News
വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധം കുറ്റകരമാകും; ഇന്തോനേഷ്യ നിയമ നിര്‍മാണത്തിന് ഒരുങ്ങുന്നു
ഇന്തോനേഷ്യയിലെ പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്
വിവാഹത്തിന് മുമ്പേയുള്ള ലൈംഗികബന്ധം കുറ്റകരമാക്കാന്‍ ഒരുങ്ങി ഇന്തോനേഷ്യ. ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാകും. പുതിയ ക്രിമിനല്‍ കോഡില്‍ ഇക്കാര്യം ഉള്‍പ്പെടുത്താന്‍ ഇന്തോനേഷ്യന്‍ പാര്‍ലമെന്റ് പദ്ധതിയിടുന്നതായി ഇന്തോനേഷ്യയിലെ പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയ ക്രിമിനല്‍ കോഡിന്റെ കരട് വരും ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ പാസാക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഭാര്യ ഭര്‍ത്താക്കന്മാരല്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഏതൊരാള്‍ക്കും വ്യഭിചാരത്തിന് പരമാവധി 1 വര്‍ഷം തടവോ നിയമ പ്രകാരമുള്ള പരമാവധി പിഴയോ ലഭിക്കും. ‘ഇന്തോനേഷ്യന്‍ മൂല്യങ്ങള്‍ക്ക് അനുസൃതമായ ഒരു ക്രിമിനല്‍ കോഡ് ഉള്ളതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്.’ ഇന്തോനേഷ്യയുടെ ഡെപ്യൂട്ടി ജസ്റ്റിസ് മന്ത്രി എഡ്വേര്‍ഡ് ഒമര്‍ ഷെരീഫ് ഹിയാരിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് പറഞ്ഞു.
india
വെള്ളമെന്ന് കരുതി ആസിഡ് ചേര്‍ത്ത ഭക്ഷണം പാചകം ചെയ്തു; ആറംഗ കുടുംബം ആശുപത്രിയില്‍
വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ആസിഡ് കറിയില്‍ ചേര്‍ത്തതിനെ തുടര്‍ന്ന് മൂന്നു കുട്ടികളും മൂന്ന് മുതിര്‍ന്നവരും ചികിത്സയിലാണ്.
പശ്ചിമബംഗാളിലെ പശ്ചിമ മിഡ്നാപൂര്‍ ജില്ലയില്‍ പാചകത്തിനിടെ ഉണ്ടായ ഗുരുതര പിഴവാണ് ആറംഗ കുടുംബത്തെ ആശുപത്രിയില്‍ എത്തിച്ചത്. വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ആസിഡ് കറിയില്‍ ചേര്‍ത്തതിനെ തുടര്‍ന്ന് മൂന്നു കുട്ടികളും മൂന്ന് മുതിര്‍ന്നവരും ചികിത്സയിലാണ്.
രത്നേശ്വര്‍ബതി സ്വദേശിയായ ശാന്തുവിന്റെ വീട്ടിലാണ് ഞായറാഴ്ച സംഭവം. വെള്ളി ആഭരണങ്ങള്‍ നിര്‍മിക്കുന്നതിനായി വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ്, വെള്ളം സൂക്ഷിക്കുന്നതോടേ ഒരുപോലെയുള്ള ക്യാനിലായിരുന്നു. പാചകത്തിനിടെ അബദ്ധത്തില്‍ ആസിഡ് വെള്ളത്തിന് പകരം ഉപയോഗിക്കപ്പെട്ടു.
