Video Stories
ലോക നെറുകെയില്‍ ഐ.എസ്.ആര്‍.ഒ
ഒരു വാഹനത്തില്‍ തന്നെ നൂറ്റിനാല് ഉപഗ്രഹങ്ങള്‍ വഹിച്ച് ബഹിരാകാശത്തെ ഭ്രമണപഥത്തിലെത്തിച്ച അതുല്യ നേട്ടത്തിന്റെ അവകാശിയായിരിക്കുകയാണ് നമ്മുടെ രാജ്യം. ബഹിരാകാശ ശാസ്ത്ര-ഗവേഷണ രംഗങ്ങളില്‍ ഇന്ത്യയുടെ യശസ്സ് നിലവില്‍ തന്നെ ഉന്നതിയില്‍ നില്‍ക്കുകയാണെങ്കിലും ഇന്നലെ നടത്തിയ ഏറ്റവും പുതിയ ദൗത്യം രാജ്യത്തിനും ജനങ്ങള്‍ക്കും മാത്രമല്ല, ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആര്‍.ഒക്കും ബഹിരാകാശ ശാസ്ത്ര മേഖലക്കാകെയും അഭിമാനപുളകിത ദായകമായിരിക്കുന്നു. ലോകത്ത് ഇന്നുവരെ ഒരു രാജ്യവും കൈവരിച്ചിട്ടില്ലാത്ത നേട്ടത്തിനാണ് ഇന്ത്യ ഇതിലൂടെ അര്‍ഹമായിരിക്കുന്നത്. ഇതുവരെ 37 ഉപഗ്രഹങ്ങള്‍ മാത്രമാണ് ഒരേ സമയം ബഹിരാകാശത്തേക്ക് വിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. റഷ്യയുടേതായിരുന്നു ഇത്.
ഇന്ത്യയുടെ ബഹിരാകാശശാസ്ത്രജ്ഞരെ ഇക്കാര്യത്തില്‍ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ലോകത്തെ ഏറ്റവും വിശ്വാസ്യതയുള്ള ബഹിരാകാശ ഏജന്‍സിയായിരിക്കുക കൂടിയാണ് ഇപ്പോള്‍ ഐ.എസ്.ആര്‍.ഒ. ബംഗാള്‍ ഉള്‍ക്കടലിലെ ആന്ധ്രപ്രദേശ് തീരത്തുള്ള ശ്രീഹരിക്കോട്ടയിലെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ സതീഷ്ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്നാണ് ഇന്നലെ രാവിലെ 9.28ന് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ഉപഗ്രഹ വിക്ഷേപണം നടന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 20 ഉപഗ്രഹങ്ങള്‍ ഒരേ സമയം വിക്ഷേപിച്ച് ഇന്ത്യ റിക്കാര്‍ഡിട്ടതിന് പിറെകയാണ് ഈ ചരിത്ര ദൗത്യം നടന്നിരിക്കുന്നത്.
ഇന്ത്യയുടേതിനു പുറമെ അമേരിക്ക, യു.എ.ഇ, ഇസ്രാഈല്‍, കസാഖ്സ്ഥാന്‍, നെതര്‍ലാന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളുടെ വിവിധോദ്ദശ്യ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. ഇവയില്‍ 96 ഉം അമേരിക്കയുടേതാണ്.
എല്ലാറ്റിനും കൂടിയുള്ള ഭാരം 1378 കിലോഗ്രാം. ഇന്ത്യയുടെ സ്വന്തമായ 714 കിലോ വരുന്ന കാര്‍ട്ടോസാറ്റ് 2 ആണ് ഭാരത്തില്‍ ഒന്നാമത്. ഇതില്‍ 103 എണ്ണവും നാനോ ഉപഗ്രഹങ്ങളാണ്. അമേരിക്കയുടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേതാണ് ഇവയില്‍ അധികവും.സമുദ്ര ഗവേഷണം, ഭൂമിയുടെ ചിത്രങ്ങളെടുക്കുക, സിഗ്നലുകള്‍ നല്‍കുക, സംപ്രേഷണം, വിവര ശേഖരണം തുടങ്ങിയവക്കായുള്ള ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കപ്പെട്ടിട്ടുള്ളത്.
