Connect with us

News

ഇന്തോനേഷ്യന്‍ വിമാനം വീണ സ്ഥലം കണ്ടെത്തി; മൃതശരീര ഭാഗങ്ങളും കണ്ടെടുത്തു, ഒരാളും രക്ഷപ്പെട്ടതായി അറിവില്ല

കടലില്‍ 23 മീറ്റര്‍ താഴ്ഭാഗത്തു നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അതായത് ഏകദേശം 75 അടി താഴ്ചയില്‍

Published

on

ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം കാണാതായതിനു പിന്നാലെ നടക്കുന്ന തിരച്ചിലില്‍ പുരോഗതി. വിമാനം ജാവ കടലില്‍ പതിച്ചത് എവിടെയാണെന്നത് കണ്ടെത്തി. നേവി ഡൈവേര്‍സുമായി പത്തിലധികം കപ്പലുകളെ സ്ഥലത്തേക്ക് വിന്യസിച്ചിട്ടുണ്ട്. വിമാനത്തില്‍ നിന്നുള്ള നിരവധി വസ്തുക്കള്‍ ഇതിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്.

കടലില്‍ 23 മീറ്റര്‍ താഴ്ഭാഗത്തു നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അതായത് ഏകദേശം 75 അടി താഴ്ചയില്‍. സമുദ്രത്തില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വ്യക്തമായി കണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ജീവന്റെ തുടിപ്പുകള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന ആരെങ്കിലും രക്ഷപ്പെട്ടതായും ഇതുവരെ വിവരമില്ല.

എന്നാല്‍ മൃതശരീര ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. തിരച്ചില്‍ കണ്ടെടുത്ത വസ്തുക്കളുമായി രണ്ടു ഭാഗുകള്‍ ഇതിനകം റെസക്യൂ പൊലീസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അയച്ചിട്ടുണ്ട്. ഇവയില്‍ ഒരു ബാഗില്‍ മൃതശരീര ഭാഗങ്ങളും മറ്റൊന്നില്‍ യാത്രക്കാരുടെ സാധന സാമഗ്രികളും മറ്റുമാണ്.

ഏഴ് കുട്ടികളും 12 ജീവനക്കാരും അടക്കം 12 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ജക്കാര്‍ത്തയില്‍ നിന്ന് വെസ്റ്റ് കിളിമന്ദാന്‍ പ്രവിശ്യയിലെ പൊന്തിയാനകിലേക്ക് പോകുകയായിരുന്ന വിമാനം പറന്നുയര്‍ന്ന് നാലു മിനിറ്റിനകം തന്നെ റഡാറുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. 26 വര്‍ഷം പഴക്കമുണ്ട് വിമാനത്തിന്.

 

 

Food

കായംകുളം നഗരസഭയില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ

മീന്‍കറിയില്‍ നിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്

Published

on

കായംകുളം നഗരസഭ ബജറ്റിനോട് അനുബന്ധിച്ച് ന്ല്‍കിയ ഉച്ചഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. നഗരസഭ കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മീന്‍കറിയില്‍ നിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്.

ബുധനാഴ്ചയാണ് കായംകുളം നഗരസഭയില്‍ ബജറ്റ് അവതരിപ്പിച്ചത്. ബജറ്റിനോട് അനുബന്ധിച്ച് കൗണ്‍സിലര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഉച്ചഭക്ഷണം എത്തിച്ചിരുന്നു. ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായി, ഭക്ഷണം കഴിച്ച നിരവധി പേരാണ് വയറിളക്കവും ഛര്‍ദ്ദിയും മൂലം താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയത്.

