gulf
അവിദഗ്ധ തൊഴിലാളികള്‍ക്ക് കനത്ത ഭീഷണിയാകും; സഊദിയില്‍ തൊഴില്‍ യോഗ്യത പരീക്ഷക്ക് തുടക്കം
തൊഴില്‍ പരിഷ്കാരങ്ങളില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി സഊദി . വിദേശ തൊഴിലാളികളുടെ തൊഴില്‍ പ്രാവീണ്യം തെളിയിക്കുന്ന പരീക്ഷകള്‍ക്ക് ഇന്നലെ മുതല്‍ തുടക്കമായതായി സഊദി മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു
അഷ്റഫ് വേങ്ങാട്ട്
റിയാദ് : തൊഴില്‍ പരിഷ്കാരങ്ങളില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി സഊദി . വിദേശ തൊഴിലാളികളുടെ തൊഴില്‍ പ്രാവീണ്യം തെളിയിക്കുന്ന പരീക്ഷകള്‍ക്ക് ഇന്നലെ മുതല്‍ തുടക്കമായതായി സഊദി മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു. രാജ്യത്തെ തൊഴില്‍ മേഖലയില്‍ പൂര്‍ണ്ണമായും നൈപുണ്യമുള്ള തൊഴിലാളികളെ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ സംവിധാനം. വിവിധ ഘട്ടങ്ങളായാണ് വിദേശ തൊഴിലാളികളുടെ തൊഴില്‍ യോഗ്യത പരീക്ഷ പൂര്‍ത്തിയാക്കുക.
മുവായിരവും അതിനപ്പുറവും വരുന്ന ജീവനക്കാരുള്ള കമ്പനികള്‍ക്കാണ് ആദ്യ ഘട്ടം. ഇവര്‍ക്കുള്ള പരീക്ഷ ജൂലൈ ഒന്ന് മുതല്‍ ആരംഭിച്ചതായി മന്ത്രാലയം വെളിപ്പെടുത്തി. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും വിദേശ തൊഴിലാളികളും യോഗ്യത പരീക്ഷയുടെ പരിധിയില്‍ വരും. സഊദിയില്‍ നിലവില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളും വിദേശങ്ങളില്‍ നിന്ന് പുതുതായി റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികളും പരീക്ഷക്ക് വിധേയരാകണം.
500 മുതല്‍ 2999 വരെയുള്ള ജീവനക്കാരുള്ള കമ്പനികള്‍ രണ്ടാം ഘട്ടത്തിലും 50 മുതല്‍ 499 വരെയുള്ള സ്ഥാപനങ്ങള്‍ക്ക് മൂന്നാം ഘട്ടത്തിലും ആറ് മുതല്‍ 49 വരെയുള്ള സ്ഥാപനങ്ങള്‍ക്ക് നാലാം ഘട്ടത്തിലും ഒന്ന് മുതല്‍ അഞ്ച് വരെയുള്ള സ്ഥാപനങ്ങള്‍ക്ക് അഞ്ചാം ഘട്ടത്തിലുമാണ് യോഗ്യത പരീക്ഷക്ക് തൊഴിലാളികളെ ഹാജരാക്കേണ്ടി വരിക. 23 പ്രധാന വകുപ്പുകള്‍ക്ക് കീഴിലെ ആയിരത്തിലധികം പ്രൊഫഷനുകളാണ് പരീക്ഷക്ക് വിധേയമാക്കുന്നത്.
ജൂലൈ ഒന്ന് മുതല്‍ ആരംഭിച്ച പരീക്ഷയിലെ വിജയികള്‍ക്ക് അഞ്ച് വര്‍ഷത്തേക്കുള്ള സര്‍ട്ടിഫിക്കറ്റും ഇതിന്റെ ഭാഗമായി വിതരണം ചെയ്യും. അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ വീണ്ടും സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കുമെന്നാണ് കരുതുന്നത്പ. രീക്ഷകളില്‍ പരാജയപെടുന്നവര്‍ക്ക് മൂന്ന് തവണ അവസരം നല്‍കും. മൂന്ന് തവണയും പാസായില്ലെങ്കില്‍ അത്തരം തൊഴിലാളികളുടെ ഇഖാമ പുതുക്കില്ല. ഇവരെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കും. ഇലക്ട്രിക്, പ്ലംബിങ്, മെക്കാനിക്, റഫ്രിജറേഷന്‍, എയര്‍ കണ്ടീഷനിങ്, മെഷിനറി മെയിന്റനന്‍സ്, ഇലക്ട്രോണിക്സ്, കമ്യൂണിക്കേഷന്‍സ്, വെല്‍ഡിങ്, ഖനനം, നിര്‍മ്മാണ ജോലികള്‍ എന്നിവ മുന്‍നിര തൊഴിലുകളിലുള്‍പ്പെടും. മൊത്തം തൊഴിലാളികളുടെ 80 ശതമാനം പ്രതിനിധീകരിക്കുന്ന പരീക്ഷ അറബി, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, ഫിലിപ്പിനോ എന്നീ ഭാഷകളിലാണ് നടത്തുക.
