Video Stories
വരട്ടെ, മതേതരത്വത്തിന്റെ മഹാസഖ്യങ്ങള്‍
ഫാസിസ്റ്റ് മാതൃകയിലുള്ള കടുത്ത സാമൂഹിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് രാജ്യം. 2014ലെ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് ഭൂരിപക്ഷം നേടിയ ബി.ജെ.പി തങ്ങളുടെ സവര്‍ണ അജണ്ടയുമായി ഇന്ത്യന്‍ പൈതൃകത്തെയും ഭരണ ഘടനാമൂല്യങ്ങളെയും ചവിട്ടിയരച്ചുകൊണ്ട് മുന്നോട്ടുപോകുകയാണ്. ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് ഫെബ്രുവരി 11ന് തെരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെ സമീപകാല സംഭവങ്ങള്‍ ഇന്ത്യന്‍ ജനതയുടെ മനോമുകുരങ്ങളിലേക്ക് തികട്ടി വരുന്നത് സ്വാഭാവികം. കഴിഞ്ഞ ഏതാനും ആഴ്ചത്തെ അശുഭ വാര്‍ത്തകള്‍ക്കുശേഷം പുറത്തുവരുന്ന വാര്‍ത്തകള്‍ ഇന്ത്യയിലെ ജനാധിപത്യമതേതര വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നല്കുന്നവയാണ്. എന്തുകൊണ്ടും അതീവ നിര്‍ണായകമാണ് എല്ലാ കക്ഷികള്‍ക്കും രാജ്യത്തിനുതന്നെയും ഈ തെരഞ്ഞെടുപ്പ്. 2019ലെ പൊതു തെരഞ്ഞെടുപ്പിലേക്കുള്ള ചവിട്ടുപടി കൂടിയാണിത്. വലിയ നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിക്കുകയും പകരം ബാങ്കുകള്‍ വഴി പണമെത്തിക്കാന്‍ കഴിയാതിരുന്നതും മൂലം തൊഴില്‍ നഷ്ടപ്പെട്ട് കടക്കെണിയിലായ ഗ്രാമീണര്‍ക്കുള്ള തുരുപ്പു ചീട്ടുകൂടിയാണ് 2017ലെ ബാലറ്റ്.
അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ -403- നിര്‍ണായക മല്‍സരം നടക്കുന്നത്. ബി.ജെ.പിക്കെതിരെ വോട്ടുകള്‍ ഏകീകരിക്കപ്പെടുക എന്നതാണ് രാജ്യത്തെ സംബന്ധിച്ചിടത്തോളം പ്രധാനം. ലോക്സഭയിലേക്ക് രാജ്യത്തെ ഏറ്റവും കൂടുതല്‍ അംഗങ്ങളെ -80- അയക്കുന്ന സംസ്ഥാനമായ ഇവിടെതന്നെയാണ് പിന്നാക്കക്കാരായ ഏറ്റവുംകൂടുതല്‍ മുസ്ലിം-ദലിത് ജനവിഭാഗങ്ങള്‍ അധിവസിക്കുന്നതും. ജനസംഖ്യാ കണക്കില്‍ ലോകത്തെ ആറാം സ്ഥാനത്തുള്ള പ്രദേശമാണ് 20 കോടിയോളം ജനങ്ങളുള്ള ഉത്തര്‍പ്രദേശ്. ഇതില്‍ 13 കോടിയോളം പേരാണ് ഏഴു ഘട്ടമായി വോട്ടെടുപ്പിന് പോകുന്നത്. ഉത്തര്‍പ്രദേശിനുപുറമെ പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഗോവ എന്നിവയാണ് മാര്‍ച്ച് എട്ടുവരെ വിവിധ ഘട്ടങ്ങളിലായി പോളിങ് ബൂത്തുകളിലേക്ക് പോകുന്നത്.
