Connect with us

india

ഇസ്‌ലാം വിരുദ്ധ നീക്കം; ഇമ്മാനുവല്‍ മക്രോണിനെ പിന്തുണച്ച് ഇന്ത്യ

മക്രോണിന്റെ ഇസ്‌ലാം വിരുദ്ധ പരാമര്‍ശവും പ്രവാചക നിന്ദയും അറബ് ലോകത്ത് വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു.

Published

on

ന്യൂഡല്‍ഹി: പ്രവാചക നിന്ദയെ പിന്തുണച്ച് ഇസ് ലാം വിരുദ്ധ പ്രചാരണം നടത്തുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെ പിന്തുണച്ച് വിദേശകാര്യമന്ത്രാലയം. മക്രോണിനെതിരെ നടക്കുന്ന വ്യക്തിപരമായ വിമര്‍ശനങ്ങളെ ഇന്ത്യ അപലപിച്ചു.
അന്താരാഷ്ട്ര വ്യവഹാരങ്ങളിലെ മാനദണ്ഡങ്ങളുടെ ലംഘനമാണ് പ്രസിഡന്റിനെതിരെ നടക്കുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഫ്രഞ്ച് അധ്യാപകനെ പൊതുനിരത്തില്‍ തലയറുത്ത് കൊലപ്പെടുത്തി സംഭവത്തേയും ഇന്ത്യ അപലപിച്ചു. ഏത് സാഹചര്യത്തിലായാലും, എന്ത് കാരണം കൊണ്ടായാലും തീവ്രവാദത്തിന് ന്യായീകരണമില്ലെന്നും ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.

ഫ്രഞ്ച് അധ്യാപകന്‍ സാമുവല്‍ പാറ്റി ക്ലാസ് മുറിയില്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അക്രമിയെ വെടിവെച്ചു കൊലപ്പെടുത്തിയതിന് പിന്നാലെ പാറ്റിയെ പിന്തുണച്ച് മക്രോണ്‍ രംഗത്തെത്തി. ‘ഞങ്ങള്‍ ഇത് തുടരും. സ്വാതന്ത്ര്യത്തെ സംരക്ഷിക്കും. മതേതരത്വം നടപ്പിലാക്കും. ഇസ്ലാമിക വിഘടനവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും.’ ഇതിന്റെ ഭാഗമായി 1905-ലെ ഫ്രഞ്ച് നിയമം ശക്തിപ്പെടുത്താന്‍ നിയമപരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്ന് പറഞ്ഞ മക്രോണ്‍ ഇസ്ലാം പ്രതിസന്ധിയിലാണെന്നും അഭിപ്രായപ്പെട്ടിരുന്നു.

മക്രോണിന്റെ ഇസ്‌ലാം വിരുദ്ധ പരാമര്‍ശവും പ്രവാചക നിന്ദയും അറബ് ലോകത്ത് വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. ഖത്തറും കുവൈത്തും ഫ്രഞ്ച് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു. തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ മക്രോണിന്റെ മാനസിക നില പരിശോധിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ബംഗ്ലാദേശില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധറാലിയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. ലോകത്താകമാനം ഫ്രഞ്ച് പ്രസിഡന്റിനെതിരെ പ്രതിഷേധം അലയടിക്കുമ്പോഴാണ് മക്രോണിനെ പിന്തുണച്ച് ഇന്ത്യ രംഗത്ത് വന്നിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുസ്ലിംകള്‍ അനധികൃതമായി ഭൂമി കയ്യേറി രാജ്യത്തെ കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നു; വിദ്വേഷ പ്രസ്താവനയുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

അടുത്തിടെയായി ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഭൂജിഹാദ് ആരോപണങ്ങള്‍ ഹിന്ദുത്വ സംഘടനകള്‍ വ്യാപകമായി ഉന്നയിക്കുന്നുണ്ട്.

Published

on

മുസ്ലിംകളെ ലക്ഷ്യമിട്ട് ഭൂജിഹാദ് ആരോപണവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ധാമിയുടെ വിദ്വേഷ പ്രസ്താവന. അടുത്തിടെയായി ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഭൂജിഹാദ് ആരോപണങ്ങള്‍ ഹിന്ദുത്വ സംഘടനകള്‍ വ്യാപകമായി ഉന്നയിക്കുന്നുണ്ട്. രാജ്യം കയ്യടക്കുന്നതിനായി ഇന്ത്യയിലെ മുസ്ലിം സമുദായം അനധികൃതമായി ഭൂമി കയ്യേറുന്നതായാണ് ഹിന്ദുത്വ സംഘടനകള്‍ പ്രചരിപ്പിക്കുന്നത്.

