News
ഭാര്യയെ സഹായിക്കണം; കമല ഹാരിസിന്റെ ഭര്‍ത്താവ് ജോലി രാജി വച്ചു
2013ലാണ് കമലയും എംഹോഫും കണ്ടു മുട്ടിയത്. 2014ല്‍ വിവാഹം. എംഹോഫിന്റെ രണ്ടാം വിവാഹമായിരുന്നു അത്.

വാഷിങ്ടണ്‍: ഭാര്യയെ ജോലിയില്‍ സഹായിക്കുന്ന എത്ര ഭര്ത്താക്കന്മാരുണ്ട്. കുറവാണെന്നു തന്നെ പറയാം. എന്നാല്‍ നിയുക്ത യുഎസ് വൈസ് പ്രസിഡണ്ട് കമല ഹാരിസിന്റെ ഭര്‍ത്താവ് ഡഗ് എംഹോഫ് അങ്ങനെയൊരാളല്ല. ഭാര്യയെ സഹായിക്കാനായി ജോലി രാജിവയ്ക്കുകയാണ് എന്നു പ്രഖ്യാപിച്ചു കഴിഞ്ഞു എംഹോഫ്.
അമേരിക്ക, ഏഷ്യാപസഫിത്സ യൂറോപ്പ്, ആഫ്രിക്ക, മിഡില്‍ഈസ്റ്റ് എന്നിവിടങ്ങളില്‍ പടര്‍ന്നു കിടക്കുന്ന ബഹുരാഷ്ട്ര നിയമ കമ്പനിയായ ഡിഎല്‍എ പൈപറിലെ അഭിഭാഷകനാണ് എംഹോഫ്. വാഷിങ്ടണ്‍ ഡിസിയിലെ ഓഫീസിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. 2017ലാണ് ഡിഎല്‍എ പൈപ്പറില്‍ ഇദ്ദേഹം ജോലിയില്‍ പ്രവേശിച്ചത്.
ഓഗസ്റ്റില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച വേളയില്‍ തന്നെ എംഹോഫ് ജോലിയില്‍ നിന്ന് അവധിയെടുത്തിരുന്നു. പ്രചാരണത്തില്‍ ഭാര്യയെ സഹായിക്കാനായിരുന്നു അവധി. ഭാര്യയ്ക്കു വേണ്ടി ഓടിയെത്തുന്ന ഭര്‍ത്താവിനെ പ്രചാരണ റാലിയില്‍ വച്ച് നിയുക്ത പ്രസിഡണ്ട് ജോ ബൈഡന് അനുമോദിച്ചിരുന്നു. പാരമ്പര്യത്തെയും വിശ്വാസത്തെയും നിങ്ങള്‍ തകര്‍ത്തു കളഞ്ഞു എന്നായിരുന്നു എംഹോഫിനെ നോക്കിയുള്ള ബൈഡന്റെ പ്രശംസ.
2013ലാണ് കമലയും എംഹോഫും കണ്ടു മുട്ടിയത്. 2014ല്‍ വിവാഹം. എംഹോഫിന്റെ രണ്ടാം വിവാഹമായിരുന്നു അത്.
ഇനി ജോ ബൈഡന്റെ ഭാര്യ എന്തു ചെയ്യുമെന്നാണ് അമേരിക്കക്കാരുടെ ചോദ്യം. അധ്യാപികയാണ് ബൈഡന്റെ ഭാര്യ ജില്. തന്റെ ജോലി തുടരുമെന്ന് ഈയിടെ അവര്‍ വ്യക്തമാക്കിയിരുന്നു.
News
അടുത്ത ആഴ്ചയ്ക്കുള്ളില്‍ ഗസ്സയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്ന് ട്രംപ്
വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് അപ്രതീക്ഷിതമായ അഭിപ്രായവുമായി രംഗത്തെത്തിയത്.

ഗസ്സയില്‍ അടുത്ത ആഴ്ചയ്ക്കുള്ളില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്ന് യു.എസ് പ്രസിഡന്റഡ് ഡോണള്‍ഡ് ട്രംപ്. വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് അപ്രതീക്ഷിതമായ അഭിപ്രായവുമായി രംഗത്തെത്തിയത്.
ഇസ്രാഈല്‍ ഗസ്സക്കെതിരായ യുദ്ധം അവസാനിപ്പിക്കണമെന്നും മാര്‍ച്ചിലെ അവസാന വെടിനിര്‍ത്തല്‍ ലംഘിച്ചതിന് ശേഷം ഗസ്സയില്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ നിന്ന് ഇസ്രാഈല്‍ സൈന്യം പിന്മാറണമെന്നും ഹമാസ് ആവശ്യപ്പെടുന്നു.
ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം വര്‍ധിക്കുകയും ഇസ്രാഈല്‍ യുദ്ധത്തെ അന്താരാഷ്ട്ര തലത്തില്‍ അപലപിക്കുകയും ചെയ്യുന്ന സമയത്താണ് ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രവചനം.
പട്ടിണികിടക്കുന്ന ഫലസ്തീനികളെ ബോധപൂര്‍വം വെടിവച്ചുകൊല്ലാന്‍ ഇസ്രാഈല്‍ കമാന്‍ഡര്‍മാര്‍ ഉത്തരവിട്ടുവെന്ന ഹാരെറ്റ്സ് മാധ്യമത്തിന്റെ റിപ്പോര്‍ട്ട്, യുദ്ധബാധിത പ്രദേശത്ത് ഇസ്രാഈലിന്റെ ‘യുദ്ധക്കുറ്റങ്ങളുടെ’ കൂടുതല്‍ തെളിവാണെന്ന് ഗസ്സയിലെ അധികാരികള്‍ പറഞ്ഞു.