പിതാവുമായുള്ള പിണക്കത്തെതുടര്‍ന്ന് പിളര്‍ന്ന് വന്‍ പിന്തുണയോടെ സൈക്കിള്‍ ചിഹ്നവുമായി തെരഞ്ഞെടുപ്പിന് തയ്യാറായിരിക്കുകയാണ് അഖിലേഷിന്റെ എസ്.പി. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് എസ്.പിയുമായി സഖ്യമുണ്ടെന്ന് പരസ്യമായി വെളിപ്പെടുത്തുകയുണ്ടായി. ബീഹാറിലേതുപോലെ ഒരു പ്രവിശാല തെരഞ്ഞെടുപ്പുസഖ്യമാണ് കോണ്‍ഗ്രസ് ഉള്‍പെടെയുള്ള മതേതര ചേരി ഇവിടെ ലക്ഷ്യമിടുന്നത്. അഖിലേഷും രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കയും നടി ഡിംപിള്‍ കപാഡിയയും ഒരുമിച്ച് പ്രചാരണത്തിനിറങ്ങുന്നത് യുവാക്കളിലും വലിയ ആവേശമുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മുസ്ലിംകളുടെ അമ്പതു ശതമാനത്തിലധികം പിന്തുണ എസ്.പിക്കാണ്. പാര്‍ട്ടി പിളര്‍ന്നെങ്കിലും മുഖ്യമന്ത്രി അഖിലേഷിനെ തന്നെയാണ് ഇവര്‍ തുണക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 2014ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, എസ്.പി, ബി.എസ്.പി പാര്‍ട്ടികള്‍ ഒറ്റക്കൊറ്റക്ക് മല്‍സരിച്ചതാണ് മൊത്തമുള്ള എണ്‍പതില്‍ 72 സീറ്റുകള്‍ വരെ നേടാന്‍ ബി.ജെ.പിക്കായതും അതുവഴി കേന്ദ്ര ഭരണം പിടിച്ചതും.
ബീഹാറില്‍ ബി.ജെ.പി സഹായത്തോടെ ഭരിച്ചെങ്കിലും 2015ല്‍ നിതീഷ് കുമാറിന്റെയും ലാലു യാദവിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ കേവല താല്പര്യങ്ങള് മാറ്റിവെച്ചുകൊണ്ടുണ്ടാക്കിയ മതേതര മഹാസഖ്യം ബി.ജെ.പിയെ തറപറ്റിച്ചത് നാം കണ്ടതാണ്. 178 സീറ്റ് മഹാസഖ്യം നേടിയപ്പോള്‍ കേന്ദ്ര ഭരണ മുന്നണിക്ക് വെറും 58 കൊണ്ട് തൃപ്തിയടയേണ്ടിവന്നു. ഇടതുപക്ഷം മാത്രമാണ് ഈ മഹാസഖ്യത്തില്‍ നിന്ന് വിട്ടുനിന്നത്. ഗുജറാത്തിലടക്കം കുളം കലക്കി മീന്‍പിടിക്കുന്ന മോദിയെയാണ് നമുക്ക് പരിചിതം. 1992ല്‍ രാജ്യത്തിന് ഏറ്റവും വലിയ സങ്കടവും നാണക്കേടുമുണ്ടാക്കിയ ബാബരി മസ്ജിദ് തകര്‍ത്ത സംസ്ഥാനമാണ് ഫൈസാബാദ് അടങ്ങുന്ന ഉത്തര്‍പ്രദേശ്. അവിടെയിപ്പോള്‍ രാമക്ഷേത്ര നിര്‍മാണത്തിന് കോപ്പുകൂട്ടുകയാണ് സംഘപരിവാര്‍. 2013ല്‍ മുസഫര്‍ നഗറില്‍ സംഘ്പരിവാര്‍ നടത്തിയ കലാപത്തില്‍ നൂറോളം പേര് കൊലചെയ്യപ്പെട്ടു. പതിനായിരക്കണക്കിന് മുസ്്ലിംകള്‍ക്കാണ് നാടു വിടേണ്ടിവന്നത്. മുസഫര്‍നഗര്‍ കലാപത്തിന് നേതൃത്വം നല്കിയ സംഗീത് സോം, രോഹിത് റാന എന്നിവര്‍ക്ക് ആദ്യഘട്ടത്തില്‍ തന്നെ വീണ്ടും സീറ്റ് നല്കി ആദരിച്ചിരിക്കുകയാണ് ബി.