വിഷയത്തില്‍ പുഷ്‌കര്‍ സിങ് ധാമി നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. ഉത്തരാഖണ്ഡില്‍ അനധികൃതമായി ഭൂമി കൈവശപ്പെടുത്താന്‍ മുസ്ലിങ്ങള്‍ സംഘടിതമായി ശ്രമിക്കുന്നുണ്ടെന്ന് പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. എസ്.സി, ഒ.ബി.സി വിഭാഗങ്ങളില്‍ നിന്ന് സംവരണം തട്ടിയെടുത്ത് മുസ്ലിങ്ങള്‍ക്ക് നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ഉത്തരാഖണ്ഡില്‍ ഏകസിവില്‍ കോഡ് നടപ്പാക്കുമെന്നും അത് രാജ്യത്തുടനീളം എത്തിക്കാന്‍ ശ്രമിക്കുമെന്നും ധാമി വ്യക്തമാക്കി. മറുവശത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ മുസ്ലിം വ്യക്തി നിയമം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യാ മുന്നണിക്കെതിരെ വോട്ട് ജിഹാദ് ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ദുര്‍ബലമാകുന്നതില്‍ ദുഃഖം പാകിസ്ഥാനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് കോണ്‍ഗ്രസിനെതിരെ മോദിയുടെ വിദ്വേഷ പ്രസ്താവന.

 

Continue Reading

india

ബംഗാൾ ഗവർണർക്കെതിരായ ലൈംഗികാതിക്രമ പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

അനുഛേദം 361 പ്രകാരം ഗവര്‍ണര്‍ക്ക് ഭരണഘടനാ പരിരക്ഷ ഉള്ളതിനാലാണ് വിഷയത്തില്‍ പൊലീസ് നിയമോപദേശം തേടുന്നത്.

Published

on

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. ഗുരുതരമായ പരാതിയാണെന്നും അന്വേഷണം നടത്താന്‍ ബാധ്യതയുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. നിയമവകുപ്പിന്റെയും ഭരണഘടനാ വിദഗ്ദരുടെയും ഉപദേശം തേടുമെന്ന് ഡിസിപി അറിയിച്ചു. അനുഛേദം 361 പ്രകാരം ഗവര്‍ണര്‍ക്ക് ഭരണഘടനാ പരിരക്ഷ ഉള്ളതിനാലാണ് വിഷയത്തില്‍ പൊലീസ് നിയമോപദേശം തേടുന്നത്. രണ്ട് തവണ ലൈംഗിക അതിക്രമം നടത്തി എന്നാണ് പരാതിയില്‍ സ്ത്രീ വ്യക്തമാക്കുന്നത്.

എന്നാല്‍ ഏറ്റുമുട്ടാന്‍ ഉറച്ച് തന്നെയാണ് ബംഗാള്‍ ഗവര്‍ണറും. രാജ്ഭവന്‍ കോമ്പൗണ്ടില്‍ കയറുന്നതിന് പൊലീസിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഗവര്‍ണര്‍ക്കെതിരെ പരസ്യ പ്രതികരണം നടത്തിയ മന്ത്രിക്കും പ്രവേശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ബംഗാള്‍ ധനമന്ത്രി ചന്ദ്രിക ഭട്ടാചാര്യക്കെതിരെ രാജ്ഭവന്‍ പ്രസ്താവനയിറക്കി.

ആനന്ദ ബോസിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ പ്രതിഷേധം ശക്തമാക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. പശ്ചിമ ബംഗാളില്‍ വിവിധ ഇടങ്ങളില്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. ഇന്ന് 3 പൊതുയോഗങ്ങളില്‍ പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരിക്കെ ഉയര്‍ന്ന ആരോപണം ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.

 

Continue Reading

india

രാഹുൽ റായ്ബറേലിയിൽ; അമേഠിയിൽ കിശോരിലാൽ ശർമ

അന്തിമ തീരുമാനത്തിനായി ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും കർണാടകയിലെ ശിവമോഗയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

Published

on

റായിബറേലിയിലും അമേഠിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. റായ്ബറേലിയിൽ  രാഹുല്‍ ഗാന്ധി മത്സരിക്കും. പാർട്ടിക്കും ഇന്ത്യ മുന്നണിക്കും ഒരുപോലെ ശക്തിപകരുന്നതാണ് രാഹുലിന്‍റെ റായ്ബറേലി സ്ഥാനാർത്ഥിത്വം. അമേഠിയിൽ മുതിർന്ന നേതാവ് കിഷോരിലാൽ ശർമയാണ് സ്ഥാനാർത്ഥി. രണ്ടു മണ്ഡലങ്ങളിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്.

അന്തിമ തീരുമാനത്തിനായി ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും കർണാടകയിലെ ശിവമോഗയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അമേഠിയിൽ കേന്ദ്രമന്ത്രിയും സിറ്റിംഗ് എംപിയുമായ സ്മൃതി ഇറാനിയും റായ്ബറേലിയിൽ യുപി മന്ത്രി ദിനേശ് പ്രതാപ് സിംഗുമാണ് ബിജെപി സ്ഥാനാർത്ഥികൾ. മേയ് 20ന് ആണു രണ്ടിടത്തും വോട്ടെടുപ്പ്.

രണ്ടു ഭാരത് ജോഡോ യാത്രകളില്‍ നിന്നുള്ള അനുഭവങ്ങളുടെ കരുത്തുമായി എത്തുന്ന രാഹുലിന് ഹിന്ദി ഹൃദയഭൂമിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് പ്രവർത്തകരും നേതാക്കളും. റായ്ബറേലിയിലെ രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം പകരുന്ന കരുത്തും സ്വാധീനവും സമീപപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനാകും എന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്.

Continue Reading

Trending