മേഖലയ്ക്ക് ചുറ്റുമുള്ള നയതന്ത്ര ശ്രമങ്ങള്‍ ശക്തമായി തുടരുന്നതിനാല്‍ ഗസ്സ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ അടുത്ത ആഴ്ചയ്ക്കുള്ളില്‍ ”അടുത്തിരിക്കാം” എന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച പറഞ്ഞു.
ഗസ്സയില്‍ ഇസ്രാഈലും ഹമാസും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായി അടുത്തിടെ സംസാരിച്ചതായി ട്രംപ് തന്റെ അഭിപ്രായത്തില്‍ കുറിച്ചു.
അടുത്തിടെ ഇസ്രാഈല്‍-ഇറാന് സംഘര്‍ഷത്തിനിടെ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി താന്‍ ദിവസേന ബന്ധപ്പെട്ടിരുന്നതായി ട്രംപ് നേരത്തെ പറഞ്ഞിരുന്നു. എന്നിരുന്നാലും, ഇസ്രാഈലോ ഹമാസോ ഏതെങ്കിലും പുതിയ വെടിനിര്‍ത്തല്‍ കരാറിലേക്ക് അടുക്കുന്നതായി പരസ്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് വില 440 രൂപ കുറഞ്ഞ് 71,440 രൂപയായി ഇടിഞ്ഞു. ഗ്രാമിന് 55 രൂപയുടെ കുറവാണ് ഉണ്ടായത്. ഗ്രാമിന് 8930 രൂപയായാണ് വില കുറഞ്ഞത്.
ആഗോളവിപണിയിലും സ്വര്‍ണവില ഇടിയുന്നതാണ് ദൃശ്യമാകുന്നത്. യു.എസ്-ചൈന വ്യാപര യുദ്ധം അയയുന്നതാണ് സ്വര്‍ണവില കുറയാനുള്ള പ്രധാനകാരണം. വ്യാഴാഴ്ച സ്വര്‍ണവിലയില്‍ രണ്ട് ശതമാനം ഇടിവാണ് അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായത്. ഒരു മാസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
സ്പോട്ട് ഗോള്‍ഡിന്റെ വില 3,277.17 ഡോളറായാണ് കുറഞ്ഞത്. മെയ് 29ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. തുടര്‍ച്ചയായി രണ്ടാമത്തെ ആഴ്ചയാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടാവുന്നത്. 2.8 ശതമാനം ഇടിവാണ് വിലയില്‍ ഉണ്ടായത്.
യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍നിരക്കും ഇടിഞ്ഞു. യു.എസും ചൈനയും തമ്മില്‍ അടുത്തയാഴ്ചയോടെ പുതിയ വ്യാപാര കരാര്‍ നിലവില്‍ വരുമെന്നാണ് സൂചന. ഇതിനൊപ്പം ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുമായും യു.എസ് വ്യാപാര കരാറിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതും സ്വര്‍ണവിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്.
kerala
മഴ കനക്കുന്നു; അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്
ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യൊല്ലോ അലേര്‍ട്ട് ഉള്ളത്.
ഞായറാഴ്ച (29-06-2025) പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാന് മുകളില്‍ ചക്രവാത ചുഴി സ്ഥിതിചെയ്യുന്നതിന്റെ സ്വാധീന ഫലമായാണ് നിലവില്‍ സംസ്ഥാനത്ത് മഴ തുടരുന്നത്. നാളെയോടെ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും പശ്ചിമ ബംഗാള്‍ ബംഗ്ലാദേശ് തീരത്തിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെടാനും അത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. കണ്ണൂര്‍ കാസര്‍കോട് ജില്ലയിലെ തീരദേശ മേഖലയില്‍ കടല്‍ക്ഷോഭ സാധ്യതയുണ്ടെന്നും തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
-
local2 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india2 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
kerala3 days ago
ചൂരൽമലയിൽ ഉരുൾപൊട്ടിയിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി
-
kerala3 days ago
ഡ്രീംസ് പദ്ധതി ഉദ്ഘാടനം നാളെ സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും
-
india3 days ago
ഒസ്ട്രാവ ഗോൾഡൻ സ്പൈക്ക്; നീരജ് ചോപ്രയ്ക്ക് സ്വർണം
-
kerala3 days ago
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ക്രമക്കേട്; ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ വിധി ഇന്ന്
-
kerala3 days ago
‘ഖാംനഈ എന്ന യോദ്ധാവിന്റെ നേതൃത്വത്തിന് പിന്നിൽ ഉറച്ചുനിന്നു, ഇസ്രായേലിന് ഇറാനിൽ ചുവട് പിഴച്ചു’: മുനവ്വറലി ശിഹാബ് തങ്ങൾ
-
GULF3 days ago
മാസങ്ങളായി ശമ്പളം നല്‍കിയില്ല, ആശുപത്രി ഉപകരണങ്ങള്‍ ലേലം ചെയ്യാം; ഉത്തരവിട്ട് കോടതി