Connect with us

Culture

ഒരാള്‍ക്ക് വേണ്ടി മാത്രം മാച്ചു പിക്ച്ചു തുറന്നു; ലോകാത്ഭുത കാഴ്ചയുടെ പുതിയ കഥ

എല്ലാ പ്രഭാതത്തിലും മാച്ചുപിക്ച്ചു വരേ ഓടുകയും അതുനോക്കുനില്‍ക്കുന്നതും ജെസെ പതിവാക്കി. ഇത് പെറുവില്‍ വാര്‍ത്തയായതോടെയാണ് ഒടുവില്‍ ജപ്പാന്‍ പൗരന്റെ സ്വപ്‌ന യാത്ര ലക്ഷ്യത്തിലെത്തിയത്. ആന്‍ഡിയാന്‍ റൂട്ട്സ് പെറു എന്ന ടൂര്‍ ഓപ്പറേറ്റര്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് ജെസെക്ക് സ്പെഷ്യല്‍ പെര്‍മിറ്റ് തയാറായത്. പിന്നാലെ ഒരു ടൂറിസ്റ്റായ ജെസെയ്ക്ക് മാത്രമായി മാച്ചുപിക്ച്ചുവിന്റെ വാതിലുകള്‍ തുറന്നു.

Published

on

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഏഴ് മാസമായി അടച്ചിട്ടിരിക്കുന്ന പെറുവിലെ ലോകപ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായ മാച്ചു പിക്ച്ചു ഒരാള്‍ക്ക് വേണ്ടി മാത്രം തുറന്നു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നതിനിടെ ജപ്പാനീസ് സഞ്ചാരിയായ ജെസെ കതയാമയ്ക്കാണ് അപൂര്‍വ്വമായ അവസരം ലഭിച്ചത്.

എന്നാല്‍ ഒരൊറ്റ ടൂറിസ്റ്റിനു വേണ്ടി മാത്രം ഏഴ് ലോകാത്ഭുതങ്ങളില്‍ ഒന്നായ മാച്ചു പിക്ച്ചു തുറന്നുകൊടുത്തതിന് പിന്നില്‍ ഒരു കഥയുണ്ട്. മാച്ചുപിക്ച്ചു കാണാനായി മാത്രം പെറുവിലെത്തിയ ജപ്പാന്‍ പൗരന്‍ ഏഴ് മാസത്തിലേറെയായി ഇവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു എന്നതാണത്.

മാര്‍ച്ച് മാസം 14 നാണ് മാച്ചുപിക്ച്ചു കാണാനായി ജെസെ കതയാമ പെറുവില്‍ എത്തിയത്. അവിടേക്കുള്ള യാത്രയുടെ തുടക്കമായ അഗോസ് കാലിയന്റസിലാണ് കതയാമ ആദ്യം എത്തിയത്. രണ്ടു ദിവസത്തിനകം എന്‍ട്രി ടിക്കറ്റും യുനസ്‌കോ ലോക ഹെറിറ്റേജ് സൈറ്റിലേക്കു പ്രവേശിക്കാനുള്ള പെര്‍മിറ്റും ലഭിച്ചു. എന്നാല്‍ ഇതിനിടെ അപ്രതീക്ഷിതമായി എത്തിയ കോവിഡിന്റെ പേരില്‍ പെറുവിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടുക്കുകയായിരുന്നു. ലോക്ഡൗണ്‍ കൂടിയായതോടെ ജപ്പാന്‍ പൗരന്‍ പെറുവില്‍ നി്ന്നും പുറത്തുകടത്താനാവാത്ത നിലയിലുമായി.

സമീപ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ എവിടേക്കും പോവാനും മാര്‍ഗമില്ലായിരുന്നു. ഏഴ് മാസമായി ജെസെ അഗോസ് കാലിയന്റസില്‍ ചെറിയൊരു മുറി വാടകക്കെടുത്ത് കഴിയുകയാണ്. ഇതിനിടെ ആ നാട്ടിലൊരാളായി ജെസെ മാറി. സമീപപ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ബോക്സിംഗ് പഠിപ്പിച്ചു കൊടുത്ത് ചെറിയ വരുമാനമുണ്ടാക്കി.

കൂടാതെ, എല്ലാ പ്രഭാതത്തിലും മാച്ചുപിക്ച്ചു വരേ ഓടുകയും അതുനോക്കുനില്‍ക്കുന്നതും ജെസെ പതിവാക്കി. ഇത് പെറുവില്‍ വാര്‍ത്തയായതോടെയാണ് ഒടുവില്‍ ജപ്പാന്‍ പൗരന്റെ സ്വപ്‌ന യാത്ര ലക്ഷ്യത്തിലെത്തിയത്.

അടുത്തൊന്നും മാച്ചുപിക്ച്ചു തുറക്കാന്‍ വഴിയില്ലെന്നാണ് താന്‍ കരുതിയതെന്നും സ്വപ്നം സഫലീകരിക്കാതെ നാട്ടിലേക്ക് മടങ്ങേണ്ടി വരുമോ എന്നാണ് ആശങ്കയെന്നും കുറച്ചു ദിവസം മുമ്പ് ജെസെ കതയാമ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആന്‍ഡിയാന്‍ റൂട്ട്സ് പെറു എന്ന ടൂര്‍ ഓപ്പറേറ്റര്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് ജെസെക്ക് സ്പെഷ്യല്‍ പെര്‍മിറ്റ് തയാറായത്. പിന്നാലെ ഒരു ടൂറിസ്റ്റായ ജെസെയ്ക്ക് മാത്രമായി മാച്ചുപിക്ച്ചുവിന്റെ വാതിലുകള്‍ തുറന്നു.

