Connect with us

india

താജ്മഹലില്‍ ഗംഗാജലം തളിച്ചു; കാവിക്കൊടി ഉയര്‍ത്തി-താജ്മഹല്‍ പണിതത് ശിവക്ഷേത്രത്തിന് മുകളിലെന്ന് ഹിന്ദുത്വവാദികള്‍

തങ്ങള്‍ വന്നത് തേജോ മഹാലായ എന്ന ക്ഷേത്രത്തിലേക്കാണെന്നും ഇവിടെ പൂജ നടത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ പിന്നീട് പറഞ്ഞു.

Published

on

ആഗ്ര: ബാബരി മസ്ജിദ്, മഥുര ഷാഹി മസ്ജിദ് തുടങ്ങിയ പള്ളികള്‍ക്ക് മേല്‍ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ താജ്മഹലിനും അവകാശവാദവുമായി ഹിന്ദുത്വ തീവ്രവാദികള്‍. ഞായറാഴ്ച താജ്മഹലിന് സമീപമെത്തിയ ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ അവിടെ കാവിക്കൊടി ഉയര്‍ത്തുകയും താജ്മഹലിന് മേല്‍ ഗംഗാജലം തളിക്കുകയും ചെയ്തു. അവിടെയുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തകരെ കേസെടുക്കാതെ വിട്ടയച്ചു.

ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ പ്രവര്‍ത്തകരായ ഗൗരവ് താക്കൂര്‍, മാനവേന്ദ്ര സിങ്, വിശേഷ് എന്നിവരാണ് താജ്മഹലിന് സമീപം കാവിക്കൊടി ഉയര്‍ത്തിയത്. ഉച്ചക്ക് 12 മണിയോടെ ടിക്കറ്റെടുത്ത് കിഴക്കേ ഗേറ്റ് വഴി താജ്മഹല്‍ കോമ്പൗണ്ടില്‍ പ്രവേശിച്ച ഇവര്‍ പോക്കറ്റില്‍ നിന്ന് കാവിക്കൊടിയെടുത്ത് വീശുകയായിരുന്നു.

ഇവരെ തടഞ്ഞ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയി പേരു വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം വിട്ടയക്കുകയായിരുന്നു. തങ്ങള്‍ വന്നത് തേജോ മഹാലായ എന്ന ക്ഷേത്രത്തിലേക്കാണെന്നും ഇവിടെ പൂജ നടത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ പിന്നീട് പറഞ്ഞു. താജ്മഹല്‍ പണിതത് ശിവക്ഷേത്രത്തിന് മുകളിലാണെന്നും ഇവര്‍ അവകാശപ്പെട്ടു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മുതിര്‍ന്ന സംഘപരിവാര്‍ നേതാക്കള്‍ തന്നെ താജ്മഹലിന് മേല്‍ അവകാശവാദമുന്നയിച്ചിരുന്നു.

india

അഹമ്മദാബാദ് വിമാനാദുരന്തം; 19 മൃതദേഹങ്ങള്‍ സംസ്‌കരിച്ച് ഗുജറാത്ത് സര്‍ക്കാര്‍

ഇതിനു ശേഷം തിരിച്ചറിഞ്ഞതോ കണ്ടെത്തിയതോ ആയ മൃതദേഹങ്ങളാണ് ഇന്നലെ സംസ്‌കരിച്ചത്.

Published

on

അഹമ്മദാബാദ് വിമാനാദുരന്തം നടന്ന് 26 ദിവസങ്ങള്‍ക്ക് ശേഷം മരിച്ചവരുടെ മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങളുടെ അന്തിമ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടത്തി. മൃതദേഹത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും കുടുംബത്തിന് കൈമാറിയിരുന്നു. ഇതിനു ശേഷം തിരിച്ചറിഞ്ഞതോ കണ്ടെത്തിയതോ ആയ മൃതദേഹങ്ങളാണ് ഇന്നലെ സംസ്‌കരിച്ചത്.

അപകടത്തില്‍ മരിച്ച 260 പേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ഒരു മാസത്തിനിടെ കുടുംബങ്ങള്‍ക്ക് കൈമാറിയിരുന്നു. ഇതിന് ശേഷവും ആകെ 26 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. പ്രാഥമികമായി മൃതദേഹം ഏറ്റുവാങ്ങിയ ശേഷം രണ്ടാമത്തെ തവണ 7 കുടുംബങ്ങള്‍ മാത്രമാണ് മൃതദേഹ ഭാഗങ്ങള്‍ ഏറ്റുവാങ്ങിയത്. ബാക്കിയുള്ള 19 മൃതദേഹ ഭാഗങ്ങള്‍ സംസ്‌കരിക്കാന്‍ പ്രോട്ടോകോള്‍ അനുസരിച്ച് കുടുംബങ്ങള്‍ അഹമ്മദാബാദ് സിവില്‍ ഹോസ്പിറ്റലിന് അനുമതി നല്‍കി.

മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുമ്പോള്‍ തന്നെ കൂടുതല്‍ മൃതദേഹം ഭാഗങ്ങള്‍ ഭാവിയില്‍ കണ്ടെത്താന്‍ സാധ്യതയുണ്ടെന്ന് ബന്ധുക്കളെ വിവരം അറിയിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. പ്രാഥമിക ഘട്ടത്തില്‍ കുടുംബത്തിന് മൃതദേഹങ്ങള്‍ കൈമാറിയതിന് ശേഷവും 26 മൃതദേഹങ്ങള്‍ കണ്ടെത്തി.

Continue Reading

india

ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു

. മഹിസാഗര്‍ നദിയിലെ ഗാംഭിറ പാലമാണ് തകര്‍ന്ന് വീണത്.

Published

on

ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് മരണം. മഹിസാഗര്‍ നദിയിലെ ഗാംഭിറ പാലമാണ് തകര്‍ന്ന് വീണത്. അപകടത്തില്‍ അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. സെന്‍ട്രല്‍ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന പാലമാണിത്.

രണ്ട് ട്രക്കുകളും പിക്‌വാനും മറ്റ് രണ്ട് വാഹനങ്ങളുമാണ് നദിയില്‍ വീണത്. അപകടത്തില്‍പ്പെട്ട മൂന്ന് പേരെ പ്രദേശവാസികള്‍ രക്ഷിച്ചു. എമര്‍ജന്‍സി ടീം ഉള്‍പ്പടെയുള്ളവര്‍ സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. നിരവധിതവണ പാലത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് പരാതിപ്പെട്ടുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടു. പൊലീസ്, ഫയര്‍ഫോഴ്‌സ്, ദുരന്തനിവാരണസേന എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് തിരച്ചില്‍ നടത്തുകയാണ്.

Continue Reading

india

ഹോം വർക്ക് ചെയ്യാത്ത കുട്ടിയെ ശകാരിച്ച അധ്യാപകരെ മാതാപിതാക്കൾ‌ സ്കൂളിൽ കയറി തല്ലി

ആക്രമണത്തിൽ പരിക്കേറ്റ അധ്യാപകൻ ആശുപത്രിയിൽ ചികിത്സയിലാണ്

Published

on

ബിഹാർ: ഹോം വർക്ക് ചെയ്യാത്ത വിദ്യാർത്ഥിയെ അധ്യാപകൻ അടിച്ചതിനെ തുടർന്ന് സ്കൂളിൽ കയറി അധ്യാപകരെ തല്ലി കുടുംബം. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം. രാകേഷ് രഞ്ജൻ ശ്രീ വാസ്തവ എന്ന അധ്യാപകനാണ് മർദനമേറ്റത്. ജൂലൈ അഞ്ചാം തീയതിയാണ് സംഭവം നടന്നത്. അധ്യാപകരെ കുടുംബം ആക്രമിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആക്രമണത്തിൽ പരിക്കേറ്റ അധ്യാപകൻ ആശുപത്രിയിൽ ചികിത്സയിലാണ്.

ബിഹാറിലെ ഷാവാസ്പൂർ മിഡിൽ സ്‌കൂളിലാണ് നാടകീയ രം​ഗങ്ങൾ അരങ്ങേറിയത്. ഹോം വർക്ക് ചെയ്യാത്തതിന് വിദ്യാർത്ഥിയെ അധ്യാപകൻ അടിച്ചതും ശകാരിച്ചതും വീട്ടുകാർക്ക് ഇഷ്ടപ്പെടാത്തതിനാലാണ് ആക്രമിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അധ്യാപകൻ അടിച്ചതിന് പിറ്റേ ദിവസം കുടുംബാംഗങ്ങൾക്കൊപ്പമാണ് വിദ്യാർത്ഥി സ്കൂളിലെത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച മറ്റൊരു അധ്യാപകനെയും കുടുംബാംഗങ്ങൾ ആക്രമിച്ചു.

Continue Reading

Trending