Connect with us

kerala

ലോക്ക്ഡൗണിലെ തകര്‍ച്ച മറികടക്കാനുള്ള തീവ്രശ്രമം തുടരുന്നു

Published

on

വിദേശനിക്ഷേപവും വിനിമയവിപണിയില്‍ രൂപ കൈവരിച്ച നേട്ടവും ഓഹരി സൂചികയുടെ കുതിച്ചുചാട്ടത്തിന് വഴിതെളിച്ചു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി വാരാന്ത്യം റെക്കോര്‍ഡ് പ്രകടനം കാഴ്ച്ച വെച്ചത് ബുള്‍ ഇടപാടുകാരുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു. നിഫ്റ്റി 260 പോയിന്റ് കഴിഞ്ഞവാരം ഉയര്‍ന്നു. പിന്നിട്ട രണ്ടാഴ്ചകളില്‍ സൂചിക മുന്നേറിയത് 758 പോയിന്റാണ്. ഈ മാസം ഇതിനകം സൂചിക 5.5 ശതമാനം വര്‍ധിച്ചു. പിന്നിട്ടവാരം ബോംബെ സെന്‍സെക്‌സ് 882 പോയിന്റ് വര്‍ധിച്ചു.
എസ് ബി ഐ, റിലയന്‍സ്, എച്ച്ഡിഎഫ്‌സി, കൊട്ടക്മഹീന്ദ്രബാങ്ക്, ഇന്‍ഡസ് ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ഐ റ്റിസി, റ്റിസിഎസ്, ഇന്‍ഫോസീസ്, എച്ച് സി എല്‍, മാരുതി, എംആന്റ് എം, ബജാജ് ഓട്ടോ തുടങ്ങിയവയുടെ നിരക്ക് ഉയര്‍ന്നപ്പോള്‍ എയര്‍ടെല്‍, സണ്‍ ഫാര്‍മ്മ, എച്ച് യു എല്‍ തുടങ്ങിയവ തളര്‍ന്നു.

ബോംബെ സെന്‍സെക്‌സ് ജൂണ്‍ ജൂലൈ കാലയളവില്‍ ഉറ്റുനോക്കുക 53,000- 54000 പോയിന്റിനെയാവും. 50,540 ല്‍ നിന്ന് 50,724 ലേക്ക് ഉയര്‍ന്നാണ് ട്രേഡിങിന് തുടക്കം കുറിച്ചത്. ആഭ്യന്തര വിദേശഫണ്ടുകളുടെ പിന്‍ബലത്തില്‍ സെന്‍സെക്‌സ് 51,000 പോയിന്റും കടന്ന് 51,529 വരെ ഉയര്‍ന്നങ്കിലും വെള്ളിയാഴ്ച മാര്‍ക്കറ്റ് ക്ലോസിങ് നടക്കുമ്പോള്‍ 51,422 പോയിന്റിലാണ്. ഈവാരം 51,812 ലും 52,203 പോയിന്റിലും വിപണിക്ക് തടസം നേരിടാം. ഓപ്പറേറ്റര്‍മാര്‍ വില്‍പ്പനക്കാരായി മാറിയാല്‍ 50,747 ലും 50,073 പോയിന്റിലും താങ്ങുണ്ട്.