ഭക്ഷണം കഴിച്ച ഉടന്‍ തന്നെ വയറുവേദന, ഛര്‍ദി, ശ്വസനാര്‍ത്ഥപ്രശ്‌നങ്ങള്‍ തുടങ്ങിയ അസ്വസ്ഥതകള്‍ പ്രകടമായതോടെ അയല്‍വാസികള്‍ എല്ലാവരെയും ആദ്യം പ്രദേശത്തെ ആശുപത്രിയിലും തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്കും മാറ്റി. ഒരു കുഞ്ഞിന്റെ നില അതീവ ഗുരുതരമായിരുന്നുവെന്ന് ആശുപത്രി സ്രോതസുകള്‍ അറിയിച്ചു. ഇപ്പോഴത്തെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആസിഡ് പോലുള്ള രാസവസ്തുക്കള്‍ വീടുകളില്‍ സൂക്ഷിക്കുമ്പോള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
kerala
ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിനെ എസ് ഐ ടി കസ്റ്റഡിയിൽ വിട്ടു
നാളെ വൈകിട്ട് 5 മണിവരെയാണ് കസ്റ്റഡി.അതിന് ശേഷം കോടതിയിൽ ഹാജരാക്കണം
ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാകൂർ ദേവസ്വം മുൻ പ്രസിഡന്റ് എ പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. രണ്ടു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിടാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടത്. നാളെ വൈകിട്ട് 5 മണിവരെയാണ് കസ്റ്റഡി.അതിന് ശേഷം കോടതിയിൽ ഹാജരാക്കണം. പത്മകുമാറിന് നേരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് കോടതി പരിസരത്ത് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. സ്വർണക്കൊള്ളയിൽ മുഖ്യ സൂത്രധാരൻ എ പത്മകുമാറാണെന്നും കസ്റ്റഡിയിൽ എടുത്തുള്ള ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും എസ് ഐ ടി കോടതിയിൽ വാദിച്ചിരുന്നു.
പല തവണ നോട്ടീസ് നൽകിയെങ്കിലും ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇത് നിസ്സഹകരണത്തെ വ്യക്തമാക്കുന്നതാണ്. വിദേശത്തടക്കം പത്മകുമാർ യാത്ര ചെയ്തിട്ടുണ്ട്, ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കണമെങ്കിൽ അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി
ശശിധരൻ ഉൾപ്പടെയുള്ളവർ കോടതിയിൽ എത്തിയിരുന്നു. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരത്തേക്ക് പത്മകുമാറിന്റെ കൊണ്ടുപോകും.
world
ഓരോ പത്ത് മിനിറ്റിലും സ്ത്രീകളുടെ ജീവന്‍ അകറ്റപ്പെടുന്നു; സ്വന്തം ബന്ധങ്ങളില്‍ നിന്നുള്ള അതിക്രമം – യു.എന്‍ റിപ്പോര്‍ട്ട്
ഓരോ പത്തു മിനിറ്റിലും ഒരു സ്ത്രീയെയോ പെണ്‍കുട്ടിയെയോ അവരുടെ പങ്കാളിയോ കുടുംബാംഗങ്ങളിലൊരാളോ കൊല്ലപ്പെടുന്നുവെന്നതാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്ന ഏറ്റവും ഭീതിജനകമായ കണക്ക്.