രണ്ടാം ഘട്ടത്തിലുള്ള വലിയ കമ്പനികള്‍ക്ക് സെപ്റ്റംബര്‍ ഒന്നിനും മൂന്നാം ഘട്ടത്തിലുള്ള ഇടത്തരം സ്ഥാപനങ്ങളിലുള്ളവര്‍ക്ക് ഒക്ടോബര്‍ ഒന്നിനും നാലാം ഘട്ടത്തിലുള്ള എ വിഭാഗം ചെറുകിട സ്ഥാപനങ്ങള്‍ക്ക് നവംബര്‍ ഒന്നിനും അഞ്ചാം ഘട്ടത്തിലുള്ള ബി വിഭാഗം ചെറുകിട സ്ഥാപനകള്‍ക്ക് ഡിസംബര്‍ ഒന്നിനാണ് പരീക്ഷകള്‍ ആരംഭിക്കുക. തൊഴില്‍ യോഗ്യത പരീക്ഷക്കുള്ള രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള സെന്ററുകള്‍ കണ്ടെത്തേണ്ടതും അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടതും സ്പോണ്സറോ ബന്ധപ്പെട്ട കമ്പനികളോ ആയിരിക്കണം. https://svp.qiwa.sa/ എന്ന വെബ്സൈറ്റ് വഴിയാണ് തൊഴിലാളികള്‍ക്ക് ആവശ്യമായ പരീക്ഷക്ക് വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്.
പരീക്ഷ സമയം ലഭിച്ചാല്‍ തൊഴിലാളികള്‍ പരീക്ഷ സെന്ററിലെത്തി തിയറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ പൂര്‍ത്തീകരിക്കണം.മൂന്ന് തവണ പരീക്ഷക്ക് വിധേയനായിട്ടും പാസാകാത്തവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കില്ല. വര്‍ക്ക് പെര്‍മിറ്റ് കാലാവധി കഴിഞ്ഞാല്‍ ഇഖാമ പുതുക്കാനും സാധിക്കില്ല. ഈ ഘട്ടത്തില്‍ പരാജയപ്പെടുന്ന ഇത്തരം തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങി പോവുക മാത്രമാണ് മുന്നിലുള്ള പോംവഴി.
പ്രൊഫെഷണല്‍ വെരിഫിക്കേഷന് പ്രോഗ്രാമില്‍ രണ്ട് തലങ്ങളിലായി നടക്കും. സഊദിയില്‍ നിലവില്‍ ജോലി ചെയ്തുവരുന്ന തൊഴിലാളികളുടെ പരീക്ഷ മന്ത്രാലയം നേരിട്ട് നിയമിക്കുന്ന പ്രദേശിക അംഗീകൃത ഏജന്‍സികള്‍ വഴി നടത്തുമ്പോള്‍ വിദേശങ്ങളില്‍ നിന്ന് പുതുതായി റിക്രൂട്ട് ചെയ്യുന്നവരെ ആ രാജ്യത്തുള്ള അന്താരാഷ്ട്ര തൊഴില്‍ പരിശോധന കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തി പരീക്ഷക്ക് വിധേയരാക്കും. തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യണമെങ്കില്‍ ഈ പരീക്ഷ പാസാകണം എന്നതാകും മാനദണ്ഡം.