നിഫ്റ്റി സൂചിക 50 ഡിഎംഏയ്ക്ക് മുകളില്‍ നീങ്ങുന്നത് ബുള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് പ്രതീക്ഷ പകരുന്നു. 15,175 ല്‍ ഓപ്പണ്‍ ചെയ്ത മാര്‍ക്കറ്റ് ഒരവസരത്തില്‍ 15,145 ലേക്ക് തളര്‍ന്നെങ്കിലും വ്യാഴാഴ്ചത്തെ മെയ് സീരീസ് സെറ്റില്‍മെന്റിന് മുന്നോടിയായി 15,336 ലെ പ്രതിരോധം വിപണി മറികടന്നു. വെള്ളിയാഴ്ച റെക്കോര്‍ഡായ 14,431 ഭേദിച്ച് 14,469 പോയിന്റിലെത്തിയതിനിടയില്‍ ഒരുവിഭാഗം ഫണ്ടുകള്‍ പ്രോഫിറ്റ് ബുക്കിങ്ങിന് ഉത്സാഹിച്ചതോടെ മാര്‍ക്കറ്റ് ക്ലോസിങില്‍ നിഫ്റ്റി 15,435 ലേക്ക് താഴ്ന്നു. ഈവാരം 15,554 പോയിന്റില്‍ തടസം നിലനില്‍ക്കുന്നു, വിപണി തിരുത്തലിന ്ശ്രമിച്ചാല്‍ 15,23015,025 ല്‍ താങ്ങുണ്ട്. ഫോറെക്‌സ് മാര്‍ക്കറ്റില്‍ ഡോളറിന് മുന്നില്‍ രൂപയുടെ മൂല്യം 72.81 ല്‍ നിന്ന് 72.30 ലേക്ക് ശക്തിപ്രാപിച്ച ശേഷം ക്ലോസിങില്‍ 72.42 ലാണ്. വിദേശഫണ്ടുകള്‍ പോയവാരം 2701 കോടി രൂപയുടെ നിക്ഷേപം നടത്തിയതിനിടയില്‍ 661 കോടിരൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു. ആഭ്യന്തരഫണ്ടുകള്‍ വില്‍പ്പനക്കാണ് മുന്‍തൂക്കംനല്‍കിയത്, അവര്‍ 1711 കോടിയുടെ വില്‍പ്പനയും 1387 കോടിരൂപയുടെ നിക്ഷേപവും നടത്തി. വിദേശ നാണയകരുതല്‍ ശേഖരം മെയ് മൂന്നാംവാരം 2.9 ബില്യന്‍ ഡോളര്‍ ഉയര്‍ന്ന് റെക്കോര്‍ഡായ592 ബില്യന്‍ ഡോളറിലെത്തി.

ഈ മാസത്തെ വാഹനവില്‍പ്പനയുടെ കണക്കുകള്‍ ഈവാരം പുറത്തു വരും. മാരുതി സുസുക്കി, ടാറ്റമോട്ടോഴ്‌സ്, ടിവിഎസ്‌മോട്ടോര്‍, അശോക് ലെയ്‌ലാന്‍ഡ്, ബജാജ്ഓട്ടോ, ഹീറോ മോട്ടോകോര്‍പ്പ്, ഐഷര്‍മോട്ടോഴ്‌സ് എന്നിവയുള്‍പ്പെടെയുള്ള വാഹന വില്‍പ്പനവിവരം വിപണിയെ സ്വാധീനിക്കും. ലോക്ക് ഡൗണ്‍ മൂലം ഇരുചക്രവാഹനവില്‍പ്പനയില്‍ 37 ശതമാനവുംയാത്രവാഹനങ്ങളില്‍ 69 ശതമാനവും വാണിജ്യവാഹനങ്ങള്‍ 74 ശതമാനവും മുചക്രവാങ്ങളുടെവില്‍പ്പന 19 ശതമാനവും ട്രാക്ടര്‍ വില്‍പ്പനയില്‍ 21 ശതമാനവും കുറയാന്‍ ഇടയുണ്ട്. റിസര്‍വ് ബാങ്ക് ഈ വാരം യോഗം ചേരും. സാമ്പത്തിക വ്യാവസായിക മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുതുന്നതിനൊപ്പം പണപ്പെരുപ്പത്തിലെ കുതിച്ചുചാട്ടവും ചര്‍ച്ച ചെയ്യാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ ഹർജി; മേയർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്

Published

on

തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പരാതി കോടതി പൊലീസിന് കൈമാറി. എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കാനാണ് നിര്‍ദേശം.

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്. കോടതി വിധി ലഭിച്ചശേഷം കന്‍റോണ്‍മെന്‍റ് പോലീസ് തുടർനടപടികൾ സ്വീകരിക്കും.