ന്യൂയോര്‍ക്ക് : ലോകമെമ്പാടും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും നേരെ വീടിനകത്തുനിന്നുള്ള അതിക്രമങ്ങള്‍ ക്രൂരമായ കൊലപാതകത്തിലേക്ക് ഉയരുന്നതായി ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഓരോ പത്തു മിനിറ്റിലും ഒരു സ്ത്രീയെയോ പെണ്‍കുട്ടിയെയോ അവരുടെ പങ്കാളിയോ കുടുംബാംഗങ്ങളിലൊരാളോ കൊല്ലപ്പെടുന്നുവെന്നതാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്ന ഏറ്റവും ഭീതിജനകമായ കണക്ക്. യു.എന്‍.ഒ.ഡി.സി യും യു.എന്‍ വിമണ്‍ വിഭാഗവും സംയുക്തമായി തയ്യാറാക്കിയ പഠനമാണ് ലോകസമൂഹത്തെ ഞെട്ടിച്ചിരിക്കുന്നത്. 117 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കഴിഞ്ഞ വര്‍ഷം മനഃപൂര്‍വം കൊല്ലപ്പെട്ട 83,000 സ്ത്രീകളില്‍ 50,000 പേരും സ്വന്തം ബന്ധങ്ങളിലോ അടുപ്പമുള്ള വലയത്തിലോപ്പെട്ട ആളുകളാല്‍ ജീവന്‍ നഷ്ടപ്പെട്ടവരാണെന്ന് പഠനം പറയുന്നു. ഓരോ ദിവസവും ശരാശരി 137 സ്ത്രീകള്‍ ഇത്തരത്തില്‍ കൊല്ലപ്പെടുന്നു. 2023 ലെ കണക്കിനേക്കാള്‍ ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ സംഖ്യ കുറവാണെങ്കിലും, അതത് രാജ്യങ്ങളില്‍ കണക്ക് ശേഖരണത്തിലെ വ്യത്യാസങ്ങളാണ് ഇതിന് കാരണം എന്നും യഥാര്‍ത്ഥ കൊലപാതക നിരക്ക് കുറയുന്നതായി ഇതില്‍ നിന്ന് നിഗമനം നടത്താനാവില്ലെന്നും പഠനം വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ സ്ഥലം അവരുടെ സ്വന്തം വീടാണെന്നതാണ് കണ്ടെത്തലിന്റെ രൂക്ഷത. പുരുഷന്മാരുടെ കേസുകളില്‍ 11 ശതമാനം പേരെയാണ് പങ്കാളികളോ ബന്ധുക്കളോ കൊല്ലുന്നത് എന്ന കണക്കും സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രശ്നത്തിന്റെ ഭാരം കൂടുതല്‍ തെളിയിക്കുന്നു.
ഈ അവസ്ഥ മാറ്റാന്‍ ശക്തമായ ഇടപെടലുകള്‍ ആവശ്യമാണ് എന്ന മുന്നറിയിപ്പാണ് യു.എന്‍.ഒ.ഡി.സി ആക്ടിങ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍ ബന്‍ഡോലിനോ ഉന്നയിച്ചത്. ഫെമിസൈഡ് ഒറ്റപ്പെട്ട സംഭവമല്ല, ഭീഷണികള്‍, നിയന്ത്രണം, ഓണ്‍ലൈന്‍ ഉപദ്രവം തുടങ്ങി നീണ്ടുനില്‍ക്കുന്ന അതിക്രമത്തിന്റെ തുടര്‍ച്ചയാണ് ഈ കൊലപാതകങ്ങള്‍ എന്ന് യു.എന്‍ വിമന്‍ പോളിസി ഡിവിഷന്‍ ഡയറക്ടര്‍ സാറാ ഹെന്‍ഡ്രിക്സും പറഞ്ഞു. ഡിജിറ്റല്‍ ഉപദ്രവങ്ങള്‍ യാഥാര്‍ത്ഥ ജീവിതത്തിലേക്ക് വ്യാപിച്ച് ഏറ്റവും ഭീകരാവസാനത്തിലേക്കും നയിക്കുന്നുവെന്നും ഓണ്‍ലൈന്‍-ഓഫ്ലൈന്‍ അതിക്രമങ്ങളെ ഒരുപോലെ തിരിച്ചറിയുന്ന നിയമങ്ങള്‍ രാജ്യങ്ങള്‍ കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പങ്കാളികളാലോ ബന്ധുക്കളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ നിരക്ക് ഏറ്റവും കൂടുതലുള്ളത് ആഫ്രിക്കയിലാണ്. 1 ലക്ഷം സ്ത്രീകളില്‍ മൂന്നുപേര്‍ എന്ന കണക്കിലാണ് ഇത്. തെക്കും വടക്കും അമേരിക്കകളും ഓഷ്യാനിയയും പിന്നിട്ടുവന്നപ്പോള്‍ ഏഷ്യയില്‍ ഈ നിരക്ക് 0.7 ആയി രേഖപ്പെടുത്തി. സ്ത്രീകളുടെ സുരക്ഷയും സമൂഹത്തിലെ ലിംഗാധിഷ്ഠിത അതിക്രമങ്ങളും ആഗോളതലത്തില്‍ ഇപ്പോഴും പരിഹാരമില്ലാത്ത പ്രതിസന്ധിയായി തുടരുന്നതിന്റെ തെളിവാണ് ഈ റിപ്പോര്‍ട്ട് വീണ്ടും ചൂണ്ടിക്കാട്ടുന്നത്.
-
world3 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News2 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala3 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health3 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

