ.വി. ലഭ്യമാകുന്നത്. ആദ്യത്തെ ബാറ്ററി പാക്ക് ഒറ്റ ചാർജിൽ 332 കിമീയും രണ്ടാമത്തെ പാക്ക് 449 കിമീയും റേഞ്ച് വാഗ്ദാനം ചെയ്യുന്നു.
135 ഡിഗ്രി വരെ ചരിയുന്ന എറോ ലൗഞ്ച് സീറ്റുകൾ, 5.6 ഇഞ്ച് ടച്ച്സ്ക്രീൻ, 9 സ്പീക്കറുകൾ, 80-ലധികം കണക്റ്റഡ് ഫീച്ചറുകൾ, 100-ലധികം എ.ഐ. വോയ്സ് കമാൻഡുകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ. കൂടാതെ പ്രൊ മോഡലുകൾക്ക് V2V, V2L സപ്പോർട്ടും ADAS ലെവൽ 2 സുരക്ഷാ സവിശേഷതയും ലഭിക്കും.
ഇന്ത്യൻ ഇ.വി. വിപണിയിൽ വേഗത്തിൽ മുന്നേറ്റം നടത്തി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി മാറിയതോടെ വിൻഡ്സർ ഇ.വി. JSW–MG കൂട്ടുകെട്ടിന് വലിയ നേട്ടമായതായി വിദഗ്ധർ വിലയിരുത്തുന്നു.
Health
ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി; ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി
തിരുവനന്തപുരം: അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ആദ്യമായി നടപടി സ്വീകരിച്ച് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്. നോര്‍ത്ത് പറവൂര്‍ പൂശ്ശാരിപ്പടിയിലുള്ള ജെജെ മെഡിക്കല്‍സ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി സ്വീകരിച്ചത്. പരിശോധനാ വേളയില്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഉത്തേജക മരുന്നുകള്‍ പര്‍ച്ചേസ് ബില്‍ ഇല്ലാതെ വാങ്ങുകയും ഓണ്‍ലൈനായി വില്‍പ്പന നടത്തിയതായും കണ്ടെത്തി. കേരളത്തില്‍ ഇതാദ്യമായാണ് അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ഡ്രഗ്‌സ് & കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം നിയമ നടപടി സ്വീകരിക്കുന്നത്. കണ്ടെടുത്ത മരുന്നുകളും അനുബന്ധ രേഖകളും നോര്‍ത്ത് പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃതമായ മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നത് തടയാനും ആവശ്യമായ ഇടപെടലുകള്‍ നടത്താനും കേരളം നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. കേരളത്തില്‍ നിന്ന് ഇത്തരത്തില്‍ ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം നടക്കുന്നതായി വിവരം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇങ്ങനെയൊരു സ്ഥാപനം വഴി ഓണ്‍ലൈനാഴി മരുന്ന് വ്യാപാരം നടക്കുന്നതായി സംശയം ഉണ്ടായതിനെ തുടര്‍ന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അത് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. വകുപ്പിലെ ഉദ്യോഗസ്ഥന്‍ അവരുടെ വെബ്‌സൈറ്റില്‍ കയറി ഓണ്‍ലൈനായി ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒരു തടസവുമില്ലാതെ അയച്ചു കൊടുത്തു. അതേസമയം അതിലെ അഡ്ഡ്രസ് വ്യാജമായിരുന്നു. വില്‍പന നടത്തിയ സ്ഥാപനം കണ്ടെത്താന്‍ ഇതോടെ ബുദ്ധിമുട്ടായി. പിന്നീട് വിദഗ്ധമായി പിന്തുടര്‍ന്നാണ് ചെയ്താണ് റെയ്ഡ് നടത്തിയത്.
kerala
നാമനിര്‍ദേശ പ്രതിക നല്‍കിയത് 45,652 പേര്‍
തിരുവനന്തപുരം: രണ്ട് ഘട്ടമായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയത് 45,652 പേര്‍. പാര്‍ട്ടികളുടെ ഡമ്മി സ്ഥാനാര്‍ഥികളുടെയും റിബലുകളുടെയും ഉള്‍പ്പെടെ 59,667 നാമനിര്‍ദേശ പത്രികകളാണ് കമ്മിഷന് ലഭിച്ചത്. പത്രിക നല്‍കിയവരില്‍ 22,927 പേര്‍ വനിതകളാണ്. 22,927 പുരുഷന്‍മാരും പത്രിക നല്‍കിയിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത് മലപ്പുറത്താണ്, 5,845. എറണാകളുത്ത് 4616 പേരും തൃശൂരില്‍ 4327 പേരും പത്രിക നല്‍കിയിട്ടുണ്ട്. ആലപ്പുഴ-3830, കോഴിക്കോട്-3775, കൊല്ലം-3530, തിരുവനന്തപുരം-3485, പാലക്കാട്-3459, കോട്ടയം-2988, കണ്ണൂര്‍ 2564, പത്തനംതിട്ട-2317, ഇടുക്കി-2015, കാസര്‍കോട് -1561, വയനാട് 1340 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ സ്ഥാനാര്‍ഥികളുടെ എണ്ണം.
നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന ശനിയാഴ്ച രാവിലെ 10 മുതല്‍ ആരംഭിക്കും. ബന്ധപ്പെട്ട വരണാധികാരികളാണ് നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടത്തുക. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ വേളയില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം തിരഞ്ഞെടുപ്പ് ഏജന്റ്, നിര്‍ദേശകന്‍ എന്നിവര്‍ക്കു പുറമേ സ്ഥാനാര്‍ത്ഥി എഴുതി നല്‍കുന്ന ഒരാള്‍ക്കുകൂടി വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശനം അനുവദിക്കും. സൂക്ഷ്മപരിശോധനാ സമയം എല്ലാ സ്ഥാനാര്‍ത്ഥികളുടേയും നാമനിര്‍ദേശ പത്രികകള്‍ പരിശോധിക്കുന്നതിനുള്ള സൗകര്യം ഇവര്‍ക്ക് ലഭിക്കും. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സ്വീകരിക്കപ്പെട്ട പത്രികകള്‍ സമര്‍പ്പിച്ച സ്ഥാനാര്‍ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും.
-
india1 day agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF1 day agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala1 day agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
india1 day agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala24 hours agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala22 hours agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