സഊദി തൊഴില്‍ വിപണിയുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും കാര്യക്ഷമത ഉറപ്പാക്കുന്നതിനും തൊഴിലാളികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനുമാണ് യോഗ്യത പരീക്ഷ ലക്ഷ്യമാക്കുന്നതെന്ന് മാനവ വിഭവ ശേഷി ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്ല അബുസ്നെയിം പറഞ്ഞു . വിദഗ്ദ മേഖലയില്‍ കഴിവുറ്റവരാണുള്ളതെന്ന് ഉറപ്പ് വരുത്തുകയും തൊഴില്‍ പരിജ്ഞാനമില്ലാത്തവരെ രാജ്യത്ത് നിന്ന് തുടച്ചു നീക്കുകയുമാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ഏതായാലും അവിദഗ്ദരായ തൊഴിലാളികള്‍ക്ക് മുന്നില്‍ സഊദിയുടെ വാതില്‍ അടയുകയാണ്. 2022 ല്‍ ഇത്തരം സംവിധാനങ്ങള്‍ പൂര്‍ണ്ണമായി നടപ്പിലാകുന്നതോടെ നിരവധി അവിദഗ്ധ തൊഴിലാളികള്‍ക്ക് സ്വദേശങ്ങളിലേക്ക് മടങ്ങേണ്ടി വരികയും ചെയ്യും. രാജ്യത്തെ മലയാളികളടക്കമുള്ള പതിനായിര കണക്കിന് സാധാരണ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകും സഊദിയുടെ പുതിയ നീക്കങ്ങള്‍.
gulf
മരണാനന്തര നടപടികൾ എളുപ്പത്തിലാക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോം ഒരുക്കി ദുബൈ
ദുബൈ: മരണാനന്തര നടപടികൾ ഇനി മുതൽ വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാം. ഇതിനായി ‘ജാബിർ’ എന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബൈ ഹെൽത്ത് അതോറിറ്റി. ഇതോടെ മരണ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള രേഖകൾക്കായി ഒന്നിലധികം സർക്കാർ സ്ഥാപനങ്ങൾ കയറി ഇറങ്ങുന്നത് ഒഴിവാക്കാൻ കഴിയും.
ഓരോ മരണവുമായി ബന്ധപ്പെട്ട കേസുകൾക്കും ഒരു സര്‍ക്കാര്‍ സേവന ഉദ്യോഗസ്ഥനെ (GSO) അധികൃതർ നിയോഗിക്കും. ശവ സംസ്കാരത്തിനുള്ള ക്രമീകരണങ്ങൾ മുതൽ മൃതദേഹം നാട്ടിലേക്ക് അയക്കണമെങ്കിൽ അതിന്റെ നടപടിക്രമങ്ങൾ വരെ ഉദ്യോഗസ്ഥൻ പൂർത്തിയാക്കും. പൊതു, സ്വകാര്യ ആശുപത്രികളിൽ മരണം രജിസ്റ്റർ ചെയ്യുന്നതോടെ ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങൾക്കും ഇത് സംബന്ധിച്ച വിവരം ലഭിക്കും.
ഇതോടെ മരണസർട്ടിഫിക്കറ്റ് അടക്കുമുള്ള രേഖകൾ ബന്ധുക്കൾക്ക് ഉടൻ തന്നെ ലഭിക്കുകയും ചെയ്യും. ഇതിനായി പ്രത്യേകം അപേക്ഷ നൽകുകയോ, ഓഫീസുകൾ കയറി ഇറങ്ങുകയോ വേണ്ട എന്നതും ബന്ധുക്കൾക്ക് നടപടികൾ എളുപ്പമാക്കാൻ സഹായിക്കും.
ജീവിതത്തിലെ ഏറ്റവും വിഷമം നിറഞ്ഞ അവസ്ഥയിൽ വൈകാരികമായും കാര്യക്ഷമവുമായ പിന്തുണ നൽകി മനൂഷിക മൂല്യങ്ങൾ ഉയർത്തി പിടിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത് എന്ന് ദുബൈ അധികൃതർ വ്യക്തമാക്കി.
gulf
ദോഹ വിമാനത്താവളത്തില്‍ മയക്കുമരുന്ന് വേട്ട: ഷാംപൂ കുപ്പികളില്‍ ഒളിപ്പിച്ച 4.7 കിലോ കഞ്ചാവ് പിടികൂടി
ഖത്തറിലെത്തിയ യാത്രക്കാരന്റെ ലഗേജ് പരിശോധനക്കിടെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ അത്യാധുനിക സ്ക്രീനിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തി.