Machu Picchu Reopens, Just For 1 Tourist. Here's Why

ജെസെ കതയാമ മാച്ചുപിക്ച്ചുവില്‍ നിന്നെടുത്ത ചിത്രങ്ങള്‍ ഇതിനകം വൈറലാണ്.

https://www.instagram.com/p/CGQvpQcpk8p/?utm_source=ig_web_copy_link

പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ജെസെയ്ക്ക് സ്പെഷ്യല്‍ പെര്‍മിറ്റ് നല്‍കിയതെന്ന് സാംസ്‌കാരിക മന്ത്രി അലെജാന്ദ്രോ നെയ്റു ബിബിസിയോട് പറഞ്ഞു.

കൊളംബിയൻ കാലഘട്ടത്തിനു മുൻപുണ്ടായിരുന്ന ഇൻകൻ സാമ്രാജ്യത്തിൽപ്പെട്ട ഒരു പ്രദേശമാണ്‌ മാച്ചു പിക്ച്ചു. പെറുവിലെ കുസ്‌കോ നഗരത്തില്‍ നിന്നും 80 കി.മീറ്റര്‍ അകലെ ഉറുബാംബ താഴ്വരയുടെ മുകളില്‍ ഒരു പര്‍വ്വതശിഖരത്തില്‍ 2,430 മീറ്റര്‍ (8,000 അടി) ഉയരത്തിലാണ് മാച്ചു പിക്ച്ചു സ്ഥിതി ചെയ്യുന്നത്. ഇതിനു സമീപത്തുകൂടിയാണ് ആമസോണ്‍ നദിയുടെ കൈവഴിയായ ഉറുബാംബ ഒഴുകുന്നത്. മിനുസപ്പെടുത്തിയ കല്‍മതിലുകള്‍ ഉപയോഗിച്ചുള്ള പഴയ ഇന്‍ക കലാ രീതിയിലാണ് മാച്ചു പിക്ച്ചു നിര്‍മ്മിക്കപ്പെട്ടത്. ഇന്‍തിഹൊതാന, സൂര്യക്ഷേത്രം, മൂന്ന് ജനാലകളുടെ അറ എന്നിവയാണ് പ്രധാന മേഖലകള്‍.

അമേരിക്കന്‍ ചരിത്രകാരനായിരുന്ന ഹിറാം ബിങ്ങ്ഹാം ആണ് 1911 ലാണ് മാച്ചുപിക്ചു പുറം ലോകത്തിന് പരിചയപ്പെടുത്തിയത്. 1460 -ന് അടുത്താണ് പ്രദേശം നിര്‍മ്മിക്കപ്പെട്ടത്. നൂറുവര്‍ഷത്തിനകം സ്പാനിഷുകാര്‍ ഇന്‍ക സാമ്രാജ്യത്തില്‍ നടത്തിയ കൈയേറ്റത്തോടെ ഈ പ്രദേശം കൈയൊഴിയപ്പെട്ടു.

1981 -ല്‍ പെറു ഇതിനെ സംരക്ഷിത ചരിത്രസ്മാരകമായി പ്രഖ്യാപിച്ചു. 1983 ല്‍ യുനെസ്‌കൊ മാച്ചുപിക്ച്ചുവിനെ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി. 2007ല്‍ ഏഴ് ലോകാത്ഭുതങ്ങളില്‍ ഒന്നായി മാച്ചുപിക്ച്ചുവിനെ തെരഞ്ഞെടുത്തു.

 

 

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Film

ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..

പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

Published

on

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.

രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.

Continue Reading

Film

മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി

വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Published

on

കൊച്ചി: മാനേജറെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി. എറണാകുളം അഡിഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തീർപ്പാക്കിയത്. സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കുറ്റങ്ങളാണ് എഫ്ഐആർ ൽ ഉള്ളതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
പരാതിക്കാരൻ ഉണ്ണി മുകുന്ദൻ്റെ മാനേജർ ആയിരുന്നുവെന്ന് പ്രോസിക്യൂഷൻ ഹാജരാക്കിയ കേസ് ഡയറിയിൽ പറയുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരെ ഉള്ളത് എന്ന് രേഖപ്പെടുത്തിയാണ് കോടതിയുടെ നടപടി. അതിനിടെ വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും.
അതേസമയം, സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപെട്ട് ഉണ്ണി മുകുന്ദൻ ഡിജിപിക്കും എഡിജിപിക്കും പരാതി നൽകി. സിനിമയിലെ തന്റെ വളർച്ചയിൽ അസൂയപ്പെടുന്ന ചിലർ വിപിനെ ഉപയോഗിച്ച് ഗൂഢാലോചന നടത്തുന്നെന്നാണ് ഉണ്ണി പരാതിയിൽ പറയുന്നത്.
Continue Reading

Trending