 

Continue Reading

kerala

നെതര്‍ലാന്‍ഡ്സില്‍ വച്ച് സോന്‍ടയുമായി ചര്‍ച്ച നടത്തിയിരുന്നോ?; ബ്രഹ്മപുരത്തില്‍ മുഖ്യമന്ത്രിയോട് ഏഴു ചോദ്യങ്ങളുമായി വി.ഡി സതീശന്‍

അഴിമതിയില്‍ കോണ്‍ഗ്രസുകാരന് പങ്കുണ്ടെങ്കില്‍ സിബിഐ അന്വേഷണം നടത്തി കുറ്റക്കാരായ എല്ലാവരെയും പിടികൂടട്ടെ എന്നും പ്രതിപക്ഷ നേതാവ്

Published

on

ബ്രഹ്മപുരം തീപിടുത്തത്തില്‍ മുഖ്യമന്ത്രിയോട് ഏഴു ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രളയത്തിന് ശേഷം 2019ല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നെതര്‍ലാന്‍ഡ്സ് സന്ദര്‍ശിച്ചപ്പോള്‍ സോന്‍ട കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നോ?. ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണത്തിന് കരാര്‍ എടുത്ത സോന്‍ട ഇന്‍ഫ്രാടെക് കമ്പനിയുമായി സിപിഎം നേതാക്കള്‍ക്ക് എന്താണ് ബന്ധമെന്നും വിഡി സതീശന്‍ ചോദിച്ചു.

മാലിന്യ നീക്കത്തിനായി കൊച്ചി കോര്‍പ്പറേഷനും സോണ്ട കമ്പനിയും തമ്മിലുള്ള കരാറില്‍ 32 കോടിയുടെ അഴിമതിയാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ലൈഫ് മിഷനേക്കാള്‍ വലിയ അഴിമതിയാണ് നടന്നത്. കരാറുകാരെ രക്ഷിക്കാന്‍ ശ്രമം നടക്കുകയാണ്. കരാറില്‍ സിപിഎം നേതാക്കളുമായുള്ള ബന്ധത്തെപ്പറ്റി സമഗ്ര അന്വേഷണം നടത്തണം. വിജിലന്‍സ് അന്വേഷണം ലൈഫ് മിഷന്‍ കേസുപോലെയാകും. അതിനാല്‍ സിബിഐ അന്വേഷണം വേണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവ് ഉന്നയിച്ച ചോദ്യങ്ങള്‍:

പ്രളയത്തിന് ശേഷം 2019 ല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നെതര്‍ലാന്‍ഡ്സ് സന്ദര്‍ശിച്ചപ്പോള്‍ സോന്‍ട കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നോ?

കേരളത്തിലെ വിവിധ കോര്‍പ്പറേഷനുകളില്‍ ബയോ മൈനിങ്, വേസ്റ്റ് ടു എനര്‍ജി പദ്ധതികളുടെ നടത്തിപ്പ് കരാര്‍ സോന്‍ട കമ്പനിക്ക് ലഭിച്ചത് എങ്ങനെ?

സിപിഎം നേതൃത്വം നല്‍കുന്ന കൊല്ലം കോര്‍പ്പറേഷനും കണ്ണൂര്‍ കോര്‍പ്പറേഷനും മുന്‍ പരിചയവും ഇല്ലെന്ന കാരണത്താല്‍ ഈ കമ്പനിയെ ഒഴിവാക്കിയിട്ടും, ബ്രഹ്മപുരത്ത് ഇവരെ തുടരാന്‍ അനുവദിക്കുകയും വേസ്റ്റ് ടു എനര്‍ജി കരാറടക്കം നല്‍കാന്‍ തീരുമാനിച്ചതും എന്തിന്?

സോന്‍ടയ്ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് തദ്ദേശ സ്ഥാപനങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണത്തിന് മറുപടിയുണ്ടോ?

ബ്രഹ്മപുരത്തെ ബയോ മൈനിങിനായി കരാര്‍ നല്‍കിയ സോന്‍ട കമ്പനി ഗുരുതര വീഴ്ച വരുത്തിയിട്ടും കരാര്‍ പ്രകാരമുള്ള നോട്ടീസ് നല്‍കാത്തത് എന്തുകൊണ്ട്?