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഒരു യാത്രക്കാരനില്‍ നിന്ന് 4.7 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഖത്തറിലെത്തിയ യാത്രക്കാരന്റെ ലഗേജ് പരിശോധനക്കിടെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ അത്യാധുനിക സ്ക്രീനിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തി.
സൂക്ഷ്മ പരിശോധനയില്‍ ഒന്നിലധികം ഷാംപൂ കുപ്പികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം തുടരുകയാണെന്നും, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മയക്കുമരുന്ന് കടത്തിനെതിരായ ശക്തമായ നടപടികള്‍ തുടരുമെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. അതേസമയം, കള്ളക്കടത്തിനും കസ്റ്റംസ് ലംഘനങ്ങള്‍ക്കുമെതിരായ ദേശീയ ക്യാമ്പയിനായ ‘കഫെ’യെ (KAFIH) കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പൊതുജനങ്ങളുടെ സഹായം അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
കള്ളക്കടത്ത്, മയക്കുമരുന്ന്, കസ്റ്റംസ് ലംഘനം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 16500 എന്ന ഹോട്ട്ലൈന്‍ നമ്പറിലൂടെയോ kafih@customs.gov.qa എന്ന ഇമെയില്‍ വിലാസത്തിലൂടെയോ രഹസ്യമായി അറിയിക്കാം. രാജ്യത്തെ സുരക്ഷയും നിയമപാലനവും ഉറപ്പാക്കുന്നതില്‍ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
gulf
15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; 61 കോടി ബിഗ് ടിക്കറ്റ് സമ്മാനം, ഡ്രീം കാര്‍ അടക്കമുള്ള വന്സമ്മാനങ്ങള് പ്രവാസികള്‍ക്ക്
. 15 വര്‍ഷമായി പ്രതീക്ഷയോടെ ടിക്കറ്റ് എടുക്കുന്ന മലയാളി പ്രവാസി രാജന് പി.വി.യ്ക്കും കൂട്ടമായി ടിക്കറ്റ് എടുത്തിരുന്ന 16 സുഹൃത്തുക്കള്‍ക്കും 25 ലക്ഷം ദിര്‍ഹം.
അബുദാബി: മലയാളിയും ബംഗ്ലദേശ് പ്രവാസിയും ഉള്‍പ്പെടെ നിരവധി പേരുടെ ജീവിതം മാറ്റിമറിച്ച് ബിഗ് ടിക്കറ്റിന്റെ നവംബര്‍ നറുക്കെടുപ്പ്. 15 വര്‍ഷമായി പ്രതീക്ഷയോടെ ടിക്കറ്റ് എടുക്കുന്ന മലയാളി പ്രവാസി രാജന് പി.വി.യ്ക്കും കൂട്ടമായി ടിക്കറ്റ് എടുത്തിരുന്ന 16 സുഹൃത്തുക്കള്‍ക്കും 25 ലക്ഷം ദിര്‍ഹം. അതായത് ഏകദേശം 61 കോടി രൂപ, സമ്മാനമായി ലഭിച്ചതോടെ ഉപജീവനത്തിനായി വിദേശത്ത് കഴിയുന്ന ഒരു കൂട്ടത്തിന്റെ വലിയ സ്വപ്നം സഫലമായി.
