Connect with us

News

ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇന്ന് മുതല്‍

ഇന്ന് വൈകീട്ട് 3-30 മുതലാണ് മല്‍സരം.

Published

on

സതാംപ്ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്മാരെ തേടി ഇന്ന് മുതല്‍ അഞ്ച് നാള്‍ റോസ് ബൗളില്‍ അങ്കക്കലി. ഒരു ഭാഗത്ത് 130 കോടി ജനങ്ങളെ പ്രതിനിധീകരിച്ച് വിരാത് കോലി ഇന്ത്യ. മറുഭാഗത്ത് അഞ്ച് ദശലക്ഷം മാത്രം ജനസംഖ്യയുളള, ദിവസങ്ങള്‍ക്ക് മുമ്പ് എജ്ബാസ്റ്റണില്‍ സാക്ഷാല്‍ ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ച കെയിന്‍ വില്ല്യംസണിന്റെ കിവീസ്. ആര് ജയിക്കും…? സമകാലിക കരുത്താണ് മാനദണ്ഡമെങ്കില്‍ ഇന്ത്യക്കാണ് മുന്‍ത്തൂക്കം. കോലിയുടെ ഇന്ത്യ തോല്‍വിയറിയാതെ കുതിക്കുന്നവരാണ്. കളിയുടെ എല്ലാ മേഖലയിലും സമഗ്രാധിപത്യത്തിന് ശ്രമിക്കുന്ന സംഘം. പക്ഷേ കിവീസിനെ എഴുതിത്തള്ളുന്നതില്‍ അര്‍ത്ഥമില്ല. ആരെയും ഏത് സാഹചര്യത്തിലും വീഴ്ത്താന്‍ കഴിവുള്ളവരാണവര്‍. ഇന്ത്യ അവസാന പതിനഞ്ചംഗ സംഘത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ നിന്നും അന്തിമ ഇലവനെ ഇന്ന് രാവിലെ തെരഞ്ഞെടുക്കും. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ എന്നിവരായിരിക്കും ഇന്നിംഗ്‌സിന് തുടക്കമിടുക.

ചേതേശ്വര്‍ പുജാര,. വിരാത് കോലി, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി എന്നിവര്‍ അടുത്ത സ്ഥാനങ്ങളില്‍ വരും. വിക്കറ്റിന് പിറകില്‍ റിഷാഭ് പന്ത്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, രവിചന്ദ്രന്‍ അശ്വിന്‍, രവിന്ദു ജഡേജ എന്നിവരായിരിക്കും ബൗളിംഗ് ലൈനപ്പില്‍. കിവി സംഘത്തിലെ പ്രധാനി അവരുടെ ബാറ്റിംഗ് ഹീറോയായ നായകന്‍ കാനെ വില്ല്യംസണ്‍ തന്നെ. ടോം ബ്ലെന്‍ഡില്‍, ട്രെന്‍ഡ് ബോള്‍ട്ട്, ഡിവോണ്‍ കോണ്‍വേ, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമെ, മാറ്റ് ഹെന്‍ട്രി, കൈല്‍ ജാമിസണ്‍, ടോം ലോതം, ഹെന്‍ട്രി നിക്കോളാസ്, അജാസ് പട്ടേല്‍, ടീം സൗത്തി, റോസ് ടെയ്‌ലര്‍, നീല്‍ വാഗ്നര്‍, ബെ.ജെ വട്‌ലിംഗ്, വില്‍ യംഗ് എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍. ഇംഗ്ലീഷ് അമ്പയര്‍മാരായ മൈക്കല്‍ ഗഫ്, റിച്ചാര്‍ഡ് ഇല്ലിംഗ്‌വര്‍ത്ത് എന്നവരാണ് കളി നിയന്ത്രിക്കുക.

