Connect with us

Video Stories

അബുദാബിയില്‍ കപ്പല്‍ സഞ്ചാരികളുടെ റെക്കോര്‍ഡ് വര്‍ധന

Published

on

അബുദാബി: അബുദാബിയില്‍ കപ്പല്‍ സഞ്ചാരികളുടെ റെക്കോര്‍ഡ് വര്‍ധനവ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറുശതമാനം യാത്രക്കാരുടെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. 2015 ഒക്‌ടോബര്‍ മുതല്‍ 2016ജൂണ്‍ വരെയുള്ള കാലയളവില്‍ 100കപ്പലുകളാണ് അബുദാബി തീരത്തെത്തിയത്. ഇവയിലായി 228,000 യാത്രക്കാരും തലസ്ഥാന നഗരിയുടെ സൗന്ദര്യം ആസ്വദിക്കാനായി എത്തിയിരുന്നു.

തൊട്ടുമുമ്പുള്ള ഇതേകാലയളവില്‍ 94കപ്പലുകളും 200,000യാത്രക്കാരുമാണ് എ ത്തിയത്. 10വര്‍ഷം മുമ്പ് 24കപ്പലുകളിലായി 35,000പേര്‍ മാത്രമാണ് അബുദാബിയി ല്‍ എത്തിയിരുന്നത്. എന്നാല്‍ യു.എ.ഇ തലസ്ഥാന നഗരിയുടെ മനോഹാരിത നാള്‍ ക്കുനാള്‍ വര്‍ധിച്ചതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കപ്പല്‍ സ ഞ്ചാരികള്‍ ഈ തീരം തേടിയെത്തുകയായിരുന്നു.സഞ്ചാരിക്കളുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിലും അവരെ ആകര്‍ഷിപ്പിക്കുന്നതിലും അബുദാബി വിനോദസഞ്ചാര വിഭാഗമായ അബുദാബി ടൂറിസം ആന്റ് കള്‍ച്ചറല്‍ അഥോറിറ്റി വിപുലമായ പ്രവര്‍ ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
നടപ്പുവര്‍ഷം രണ്ടര ലക്ഷം സഞ്ചാരികള്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്. 2020 ല്‍ നാലരലക്ഷവും 2025ല്‍ 8.8ലക്ഷവും ആയി ഉയരുമെന്നാണ് ടൂറിസം അഥോറിറ്റി കരുതുന്നത്. സിര്‍ബനിയാസ് ബീച്ച് കപ്പല്‍ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനമാരംഭിച്ച ഇവിടെ ലോകകപ്പല്‍ യാത്രക്കാര്‍ക്ക് ഏറെ ഹൃദ്യമായ അനുഭവമാണ് സമ്മാനിക്കുന്നത്. ഗള്‍ഫ് നാടുകളിലെ മ രുഭൂമിയോട് ചേര്‍ന്നുള്ള ഏക തുറമുഖം എന്ന ഖ്യാതി സിര്‍ബനിയാസിന് മാത്രം സ്വന്തമാണ്.
ആദ്യവര്‍ഷ സീസണില്‍ മാത്രം 60,000യാത്രക്കാരാണ് ഇവിടെ എത്തിയതെന്ന് ക ണക്കുകള്‍ വ്യക്തമാക്കുന്നു. വിനോദസഞ്ചാര രംഗത്ത് കപ്പല്‍ യാത്രാ ടൂറിസം അ തിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് അബുദാബി ടൂറിസം അഥോറിറ്റി ഡയറക്ടര്‍ ജനറല്‍ സെയ്ഫ് സഈദ് ഗോബാഷ് വ്യക്തമാക്കി. വിനോദ സഞ്ചാര സാമ്പത്തിക മേഖലയില്‍ ശക്തമായ മുന്നേറ്റം നടത്താനാവുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. താമസിയാതെത്തന്നെ അബുദാബി ഹലാല്‍ ക്ര്യൂസിംഗ് ആയി മാറുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. മുസ്ലിം ക്ര്യൂസിംഗാണ് ഇതിലൂടെ നടപ്പാകുക.
ഹലാല്‍ ടൂറിസം,ഹലാല്‍ വിഭവങ്ങള്‍ എന്നിവക്ക് ആവശ്യക്കാര്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഹലാല്‍ ബുക്കിംഗ് ഡോട് കോം എന്ന പേരില്‍ പ്രത്യേക ബുക്കിം ഗ് സംവിധാന ത്തിലും അബുദാബി ടൂറിസം അഥോറിറ്റി പങ്കാളിയായിട്ടുണ്ട്. സിര്‍ബനിയാസില്‍ കപ്പല്‍ സഞ്ചാരികളുടെ ആഗമനവും തുടര്‍സൗകര്യങ്ങളും ഇത്തിഹാദ് എയര്‍വെയ്‌സിനുകീഴിലാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജലാശയ യാത്രക്കാര്‍ക്ക് മറ്റെങ്ങും ലഭിക്കാത്ത പരിഗണനയും അതിവിപുലമായ സൗകര്യങ്ങളും ദേശീയ വ്യോമഗതാഗത വിഭാഗമായ ഇത്തിഹാദ് ഒരുക്കിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending