Connect with us

india

സൈന്യത്തോട് യുദ്ധത്തിന് ഒരുങ്ങാന്‍ ആവശ്യപ്പെട്ട് ചൈന; റിപ്പോര്‍ട്ട്

ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ നിര്‍ദേശം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സിഎന്‍എന്‍ ആണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്

Published

on

ബീജിംഗ്: ചൈനീസ് സൈനികരോട് യുദ്ധത്തിന് തയ്യാറാകാന്‍ പ്രസിഡന്റ് ഷി ജിന്‍പിങ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ നിര്‍ദേശം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സിഎന്‍എന്‍ ആണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

എല്ലാ സൈനികരും അവരുടെ മനസും ശക്തിയും യുദ്ധത്തിനായി തയാറാക്കി വെക്കുക. അതീവ ജാഗ്രത കൈവരിക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. ഗ്വാങ്‌ഡോങ്ങിലെ ഒരു സൈനിക താവളം സന്ദര്‍ശിക്കവെയാണ് ഷീജിന്‍പിങ്ങിന്റെ പ്രസ്താവന.
ഗ്വാങ്‌ഡോങ്ങിലെ ഒരു സൈനിക താവളം സന്ദര്‍ശിച്ചു കൊണ്ടാണ് ഷി ജിന്‍പിംഗ് യുദ്ധത്തിന് തയ്യാറെടുക്കാന്‍ സൈന്യത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ ആരുമായുള്ള യുദ്ധത്തിന് തയ്യാറെടുക്കുന്നതു സംബന്ധിച്ചാണ് ഷീജിന്‍പിങ് പറഞ്ഞതെന്ന് വ്യക്തമല്ല. നിലവില്‍ ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ദക്ഷിണ ചൈനാക്കടലില്‍ ചൈനയുമായി കലഹിക്കുന്ന രാജ്യങ്ങള്‍ എന്നിവരെല്ലാവരുമായി ചൈന ഇടഞ്ഞു നില്‍ക്കുകയാണ്.

സേനയുടെ പ്രവര്‍ത്തനവും ബലവും മെച്ചപ്പെടുത്താനാണ് അദ്ദേഹം ഗ്വാങ്‌ഡോങ്ങിലെ സൈനിക താവളം സന്ദര്‍ശിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഏഴാമത്തെ കമാന്‍ഡര്‍തല ചര്‍ച്ച കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇന്ത്യയും ചൈനയും സൈനിക, നയതന്ത്ര, തലത്തില്‍ നിരവധി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ഷി ജിന്‍പിംഗ് യുദ്ധത്തിന് തയ്യാറാകാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

 

india

ഓപറേഷന്‍ സിന്ദൂറിനിടെ പാകിസാതാന് വേണ്ടി ചാരവൃത്തി; നേവി ആസ്ഥാനത്തെ ക്ലര്‍ക്ക് അറസ്റ്റില്‍

പാക് ചാരസംഘടനയിലെ വനിതയ്ക്ക് വിവരങ്ങള്‍ കൈമാറിയതില്‍ വിശാല്‍ യാദവ് എന്നയാളാണ് അറസ്റ്റിലായത്.

Published

on

ഓപറേഷന്‍ സിന്ദൂറിനിടെ പാകിസാതാന് ചാരവൃത്തി നടത്തിയ കേസില്‍ നാവിക സേനാ ആസ്ഥാനത്തെ ഹരിയാന സ്വദേശിയായ ക്ലര്‍ക്ക് അറസ്റ്റില്‍. പാക് ചാരസംഘടനയിലെ വനിതയ്ക്ക് വിവരങ്ങള്‍ കൈമാറിയതില്‍ വിശാല്‍ യാദവ് എന്നയാളാണ് അറസ്റ്റിലായത്.

രാജസ്ഥാന്‍ പൊലീസിന്റെ ഇന്റലിജന്‍സ് വിങാണ് വിശാലിനെ അറസ്റ്റ് ചെയ്യുന്നത്. നാവികസേനാ ആസ്ഥാനത്ത് വര്‍ഷങ്ങളായി ക്ലറിക്കല്‍ പോസ്റ്റില്‍ ജോലി ചെയ്യുന്നയാളാണ് ഇയാള്‍. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്നും ഐഎസ്‌ഐ അംഗമായ ഒരു യുവതിക്കാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നത് എന്ന് തെളിഞ്ഞിട്ടുണ്ട്. ക്രിപ്‌റ്റോ കറന്‍സി വഴിയായിരുന്നു പണമിടപാട്.