ഇന്ന് വൈകീട്ട് 3-30 മുതലാണ് മല്‍സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ ലൈവ്. 22 വരെയാണ് മല്‍സരം. ഏതെങ്കിലും സാഹചര്യത്തില്‍ കളി തടസപ്പെട്ടാല്‍ 23ന് റിസര്‍വ് ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. ക്രിക്കറ്റ് രംഗത്തെ വിദഗ്ധര്‍ അഞ്ച് നാള്‍ പോരാട്ടത്തെ വിലയിരുത്തുകയാണ്.മൈക്കല്‍ വോന്‍, മുന്‍ ഇംഗ്ലണ്ട് നായകന്‍: ഞാന്‍ കിവീസിനൊപ്പമാണ്. ഇങ്ങനെ പറയുമ്പോള്‍ സാമുഹ്യ മാധ്യമങ്ങളിലുടെ ഇന്ത്യന്‍ ഫാന്‍സ് എന്നെ വെറുക്കുമെന്നറിയാം. ഇംഗ്ലണ്ടിനെതിരെ ഇപ്പോള്‍ സമാപിച്ച ടെസ്റ്റ് പരമ്പരയിലെ പ്രകടനമാണ് ഞാന്‍ കിവീസിന് മാര്‍ക്കിടാന്‍ കാരണം. ഉന്നത നിലവാരത്തിലാണ് അവരുടെ ഗെയിം. എത്ര സമയവും പിടിച്ചുനില്‍ക്കും. ബാറ്റിംഗ് നോക്കിയാല്‍ അവര്‍ക്ക് പ്രതികൂല സാഹചര്യങ്ങളില്ല. എത്ര സമയവും ആധികാരികമായി പൊരുതി നില്‍ക്കും. ടെസ്റ്റ് ക്രിക്കറ്റില്‍് ക്ഷമയാണ് പ്രധാനം. ബാറ്റിംഗിലും ബൗളിംഗിലും അത് വേണ്ടുവോളം കിവീസിനുണ്ട്.

സുനില്‍ ഗവാസ്‌ക്കര്‍, മുന്‍ ഇന്ത്യന്‍ നായകന്‍: ഞാന്‍ ഇന്ത്യക്കൊപ്പമാണ്. അതിന് കാരണം പ്രസന്നമായ, ചൂടുള്ള സതാംപ്ടണ്‍ കാലാവസ്ഥയാണ്. ഈ കാലാവസ്ഥയാണ് എല്ലാ ദിവസവുമെങ്കില്‍ പിച്ച് വളരെ പെട്ടെന്ന് പൊളിയാനാണ് സാധ്യത. അത് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് അവസരമൊരുക്കും.

ക്രെയിഗ് മക്മിലന്‍, മുന്‍ കിവി ക്യാപ്റ്റന്‍: ഇത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണ്. കലാശപ്പരാട്ടത്തില്‍ ആത്മവിശ്വാസമാണ് പ്രധാനം. അവിടെ ഇന്ത്യയെക്കാള്‍ മുന്നില്‍ കിവീസാണ്. അവര്‍ ഇംഗ്ലണ്ടിനെതിരെ ആധികാരികമായാണ് പരമ്പര സ്വന്തമാക്കിയത്. ഇന്ത്യ അപകടകരമായി കളിക്കുന്നവരാണ്. പക്ഷേ അവരുടെ മേല്‍ അധിക സമ്മര്‍ദ്ദമുണ്ട്.ജോനാഥന്‍ ആഗ്ന്യു, ബി.ബി.സി ക്രിക്കറ്റ് ലേഖകന്‍: ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ നന്നായി പന്തെറിയാന്‍ കഴിയുന്നവരാണ് കിവീ ബൗളര്‍മാര്‍. ഈയിടെയാണ് അവര്‍ ഇംഗ്ലണ്ടിനെതിരായ പരമ്പര കളിച്ചത്. അതിനാല്‍ അവരുടെ ബൗളര്‍മാരുടെ പ്രകടനമാണ് പ്രധാനം. കാലാവസ്ഥ പ്രസന്നമാണ്. ഈ സാഹചര്യം ഒരു പക്ഷേ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കും ഉപയോഗപ്പെടുത്താം. കിവീസ് ജയിക്കണമെന്നതാണ് എന്റെ ആഗ്രഹം. പക്ഷേ ജയിക്കുക ഇന്ത്യയായിരിക്കും.

അലിസ്റ്റര്‍ കുക്ക്, മുന്‍ ഇംഗ്ലീഷ് നായകന്‍: ഇംഗ്ലണ്ടിനെതിരെ നേടിയ പരമ്പര വിജയം കിവിസിന് നല്‍കുന്നത് വര്‍ധിത ആത്മവിശ്വാസമാണ്. അതിനാല്‍ എന്റെ വോട്ട് കിവീസിന്. ഒരു കാര്യം പക്ഷേ അവര്‍ ശ്രദ്ധിക്കണം. ടീം സന്തുലിതമായിരിക്കണം.

kerala

കൊല്ലത്ത് യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ച നിലയില്‍

റെയിൽവെ ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നതു കണ്ടപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചു നിന്നതായും ട്രെയിൻ ഇവരെ ഇടിച്ചുതെറിപ്പിച്ചതായും ദൃക്സാക്ഷികൾ പറയുന്നു

Published

on

കൊല്ലം: യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചു. കിളികൊല്ലൂര്‍ തെങ്ങയ്യം റെയില്‍വേ ഗേറ്റിനു സമീപം വൈകിട്ടോടെയായിരുന്നു അപകടം. ഗാന്ധിധാം എക്‌സ്പ്രസ് തട്ടിയാണ് മരണം. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആര്‍പിഎഫ് അറിയിച്ചു.

റെയിൽവെ ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നതു കണ്ടപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചു നിന്നതായും ട്രെയിൻ ഇവരെ ഇടിച്ചുതെറിപ്പിച്ചതായും ദൃക്സാക്ഷികൾ പറയുന്നു. സമീപവാസികൾ വിവരം അറിയച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ കിളികൊല്ലൂർ പൊലീസ് മൃതദേഹങ്ങൾ‌ മോർച്ചറിയിലേക്ക് മാറ്റി.

Continue Reading

kerala

സംസ്ഥാന ഹജ്ജ് ക്യാമ്പ് കരിപ്പൂരില്‍ 20ന് തുടങ്ങും: ആദ്യ വിമാനം 21ന് പുലര്‍ച്ചെ

അതേദിവസം രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ യാത്ര തിരിക്കും

Published

on

മലപ്പുറം: ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പിന് ഈ മാസം 20ന് രാവിലെ പത്തിന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ തുടക്കമാകും. വൈകീട്ട് 4.30 നാണ് ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങ്. 21ന് പുലര്‍ച്ചെ 12.05ന് ആദ്യ ഹജ്ജ് വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെടും. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ഐ.എക്‌സ്.- 3011 നമ്പര്‍ വിമാനത്തില്‍ 166 തീര്‍ത്ഥാടകരാണ് ആദ്യ വിമാനത്തില്‍ ജിദ്ദയിലേക്ക് പുറപ്പെടുക. അതേദിവസം രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ യാത്ര തിരിക്കും. ആദ്യ വിമാനം പുലര്‍ച്ചെ 3.50 ന് ജിദ്ദയിലെത്തും.

മെയ് 26നാണ് കൊച്ചിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. ജൂണ്‍ ഒന്നിന് കണ്ണൂരില്‍ നിന്നും യാത്ര തുടങ്ങും. സംസ്ഥാനത്ത് കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നീ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നാണ് ഇത്തവണയും ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ പുറപ്പെടുന്നത് ഈ വര്‍ഷമാണ്. കരിപ്പൂരില്‍ നിന്ന് 10,430 ഉം കൊച്ചിയില്‍ നിന്ന് 4273 ഉം കണ്ണൂരില്‍ നിന്ന് 3135 ഉം തീര്‍ത്ഥാടകര്‍ യാത്രതിരിക്കും. ബംഗളൂരൂ, ചെന്നൈ, മുംബൈ എംബാര്‍ക്കേഷനുകളില്‍ നിന്നായി 45 തീര്‍ത്ഥാടകര്‍ സംസ്ഥാന ഹജ്ജ് ക്മിറ്റി മുഖേന യാത്ര തിരിക്കുന്നുണ്ട്.

കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസും മറ്റ് രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് സൗദി എയര്‍ലൈന്‍സുമാണ് സര്‍വീസ് നടത്തുന്നത്. കരിപ്പൂരില്‍ നിന്ന് 166 പേര്‍ക്ക് വീതം യാത്ര ചെയ്യാവുന്ന 59 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂണ്‍ 9 വരെയുള്ള എല്ലാ സര്‍വീസുകളും ജിദ്ദയിലേക്കാണ്. വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ക്കായി ആവശ്യമായ അധിക ഷെഡ്യൂകളും ക്രമീകരിക്കും. ജൂലൈ ഒന്നിന് മദീനയില്‍ നിന്നാണ് ഹാജിമാരുടെ മടക്ക യാത്ര ആരംഭിക്കുന്നത്.

ഹാജിമാരെ സ്വീകരിച്ച് യാത്രയാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് കരിപ്പൂര്‍ ഹജ്ജ് ക്യാമ്പില്‍ ഒരുക്കുന്നത്. ഇതിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ഹജ്ജ് ഹൗസിന്റെ മുറ്റത്ത് പന്തല്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുടെ ജോലി അവസാന ഘട്ടത്തിലാണ്. ഹാജിമാരെ സ്വീകരിക്കുന്നതിന് ഹജ്ജ് ഹൗസിന്റെ പ്രധാന കെട്ടിടവും കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത വനിതാ ബ്ലോക്കും പ്രവര്‍ത്തന സജ്ജമായി. വിമാനത്താവളത്തിലും ഹാജിമാര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ കൗണ്ടറുകള്‍ ഒരുക്കും. ഹാജിമാര്‍ നേരിട്ട് വിമാനത്താവളത്തിലെത്തി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് കൗണ്ടറില്‍ ലഗേജ് കൈമാറിയ ശേഷമാണ് ഹജ്ജ് ക്യാമ്പിലേക്ക് എത്തേണ്ടത്.

Continue Reading

kerala

‘വടകരയില്‍ ‘കാഫിര്‍’ പ്രയോഗം നടത്തിയവരെ കണ്ടെത്തണം’: പി.കെ കുഞ്ഞാലിക്കുട്ടി

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും കണ്ണടച്ചിരുട്ടാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

Published

on

വടകരയില്‍ കാര്യങ്ങള്‍ വഷളാക്കിയത് കാഫിര്‍ പ്രയോഗമാണെന്നും പൊലീസിനും സര്‍ക്കാരിനും കുറ്റക്കാരെ കണ്ടെത്താന്‍ ബാധ്യത ഉണ്ടെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കരിപ്പൂരില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ചെയ്തവരെ കണ്ടെത്തണം. നാട്ടില്‍ സമാധാനം വേണം. അതിനുള്ള ശ്രമങ്ങളില്‍ ലീഗ് സഹകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും കണ്ണടച്ചിരുട്ടാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. വലിയ പ്രതിസന്ധിയുണ്ട്. ഇത്തവണ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുകയില്ല എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. പഠിക്കുക എന്നത് കുട്ടികളുടെ അവകാശമാണ്. ആരുടെയും ഔദാര്യമല്ല. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് പോകും. നല്ല മാര്‍ക്കുള്ള കുട്ടികള്‍ക്കും പഠിക്കാന്‍ സീറ്റില്ല. ഗുരുതരമായ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

Trending