Connect with us

Football

ഓറഞ്ച് സൈന്യത്തിനായി ആര് ഗോളടിക്കും

Published

on

ലോകോത്തര നിലവാരമുള്ള ഒരു ഡിഫന്‍ഡറുണ്ട്, രണ്ട് മധ്യനിരക്കാരുമുണ്ട്. പക്ഷേ ഗോളടിക്കാന്‍ അത്ര ക്ലാസ് ഉള്ള ഒരാളില്ല. അതാണ് യൂറോയില്‍ ഹോളണ്ടിന്റെ പ്രശ്‌നം. ഗ്രൂപ്പ് സിയില്‍ ഉക്രൈന്‍, ഓസ്ട്രിയ, നോര്‍ത്ത് മാസിഡോണിയ എന്നിവര്‍ക്കൊപ്പമാണ് 1988 ലെ യൂറോപ്യന്‍ ചാമ്പ്യന്മാര്‍. ഫ്രാങ്ക് ഡി ബോയര്‍ എന്ന വിഖ്യാതനായ മുന്‍ മധ്യനിരക്കാരനാണ് ടീമിന്റെ അമരക്കാരന്‍. അദ്ദേഹം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച അവസാന 26 ല്‍ പുതുമുഖങ്ങള്‍ ധാരാളമുണ്ട്.

അയാക്‌സ് ആംസ്റ്റര്‍ഡാമിന്റെ 19 കാരനായ വിസ്മയം ജുറിയാന്‍ ടിപ്പര്‍ ഉള്‍പ്പെടെയുള്ളവര്‍. 2010 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ ഫൈനല്‍ കളിച്ച ടീമിലെ കാവല്‍ക്കാരന്‍ മാര്‍തന്‍ സ്‌റ്റെകലന്‍ബര്‍ഗിനെ പോലുള്ള സീനിയേഴ്‌സിനും കോച്ച് ഇടം നല്‍കിയിട്ടുണ്ട്. ലിവര്‍പൂളിന്റെ മധ്യനിരക്കാരന്‍ ജോര്‍ജിനോ വിനാല്‍ഡമാണ് നായകന്‍. പക്ഷേ അതേ ക്ലബിലെ യൂറോപ്പിലെ ഏറ്റവും മികച്ച ഡിഫന്‍ഡര്‍ വിര്‍ജില്‍ വാന്‍ ഡിജിക് ടീമില്‍ ഇല്ല എന്നത് വലിയ ആഘാതവും. യൂറോപ്യന്‍ ക്ലബ് സീസണിന്റെ തുടകത്തില്‍ പരുക്കേറ്റ് പുറത്തായതാണ് വാന്‍ ഡിജിക്. അദ്ദേഹത്തിന്റെ അഭാവം ഇത്തവണ ലിവര്‍പൂളിന്റെ പ്രകടനത്തിലുണ്ടായിരുന്നു. സീസണിലുടനീളം തപ്പിതടഞ്ഞ ജുര്‍ഗന്‍ ക്ലോപ്പെയുടെ ടീം അവസാന ദിവസത്തിലാണ് ചാമ്പ്യന്‍സ് ലീഗ് യോഗ്യത പോലും നേടിയത്.

ഡച്ചുകാരുടെ വലിയ പ്രശ്‌നം മുന്‍നിരയിലാണ്. പ്രഖ്യാപിക്കപ്പെട്ട മുന്‍നിരയില്‍ വിലാസമുള്ളവര്‍ കുറവാണ്. ലിയോണിന്റെ സൂപ്പര്‍ താരം മെംഫിസ് ഡിപ്പേക്കൊപ്പം സെവിയെയുടെ ലൂക് ഡിജോംഗാണ് കളി കമ്പക്കാര്‍ക്ക് പരിചയമുള്ളയാള്‍. 2010 ലെ ലോകകപ്പില്‍ രണ്ടാം സ്ഥാനക്കാരായ ശേഷം കുറച്ച് കാലം യൂറോപ്യന്‍ സോക്കറില്‍ നിന്ന് അപ്രത്യക്ഷമായവരാണ് ഡച്ചുകാര്‍. യൂറോ ഫൈനല്‍ റൗണ്ടിലേക്ക് അവര്‍ എത്തുന്നത് തന്നെ ഏഴ് വര്‍ഷത്തിന് ശേഷമാണ്. ആര്യന്‍ റൂബന്‍, റോബിന്‍ വാന്‍ പര്‍സി, വെസ്‌ലെ സ്‌നൈഡര്‍ തുടങ്ങിയ മെഗാ താരങ്ങളുടെ തലമുറക്ക് ശേഷം അതേ കരുത്തിലുള്ള കളിക്കാരുടെ അഭാവമായിരുന്നു ഡച്ചുകാരെ പിറകോട്ടടിപ്പിച്ചത്. എന്നാല്‍ അയാക്‌സിനെ പോലുള്ളവര്‍ 2019 ലെ ചാമ്പ്യന്‍സ് ലീഗിന്റെ സെമി ഫൈനല്‍ വരെയെത്തിയപ്പോഴാണ് വീണ്ടും ലോകം ഡച്ചു പുതുതലമുറയെക്കുറിച്ച് അറിയാന്‍ തുടങ്ങിയത്. അയാക്‌സ് താരങ്ങളായ മത്ജിസ് ഡി ലിറ്റിനെ യുവന്തസും ഫ്രാങ്കി ഡി ജോംഗിനെ ബാര്‍സയും റാഞ്ചിയപ്പോള്‍ അയാക്‌സ് ദുര്‍ബലമായി.