ജെ.പി. ഉത്തര്‍ പ്രദേശിലെതന്നെ ദാദ്രിയിലാണ് രണ്ടു വര്‍ഷം മുമ്പ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ഒരു മുസ്ലിം മധ്യവയസ്കനെ ബീഫ് സൂക്ഷിച്ചുവെന്ന ഇല്ലാത്ത കുറ്റംചുമത്തി കല്ലെറിഞ്ഞുകൊന്നത്. ഗോ രക്ഷക് ദള്‍ എന്ന സംഘടന രാജ്യത്തുടനീളം ഇന്ത്യാക്കാര്‍ എന്തു ഭക്ഷിക്കണമെന്ന് തീരുമാനിക്കുന്നു. ദലിതുകളുടെ കുലത്തൊഴിലായ കന്നുകാലികളുടെ തോല് ഉരിച്ചെടുക്കുന്ന വരുമാനം തന്നെ തടയുന്ന രീതിയിലാണ് ഉത്തരേന്ത്യയിലാകമാനം ഹാലിളക്കം സൃഷ്ടിച്ചുകൊണ്ട് ‘ബീഫ് നരവേട്ട’ നടന്നത്.
ബി.ജെ.പി എം.പിമാരായ സാക്ഷി മഹാരാജ്, യോഗി ആദിത്യനാഥ്, സുബ്രഹ്മണ്യസ്വാമി, സംഘ്നേതാക്കളായ പ്രവീണ്‍ തൊഗാഡിയ, ആനന്ദ് ഹെഗ്ഡെ, ബാബുലാല്‍, സാധ്വി പ്രാഞ്ചി, സാധ്വി നിരഞ്ജന് ജ്യോതി, ഗിരിരാജ് കിഷോര്‍ തുടങ്ങിയവര്‍ വിഷ പ്രഭാഷണങ്ങള്‍ക്ക് പേരുകേട്ടവരാണ്. കേരളത്തിന്റെ മഹത്തായ പൈതൃകം കെടുത്തുംവിധം ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരിലൊരാള്‍ എം.ടിയെ അപഹസിക്കുകയും സംവിധായകന് കമലിനോട് രാജ്യം വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനെ ചോദ്യംചെയ്ത മറ്റൊരു നേതാവിനോട് വിശദീകരണം ചോദിക്കുകയാണ് നേതൃത്വം ചെയ്തത്.
സമാജ് വാദിയും കോണ്‍ഗ്രസും നിതീഷ്കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ്, തൃണമൂല്‍, അജിത് സിങിന്റെ രാഷ്ട്രീയലോക്ദള്‍ എന്നിവയും മുസ്്ലിം ലീഗുമൊക്കെ ചേര്‍ന്നുകൊണ്ടുള്ള സഖ്യം ബീഹാറിലേതുപോലെ രൂപപ്പെടുമെന്നുതന്നെയാണ് ഇതുവരെയുള്ള സൂചനകള്‍. ബി.ജെ.പിയോട് ശക്തമായ വൈരമുണ്ടെങ്കിലും ഈ സഖ്യത്തില്‍ ചേരാതെ സ്വന്തമായി ഭരണം പിടിക്കാമെന്നാണ് മായാവതി ലക്ഷ്യമിടുന്നത്. ഇത് ആര്‍ക്കാണ് ഗുണം ചെയ്യുകയെന്ന് മായാവതി മനസ്സിലാക്കണം. മുലായത്തെ മെരുക്കിയെടുക്കാന്‍ കഴിയണം. പഞ്ചാബില്‍ നിലവിലെ അകാലിദള്‍-ബി.ജെ.പി സഖ്യസര്‍ക്കാരിനെതിരെയാണ് ഭരണ വിരുദ്ധ വികാരമുള്ളത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായിരുന്ന നവജ്യോത്സിങ് സിദ്ദു പാര്‍ട്ടി അണികളില്‍ പുത്തനുണര്‍വാണ് സൃഷ്ടിച്ചിട്ടുള്ളത്. ഗോവയിലും മണിപ്പൂരിലും ഝാര്‍ഖണ്ഡിലും കനത്ത പോരാട്ടം നടത്താന്‍ മതേതര സഖ്യത്തിനായാല്‍ അത് ഇന്ത്യയുടെ ഭാവിക്കുതന്നെ വലിയ മുതല്‍കൂട്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.
