Connect with us

News

കോവിഡില്‍ മുങ്ങി പ്രീമിയര്‍ ലീഗ്

കൂടുതല്‍ മത്സരങ്ങള്‍ പ്രതിസന്ധിയില്‍

Published

on

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് ഭീഷണിയായി വീണ്ടും കോവിഡ് വ്യാപനം. കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന ടോട്ടനം-ലെസ്റ്റര്‍ സിറ്റി മത്സരവും ശനിയാഴ്ച നടക്കേണ്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-ബ്രൈറ്റന്‍ മത്സരവും മാറ്റിവച്ചു. ടീമിനെ ഇറക്കാനാകാത്ത അവസ്ഥയാണെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗിനെ അറിയിച്ചു. അഞ്ച് ദിവസത്തിനിടെ കോവിഡ് കാരണം അഞ്ച് ലീഗ് മത്സരങ്ങളാണ് മാറ്റിവച്ചത്.

ടോട്ടനത്തിന്റെ യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് മത്സരവും കോവിഡ് കാരണം മാറ്റിവച്ചിരുന്നു. മത്സരങ്ങളെല്ലാം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കോവിഡ് വ്യാപനം അതിവേഗം പടരുന്ന സാഹചര്യത്തില്‍ പ്രീമിയര്‍ ലീഗ് താല്‍ക്കാലികമായി ഉടന്‍ നിര്‍ത്തിവെക്കണമെന്ന കാര്യത്തില്‍ ടീമുകള്‍ തമ്മില്‍ ഭിന്നത തുടരുകയാണ്. ശനി, ഞായര്‍ ദിവസത്തേക്കായി ഷെഡ്യൂള്‍ ചെയ്ത 10ല്‍ അഞ്ച് മത്സരങ്ങളും മാറ്റി. ഇതോടെ ഈ ആഴ്ച മാറ്റിയ മത്സരങ്ങളുടെ എണ്ണം 9 ആയി. ഒമിക്രോണ്‍ വകഭേദം പടരുന്നതിന്റെ സാഹചര്യത്തില്‍ മത്സരങ്ങള്‍ നിര്‍ത്തിവെക്കണമോ എന്ന കാര്യത്തില്‍ തിങ്കളാഴ്ച പ്രീമിയര്‍ ലീഗ് അധികൃതര്‍ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്. ടീം കോച്ചുമാരും ചെയര്‍മാന്‍മാരും തമ്മില്‍ ഇക്കാര്യത്തില്‍ ഭിന്ന അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. ഏതാനും ചില ക്ലബ്ബുകള്‍ മാത്രം കളിക്കുന്നത് ഗുണകരമല്ലെന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍ പെട്ടെന്ന് മത്സരങ്ങള്‍ നിര്‍ത്തിവെക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് മറ്റുള്ളവരുടെ അഭിപ്രായം. അടുത്ത ആറാഴ്ചത്തേക്ക് പ്രീമിയര്‍ ലീഗില്‍ കാര്യങ്ങള്‍ കുഴഞ്ഞു മറിയുമെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

മത്സരങ്ങള്‍ മാറ്റി വെക്കുന്ന കാര്യത്തില്‍ വ്യക്തതയും സുതാര്യതയും ഉറപ്പുവരുത്തണമെന്ന് ആഴ്‌സണല്‍ കോച്ച് മൈക്കല്‍ ആര്‍ട്ടേറ്റ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം പ്രീമിയര്‍ ലീഗിന്റെ ഭാവി സംബന്ധിച്ച് തീരുമാനം ഉണ്ടാവണമെന്നാണ് ന്യൂകാസില്‍ കോച്ച് എഡ്ഡീ ഹോവിന്റെ അഭിപ്രായം. എന്നാല്‍ ടീമുകള്‍ മത്സരത്തിന്റെ കാര്യത്തില്‍ കുറച്ചു കൂടി വിട്ടുവീഴ്ചകള്‍ ചെയ്യണമെന്നും പെട്ടെന്ന് മത്സരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നത് ഗുണം ചെയ്യില്ലെന്നുമാണ് ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പ് അഭിപ്രായപ്പെടുന്നത്. സാധ്യമായ അത്രയും മത്സരങ്ങള്‍ കളിക്കണമെന്നാണ് ക്രിസ്റ്റല്‍ പാലസ് ചെയര്‍മാന്‍ സ്റ്റീവ് പാരിഷ് പറയുന്നത്. പല ടീമുകളിലേയും കളിക്കാരും കോച്ചിങ് സ്റ്റാഫും കോവിഡിന്റെ പിടിയിലാണ്.

ബ്രെന്റ്‌ഫോഡ്;ടീമിലെ 13 കളിക്കാരും കോച്ചിങ് സാറ്റാഫും ഇതിനോടകം കോവിഡിന്റെ പിടിയിലായിട്ടുണ്ട്. കളിക്കാര്‍ രോഗമുക്തി നേടുന്നതുവരെ താല്‍ക്കാലികമായി പ്രീമിയര്‍ ലീഗ് തന്നെ നിര്‍ത്തിവെക്കണമെന്നാണ് ക്ലബ്ബിന്റെ ആവശ്യം. ടീമിന്റെ പരിശീലന ഗ്രൗണ്ട് അടച്ചിട്ടിരിക്കുകയാണ്. ഇന്ന് സതാംപ്ടണുമായി നടക്കേണ്ടിയിരുന്ന മത്സരം മാറ്റിവെച്ചു.

ലെസ്റ്റര്‍ സിറ്റി ;വ്യാഴാഴ്ച ടോട്ടനവുമായുള്ള മത്സരം കോവിഡ് കാരണം മാറ്റിവെച്ചു. പരിശീലനത്തിനുള്ള മൈതാനും വ്യാഴാഴ്ചയോടെ പൂട്ടി. കളിക്കാനാവശ്യമായ കളിക്കാര്‍ കോവിഡ് മുക്തരാണെങ്കിലും എവര്‍ട്ടണുമായുള്ള മത്സരവും മാറ്റിയിരിക്കുകയാണ്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; ടീമില്‍ എത്രപേര്‍ക്ക് കോവിഡ് പിടിപെട്ടു എന്നത് സംബന്ധിച്ച് വ്യക്തത ഇല്ല. ബ്രെന്റ്‌ഫോഡുമായുള്ള മത്സരം മാറ്റി. ശനിയാഴ്ച ബ്രൈറ്റനുമായുള്ള മത്സരവും മാറ്റി. നിലവില്‍ ഏഴു കളിക്കാര്‍ മാത്രമാണ് കോവിഡ് മുക്തരമായി ടീമിലുള്ളതെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. ടീമിന്റെ പരിശീലന കോംപ്ലക്‌സ് ചൊവ്വാഴ്ച വരെ അടച്ചു പൂട്ടിയിരിക്കുകയാണ്.

ബ്രൈറ്റന്‍;ബുധനാഴ്ച വോള്‍വ്‌സുമായുള്ള മത്സരം മാറ്റിവെക്കണമെന്ന ക്ലബ്ബിന്റെ അപേക്ഷ പ്രീമിയര്‍ ലീഗ് ചെവികൊണ്ടില്ല. മൂന്ന്-നാല് മുന്‍നിര താരങ്ങള്‍ കോവിഡ് പിടിയിലായതു കാരണം മത്സരം തോല്‍ക്കുകയും ചെയ്തു. മാഞ്ചസ്റ്ററുമായി ഇന്നലെ നടക്കേണ്ടിയിരുന്ന മത്സരം മാറ്റി.

നോര്‍വിച്ച്;ടീമില്‍ നിലവില്‍ ക്രിസ്‌റ്റോസ് സോളിസ് മാത്രമാണ് കോവിഡ് പോസിറ്റീവായുള്ളത്. എങ്കിലും വെസ്റ്റ്ഹാമുമായുള്ള ഇന്നലത്തെ മത്സരം മാറ്റിവെച്ചു.

വാറ്റ്‌ഫോഡ്;ബേണ്‍ലിയുമായുള്ള മത്സരം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പേ മാറ്റി. പരിശീലന മൈതാനം അടച്ചു പൂട്ടി. ക്രിസ്റ്റല്‍പാലസുമായുള്ള ഹോം മത്സരവും മാറ്റി. എത്ര പേര്‍ക്ക് ടീമില്‍ കോവിഡ് പിടിപെട്ടിട്ടുണ്ടെന്നത് സംബന്ധിച്ച് വ്യക്തത ഇല്ല. എന്നാല്‍ ക്രിസ്റ്റല്‍ പാലസുമായി കളിക്കാന്‍ മതിയായ കളിക്കാരില്ലാത്തതാണ് മത്സരം ഉപേക്ഷിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

ടോട്ടനം;ഒമിക്രോണ്‍ ആദ്യം വലച്ച ക്ലബ്ബുകളിലൊന്ന് ടോട്ടനം ആണ്. ബ്രൈറ്റന്‍, റെന്നസ് മത്സരങ്ങള്‍ മാറ്റിവെക്കേണ്ടി വന്നു. മിക്ക കളിക്കാരും 10 ദിവസത്തെ ഐസോലേഷനിലാണ്. വ്യാഴാഴ്ച ലെസ്റ്ററുമായുള്ള മത്സരം മാറ്റണമെന്ന ആവശ്യം ആദ്യം നിരാകരിക്കപ്പെട്ടെങ്കിലും പിന്നീട് അംഗീകരിച്ചു.

ചെല്‍സി;ഒമിക്രോണ്‍ വകഭേദം കിരീട പോരാട്ടത്തിലേക്ക് വഴി തടസ്സമാകുമോ എന്ന ഭീതിയിലാണ് ചെല്‍സി. എവര്‍ട്ടണുമായുള്ള മത്സരത്തിനു തൊട്ടു മുമ്പ് നാലു കളിക്കാര്‍ പോസിറ്റീവായി. കോവാചിച്ച്, റൊമേലു ലുകാകു, ഹഡ്‌സണ്‍ ഒഡോയി, വാര്‍നര്‍, ബെന്‍ ചില്‍വെല്‍ എന്നിവരെല്ലാം കോവിഡ് പിടിയിലാണ്. കോവിഡ് കഴിഞ്ഞ ദിവസം എവര്‍ട്ടണുമായുള്ള മത്സരം 1-1ന് സമനിലയിലാവാന്‍ കാരണമായതായും ക്ലബ്ബ് കരുതുന്നു.

ലിവര്‍പൂള്‍;ന്യൂകാസിലുമായി വ്യാഴാഴ്ച മത്സരത്തിന് തൊട്ടു മുമ്പാണ് ഫാബിഞ്ഞോ, കര്‍ട്ടിസ് ജോണ്‍സ്, വിര്‍ദില്‍ വാന്‍ ഡിക് എന്നിവര്‍ കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. മത്സരം 3-1ന് ലിവര്‍പൂള്‍ ജയിക്കുകയും ചെയ്തു.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊല്ലത്ത് യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ച നിലയില്‍

റെയിൽവെ ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നതു കണ്ടപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചു നിന്നതായും ട്രെയിൻ ഇവരെ ഇടിച്ചുതെറിപ്പിച്ചതായും ദൃക്സാക്ഷികൾ പറയുന്നു

Published

on

കൊല്ലം: യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചു. കിളികൊല്ലൂര്‍ തെങ്ങയ്യം റെയില്‍വേ ഗേറ്റിനു സമീപം വൈകിട്ടോടെയായിരുന്നു അപകടം. ഗാന്ധിധാം എക്‌സ്പ്രസ് തട്ടിയാണ് മരണം. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആര്‍പിഎഫ് അറിയിച്ചു.

റെയിൽവെ ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നതു കണ്ടപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചു നിന്നതായും ട്രെയിൻ ഇവരെ ഇടിച്ചുതെറിപ്പിച്ചതായും ദൃക്സാക്ഷികൾ പറയുന്നു. സമീപവാസികൾ വിവരം അറിയച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ കിളികൊല്ലൂർ പൊലീസ് മൃതദേഹങ്ങൾ‌ മോർച്ചറിയിലേക്ക് മാറ്റി.

Continue Reading

kerala

സംസ്ഥാന ഹജ്ജ് ക്യാമ്പ് കരിപ്പൂരില്‍ 20ന് തുടങ്ങും: ആദ്യ വിമാനം 21ന് പുലര്‍ച്ചെ

അതേദിവസം രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ യാത്ര തിരിക്കും

Published

on

മലപ്പുറം: ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പിന് ഈ മാസം 20ന് രാവിലെ പത്തിന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ തുടക്കമാകും. വൈകീട്ട് 4.30 നാണ് ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങ്. 21ന് പുലര്‍ച്ചെ 12.05ന് ആദ്യ ഹജ്ജ് വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെടും. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ഐ.എക്‌സ്.- 3011 നമ്പര്‍ വിമാനത്തില്‍ 166 തീര്‍ത്ഥാടകരാണ് ആദ്യ വിമാനത്തില്‍ ജിദ്ദയിലേക്ക് പുറപ്പെടുക. അതേദിവസം രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ യാത്ര തിരിക്കും. ആദ്യ വിമാനം പുലര്‍ച്ചെ 3.50 ന് ജിദ്ദയിലെത്തും.

