Connect with us

gulf

ഇന്ത്യ ഖത്തറിനെതിരെ ഇന്ന് ദോഹയില്‍

സ്റ്റാര്‍ സ്‌പോര്‍ട്‌സ് രണ്ടിലും സ്റ്റാര്‍ സ്‌പോര്‍ട്‌സ് മൂന്നിലും ഹോട്ട് സ്റ്റാറിലും കളിയുടെ തല്‍സമയം സംപ്രേക്ഷണം.

Published

on

ദോഹ:കോവിഡ് തീര്‍ത്ത വലിയ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഇന്ന് മൈതാനത്ത്. ലോകകപ്പ് യോഗ്യതാ മല്‍സരത്തിനൊപ്പം നടത്തപ്പെടുന്ന ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരത്തില്‍ സുനില്‍ ഛേത്രിയും സംഘവും ശക്തരും അടുത്ത വര്‍ഷത്തെ ലോകകപ്പ് ആതിഥേയരുമായ ഖത്തറിനെ എതിരിടുന്നു. ഇന്ത്യന്‍ സമയം രാത്രി 10-30 നാണ് കളി. ഏഷ്യന്‍ ഗ്രൂപ്പ് ഇയില്‍ ഇന്ത്യക്ക് കാര്യമായ ലോകകപ്പ് സാധ്യതയില്ല. നാലാം സ്ഥാനത്താണ് നിലവില്‍ ടീം. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് മാത്രമാണ് അടുത്ത യോഗ്യതാ ഘട്ടത്തിലേക്ക് ബെര്‍ത്ത് ലഭിക്കുക. ഇരു ടീമുകളും ആദ്യ പാദത്തില്‍ ദോഹയില്‍ തന്നെ കളിച്ചപ്പോള്‍ ഇന്ത്യയെക്കാള്‍ ഫിഫ റാങ്കിംഗില്‍ 47 സ്ഥാനങ്ങള്‍ ഉയരത്തിലുള്ള ഖത്തറിനെ ഇന്ത്യ ഗോള്‍ രഹിത സമനിലയില്‍ തളച്ചിരുന്നു.

അന്നത്തെ ആ മികവ് ആവര്‍ത്തിക്കുകയാണ് ഇഗോര്‍ സ്റ്റിമോക് പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ സംഘത്തിന്റെ ലക്ഷ്യം. അഞ്ച് മല്‍സരങ്ങളില്‍ നിന്നായി മൂന്ന് പോയിന്റ് മാത്രമാണ് ഇത് വരെ ഇന്ത്യന്‍ സമ്പാദ്യം. അതേ സമയം 13 പോയന്റുമായി ഖത്തര്‍ ബഹുദൂരം മുന്നിലാണ്. പക്ഷേ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തെങ്കിലും ഫിനിഷ് ചെയ്യാനായാല്‍ 2023 ലെ ഏഷ്യാ കപ്പ് ടിക്കറ്റ് സ്വന്തമാക്കാനാവും. അതേ സമയം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടാല്‍ ഏഷ്യാ കപ്പ് സാധ്യത നിലനില്‍ക്കുന്നുണ്ട്.

ഏഷ്യാ കപ്പ് മൂന്നാം റൗണ്ടിലേക്ക് ഓരോ ഗ്രൂപ്പിലെ മികച്ച നാലാം സ്ഥാനക്കാര്‍ക്ക് ബെര്‍ത്തുണ്ട്. ഇനി അഞ്ചാം സ്ഥാനത്തായാല്‍ ഏഷ്യാ കപ്പ് യോഗ്യതാ പ്ലോ ഓഫിലേക്ക് പിന്തള്ളപ്പെടും. ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ 10-30 ന് നടക്കുന്ന മല്‍സരത്തില്‍ ഇന്ത്യയുടെ കരുത്ത് ഛേത്രി നയിക്കുന്ന മുന്‍നിര തന്നെയാണ്. മന്‍വീര്‍ സിംഗായിരിക്കും ഛേത്രിക്കൊപ്പം മുന്‍നിരയില്‍.

മധ്യനിരയില്‍ അനിരുദ്ധ് ഥാപ്പ, സഹല്‍ അബ്ദുള്‍ സമദ്, ഉദാത്ത സിംഗ്, ആഷിഖ് കുരുണിയന്‍ എന്നിവര്‍ക്ക് അവസരം ലഭിക്കുമ്പോള്‍ പ്രതിരോധത്തില്‍ പ്രീതം കോട്ടാലും ജിങ്കാനും രാഹുല്‍ ബെക്കേയും സുഭാഷിഷ് ബോസും കളിക്കുമ്പോള്‍ ഗോള്‍ പോസ്റ്റില്‍ സീനിയര്‍ കാവല്‍ക്കാരന്‍ ഗുര്‍പ്രീത് സിംഗ് സന്ധു തന്നെ വരും. ഖത്തറിന്റെ കരുത്ത് അവരുടെ മുന്‍നിരയാണ്. മുഹമ്മദ് മുന്‍താരിയും അല്‍മോസ് അലിയും ലോകോത്തര നിലവാരത്തില്‍ കളിക്കുന്നവരാണ്.
കാണികള്‍ക്ക് സ്‌റ്റേഡിയത്തില്‍ നിയന്ത്രണമുണ്ട്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് രണ്ടിലും സ്റ്റാര്‍ സ്‌പോര്‍ട്‌സ് മൂന്നിലും ഹോട്ട് സ്റ്റാറിലും കളിയുടെ തല്‍സമയം സംപ്രേക്ഷണം.

