Connect with us

india

ഇന്ധനം വേണോ; പുക സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

തണുപ്പ് കാലത്തിന് മുന്നോടിയായി വായുമലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി

Published

on

ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കാനെത്തുന്ന വാഹനങ്ങള്‍ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് (പി.യു.സി.) കാണിക്കണമെന്ന് ഡല്‍ഹി ഗതാഗത വകുപ്പ്. തണുപ്പ് കാലത്തിന് മുന്നോടിയായി വായുമലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. കാലാവധിയുള്ള പുക പരിശോധനാ സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങള്‍ റോഡിലിറക്കുന്നതിനെതിരേ പ്രചാരണ പരിപാടി നടത്തുന്നുണ്ട്.

പെട്രോള്‍ പമ്പുകളില്‍ അമ്പത് സംഘങ്ങളെ ഗതാഗതവകുപ്പ് നിയോഗിക്കും. ഇന്ധനം നിറയ്ക്കാനെത്തുന്ന വാഹനങ്ങള്‍ക്ക് പുക പരിശോധനാ സര്‍ട്ടിഫിക്കറ്റുണ്ടോയെന്ന് പരിശോധിക്കാനാണിത്. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് പിഴ ചുമത്തുന്നതിന് പകരം ആദ്യഘട്ടത്തില്‍ അവരെ പുക പരിശോധന നടത്താന്‍ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. പുകപരിശോധനാ സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന നിയമത്തിലെ 190(2) വകുപ്പ് പ്രകാരം ആറുമാസം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാം.

മൂന്ന് മാസത്തേയ്ക്ക് ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനും വകുപ്പുണ്ട്. വായുമലിനീകരണം കുറയ്ക്കാന്‍ ബസും മെട്രോയും പോലുള്ള പൊതുഗതാഗതം പരമാവധി ഉപയോഗിക്കണം. സ്വന്തം കാറുകള്‍ ഒഴിവാക്കി മറ്റുള്ളവരുമായി സഹകരിച്ച് കാര്‍ പൂളും നടപ്പാക്കാം. ആഴ്ചയില്‍ ഒരിക്കലെങ്കിലും സ്വന്തം വാഹനം ഉപയോഗിക്കുന്നത് ഒഴിവാക്കിയാല്‍ അന്തരീക്ഷമലിനീകരണം കുറയ്ക്കാന്‍ സഹായകമാവും. ഡല്‍ഹി സര്‍ക്കാര്‍ ഹരിത ആപ്പ് വികസിപ്പിച്ചിട്ടുണ്ട്.

ധനകാര്യ മന്ത്രാലയവുമായി കേന്ദ്രം കൂടിയാലോചനയില്‍;പെട്രോള്‍ വില വിമാന ഇന്ധന വിലയേക്കാള്‍ കൂടുതല്‍

ന്യൂഡല്‍ഹി: രാജ്യത്ത് എണ്ണ വില വര്‍ധവ് പിടിച്ചു നിര്‍ത്തുന്നതിനായി കേന്ദ്രം ധനകാര്യ മന്ത്രാലയവുമായി കൂടിയാലോചന നടത്തുന്നതായി റിപ്പോര്‍ട്ട്. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധനവ് പിടിച്ചു നിര്‍ത്താനായില്ലെങ്കില്‍ ബി.ജെ.പിക്കും കേന്ദ്രത്തിനും അത് തിരിച്ചടിയാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ആലോചന.

രാജ്യത്ത് പെട്രോള്‍, ഡീസല്‍, പാചക വാതകം എന്നിവയുടെ വില സര്‍വകാല റെക്കോഡിലാണ്. കേന്ദ്രവും സംസ്ഥാനങ്ങളും എണ്ണ വിലയില്‍ കുറവ് വരുത്തണമെന്ന നിര്‍ദേശമാണ് കേന്ദ്രം മുന്നോട്ടു വെക്കുന്നവയിലൊന്ന്. ക്രൂഡ് ഓയില്‍ വില അടുത്ത നാലു മൂന്നു മാസത്തേക്ക് ബാരലിന് 70 ഡോളര്‍ നിരക്കില്‍ നില്‍ക്കുമെന്നും ഇതിനനുസൃതമായി വില പിടിച്ചു നിര്‍ത്താനാവുമെന്നുമാണ് കേന്ദ്രം കണക്കു കൂട്ടുന്നത്.

പെട്രോളിന് ഡല്‍ഹിയില്‍ ലിറ്ററിന് 105.84 രൂപയും ഡീസലിന് 94.57 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 111.77 രൂപയും ഡീസലിന് 102.52 രൂപയുമാണ്. കേരളത്തില്‍ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 108 രൂപയും ഡീസലിന് 101.70 രൂപയുമാണ്. രാജ്യത്ത് പെട്രോള്‍ വില വ്യോമയാന ഇന്ധനത്തേക്കാളും 33 ശതമാനം കൂടുതലാണ്.

വ്യോമയാന ഇന്ധനത്തിന് ഡല്‍ഹിയില്‍ കിലോ ലിറ്ററിന് 79020.1 രൂപയാണ് വില. ലിറ്ററിന് 79 രൂപയാണ് വ്യോമയാന ഇന്ധനത്തിന് വരുന്നത്. അതേ സമയം പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരാന്‍ യാതൊരു നീക്കവും നിലവിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതിനിടെ എണ്ണവില വര്‍ധനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ധനകാര്യമന്ത്രിയും ടി.എം.സി നേതാവുമായി യശ്വന്ത് സിന്‍ഹ രംഗത്തെത്തി.

നമ്മുടേത് മരിച്ച ജനതയുടെ രാജ്യമാണെന്നും മറ്റൊരു രാജ്യത്തും ഇത്തരത്തില്‍ നീതീകരിക്കാനാവാത്ത വില വര്‍ധന സഹിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എണ്ണയുടെ പേരില്‍ ജനത്തെ പിഴിഞ്ഞ് 3.50 ലക്ഷം േേകാടി രൂപയാണ് പിരിക്കുന്നത്. ഇത് പകല്‍വെളിച്ചത്തിലെ പിടിച്ചുപറിയാണെന്നും അദ്ദേഹം ആരോപിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കർണാടക ബിജെപിയുടെ വിദ്വേഷ പോസ്റ്റ് നീക്കം ചെയ്യണം: ‘എക്സി’ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം

നേരത്തേ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പു ഓഫിസർ ബിജെപി സംസ്ഥാന നേതൃത്വത്തിനോട് പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു

Published

on

ന്യൂഡൽഹി: ബി.ജെ.പി കർണാടക ഘടകം പങ്കിട്ട, മുസ്ലിം സമുദായത്തിതിരെ വിദ്വേഷം പരത്തുന്ന ആനിമേറ്റഡ് വിഡിയോ ഉടൻ നീക്കം ചെയ്യാൻ സമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ ‘എക്‌സി’നോട് തെരഞ്ഞെടുപ്പ് കമീഷൻ. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വിഡിയോ നിലവിലുള്ള നിയമത്തിന്റെ ലംഘനമാണെന്ന് സമിതി പറഞ്ഞു.

നേരത്തേ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പു ഓഫിസർ ബിജെപി സംസ്ഥാന നേതൃത്വത്തിനോട് പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോസ്റ്റ് നീക്കം ചെയ്യാൻ ബിജെപി സംസ്ഥാന നേതൃത്വം തയാറായിരുന്നില്ല. തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം.

കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ ഇതുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട്, ഐ.ടി മാർഗ്ഗനിർദ്ദേശങ്ങൾ, ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ് എന്നിവയുടെ വ്യവസ്ഥകൾ പ്രകാരം ആക്ഷേപകരമായ പോസ്റ്റ് എടുത്തുകളയാൻ മെയ് 5 ന് എക്‌സ്’-ന് കത്തെഴുതിയിരുന്നതായും കമീഷൻ പറഞ്ഞു.

പിന്നാക്ക വിഭാഗങ്ങളേക്കാൾ ഫണ്ടും സംവരണവും കോൺഗ്രസ് നൽകുന്നത് മുസ്‌ലിംകൾക്കാണെന്ന് ആരോപിക്കുന്ന വിഡിയോയാണ് ബിജെപി എക്‌സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചത്. ബിജെപി ശത്രുതയും വിദ്വേഷവും പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയത്.

Continue Reading

india

‘രാഷ്ട്രീയ നേട്ടത്തിനായി ബിജെപി രാജ്യത്ത് വിദ്വേഷം വളര്‍ത്തുകയാണ്’: സോണിയ ഗാന്ധി

എല്ലാവരുടെയും പുരോഗതിക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും താനും പോരാടുന്നത് സോണിയ ഗാന്ധി പറഞ്ഞു

Published

on

രാജ്യത്തെ ദുരിതപൂര്‍ണാമായ അന്തരീക്ഷത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുമാണ് കാരണമെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാഷ്ട്രീയ നേട്ടത്തിനായി ബിജെപി രാജ്യത്ത് വിദ്വേഷം വളര്‍ത്തുകയാണെന്നും എന്തുവില കൊടുത്തും അധികാരം നേടുന്നതില്‍ മാത്രമാണ് മോദിയുടെയും ബി.ജെ.പിയുടെയും ശ്രദ്ധയെന്നും സോണിയ പ്രതികരിച്ചു.

ഇന്ന് രാജ്യത്തിന്റെ എല്ലാ കോണുകളിലും യുവാക്കള്‍ തൊഴിലില്ലായ്മ നേരിടുന്നു. സ്ത്രീകള്‍ അതിക്രമങ്ങള്‍ നേരിടുന്നു. ദലിതര്‍, ആദിവാസികള്‍, പിന്നാക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ ഭയാനകമായ വിവേചനം നേരിടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുമാണ് ഈ അന്തരീക്ഷത്തിന് കാരണം. രാഷ്ട്രീയ നേട്ടത്തിനായി ബി.ജെ.പി രാജ്യത്ത് വിദ്വേഷം വളര്‍ത്തുകയാണെന്നും സോണിയ ഗാന്ധി ആരോപിച്ചു.

എല്ലാവരുടെയും പുരോഗതിക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും താനും പോരാടുന്നത്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ കോണ്‍ഗ്രസും ഇന്‍ഡ്യ സഖ്യവും പ്രതിജ്ഞാബദ്ധമാണ്. എല്ലാവരുടെയും പുരോഗതിക്കും രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനുമായി കോണ്‍ഗ്രസ് പാര്‍ട്ടി എല്ലായ്‌പ്പോഴും പോരാടിയിട്ടുണ്ടെന്നും നല്ലൊരു ഭാവിക്കായി കോണ്‍ഗ്രസിന് വോട്ട് ചെയ്യൂവെന്നും സോണിയ ഗാന്ധി പറഞ്ഞു.

രാജ്യത്തെ ഒരുമയോടെ നിലനിര്‍ത്തുന്നതിനും പാവപ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കും കരുത്ത് പകരുന്നതിനും കൂടിയാണ് കോണ്‍ഗ്രസ് പ്രകടനപത്രികയായ ന്യായപത്രവും ലക്ഷ്യമിടുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

india

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ 50 ശതമാനമെന്ന സംവരണ പരിധി എടുത്തുകളയും;രാഹുല്‍ ഗാന്ധി

അധികരത്തിലെത്തിയാല്‍ വിവിധ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഗണിച്ച് സംവരണം വര്‍ധിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Published

on

ഭോപ്പാല്‍:ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പരമാവധി സംവരണം 50 ശതമാനമെന്ന പരിധി എടുത്തുകളയുമെന്ന് രാഹുല്‍ ഗാന്ധി.പാവപ്പെട്ട ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാനുളള പോരാട്ടമാണ്.അധികരത്തിലെത്തിയാല്‍ വിവിധ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഗണിച്ച് സംവരണം വര്‍ധിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മധ്യപ്രദേശിലെ ഗോത്രവര്‍ഗ മേഖലയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസി യുവാവിന്റെ മുഖത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ മൂത്രമൊഴിച്ച സംഭവം രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു. മോദിജി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമ്പോള്‍ എന്തുകൊണ്ടാണ് താങ്കളുടെ ആളുകള്‍ ഗോത്രവര്‍ഗക്കാരുടെ മുഖത്ത് മൂത്രമൊഴിക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്ന് രാഹുല്‍ പറഞ്ഞു. ഭരണഘടനയെയും സംവരണത്തിന്റെ നേട്ടങ്ങളെയും ഇല്ലാതാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

400 സീറ്റ് എന്ന സ്വപ്നം മറന്നുകളയുന്നതാണ് ബി.ജെ.പിക്ക് നല്ലതെന്ന് രാഹുല്‍ പറഞ്ഞു. 150 സീറ്റ് പോലും അവര്‍ക്ക് കിട്ടില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില ഏര്‍പ്പെടുത്തും, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 

Continue Reading

Trending