സൗദിയില്‍ 30 വര്‍ഷമായി കുടുംബത്തോടൊപ്പം താമസിക്കുന്ന 52 വയസ്സുള്ള ക്വാളിറ്റി കണ്ട്രോള് സൂപ്പര്‍വൈസറായ രാജന് നവംബര്‍ 8ന് എടുത്ത 282824 നമ്പര്‍ ടിക്കറ്റാണ് ഭാഗ്യം നേടിക്കൊടുത്തത്. സുഹൃത്തുക്കളുടെ പ്രേരണയിലൂടെയാണ് ടിക്കറ്റെടുപ്പ് ആരംഭിച്ചതെന്നും വര്‍ഷങ്ങളായി തത്സമയ നറുക്കെടുപ്പുകള്‍ കാണുമ്പോള്‍ വിജയികളുടെ കഥകള്‍ തന്നെ കൂടുതല്‍ ശ്രമിക്കാന്‍ പ്രചോദിപ്പിക്കാറുണ്ടായിരുന്നുവെന്നും രാജന് പറയുന്നു. വിജയവാര്‍ത്ത ഫോണ്‍ വഴി അറിഞ്ഞ നിമിഷം സന്തോഷവും അമ്പരപ്പും ഒരുമിച്ചെത്തി. ഈ സന്തോഷം തനിക്കൊന്നല്ല, കൂട്ടുകാരനും അവരുടെ കുടുംബങ്ങള്‍ക്കും ഒരു പോലെ പകരുന്നൊരു സ്വപ്നനിമിഷമാണിതെന്ന് അദ്ദേഹം പറഞ്ഞു. സമ്മാനത്തുക എല്ലാവര്ക്കും തുല്യമായി പങ്കുവയ്ക്കാനാണ് തീരുമാനം. തന്റെ വിഹിതത്തില്‍ നിന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഭാഗം മാറ്റിവയ്ക്കുമെന്നും കുടുംബത്തിനായി ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുമെന്നും രാജന് വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടൊപ്പം, ബിഗ് ടിക്കറ്റിന്റെ ജനപ്രിയമായ ‘ഡ്രീം കാര്‍’ നറുക്കെടുപ്പും ഈ മാസം പ്രവാസിജീവിതത്തിന് പുതു നിറങ്ങള്‍ പകര്‍ന്നു. അബുദാബിയില്‍ 20 വര്‍ഷമായി താമസിക്കുന്ന ബംഗ്ലദേശ് സ്വദേശി മുഹമ്മദ് ബെല്‍ സിദ്ദീഖ് അഹമ്മദിന് മാസെരാട്ടി ഗ്രെസൈല് ആഡംബര കാര്‍ ലഭിച്ചു. നവംബര്‍ 17ന് എടുത്ത 020002 നമ്പര്‍ ടിക്കറ്റാണ് ജീവനക്കാരനായ റുബെലിനെ ഭാഗ്യവാനാക്കിയത്. സമ്മാനം നേടിയ വിവരം ആദ്യം ഓണ്‍ലൈനിലൂടെ കണ്ടത് അദ്ദേഹത്തിന്റെ സഹോദരനാണ്. വിശ്വസിക്കാനാകാതെ നിന്നെങ്കിലും തുടര്‍ഫോണ്‍കോളുകളിലാണ് സ്ഥിതിഗതികള്‍ വ്യക്തമാകുന്നത്. ഈ ആനന്ദം വ്യക്തമാക്കാന്‍ തന്നെ വാക്കുകളില്ലെന്നും കാര്‍ വിറ്റ് പണമാക്കി അതും സുഹൃത്തുക്കളുമായി തുല്യമായി പങ്കിടാനാണെന്നും റുബെല്‍ വ്യക്തമാക്കി. പ്രധാന സമ്മാനങ്ങള്‍ക്കൊപ്പം ഒരു ലക്ഷം ദിര്‍ഹം വീതം 10 ഭാഗ്യശാലികള്‍ക്കും ലഭിച്ചു.
വിജയികളില്‍ മലയാളികളടക്കമുള്ള ഇന്ത്യന്‍ പ്രവാസികളായ മുഹമ്മദ് കൈമുല്ല ഷെയ്ഖ്, മുഹമ്മദ് നാസിര്‍, സുനില്‍ കുമാര്‍, രാകേഷ് കുമാര്‍ കോട്വാനി, അജ്മാനിലെ ടിന്റോ ജെസ്മോണ് എന്നിവരും ഉള്‍പ്പെടുന്നു. ഒക്ടോബറില്‍ 25 കോടി ദിര്‍ഹം നേടിയ ഇന്ത്യന്‍ പ്രവാസി ശരവണന് വെങ്കടാചലം ഈ മാസത്തെ വിജയിയുടെ ടിക്കറ്റ് പ്രഖ്യാപിക്കാന്‍ വേദിയിലെത്തിയിരുന്നു. നവംബര്‍ നറുക്കെടുപ്പ് പ്രവാസിജീവിതത്തിന്റെ കഠിനാധ്വാനത്തിനിടെ പ്രതീക്ഷയെയും സ്വപ്നങ്ങളെയും ഉണര്‍ത്തിയ അത്ഭുതനിമിഷങ്ങളായി മാറി.
-
kerala13 hours agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
news2 days agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
Sports3 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
kerala1 day agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
india3 days agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala3 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
india2 days agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
-
kerala2 days agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