 

gulf

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ്: ബാബാ സായിദിന്റെ പ്രിയപ്പെട്ട ഹബീബ്‌ ; ചരിത്രത്തിനൊപ്പം നടന്ന കര്‍മ്മകുശലന്‍

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: അന്തരിച്ച ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പ്രിയപ്പെട്ട ഹബീബ്‌  ചരിത്രത്തോടൊപ്പം നടന്ന കര്‍മ്മകുശലനുമായിരുന്നു.

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു. അത് തന്റെ മരണംവരെയും വിശ്വസ്ഥതയോടെ അദ്ദേഹം കൊണ്ടുനടന്നു.

ഭരണതന്ത്രജ്ഞനും സരസനുമായിരുന്നു. എല്ലാവരുമായും സ്‌നേഹവും സൗഹൃദവും പങ്കുവെക്കുന്നതില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യം കാട്ടിയിരുന്നു.
്അബുദാബി ഏക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ചെയര്‍മാന്‍, സുപ്രിം പെട്രോളിയം കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

1942ല്‍ അല്‍ഐനിലാണ് ജനനം. 2024 മെയ് 1ന് ഈ ലോകത്തോട് വിട പറയുന്നതുവരെ സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി. നിരവധി ഇന്ത്യക്കാരുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

Continue Reading

gulf

മോചന ദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയാറാണെന്ന് സൗദി കുടുംബം കോടതിയെ അറിയിച്ചു

തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് നിയമസഹായ സമിതി

Published

on

ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നു. മോചനദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സഊദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചു. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് റിയാദിലെ നിയമസഹായ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

സഊദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് റിയാദിലുള്ള ഇന്ത്യന്‍ എംബസിയും നിയമസഹായ സമിതിയും. മോചനദ്രവ്യമായ 34 കോടിരൂപ സ്വരൂപിച്ചതായും അബ്ദുറഹീമിന് മാപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ട് അബ്ദുറഹീമിന്റെ അഭിഭാഷകന്‍ നേരത്തെ തന്നെ കോടതിക്കു അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു മോചനദ്രവ്യം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സഊദി ബാലന്റെ കുടുംബവും അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചു.

തുടര്‍ നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ത്യന്‍ എംബസി പ്രതിനിധിയും നിയമസഹായ സമിതി പ്രതിനിധികളും ഇന്ന് സഊദി കുടുംബത്തിന്റെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തും. നാട്ടില്‍ സ്വരൂപിച്ച 34 കോടി രൂപ സഊദിയിലെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഇന്ത്യന്‍ എംബസിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് മൂന്നു ദിവസത്തിനകം പണം എത്തിക്കാനാകും എന്നാണ് നിയമസഹായ സമിതിയുടെ പ്രതീക്ഷ.

തുടര്‍ന്നു കോടതി നല്‍കുന്ന അക്കൗണ്ടിലേക്ക് ഇന്ത്യന്‍ എംബസി പണം ട്രാന്‍സ്ഫര്‍ ചെയ്യുകയും മരിച്ച സഊദി ബാലന്റെ കുടുംബത്തിന് കൈമാറുകയും ചെയ്യും. അബ്ദുറഹീമിന് മാപ്പ് നല്‍കിയതായി സഊദി കുടുംബം രേഖാമൂലം കോടതിയെ അറിയിച്ചാല്‍ മോചനത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും.

ഒരു മാസത്തിനുള്ളിലെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ എംബസിയും നിയമസഹായ സമിതിയും. അതേസമയം റഹീമിന്റെ മോചനം, മോചനദ്രവ്യം, കോടതിയിലെ നടപടിക്രമങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് നിയമസഹായ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. അബ്ദുറഹീം പുറത്തിറങ്ങിയ ശേഷം എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കാമെന്ന നിലപാടിലാണ് സമിതി.

 

Continue Reading

gulf

കണ്ണൂർ ജില്ലാ കെഎംസിസി വോട്ട് വിമാനം ഇന്ന് പുറപ്പെടും

രാജ്യത്തിന്റെ മതേതരത്വം സൂക്ഷിക്കുക എന്ന നിർണായക തെരഞ്ഞെടുപ്പിൽ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന് കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോട് പറഞ്ഞു.

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടർമാരെ നാട്ടിലെത്തിക്കുന്നതിനായി ഒരുക്കിയ വിമാനം ഇന്ന് പുറപ്പെടും. ഏപ്രിൽ 24ന്ന് ബുധനാഴ്ച വൈകിട്ട് 6 മണിക്കാണ് യുഡിഎഫ് സംഘം കുവൈറ്റ് എയർപോർട്ടിൽ നിന്നും യാത്ര തിരിക്കുക. രാജ്യത്തിന്റെ മതേതരത്വം സൂക്ഷിക്കുക എന്ന നിർണായക തെരഞ്ഞെടുപ്പിൽ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന് കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോട് പറഞ്ഞു.

കുവൈറ്റിൽ നിന്നും കോഴിക്കോട് കരിപ്പൂർ എയർപോർട്ടിലേക്ക് പോകുന്ന സലാം എയർ വിമാനം പുലർച്ചെ 2 30നാണ് കോഴിക്കോട് എത്തുക. കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ ഉള്ളവരാണ് യാത്രക്കാർ.

കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശുഹൈബ് ചെമ്പിലോട്, മുസ്തഫ ഊർപ്പള്ളി, കെഎംസിസി നേതാക്കളായ ഇബ്രാഹിം, ഗഫൂർ മുക്കാട്, ഫൈസൽ ഹാജി, ഫൈസൽ കടമേരി എന്നിവർ യാത്രക്കാരെ അനുഗമിക്കും.

Continue Reading

Trending