കരാര്‍ വ്യവസ്ഥയ്ക്ക് വിരുദ്ധമായി സോന്‍ട കമ്പനി ഉപകരാര്‍ നല്‍കിയത് സര്‍ക്കാരോ കൊച്ചി കോര്‍പ്പറേഷനോ അറിഞ്ഞിരുന്നോ?

കരാര്‍ പ്രകാരം പ്രവര്‍ത്തിച്ചില്ലെന്ന് വ്യക്തമായതിന് ശേഷവും നോട്ടീസ് നല്‍കുന്നതിന് പകരം സോന്‍ടയ്ക്ക് 7 കോടിയുടെ മൊബലൈസേഷന്‍ അഡ്വാന്‍സും പിന്നീട് 4 കോടി രൂപയും അനുവദിച്ചത് എന്തിന്?

ബ്രഹ്മപുരത്ത് വന്‍ തട്ടിപ്പാണ് നടന്നത്. 32 കോടിയുടെ അഴിമതിയാണ് നടന്നത്. ബ്രഹ്മപുരത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുകയാണ്. അഴിമതിയില്‍ മറുപടി പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണ്. അഴിമതിയില്‍ കോണ്‍ഗ്രസുകാരന് പങ്കുണ്ടെങ്കില്‍ സിബിഐ അന്വേഷണം നടത്തി കുറ്റക്കാരായ എല്ലാവരെയും പിടികൂടട്ടെ എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

 

Continue Reading

india

‘എന്റെ മതം സത്യവും അഹിംസയും’; മഹാത്മാഗാന്ധിയെ ഉദ്ധരിച്ച് രാഹുല്‍; വിധിയെ വിമര്‍ശിച്ച് നേതാക്കള്‍

അഴിമതിക്കെതിരെയാണ് ശബ്ദമുയര്‍ത്തിയത്ആ രെയും വേദനിപ്പിക്കാനല്ല പരാമര്‍ശം നടത്തിയതെന്നും രാഹുല്‍ കോടതിയില്‍ പറഞ്ഞു

Published

on

സത്യവും അഹിംസയുമാണ് തന്റെ മതമെന്ന മഹാത്മാഗാന്ധിയുടെ വചനം ഉദ്ധരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.
അപകീര്‍ത്തി പരാമര്‍ശത്തില്‍ സൂറത്ത് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ ട്വീറ്റിലൂടെയായിരുന്നു രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

‘എന്റെ മതം അടിസ്ഥാനമായിക്കുന്നത് സത്യവും അഹിംസയുമാണ്. സത്യമാണ് തന്റെ ദൈവം. അഹിംസ അതിലേക്കുള്ള മാര്‍ഗം- മഹാത്മാഗാന്ധി’, രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. അഴിമതിക്കെതിരെയാണ് ശബ്ദമുയര്‍ത്തിയത്. ആരെയും വേദനിപ്പിക്കാനല്ല പരാമര്‍ശം നടത്തിയതെന്നും രാഹുല്‍ കോടതിയില്‍ പറഞ്ഞു.

അതിനിടെ രാഹുലിനെതിരായ വിധിയെ വിമര്‍ശിച്ച് വിവിധ നേതാക്കള്‍ രംഗത്തെത്തി. രാഹുലിന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ ഭരണകൂടം ശ്രമം നടത്തുന്നതായി സഹോദരി പ്രിയങ്ക ഗാന്ധി ആരോപിച്ചു. രാഹുലിനെ ഭയപ്പെടുത്താമെന്ന് കരുതേണ്ട. സത്യം പറയുന്നത് രാഹുല്‍ തുടരുമെന്നും പ്രിയങ്ക പറഞ്ഞു.

ജുഡീഷ്യറിയും സിബിഐയും ഇഡിയുമെല്ലാം ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹലോട്ട് പറഞ്ഞു. അവര്‍ ജഡ്ജിമാരെ മാറ്റിക്കൊണ്ടിരുന്നു. കോണ്‍ഗ്രസ് നീയമവ്യവസ്ഥയെ മാനിക്കുന്നു. കോടതി വിധിക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.

 

 

Continue Reading

Trending