വിധിയിൽ സന്തോഷമെന്ന് യദു പ്രതികരിച്ചു. ആത്മാർത്ഥമായി കോടതി ഇടപെട്ടതിൽ സന്തോഷം. ശരി തന്റെ ഭാഗത്താണെന്ന് തെളിയുമെന്നും യെദു പറഞ്ഞു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും പൊതുഗതാഗതം സ്തംഭിപ്പിച്ചുവെന്നും ചൂണ്ടികാണിച്ചാണ് യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസില്‍ അതിക്രമിച്ചുകടന്നതും അന്യായമായി തടഞ്ഞുവെച്ചതും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

crime

യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊന്നു

Published

on

ത്യശ്ശുര്‍: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റില്‍ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല പ്പെട്ടത്. മ്യതദേഹം റോഡരികില്‍ ഉപോക്ഷിച്ച നിലയില്‍ കണ്ടെത്തി.

ഇന്നലെ രാത്രി ശിവപുരം കോളനിയിലുണ്ടായ ഒരു കുടുംബ തര്‍ക്കത്തില്‍ മനു ഇടപ്പെട്ടതാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്നാണ് പൊലീസ് പറയുന്നത്. തര്‍ക്കം പരിഹരിക്കാന്‍ മനുഇടപെട്ടിരുന്നു. എന്നാൽ മനുവിനും സംഘർഷത്തിൽ ചെറുതായി പരുക്കേറ്റു. തുടർന്ന്  ആശുപത്രിയിൽ പോയ മനു തിരികെ വരുന്ന വഴി കോടന്നൂരിലെ പെട്രോൾ പമ്പിന് സമീപത്ത് വച്ച് മൂന്നംഗ സംഘം ആക്രമിക്കുകയും തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു. കുടുംബപ്രശ്നത്തിൽ ഇടപെട്ടതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക്  കാരണമെന്ന് പൊലീസ് പറഞ്ഞു.

ഹോക്കി സ്റ്റിക്കു കൊണ്ടുള്ള അടിയേറ്റ് വീണ മനുവിനെ റോഡിലുപേക്ഷിച്ച് പ്രതികള്‍ മടങ്ങി. മനുവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തായിരുന്നു നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്. പൊലീസെത്തുമ്പോഴേക്കും മനു മരിച്ചിരുന്നു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ചേര്‍പ്പ് പൊലീസ് പറഞ്ഞു.

Continue Reading

kerala

നവജാതശിശുവിന്റെ മൃതദേഹം ഏറ്റെടുക്കില്ലന്ന് ബന്ധുക്കള്‍; സംസ്‌കാരം നടത്തി പൊലീസ്

യുവതി കുറ്റം സമ്മതിച്ചാല്‍ പീഡനത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു

Published

on

കൊച്ചി: പനമ്പിളളി നഗറില്‍ അമ്മ കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ സംസ്‌കാരം നടത്തി. കൊച്ചി പുല്ലേപ്പടി പൊതുശ്മശാനത്തിലാണ് സംസ്‌ക്കരിച്ചത്.പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ അമ്മയുടെ കുടുംബവും യുവതിയുടെ ആണ്‍സുഹൃത്തിന്റെ കുടുംബവും തയ്യാറല്ലന്ന് പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസാണ് മൃതദേഹം ഏറ്റെടുത്ത് സംസ്‌ക്കാരം നടത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ്‌ ജനിച്ച ഉടന്‍ കുഞ്ഞിനെ അമ്മ ശ്വസം മുട്ടിച്ച് കൊന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞത്. കേസിലെ പ്രതിയായ യുവതി റിമാന്‍ഡിലാണ്. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരിക്കുന്ന യുവതിയെ ആശുപത്രി വിട്ട ശേഷമാണ് പൊലീസ് കസ്റ്റഡില്‍ എടുക്കുന്നതും ചോദ്യം ചെയ്യുന്നതും. യുവതി കുറ്റം സമ്മതിച്ചാല്‍ പീഡനത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ആണ്‍സുഹൃത്തിന്റെ മൊഴി പൊലീസ് നേരത്തെ എടുത്തിരുന്നു. താന്‍ യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് ആണ്‍സുഹൃത്തിന്റെ മൊഴി.

Continue Reading

Trending