മെയ് 26നാണ് കൊച്ചിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. ജൂണ്‍ ഒന്നിന് കണ്ണൂരില്‍ നിന്നും യാത്ര തുടങ്ങും. സംസ്ഥാനത്ത് കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നീ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നാണ് ഇത്തവണയും ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ പുറപ്പെടുന്നത് ഈ വര്‍ഷമാണ്. കരിപ്പൂരില്‍ നിന്ന് 10,430 ഉം കൊച്ചിയില്‍ നിന്ന് 4273 ഉം കണ്ണൂരില്‍ നിന്ന് 3135 ഉം തീര്‍ത്ഥാടകര്‍ യാത്രതിരിക്കും. ബംഗളൂരൂ, ചെന്നൈ, മുംബൈ എംബാര്‍ക്കേഷനുകളില്‍ നിന്നായി 45 തീര്‍ത്ഥാടകര്‍ സംസ്ഥാന ഹജ്ജ് ക്മിറ്റി മുഖേന യാത്ര തിരിക്കുന്നുണ്ട്.

കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസും മറ്റ് രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് സൗദി എയര്‍ലൈന്‍സുമാണ് സര്‍വീസ് നടത്തുന്നത്. കരിപ്പൂരില്‍ നിന്ന് 166 പേര്‍ക്ക് വീതം യാത്ര ചെയ്യാവുന്ന 59 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂണ്‍ 9 വരെയുള്ള എല്ലാ സര്‍വീസുകളും ജിദ്ദയിലേക്കാണ്. വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ക്കായി ആവശ്യമായ അധിക ഷെഡ്യൂകളും ക്രമീകരിക്കും. ജൂലൈ ഒന്നിന് മദീനയില്‍ നിന്നാണ് ഹാജിമാരുടെ മടക്ക യാത്ര ആരംഭിക്കുന്നത്.

ഹാജിമാരെ സ്വീകരിച്ച് യാത്രയാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് കരിപ്പൂര്‍ ഹജ്ജ് ക്യാമ്പില്‍ ഒരുക്കുന്നത്. ഇതിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ഹജ്ജ് ഹൗസിന്റെ മുറ്റത്ത് പന്തല്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുടെ ജോലി അവസാന ഘട്ടത്തിലാണ്. ഹാജിമാരെ സ്വീകരിക്കുന്നതിന് ഹജ്ജ് ഹൗസിന്റെ പ്രധാന കെട്ടിടവും കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത വനിതാ ബ്ലോക്കും പ്രവര്‍ത്തന സജ്ജമായി. വിമാനത്താവളത്തിലും ഹാജിമാര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ കൗണ്ടറുകള്‍ ഒരുക്കും. ഹാജിമാര്‍ നേരിട്ട് വിമാനത്താവളത്തിലെത്തി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് കൗണ്ടറില്‍ ലഗേജ് കൈമാറിയ ശേഷമാണ് ഹജ്ജ് ക്യാമ്പിലേക്ക് എത്തേണ്ടത്.

Continue Reading

kerala

‘വടകരയില്‍ ‘കാഫിര്‍’ പ്രയോഗം നടത്തിയവരെ കണ്ടെത്തണം’: പി.കെ കുഞ്ഞാലിക്കുട്ടി

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും കണ്ണടച്ചിരുട്ടാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

Published

on

വടകരയില്‍ കാര്യങ്ങള്‍ വഷളാക്കിയത് കാഫിര്‍ പ്രയോഗമാണെന്നും പൊലീസിനും സര്‍ക്കാരിനും കുറ്റക്കാരെ കണ്ടെത്താന്‍ ബാധ്യത ഉണ്ടെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കരിപ്പൂരില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ചെയ്തവരെ കണ്ടെത്തണം. നാട്ടില്‍ സമാധാനം വേണം. അതിനുള്ള ശ്രമങ്ങളില്‍ ലീഗ് സഹകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും കണ്ണടച്ചിരുട്ടാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. വലിയ പ്രതിസന്ധിയുണ്ട്. ഇത്തവണ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുകയില്ല എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. പഠിക്കുക എന്നത് കുട്ടികളുടെ അവകാശമാണ്. ആരുടെയും ഔദാര്യമല്ല. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് പോകും. നല്ല മാര്‍ക്കുള്ള കുട്ടികള്‍ക്കും പഠിക്കാന്‍ സീറ്റില്ല. ഗുരുതരമായ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

Trending