Video Stories
സലഫി ചാരിറ്റിയുമായി ബന്ധം; ജര്‍മന്‍ ക്ലബ്ബ് ഫുട്ബോളറെ പുറത്താക്കി

ബെര്‍ലിന്‍: ചാരിറ്റി സംഘടനയായ അന്‍സാര്‍ ഇന്റര്‍നാഷണലുമായി സഹകരിച്ചതിന് ഫുട്ബോളര് അനീസ് ബിന്‍ ഹതീറയെ ജര്‍മന്‍ ക്ലബ്ബ് ദാംസ്റ്റാത് പുറത്താക്കി. സലഫി തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ജര്‍മന്‍ അധികൃതര്‍ ആരോപിക്കുന്ന അന്‍സാറിനു വേണ്ടി ബിന്‍ ഹതീറ പ്രവര്‍ത്തിച്ചിരുന്നു. സംഘടനയുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് ക്ലബ്ബ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അറ്റാക്കിങ് മിഡ്ഫീല്‍ഡറായ ബിന്‍ ഹതീറ വഴങ്ങിയില്ല. ഇതേ തുടര്‍ന്ന് കളിക്കാരനുമായുള്ള കരാര്‍ ക്ലബ്ബ് അവസാനിപ്പിക്കുകയായിരുന്നു.
ചാരിറ്റി പ്രവര്‍ത്തനത്തിന്റെ വീഡിയോ –
അനീസ് ബിന്‍ ഹതീറ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്
ബെര്‍ലിനില്‍ ജനിച്ച തുനീഷ്യന്പൗരനായ ബിന്‍ ഹതീറക്ക് ചാരിറ്റി സംഘടനയുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ചില വലതുപക്ഷ രാഷ്ട്രീയക്കാരും ദാംസ്റ്റാത് ക്ലബ്ബിന്റെ ആരാധകരും രംഗത്തു വന്നിരുന്നു. കഴിഞ്ഞയാഴ്ച ടീമിന്റെ ഹോം മത്സരത്തിനിടെ ചാരിറ്റിയുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യപ്പെട്ടുള്ള ലഘുലേഖകള്‍ ആരാധകര്‍ വിതരണം ചെയ്തു. തീവ്രവാദി സലഫിസ്റ്റുകളുമായി അന്‍സാര്‍ ഇന്റര്‍നാഷണലിന് അടുത്ത ബന്ധമാണുള്ളതെന്നും സിറിയയിലെ തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് അവര്‍ സഹായം ചെയ്യുന്നുണ്ടെന്ന് സംശയിക്കണമെന്നും ലഘുലേഖയില്‍ പറയുന്നു. അനീസ് ബിന്‍ ഹതീറയെ ക്ലബ്ബില്‍ നിന്ന് പുറത്താക്കണമെന്ന് ലഘുലേഖയില്‍ ഉണ്ടായിരുന്നില്ല.
ഇസ്ലാം സ്വീകരിച്ച മുന്‍ റാപ്പ് ഗായകന് അബ്ദുറഹ്മാന് കൈസര്‍ 2012-ലാണ് അന്‍സാര്‍ ഇന്റര്‍നാഷണല്‍ സ്ഥാപിച്ചത്. സിറിയയിലെ അലപ്പോയിലും ഇദ്ലിബിലുമായി 20 ഭക്ഷണ സ്റ്റോറുകള്‍ ഇവര്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സിറിയക്കു പുറമെ ഘാന, സൊമാലിയ, ഫലസ്തീന്, തായ്ലാന്റ് തുടങ്ങിയ രാജ്യങ്ങളിലും സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. കിണറുകളും സ്കൂളുകളും പള്ളികളും നിര്‍മിക്കുകയാണ് ഇവരുടെ പ്രധാന പരിപാടികള്‍. ജര്‍മനിയില്‍ ഖുര്‍ആനും ഇസ്ലാമിനെക്കുറിച്ചുള്ള ലഘുലേഖകളും വിതരണം ചെയ്ത അന്‍സാര്‍ വലതുപക്ഷ രാഷ്ട്രീയക്കാരെ ചൊടിപ്പിച്ചിരുന്നു. ചാരിറ്റിയുടെ മറവില്‍ സലഫി തീവ്രവാദം വളര്‍ത്തുകയാണ് ഇവരുടെ രീതികളെന്ന് ആരോപണമുയര്‍ന്നു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല് പിടിപ്പിക്കുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
-
kerala1 day ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala2 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
kerala2 days ago
കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ചു
-
News2 days ago
ഇറാഖിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം; കുട്ടികളടക്കം 50 പേര് മരിച്ചു
-
india2 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
-
kerala2 days ago
വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിനെതിരെ കേസെടുത്തു
-
News2 days ago
‘ശത്രുക്കള്‍ക്ക് വലിയ പ്രഹരമുണ്ടാകും’; ഇസ്രാഈലിനെ യുഎസിന്റെ നായ എന്ന് വിളിച്ച് ഖമേനി
-
News2 days ago
ഗസ്സയില്‍ ഭക്ഷ്യ വിതരണ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 20 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു