Connect with us

News

കോവിഡില്‍ വീണ്ടും വിഡ്ഢിത്തം വിളമ്പി ട്രംപ്; ട്വീറ്റ് തിരുത്തി ട്വിറ്റര്‍

Published

on

വാഷിംഗ്ടണ്‍: കോവിഡുമായി ബന്ധപ്പെട്ട തെറ്റിദ്ധരിപ്പിക്കുന്നതും ദോഷകരവുമായ വിവരങ്ങള്‍ പ്രചരിപ്പിച്ചപേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റില്‍ വീണ്ടും ട്വിറ്ററിന്റെ തിരുത്ത്. കൊവിഡില്‍ നിന്ന് താന്‍ പരിപൂര്‍ണമായും മുക്തനായെന്നും തനിക്ക് പ്രതിരോധ ശേഷി കിട്ടില്ലെ്ന്നും അത് ആര്‍ക്കും നല്‍കാനാവില്ലെന്നുമുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ പരിഹാസ ട്വീറ്റാണ് ട്വിറ്റര്‍ തിരുത്തിയത്.

കോവിഡുമായി ബന്ധപ്പെട്ട തെറ്റിദ്ധരിപ്പിക്കുന്നതും ദോഷകരവുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചുള്ള ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചാണ് ട്വിറ്ററിന്റെ തിരുത്ത്. അതേസമയം, ജനാധിപത്യ മാന്യത കണക്കാക്കി ആളുകള്‍ക്ക് ട്വീറ്റ് ആക്‌സസ് ചെയ്യാനുള്ള അവസരവും ട്വിറ്റര്‍ ഒരുക്കിയിട്ടുണ്ട്.

https://twitter.com/realDonaldTrump/status/1315316071243476997

അതേസമയം, ഇന്നലെ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് ട്വീറ്റിന് വിരുദ്ധമായും സംസാരിച്ചിരുന്നു. ‘എനിക്ക് പ്രതിരോധ ശേഷി കൈവന്നിട്ടുണ്ട്. ചിലപ്പോള്‍ കുറച്ച് കാലത്തേക്കാവും, ചിലപ്പോള്‍ കൂടുതല്‍ കാലം പ്രതിരോധ ശേഷി നീണ്ടു നിന്നേക്കാം. ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ നിലനിന്നേക്കാം. നിലവില്‍ എനിക്ക് ഇപ്പോള്‍ പ്രതിരോധ ശേഷി കൈവന്നിട്ടുണ്ട്,’ ട്രംപ് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ എതിരാളിയെ നേരിടാന്‍ ഇപ്പോള്‍ താന്‍ പ്രാപ്തനാണെന്നും ട്രംപ് പറഞ്ഞു. ‘ഇപ്പോള്‍ പ്രതിരോധ ശേഷി കൈവന്ന ഒരു പ്രസിഡന്റാണ് അമേരിക്കക്കാര്‍ക്കുള്ളത്. തെരഞ്ഞെടുപ്പില്‍ എന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയെ പോലെ നിലവറയില്‍ പോയി ഒളിച്ചിരിക്കേണ്ട കാര്യമെനിക്കില്ല,’ട്രംപ് അഭിമുഖത്തില്‍ പറഞ്ഞു.

കൊവിഡിനെ ചൈന വൈറസ് എന്ന് ട്രംപ് വീണ്ടും അധിക്ഷേപിക്കുകയുമുണ്ടായി. ‘എനിക്കിപ്പോള്‍ വളരെ സുഖം തോന്നുന്നുണ്ട്. പ്രതിരോധം എന്ന് പറഞ്ഞാല്‍ അത് സുരക്ഷാ കവചം പോലെയൊന്നാണ്. ഞാന്‍ ഈ ചൈന വൈറസിനെ തോല്‍പ്പിച്ചുവെന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്,’ ട്രംപ് പറഞ്ഞു.

