kerala
കേരളം തീവ്രവാദ സംഘടനകളുടെ റിക്രൂട്ടിങ് ഗ്രൗണ്ടെന്ന ഡിജിപി ലോക്നാഥ് ബെഹ്റയുടെ പ്രസ്താവന; മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണം; പികെ ഫിറോസ്
കേരളം തീവ്രവാദ സംഘടനകളുടെ റിക്രൂട്ടിങ് ഗ്രൗണ്ടെന്ന ഡിജിപി ലോക്നാഥ് ബെഹ്റയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്ന് മുസ്ലിം യൂത്ത്ലീഗ് നേതാവ് പികെ ഫിറോസ്.
കോഴിക്കോട്: കേരളം തീവ്രവാദ സംഘടനകളുടെ റിക്രൂട്ടിങ് ഗ്രൗണ്ടെന്ന ഡിജിപി ലോക്നാഥ് ബെഹ്റയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്ന് മുസ്ലിം യൂത്ത്ലീഗ് നേതാവ് പികെ ഫിറോസ്.
ഫിറോസിന്റെ ഫെയ്സ്ബുക് കുറിപ്പ്:
ഒരു സമുദായത്തെ ആകെ പ്രതിക്കൂട്ടില്‍ നിറുത്തിയാണ് പോലീസ് മേധാവി സംസാരിക്കുന്നത്. മോഡിക്കും അമിത്ഷാക്കും ക്ലീന്‍ ചിറ്റ് നല്കിയ ഉദ്യോഗസ്ഥനാണ് ടിയാന്. സെന്‍കുമാറിന്റെ കാര്യത്തില്‍ ‘അമാനുഷിക ദീര്‍ഘ ദൃഷ്ടി’ കൈമുതലായുണ്ടായിരുന്ന അന്നത്തെ ആഭ്യന്തരമന്ത്രിക്ക് ബെഹ്റയുടെ കാര്യത്തിലുള്ള നിലപാട് എന്താണെന്ന് അറിയാന്‍ ആഗ്രഹമുണ്ട്. വിരമിച്ച ശേഷം സെന്‍കുമാര്‍ നടത്തിയ ഒട്ടേറെ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ നല്കിയ പരാതിയില്‍ അഴകൊഴമ്പന്‍ നിലപാടാണ് ഇടതു സര്‍ക്കാര്‍ സ്വീകരിച്ചത്.
ഇത്ര വലിയ പദവിയിലിരിക്കുന്ന വ്യക്തി നടത്തുന്ന ഇത്തരം പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ചെറുതാവില്ല. അത് തിരുത്തേണ്ടത് ഭരണകൂടമാണ്.
കലായലങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആര്‍എസ്എസിന്റെ ആയുധ പരിശീലനം പി ജയരാജന് പോലും സമ്മതിച്ചതാണ്. ഒരു നടപടിയുമുണ്ടായില്ല. കൊടിഞ്ഞി ഫൈസല്‍, റിയാസ് മൗലവി, ഫഹദ് എന്ന പിഞ്ചു ബാലന് എന്നിവരെയടക്കം മതഭ്രാന്ത് മൂത്ത് കഴുത്തറുത്തും വെട്ടിയും കൊലപ്പെടുത്തിയവര്‍ നിരവധിയുണ്ട്. തങ്ങള്‍ എല്ലാ ഗുണവും കൈവരിച്ച ഉത്തമ ഭീകര സംഘടനയാണെന്ന് ആര്‍എസ്എസ് പലപ്പോഴും തെളിയിച്ചു. പക്ഷേ ഭരണകൂടം അനങ്ങുന്നില്ല.
ഇവരെ കുറിച്ചൊന്നും ഒരക്ഷരം ഉരിയാടാതെ വിരമിക്കാന്‍ പോകുന്ന ബെഹ്റ ഒരു സമുദായത്തെ അപ്പാടെ ചൂണ്ടയില്‍ കോര്‍ത്ത് ആവശ്യക്കാര്‍ക്ക് എറിഞ്ഞു നല്‍കിയാണ് പോകുന്നത്.