kerala
കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി
THRISSUR
BUILDING COLLAPSED

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.
കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.
kerala
കനത്ത മണ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം
അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന് വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന് വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന് അറിയിച്ചു.
മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്, പമ്പ (മടമണ്‍ സ്റ്റേഷന് – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന് – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന് – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന് & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന് – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.
News
2027 വരെ അല്‍ നാസര്‍ ക്ലബുമായി കരാര്‍ പുതുക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് 2022ല്‍ ക്ലബ്ബില്‍ ചേര്‍ന്ന റൊണാള്‍ഡോ, 105 മത്സരങ്ങളില്‍ നിന്ന് 93 ഗോളുകള്‍ നേടിയിട്ടുണ്ട്.

വ്യാഴാഴ്ച (ജൂണ്‍ 26, 2025) പ്രഖ്യാപിച്ച സൗദി പ്രോ ലീഗ് ടീമായ അല്‍ നാസറുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ട് വര്‍ഷത്തെ കരാറിന് ഒപ്പുവച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് 2022ല്‍ ക്ലബ്ബില്‍ ചേര്‍ന്ന റൊണാള്‍ഡോ, 105 മത്സരങ്ങളില്‍ നിന്ന് 93 ഗോളുകള്‍ നേടിയിട്ടുണ്ട്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗ് ടീമായ അല്‍ നാസറുമായും പോര്‍ച്ചുഗീസ് ഫോര്‍വേഡുമായും ക്ലബുമായും വ്യാഴാഴ്ച പുതിയ കരാര്‍ വിപുലീകരിച്ചു. പുതിയ കരാര്‍ പ്രകാരം 2027 വരെ 40 വര്‍ഷം നാസറില്‍ തുടരും.
‘ഒരു പുതിയ അധ്യായം ആരംഭിക്കുന്നു. അതേ അഭിനിവേശം, ഒരേ സ്വപ്നം. നമുക്ക് ഒരുമിച്ച് ചരിത്രം സൃഷ്ടിക്കാം,’ റൊണാള്‍ഡോ തന്റെ ഔദ്യോഗിക X അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.
2025ലെ ഫിഫ ക്ലബ് ലോകകപ്പിന്റെ ഭാഗമാകില്ലെന്ന് അദ്ദേഹം ഈ മാസം ആദ്യം സ്ഥിരീകരിച്ചിരുന്നു.
അടുത്തിടെ സമാപിച്ച സീസണില്‍, അല്‍ നാസര്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി, അടുത്ത വര്‍ഷത്തെ എഎഫ്സി ചാമ്പ്യന്‍സ് ലീഗ് എലൈറ്റില്‍ ഒരു സ്ഥാനം നഷ്ടപ്പെടുത്തി, പകരം എഎഫ്സി ചാമ്പ്യന്‍സ് ലീഗ് 2 ല്‍ കളിക്കും.
-
film2 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala3 days ago
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
News3 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
kerala2 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
india1 day ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
News3 days ago
ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു, ട്രംപിന് നന്ദി പറഞ്ഞ് നെതന്യാഹു
-
india3 days ago
യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
-
News3 days ago
ഇസ്രാഈല്‍ സെറ്റില്‍മെന്റുമായി ബന്ധമുള്ള കമ്പനികളില്‍ നിന്ന് ഷിപ്പിംഗ് ഭീമന് മെഴ്സ്ക് പിന്‍വാങ്ങുന്നു