ഈ രണ്ട് പേരുമാണിപ്പോള്‍ ഡി ബോയര്‍ സംഘത്തിലെ സൂപ്പര്‍ താരങ്ങള്‍. ഇവരെ മുന്‍നിര്‍ത്തിയാണ് കോച്ചിന്റെ പ്ലാനിംഗും. യോഹാന്‍ ക്രൈഫ് എന്ന ഡച്ച് ഇതിഹാസത്തിന്റെ വെല്‍വറ്റ് വിപ്ലവത്തിന്റെ ഉല്‍പ്പന്നങ്ങളാണ് ഡി ലിറ്റും ഡി ജോംഗുമെല്ലാം. അയാക്്‌സിലുടെ വളര്‍ന്ന് ഇപ്പോള്‍ യൂറോപ്പിലുടനീളം അറിയപ്പെടുന്ന ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ ഡി ലിറ്റ് പ്രതിയോഗികളായ മുന്‍നിരക്കാരുടെ വരവ് വ്യക്തമായി തടയുന്ന അനുഭവ സമ്പന്നാണിപ്പോള്‍. 19-ാം വയസില്‍ തന്നെ അയാക്‌സിന്റെ നായകനായത് വഴി ഇപ്പോള്‍ ആവശ്യത്തിലധികം പക്വത അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. യുവന്തസില്‍ ജോര്‍ജിനി ചെലിനിക്കൊപ്പം കളിച്ചതോടെ വലിയ അറിവുകളും അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നു.

ബാര്‍സയില്‍ മെസിക്കൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് ഡി ജോംഗ് നടത്തിയത്. ബാര്‍സയുടെ 37 ലാലീഗ മല്‍സരങ്ങളില്‍ കളിച്ചു. മൂന്ന് ഗോളുകളും സ്‌ക്കോര്‍ ചെയ്തു. കിംഗ്‌സ് കപ്പ് ബാര്‍സ നേടിയപ്പോള്‍ മെസിക്കൊപ്പം ഡി ജോംഗായിരുന്നു കളം നിറഞ്ഞത്. പിന്‍നിരയില്‍ ഡി ലിറ്റും മധ്യനിരയില്‍ ഡോ ജോംഗും വിനാല്‍ഡവും- അപ്പോഴും മുന്‍നിരയില്‍ ആര്…? അവിടെയാണ് ഡച്ചുകാരുടെ പ്രശ്‌നം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഫ്രഞ്ച് ലീഗ്; തുടര്‍ച്ചയായി മൂന്നാം തവണ കിരീടം ചൂടി പിഎസ്ജി

പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

Published

on

പാരിസ്:ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കിരീടം ചൂടി പിഎസ്ജി.രണ്ടാം സ്ഥാനത്തുളള മൊണാക്കോ ലിയോണിനോട് 3-2ന് തോറ്റാതോടെയാണ് മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ പിഎസ്ജി വിജയിച്ചത്.പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തിയ പിഎസ്ജി ബുധനാഴ്ച ആദ്യപാദ മത്സരത്തില്‍ ബൊറൂസിയ ഡോട്ട്മുണ്ടുമായി ഏറ്റുമുട്ടും. മേയ് 25ന് ഫ്രഞ്ച് കപ്പ് ഫൈനലില്‍ ലിയോണിനെതിരെ ഇറങ്ങുന്ന ടീം മൂന്ന് കിരീടങ്ങഴളുമായി ചരിത്ര നേട്ടമാണ് ലക്ഷ്യമിടുന്നതന്.

 

Continue Reading

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Trending