main stories
പിഎസ്സിയെ നോക്കുകുത്തിയാക്കി സര്‍വകലാശാലകളില്‍ താല്‍ക്കാലിക ജീവനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുന്നു
ഒഴിവ് നിലവിലില്ലാത്തവരെ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് സ്ഥിരപ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴില്‍രഹിതരായ യുവാക്കളെ വഞ്ചിച്ച് വീണ്ടും ഇടത് സര്‍ക്കാര്‍. പിഎസ്സിയെ നോക്കുകുത്തിയാക്കി സര്‍വകലാശാലകളിലെ മുവായിരത്തോളം താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി 35 ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് കഴിഞ്ഞ ദിവസം തീരുമാനിച്ചു. ഒഴിവ് നിലവിലില്ലാത്തവരെ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് സ്ഥിരപ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ട്.
കാലിക്കറ്റിന് പുറമെ കേരള സര്‍വകലാശാലയിലും, കുസാറ്റിലും, സംസ്കൃത സര്‍വകലാശാലയിലും, കാര്‍ഷിക സര്‍വകലാശാലയിലും താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറാണ് സര്‍വകലാശാലകളിലെ അനധ്യാപക നിയമനം പിഎസ് സിക്ക് വിട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ പിഎസ് സി പരീക്ഷ നടത്തി രണ്ടായിരത്തോളം പേരെ നിയമിച്ചിരുന്നു.
ഇത് അട്ടിമറിച്ചുകൊണ്ടാണ് സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത്. കാലിക്കറ്റ് സര്‍വകലാശാലയില്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയില്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്കി. ചട്ടങ്ങള്‍ ലംഘിച്ചുള്ള നിയമനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് കമ്മിറ്റി ചെയര്‍മാര്‍ ആര്‍എസ് ശശികുമാര്‍, സെക്രട്ടറി ഷാജഹാന് എന്നിവര്‍ അറിയിച്ചു.
kerala
പ്രതീക്ഷയില്‍ യുഡിഎഫ്; നിലമ്പൂരില്‍ 10000 മുതല്‍ 15000 വരെ ഭൂരിപക്ഷത്തില്‍ വിജയിക്കും

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് യുഡിഎഫ്. 10000 മുതല്‍ 15000 വരെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് യുഡിഎഫിന്റെ പ്രാഥമിക വിലയിരുത്തല്‍. ഏറ്റവും അധികം ലീഡ് വഴിക്കടവ് പഞ്ചായത്തില്‍ നിന്ന് ലഭിക്കുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. വഴിക്കടവില്‍ നിന്നും 3500 മുതല്‍ 4000 വരെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
മൂത്തേടം പഞ്ചായത്തില്‍ നിന്നും 3000 വോട്ടിന്റെ ലീഡും മുന്‍ ഡിസിസി പ്രസിഡന്റ് വി വി പ്രകാശിന്റെ നാടായ എടക്കരയില്‍ നിന്നും 1500 വോട്ടിന്റെ ലീഡുമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.
അതേസമയം എല്‍ഡിഎഫ് ഭരിക്കുന്ന പോത്തുകല്ല് പഞ്ചായത്തില്‍ നിന്നും 1000 വോട്ടിന്റെ ലീഡും ചുങ്കത്തറ പഞ്ചായത്തില്‍ 1000 മുതല്‍ 1500 വോട്ട് വരെ ലീഡാണ് പ്രതീക്ഷയിലുള്ളത്.
എല്‍ഡിഎഫ് ഭരിക്കുന്ന നിലമ്പൂര്‍ മുനിസിപ്പാലിറ്റിയില്‍ നിന്നും 1500 വോട്ടിന്റെ ലീഡ് ലഭിക്കുമെന്നും പ്രതീക്ഷ.
kerala
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ഇതുവരെ 46.73% പോളിങ്
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. ഉച്ചക്ക് ഒരുമണി വരെ 46.73 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. ഉച്ചക്ക് ഒരുമണി വരെ 46.73 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. മഴയുണ്ടെങ്കിലും രാവിലെ മുതല്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കാണ്.
യുഡിഎഫിന് ചരിത്ര ഭൂരിപക്ഷമുണ്ടാവുമെന്നും,യുഡിഎഫ് വോട്ടില്‍ വിള്ളലുണ്ടാക്കാനാവില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് പ്രതികരിച്ചു. നിലമ്പൂരില്‍ ആര്യാടന് ഷൗക്കത്ത് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു.