തിരുത്തേണ്ടത് ബെഹ്റയെ നിയന്ത്രിക്കേണ്ട ഭരണകൂടമാണ്. നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാറാണ്. ദൗര്‍ഭാഗ്യവശാല്‍, ന്യൂനപക്ഷങ്ങളുടെ കയ്യടിയും വോട്ടും ലഭിക്കേണ്ടുന്ന പ്രസ്താവനകള്‍ക്ക് മാത്രമാണ് മുഖ്യമന്ത്രിക്കും സി.പി.എമ്മിനും താല്‍പ്പര്യം.
ാേ
കോഴിക്കോട്: റാപ്പര്‍ വേടനെ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്.
നവംബര്‍ 28ന് ദോഹയില്‍ നടക്കാനിരുന്ന പരിപാടി മാറ്റിവച്ചു. ഡിസംബര്‍ 12നേക്കാണ് നിലവില്‍ പരിപാടി മാറ്റിവെച്ചിരിക്കുന്നത്.
kerala
പത്തനംതിട്ടയില്‍ സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഒരു കുട്ടി മരിച്ചു
കരുമാന്‍തോട് സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ എട്ടുവയസുകാരി ആദിലക്ഷ്മിയാണ് മരിച്ചത്.
പത്തനംതിട്ട: സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചു. പത്തനംതിട്ട കരുമാന്‍തോട് തൂമ്പാക്കുളത്ത് വെച്ചാണ് അപകടം. കരുമാന്‍തോട് സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ എട്ടുവയസുകാരി ആദിലക്ഷ്മിയാണ് മരിച്ചത്.
കുട്ടികളെ കോന്നി ആശുപത്രിയിലേക്ക് മാറ്റി. സ്കൂള്‍ വിട്ടശേഷം കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടസമയം ഓട്ടോയില്‍ അഞ്ച് കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. കരുമാന്‍തോട് ശ്രീനാരയണ സ്കൂളിലെ വിദ്യാര്‍ഥികളാണ് അപടത്തില്‍ പ്പെട്ടത്. റോഡില്‍ കിടന്ന പാമ്പിനെ മറികടക്കാന്‍ ഓട്ടോ വെട്ടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.
kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള; മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതി തള്ളി
മുരാരി ബാബുവിന്റെ രണ്ടപേക്ഷകളും വിജിലന്‍സ് കോടതി തള്ളി.
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതി തള്ളി. മുരാരി ബാബുവിന്റെ രണ്ടപേക്ഷകളും വിജിലന്‍സ് കോടതി തള്ളി.
2019-ലെ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ പ്രതിക്കൂട്ടിലാക്കുന്നതരത്തില്‍ രണ്ടാംപ്രതി മുരാരി ബാബു കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറിയത് ചെമ്പ് പാളികളാണെന്നും രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറും ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവും കണ്ടിരുന്നുവെന്നും അദ്ദേഹം മൊഴി നല്‍കിയിരുന്നു.
ചെമ്പുപാളിയിലാണ് സ്വര്‍ണം പൂശിയതെന്നും എന്നാല്‍ കാലപ്പഴക്കം വന്ന് പലയിടങ്ങളിലും ചെമ്പ് തെളിഞ്ഞെന്നും അതിനാലാണ് ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയതെന്നും മുരാരി ബാബു മൊഴി നല്കി.
അതേസമയം സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് തനിക്കറിയില്ലെന്നുമാണ് മുരാരി ബാബുവിന്റെ മൊഴി. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ നടന്ന ചോദ്യം ചെയ്യലിനിടെയായിരുന്നു മുരാരി ബാബു ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
അതേസമയം, സ്വര്‍ണപ്പാളികള്‍ ഔദ്യോഗിക രേഖയില്‍ ചെമ്പെന്ന് എഴുതിയത് മനഃപൂര്‍വമെന്നാണ് എസ്ഐടി കണ്ടെത്തിയത്. മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പം മുരാരി ബാബു ഗൂഢാലോചന നടത്തി. ബോധപൂര്‍വം തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നെന്നും തട്ടിപ്പിലൂടെ ശബരിമല ക്ഷേത്ര വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
-
world3 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News2 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
india2 days agoനീലഗിരിയില്‍ കടുവ ആക്രമണം; വയോധികയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായി റിപ്പോര്‍ട്ട്
-
kerala2 days ago5 ലക്ഷം വീടുകള്‍, എമര്‍ജന്‍സി റോഡ് ടീം, വാര്‍ഡുകള്‍ക്ക് ഉപാധിരഹിത ഫണ്ട്; യുഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി

