News
ഇന്തോനേഷ്യന്‍ വിമാനം പറന്നുയര്‍ന്നതിനു തൊട്ടു പിന്നാലെ കാണാതായി
ടേക്ക് ഓഫ് ചെയ്ത് ഏതാനും മിനുറ്റുകള്‍ക്കുള്ളിലാണ് സംഭവം നടന്നത്. വിമാനത്തിന് 27 വര്‍ഷം പഴക്കമുണ്ട്

ജക്കാര്‍ത്ത : ഇന്തൊനീഷ്യയില്‍നിന്നുള്ള ശ്രീവിജയ എയറിന്റെ ബോയിങ് വിമാനം കാണാതായി. അന്‍പതിലേറെ യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. രാജ്യതലസ്ഥാനമായ ജക്കാര്‍ത്തയില്‍നിന്നു പുറപ്പെട്ട് ഏതാനും സമയത്തിനുള്ളിലാണ് വിമാനം കാണാതായത്.
വെസ്റ്റ് കലിമന്താന്‍ പ്രവിശ്യയിലേക്കു പോകുകയായിരുന്നു വിമാനമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 10,000ലേറെ അടി ഉയരത്തില്‍ വച്ചാണു ബോയിങ് 737-500 കാണാതായതെന്ന് ഫ്ലൈറ്റ്റഡാര്24 ട്വിറ്ററില്‍ അറിയിച്ചു.
ടേക്ക് ഓഫ് ചെയ്ത് ഏതാനും മിനുറ്റുകള്‍ക്കുള്ളിലാണ് സംഭവം നടന്നത്. വിമാനത്തിന് 27 വര്‍ഷം പഴക്കമുണ്ട്.
kerala
നീറ്റ് യുജി 2025; ആദ്യ നൂറില്‍ കേരളത്തില്‍ നിന്നും ആരുമില്ല
109 റാങ്ക് നേടിയ ദീപ്നിയ ആണ് കേരളത്തില്‍ നിന്നും ഒന്നാമത്.

നീറ്റ് യുജി 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കേരളത്തില്‍ നിന്ന് 73,328 പേര് യോഗ്യത നേടി. 109 റാങ്ക് നേടിയ ദീപ്നിയ ആണ് കേരളത്തില്‍ നിന്നും ഒന്നാമത്. ആദ്യ നൂറ് റാങ്കില്‍ ഇത്തവണ കേരളത്തില്‍നിന്നും ആരുമില്ല.
ആകെ പരീക്ഷയെഴുതിയവരില്‍ 12,36,531 പേര് യോഗ്യത നേടി. രാജസ്ഥാന് സ്വദേശി മഹേഷ് കുമാറിനാണ് ഒന്നാം റാങ്ക്. മധ്യപ്രദേശിലെ ഉത്ഷര്‍ഷ് അവാധിയ രണ്ടാം റാങ്ക് നേടി. 552 നഗരങ്ങളിലെ 5468 കേന്ദ്രങ്ങളിലായി ഈ വര്‍ഷം 22 ലക്ഷത്തിലേറെ പേരാണ് പരീക്ഷയെഴുതിയത്.
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടി എ)യുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in-ലാണ് ഫലം ലഭ്യമാണ്. ഈ വര്‍ഷം മെയ് 4-നാണ് നീറ്റ് യുജി 2025 പരീക്ഷ നടന്നത്.
india
ഉത്തരേന്ത്യയില്‍ ഗ്രീഷ്മ തരംഗം മുറുകുന്നു
രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ താപനില, 49.4 ഡിഗ്രി സെല്‍ഷ്യസിലെത്തി.

ഗ്രീഷ്മ തരംഗത്തില്‍ ഉരുകി ഉത്തരേന്ത്യ. മേഘലയില്‍ ഉയര്‍ന്ന താപനില അന്‍പത് ഡിഗ്രി സെല്‍ഷ്യസിനോട് അടുക്കുന്നു. കിഴക്കന്‍ രാജസ്ഥാന്, ജമ്മു, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കടുത്ത ഉഷ്ണ തരംഗമുണ്ടായി. തീവ്രമായത് പടിഞ്ഞാറന്‍ രാജസ്ഥാനിലായിരുന്നു. രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ താപനില, 49.4 ഡിഗ്രി സെല്‍ഷ്യസിലെത്തി.
ഡല്‍ഹി സഫ്ദര്‍ജംഗില്‍ ഏറ്റവും ഉയര്‍ന്ന താപനില, 41 ദശാംശം 4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ചൂട് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
india
ജമ്മുകശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കി ഇന്ത്യയുടെ ഭൂപടം പോസ്റ്റ് ചെയ്ത് ഇസ്രഈല്‍ പ്രതികരിക്കാതെ ഇന്ത്യ
വിവാദമായതോടെ ക്ഷമാപണം നടത്തി ഇസ്രാഈല്‍ സൈന്യം രംഗത്തെത്തിയിരുന്നു.

ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ച് ഇസ്രഈല്‍. ജമ്മുകശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കിയാണ് ഇസ്രാഈല്‍ സൈന്യം ഭൂപടം പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ഐഡിഎഫ് എക്സില്‍ പോസ്റ്റ് ചെയ്ത ഭൂപടത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. വിവാദമായതോടെ ക്ഷമാപണം നടത്തി ഇസ്രാഈല്‍ സൈന്യം രംഗത്തെത്തിയിരുന്നു.
ഭൂപടത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തികളെ കൃത്യമായി ചിത്രീകരിക്കുന്നതില്‍ വീഴ്ച്ചയുണ്ടായെന്നും, തങ്ങള്‍ പങ്കുവെച്ച പോസ്റ്റ് ആ പ്രദേശത്തിന്റെ ഒരു ചിത്രീകരണം മാത്രമാണെന്നും ഈ ചിത്രം മൂലമുണ്ടായ എല്ലാ പ്രശ്നങ്ങള്‍ക്കും ഞങ്ങള്‍ ക്ഷമ ചോദിക്കുന്നുവെന്നും ഇസ്രഈല്‍ പ്രതിരോധ സേന എക്സില്‍ കുറിച്ചു.
എന്നാല്‍, ഐഡിഎഫിന്റെ തെറ്റായ ഭൂപടത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാന് ഒരു ആഗോള ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള മാപ്പിലാണ് ഇസ്രയേല്‍ സേന ഇന്ത്യന്‍ പ്രദേശത്തെ തെറ്റായി ചിത്രീകരിച്ചത്.
-
Celebrity3 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
kerala2 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala3 days ago
പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; എസ്.എഫ്.ഐ നേതാവിനെതിരെ പോക്സോ കേസ്
-
kerala3 days ago
ഞാൻ ആർക്കും എതിരല്ല ; എതിർപ്പ് സിസ്റ്റത്തിനോട്; വേടൻ
-
kerala3 days ago
കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍
-
india2 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
gulf2 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
-
More3 days ago
‘വിദ്യാർത്ഥികൾ ചൂഷണവിധേയമാകുന്നതിൽ ജാഗ്രത പാലിക്കണം’: ഇന്ത്യൻ ഹൈക്കമീഷണർ