വഴിക്കടവ്, എടക്കര, പോത്തുകല്ല്, മൂത്തേടം, കരുളായി, അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും അടങ്ങുന്നതാണ് മണ്ഡലം. കൈപ്പത്തി അടയാളത്തില്‍ ആര്യാടന് ഷൗക്കത്ത് (യുഡിഎഫ്), ചുറ്റികയും അരിവാളും നക്ഷത്രവും ചിഹ്നത്തില്‍ എം.സ്വരാജ് (എല്‍ഡിഎഫ്), താമര അടയാളത്തില്‍ മോഹന്‍ ജോര്‍ജ് (എന്‍ഡിഎ) എന്നിവരാണ് പ്രധാന മുന്നണി സ്ഥാനാര്‍ഥികള്‍ കത്രിക അടയാളത്തില്‍ പി.വി.അന്‍വര്‍ മത്സരിക്കുന്നു. ഇവര്‍ ഉള്‍പ്പെടെ പത്തു സ്ഥാനാര്‍ഥികളാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഈ മാസം 23 നാണ് വോട്ടെണ്ണല്‍.
ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് ജൂണ്‍ 16-ന് പൂര്‍ത്തിയായിരുന്നു. ഉപതെരഞ്ഞെടുപ്പിനായി 59 പുതിയ പോളിങ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിങ് സ്റ്റേഷനുകളാണുള്ളത്. റിസര്‍വ് ഉള്‍പ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്.
kerala
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; വിവിപാറ്റ് തകരാരുണ്ടായ വഴിക്കടവ് തണ്ണിക്കടവ് ബൂത്തില്‍ റീപോളിങ് വേണം: വി എസ് ജോയ്
ആദ്യം വോട്ട് ചെയ്ത 50 പേര്‍ക്ക് രണ്ടാം ബൂത്തില്‍ സ്ലിപ്പ് വന്നിട്ടില്ലെന്ന് വി എസ് ജോയ് പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിവിപാറ്റ് തകരാരുണ്ടായ വഴിക്കടവ് തണ്ണിക്കടവ് ബൂത്തില്‍ റീപോളിങ് വേണമെന്ന് ഡിസിസി പ്രസിഡന്റ് വി.എസ് ജോയ്. ആദ്യം വോട്ട് ചെയ്ത 50 പേര്‍ക്ക് രണ്ടാം ബൂത്തില്‍ സ്ലിപ്പ് വന്നിട്ടില്ലെന്ന് വി എസ് ജോയ് പറഞ്ഞു.
യുഡിഎഫിന് മേധാവിത്തമുള്ള തണ്ണിക്കടവ് മേഖലയില്‍ വിവിപാറ്റ് തകരാറുണ്ടായത് സ്വാഭാവികമായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികമായ വീഴ്ചയാണെന്ന് കരുതുന്നില്ലെന്നും ആദ്യം വോട്ട് ചെയ്ത 50 പേര്‍ക്ക് വീണ്ടും വോട്ട് ചെയ്യാനുള്ള അവസരം നല്കാന് ആവശ്യപ്പെടുമെന്നും വി എസ് ജോയ് പറഞ്ഞു.
അതേസമയം വലിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തണ്ണിക്കടവ് ബൂത്ത് നമ്പര്‍ 2 ല്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിന് പിന്നാലെ താല്‍ക്കാലികമായി പോളിംഗ് നിര്‍ത്തിവച്ചിരുന്നു.
-
Video Stories3 days ago
അനിവാര്യ ഘട്ടങ്ങളില്‍ ആര്.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ട്; വെളിപ്പെടുത്തി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്
-
News3 days ago
ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം; ഖാംനഇ ഒരു ഈസി ടാര്‍ഗറ്റ്; ഡൊണാള്‍ഡ് ട്രംപ്
-
kerala3 days ago
കണ്ണൂരിലെ തെരുവുനായ ആക്രമണം; 56 പേര്‍ക്ക് പരിക്ക്; നായയെ ചത്ത നിലയില്‍ കണ്ടെത്തി
-
kerala3 days ago
മെഴുവേലിയില്‍ നവജാതശിശു മരിച്ച സംഭവം; യുവതിയുടെ മൊഴി പുറത്ത്
-
kerala2 days ago
കേരള സര്‍വകലാശാല പരീക്ഷ മൂല്യനിര്‍ണയം ക്രമക്കേട്: അന്വേഷണം നടത്താന്‍ മൂന്നംഗ സമിതി
-
News2 days ago
ഇസ്രാഈലിന്റെ വ്യോമ പ്രതിരോധ ശേഖരം കുറയുന്നു, മിസൈലുകള്‍ 10-12 ദിവസം മാത്രം നിലനില്‍ക്കുവെന്ന് റിപ്പോര്‍ട്ട്
-
More2 days ago
ഗസയില്‍ ഭക്ഷണം വാങ്ങാന്‍ വരി നിന്നവര്‍ക്ക് നേരെ വീണ്ടും ഇസ്രാഈല്‍ ആക്രമണം; 59 മരണം
-
kerala2 days ago
സ്വരാജിന് പണി കൊടുക്കാനാണെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത് ചരിത്ര സത്യമാണ്: സന്ദീപ് വാര്യർ