Connect with us

kerala

യോഗ്യതയുള്ളവര്‍ക്ക് അവസരം നിഷേധിക്കുന്നു; വെല്‍നെസ് സെന്ററുകളിലെ നിയമനം സര്‍ക്കാര്‍ അട്ടിമറിക്കുന്നു

ഇതിന്റെ ചുമതലയുള്ള മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ തസ്തികയിലേക്ക് മെഡിക്കല്‍, പാരാമെഡിക്കല്‍ യോഗ്യതയുള്ളവരെ നിയമിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം

Published

on

ബഷീര്‍ കൊടിയത്തൂര്‍

കണ്ണൂര്‍ : സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന് കീഴില്‍ ആരംഭിക്കുന്ന ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളിലെ നിയമനം സര്‍ക്കാര്‍ അട്ടിമറിക്കുന്നതായി ആക്ഷേപം. സംസ്ഥാനത്തെ 1603 ആരോഗ്യ ഉപകേന്ദ്രങ്ങളെയാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിലൂടെ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളാക്കുന്നത്. ഇതിന്റെ ചുമതലയുള്ള മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ തസ്തികയിലേക്ക് മെഡിക്കല്‍, പാരാമെഡിക്കല്‍ യോഗ്യതയുള്ളവരെ നിയമിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. എന്നാല്‍ ഈ പോസ്റ്റിലേക്ക് ബി.എസ്.സി നഴ്‌സുമാരെ മാത്രം നിയമിക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. ഇത് സംഘടിത ശക്തിയായ നഴ്‌സിങ് വിഭാഗത്തിന്റെ പിന്തുണ നേടാനുള്ള രാഷ്ട്രീയ തന്ത്രമാണെന്ന് ആക്ഷേപിച്ച് നിയമന യോഗ്യതയുള്ളവര്‍ രംഗത്തെത്തി.
ആരോഗ്യ ഉപകേന്ദ്രങ്ങളില്‍ ജീവിതശൈലി രോഗങ്ങള്‍ക്ക് മരുന്നു വിതരണവും പാലിയേറ്റീവ് കെയര്‍ സൗകര്യവുമാണ് വെല്‍നസ് സെന്ററിലൂടെ ഉദ്ദേശിക്കുന്നത്. ലാബ് സൗകര്യവും ഒരുക്കുന്നുണ്ട്.

2017ലെ ദേശീയ ആരോഗ്യ നയത്തിന്റെ ഭാഗമായാണ് മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡേഴ്‌സ് എന്ന വിഭാഗത്തെ നിയമിക്കുന്നത്. ക്ലിനിക്കല്‍, പാരാ മെഡിക്കല്‍ വിഭാഗമായ ആയുഷ് ഡോക്ടര്‍മാര്‍, ബി.എസ്.സി നഴ്‌സസ്, ഫാര്‍മസിസ്റ്റുമാര്‍, ജനറല്‍ നഴ്‌സിങ് വിഭാഗങ്ങളെ ഇതിനായി പരിഗണിക്കാമെന്നും അവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി നിയോഗിക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇവരുടെ നിയമനം നിയമവ്യവസ്ഥകള്‍ പാലിച്ചാവണമെന്നും പറയുന്നുണ്ട്.
ഇതിനെ മറികടന്നാണ് ബി.എസ്.സി നഴ്‌സുമാര്‍ക്ക് മാത്രം അവസരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുവഴി യോഗ്യരായ നിരവധി വിഭാഗങ്ങളുടെ അവസരമാണ് നിഷേധിക്കപ്പെടുന്നത്. സംഘടിതശക്തിയായ നഴ്‌സിങ് മേഖലയുടെ രാഷ്ട്രീയ പിന്തുണ ഉറപ്പാക്കാനുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. ആരോഗ്യ രംഗത്ത് നഴ്‌സുമാരുടെ അത്ര അംഗബലം ഉള്ള മറ്റു വിഭാഗമില്ല.

സര്‍ക്കാറിന്റെ ഏകപക്ഷീയ നീക്കത്തിനെതിരെ ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുമാരും രംഗത്തെത്തിയിട്ടുണ്ട്. നിലവില്‍ സബ് സെന്ററുകളുടെ ചുമതലയുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരും പുതിയ നീക്കത്തിനെതിരെ രംഗത്തുണ്ട്.
ജീവിത ശൈലി രോഗങ്ങള്‍ അടക്കമുള്ളവക്ക് മരുന്നു നല്‍കാന്‍ സബ് സെന്ററുകളില്‍ സൗകര്യമൊരുക്കാന്‍ ഇതിനിടെ സര്‍ക്കാര്‍ തലത്തില്‍ നീക്കം നടന്നിരുന്നു. എന്നാല്‍ മരുന്നു കൈകാര്യം ചെയ്യാന്‍ ഫാര്‍മസിസ്റ്റുമാര്‍ക്ക് മാത്രമേ യോഗ്യതയുള്ളൂ എന്ന് വ്യക്തമാക്കി ഹൈക്കോടതി ഇത് സ്‌റ്റേ ചെയ്യുകയായിരുന്നു. ഫാര്‍മസി നിയമ ലംഘനമായതിനാല്‍ വെല്‍നസ് സെന്ററുകളിലും മരുന്നു കൈകാര്യം നഴ്‌സുമാര്‍ക്ക് ചെയ്യാനാവില്ല.