അതേസമയം കൊവിഡ് സ്ഥിരീകരിച്ച് നാലാം നാള്‍ ആശുപത്രി വിട്ട ട്രംപ് പൂര്‍ണമായും കൊവിഡ് മുക്തനായോ എന്ന കാര്യത്തില്‍ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു,. ട്രംപ് പൂര്‍ണമായും രോഗത്തില്‍ നിന്ന് പുറത്ത് കടന്നിട്ടില്ലെന്ന് ആശുപത്രി വിട്ടതിന് പിന്നാലെ ട്രംപിനെ ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. ഒരാഴ്ചയോളം അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷ പാലിക്കണമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ലക്ഷദ്വീപ് സ്‌കൂളുകളിൽ ഹിന്ദി നിർബന്ധമാക്കുന്നത് തടഞ്ഞ് ഹൈക്കോടതി

ഉത്തരവ് വിശദമായ പഠനം നടത്താതെയെന്ന് വിമർശനം

Published

on

ലക്ഷദ്വീപ് സ്കൂളുകളിൽ മൂന്നാം ഭാഷയായി ഹിന്ദി നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് നടപ്പാക്കുന്നത് കേരള ഹൈക്കോടതി തടഞ്ഞു. ഇത് വിദ്യാർത്ഥികൾക്ക് മുമ്പ് ലഭ്യമായിരുന്ന അറബി അല്ലെങ്കിൽ മഹൽ ഭാഷകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നിഷേധിക്കുന്നു. ഒരു ഭാഷയ്ക്ക് ആഴത്തിലുള്ള സാംസ്കാരിക പ്രാധാന്യമുണ്ടെന്നും ഏത് മാറ്റങ്ങളും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.

ലക്ഷദ്വീപിലെ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻ‌.എസ്‌.യു‌.ഐ) പ്രസിഡന്റ് അജാസ് അക്ബർ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് തീരുമാനം. കഴിഞ്ഞ എഴുപത് വർഷമായി ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശത്തിന് മൂന്നാം ഭാഷയായി അറബി/മഹൽ എന്ന ഓപ്ഷൻ ഉണ്ടായിരുന്നു.

വാദം കേൾക്കുന്നതിനിടെ, നിലവിലുള്ള ഭാഷാ ഓപ്ഷനുകൾ മാറ്റുന്നതിന്റെ ആവശ്യകതയും പ്രാധാന്യവും വിലയിരുത്തുന്നതിന് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ എന്ന് കോടതി ലക്ഷദ്വീപ് ഭരണകൂടത്തോട് ചോദിച്ചു.

Continue Reading

india

കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു

വാഹനത്തില്‍ ഇന്ത്യക്കാരും

Published

on

നൈറോബി: കെനിയയില്‍ വാഹനാപകടത്തില്‍ അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ കെനിയയിലെ നാകുരു ഹൈവേയില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍പെട്ട ബസ്സില്‍ 28 ഇന്ത്യന്‍ വിനോദ സഞ്ചാരികളും മൂന്ന് ടൂര്‍ ഗൈഡുകളും ഡ്രൈവറും ഉള്‍പ്പെടെ 32 പേരായിരുന്നു ഉണ്ടായിരുന്നത്.

വിനോദ സഞ്ചാരികള്‍ മസായി മാരാ നാഷണല്‍ പാര്‍ക്കിയില്‍ നിന്ന് ന്യാഹുരൂരുവിലേക്കും അവിടെ നിന്ന് നാകുരുവിലേക്കുമുള്ള യാത്രയിലായിരുന്നു. മോശം കാലാവസ്ഥയും വാഹനത്തിന്റെ ബ്രേക്ക് തകരാറിലുമായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് പേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു എന്ന് ന്യാന്‍ഡരുവ സെന്‍ട്രല്‍ പോലീസ് ഉദോഗസ്ഥ സ്റ്റെല്ല കീറോണാ പറഞ്ഞു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഉദോഗസ്ഥ അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

kerala

വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

രാമേശ്വരത്ത് നിന്നാണ് കണ്ടെത്തിയത്.

Published

on

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യതൊഴിലയുടെ മൃതദേഹം കണ്ടെത്തി. രാമേശ്വരത്ത് നിന്നാണ് കണ്ടെത്തിയത്.

വള്ളം മറിഞ്ഞു കാണാതായ അനു എന്ന വള്ളത്തിലെ സെറ്റല്ലസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബന്ധുതക്കളെത്തി ഇയാളുടെ മൃതദേഹം തിരിച്ചറിയുകയായിരുന്നു. കഴിഞ്ഞമാസം 30നാണ് ഇയാളെ കാണാതായത്.

വിഴിഞ്ഞത്തുനിന്ന് മത്സ്യബന്ധനത്തിനുപോയ വള്ളമായിരുന്നു മറിഞ്ഞത്. വള്ളത്തിലുണ്ടായുന്ന മൂന്ന് പേര്‍ നീന്തി രക്ഷപ്പെടുകയും രണ്ട് പേര്‍ കടലില്‍ അകപ്പെട്ട് പോവുകയുമായിരുന്നു.

Continue Reading

Trending