നാവികസേനയുമായി ബന്ധപ്പെട്ടപ്പെട്ടതും, മറ്റ് പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും ഇയാള്‍ ചോര്‍ത്തിയിരുന്നു. ചാരവൃത്തിയില്‍ വിശാലിനൊപ്പം കൂടുതല്‍പേര്‍ പങ്കുചേര്‍ന്നിട്ടുണ്ടോ, ഇയാള്‍ ഏതെങ്കിലും പ്രത്യേകസംഘത്തില്‍ അംഗമാണോ എന്നതടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

Continue Reading

india

വിദ്വേഷ പ്രസംഗം ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടില്ല സുപ്രിം കോടതി

സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ നിയമ വിദ്യാര്‍ഥി ഷര്‍മിഷ്ഠ പനോലി കേസിന്റെ തുടര്‍ച്ചയിലാണ് കോടതിയുടെ പരാമര്‍ശം.

Published

on

വിദ്വേഷ പ്രസംഗം ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടില്ലെന്ന് സുപ്രിം കോടതി. സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ നിയമ വിദ്യാര്‍ഥി ഷര്‍മിഷ്ഠ പനോലി കേസിന്റെ തുടര്‍ച്ചയിലാണ് കോടതിയുടെ പരാമര്‍ശം. ഷര്‍മിഷ്ഠ പനോലിയെ അറസ്റ്റ് ചെയ്യുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വജാഹത്ത് ഖാനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഹിന്ദുക്കള്‍ക്കെതിരായ വിദ്വേഷം പ്രകടിപ്പിക്കുന്ന എക്‌സിലെ പോസ്റ്റുകള്‍ക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഷര്‍മിഷ്ഠക്കെതിരായ പരാതിക്ക് പ്രതികാരമായാണ് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതെന്നും തന്റെ അഭിപ്രായങ്ങള്‍ ഡിലീറ്റ് ചെയ്തുവെന്നും ഖാന്‍ വാദിച്ചിരന്നു. ‘ഇത് അത്ര ലളിതമല്ല. ഈ അഭിപ്രായങ്ങളെല്ലാം വിദ്വേഷം വളര്‍ത്തുന്നവയാണ്’ എന്നായിരുന്നു ബെഞ്ചിന്റെ മറുപടി.

22 കാരിയായ ഷര്‍മിഷ്ഠ പനോലി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോയില്‍ അധിക്ഷേപകരവും വിദ്വേഷപരവുമയ ഭാഷ ഉപയോഗിച്ചുവെന്നാരോപിച്ചാണ് കേസെടുത്തത്. ‘തീ കൊണ്ടുണ്ടാകുന്ന മുറിവ് ഉണങ്ങാം പക്ഷേ നാവ് കൊണ്ടുണ്ടാകുന്ന മുറിവ് ഉണങ്ങില്ല’ ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് വിശ്വനാഥ് പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങള്‍ നമ്മെ എവിടേക്കും എത്തിക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

 

Continue Reading

india

വാല്‍പ്പാറയില്‍ ആറുവയസുകാരിയെ ആക്രമിച്ച നരഭോജി പുലിയെ പിടികൂടി

ജൂണ്‍ 20നാണ് ജാര്‍ഖണ്ഡ് ദമ്പതികളുടെ മകള്‍ റോഷ്‌നിയെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പുലി പിടിച്ചത്.

Published

on

തമിഴ്‌നാട് വാല്‍പ്പാറയില്‍ ആറുവയസുകാരിയെ ആക്രമിച്ച നരഭോജി പുലിയെ പിടികൂടി. കൊല്ലപ്പെട്ട റോഷ്‌നിയുടെ വീടിനു സമീപം തമിഴ്‌നാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.

ജൂണ്‍ 20നാണ് ജാര്‍ഖണ്ഡ് ദമ്പതികളുടെ മകള്‍ റോഷ്‌നിയെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പുലി പിടിച്ചത്. പിന്നീട് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ച നടത്തിയ തിരച്ചിലില്‍ തേയിലത്തോട്ടത്തില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Continue Reading

Trending