1600 ലധികം അവസരങ്ങള്‍ വരുന്ന ഒരു മേഖലയിലേക്ക് പരീക്ഷ നടത്തി യോഗ്യരെ തെരഞ്ഞെടുക്കണെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം. ഇതിന് യോഗ്യതയുള്ള എല്ലാ വിഭാഗത്തെയും പരിഗണിക്കുകയും സംവരണതത്വം അടക്കമുള്ളവ പാലിക്കുകയും ചെയ്യണം.
ഓരോ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍ മൂന്നുവീതം സബ് സെന്ററുകളാണുള്ളത്. സംസ്ഥാനത്ത് 5408 സബ്‌സെന്ററുകളാണുള്ളത്. ഇവയില്‍ തിരഞ്ഞെടുത്ത 1603 എണ്ണമാണ് വെല്‍നസ് സെന്ററുകളാക്കുന്നത്. ബാക്കിയുള്ളവ ഘട്ടംഘട്ടമായി മാറ്റാനാണ് പദ്ധതി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആരോഗ്യ പ്രശ്‌നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

ദോഹയിലെ പരിപാടി മാറ്റിവെച്ചു

Published

on

കോഴിക്കോട്: റാപ്പര്‍ വേടനെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്.

നവംബര്‍ 28ന് ദോഹയില്‍ നടക്കാനിരുന്ന പരിപാടി മാറ്റിവച്ചു. ഡിസംബര്‍ 12നേക്കാണ് നിലവില്‍ പരിപാടി മാറ്റിവെച്ചിരിക്കുന്നത്.

Continue Reading

kerala

പത്തനംതിട്ടയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഒരു കുട്ടി മരിച്ചു

കരുമാന്‍തോട് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ എട്ടുവയസുകാരി ആദിലക്ഷ്മിയാണ് മരിച്ചത്.

Published

on

പത്തനംതിട്ട: സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചു. പത്തനംതിട്ട കരുമാന്‍തോട് തൂമ്പാക്കുളത്ത് വെച്ചാണ് അപകടം. കരുമാന്‍തോട് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ എട്ടുവയസുകാരി ആദിലക്ഷ്മിയാണ് മരിച്ചത്.

കുട്ടികളെ കോന്നി ആശുപത്രിയിലേക്ക് മാറ്റി. സ്‌കൂള്‍ വിട്ടശേഷം കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടസമയം ഓട്ടോയില്‍ അഞ്ച് കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. കരുമാന്‍തോട് ശ്രീനാരയണ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപടത്തില്‍ പ്പെട്ടത്. റോഡില്‍ കിടന്ന പാമ്പിനെ മറികടക്കാന്‍ ഓട്ടോ വെട്ടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.

Continue Reading

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള; മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതി തള്ളി

മുരാരി ബാബുവിന്റെ രണ്ടപേക്ഷകളും വിജിലന്‍സ് കോടതി തള്ളി.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതി തള്ളി. മുരാരി ബാബുവിന്റെ രണ്ടപേക്ഷകളും വിജിലന്‍സ് കോടതി തള്ളി.

2019-ലെ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ പ്രതിക്കൂട്ടിലാക്കുന്നതരത്തില്‍ രണ്ടാംപ്രതി മുരാരി ബാബു കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത് ചെമ്പ് പാളികളാണെന്നും രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറും ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവും കണ്ടിരുന്നുവെന്നും അദ്ദേഹം മൊഴി നല്‍കിയിരുന്നു.

ചെമ്പുപാളിയിലാണ് സ്വര്‍ണം പൂശിയതെന്നും എന്നാല്‍ കാലപ്പഴക്കം വന്ന് പലയിടങ്ങളിലും ചെമ്പ് തെളിഞ്ഞെന്നും അതിനാലാണ് ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയതെന്നും മുരാരി ബാബു മൊഴി നല്‍കി.

അതേസമയം സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് തനിക്കറിയില്ലെന്നുമാണ് മുരാരി ബാബുവിന്റെ മൊഴി. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ നടന്ന ചോദ്യം ചെയ്യലിനിടെയായിരുന്നു മുരാരി ബാബു ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

അതേസമയം, സ്വര്‍ണപ്പാളികള്‍ ഔദ്യോഗിക രേഖയില്‍ ചെമ്പെന്ന് എഴുതിയത് മനഃപൂര്‍വമെന്നാണ് എസ്ഐടി കണ്ടെത്തിയത്. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം മുരാരി ബാബു ഗൂഢാലോചന നടത്തി. ബോധപൂര്‍വം തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നെന്നും തട്ടിപ്പിലൂടെ ശബരിമല ക്ഷേത്ര വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Continue Reading

Trending