യു.എ.ഇയിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജ, കസാഖിസ്ഥാനിലെ അല്‍ഫറാബി നാഷണല്‍ സര്‍വകലാശാല, ഇസ്രാഈലിലെ ബെന്‍ഗരിയന്‍ സര്‍വകലാശാല എന്നിവയിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഉപഗ്രഹങ്ങളും വിക്ഷേപിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. സ്വകാര്യ സ്ഥാപനങ്ങളുടെ എട്ട് ലൂനാര്‍ ഉപഗ്രഹങ്ങളും ഐ.എസ്.ആര്‍.ഒയുടെ രണ്ട് ക്യൂബ്‌സാറ്റ് ഉപഗ്രഹങ്ങളും ഇതിലുള്‍പെട്ടിട്ടുണ്ട്. 83 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും അത് പിന്നീട് 104 ആയി വര്‍ധിപ്പിക്കുകയായിരുന്നു.
ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദ്യയുടെയും കഴിവിലുള്ള വിശ്വാസമാണ് ഈ ദൗത്യത്തിന് ഐ.എസ്.ആര്‍.ഒയെ പ്രേരിപ്പിച്ചിരിക്കുക. ഇന്ത്യയുടെ ബഹിരാകാശ വിക്ഷേപണ വാഹനപരമ്പരയായ പി.എസ്.എല്‍.വിയുടെ സി-37 വാഹനമാണ് ഈ ചരിത്ര ദൗത്യത്തിനായി ഉപയോഗിച്ചത്. കുറഞ്ഞ ചെലവില്‍ കൂടിയ വിശ്വാസ്യത എന്നതാണ് ഇന്ത്യയുടെ സവിശേഷത. ഐ.എസ്.ആര്‍.ഒയെ സംബന്ധിച്ച് ഈ ദൗത്യം ഏറെ അഭിമാന ദായകമാകുമ്പോള്‍ തന്നെ സാമ്പത്തികമായി ലാഭകരവുമാണ്.
പുതിയ ദൗത്യത്തിന് എത്ര രൂപയാണ് ചെലവു വന്നതെന്ന് വ്യക്തമല്ലെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരം വിക്ഷേപണത്തിലൂടെ കോടികളുടെ വരുമാനമാണ് മറ്റു രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്ക് ലഭിച്ചത്. 2013ല്‍ 136 കോടി രൂപയാണ് ഇതിലൂടെ ഐ.എസ്.ആര്‍.ഒ നേടിയതെങ്കില്‍ 2015ല്‍ 415.4 കോടി രൂപയാണ് ലഭിച്ചത്. 205 ശതമാനത്തിന്റെ വരുമാന വര്‍ധന. ഇന്ത്യയും മറ്റു രാജ്യങ്ങളുടെ ബഹിരാകാശ വാഹനത്തെ ഉപഗ്രഹ വിക്ഷേപണത്തിനായി പലപ്പോഴും ആശ്രയിക്കാറുണ്ടെങ്കിലും പി.എസ്.എല്‍.വി സി-37ന്റെ റിക്കാര്‍ഡ് ദൗത്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയെ മറ്റു രാജ്യങ്ങള്‍ക്കാണ് ആശ്രയിക്കേണ്ടി വന്നിരിക്കുന്നത്.
റഷ്യയുടെ ഫാല്‍ക്കണ്‍-9 വാഹനത്തിന് ഏതാണ്ട് 381 കോടി രൂപയാണ് ചെലവെങ്കില്‍ ഇന്ത്യക്ക് അത് തുലോം കുറവാണ്. ജപ്പാന്‍, ചൈന, അമേരിക്ക എന്നിവയുടെ ബഹിരാകാശ വിക്ഷേപണ വാഹനത്തിനും വന്‍ ചെലവാണ് വരുന്നത്. അമേരിക്കയുടെ അറ്റ്‌ലസ്-5 വാഹനത്തിന് 669 കോടി രൂപയാണ് ചെലവെങ്കില്‍ ഇന്ത്യയുടെ പി.എസ്.എല്‍.വി റോക്കറ്റ് വിക്ഷേപണത്തിനുള്ള ചെലവ് വെറും ഒന്നരക്കോടി രൂപയാണെന്നതാണ് നമ്മെ ഈ മേഖലയില്‍ തലയുയര്‍ത്തിനിര്‍ത്തുന്നത്. ഏറ്റവും കുറഞ്ഞ സാങ്കേതിക വിദ്യ കൊണ്ട് കൂടുതല്‍ ഫലങ്ങള്‍ നേടിയെടുക്കുകയാണ് ലക്ഷ്യമിടുന്നതെന്നാണ് ഐ.എസ്.ആര്‍.ഒ മേധാവി എ.എസ് കിരണ്‍കുമാര്‍ അവകാശപ്പെടുന്നത്.
ഓരോ തവണ വിക്ഷേപിക്കുമ്പോഴും ഉപഗ്രഹങ്ങളുടെ എണ്ണം കൂട്ടിക്കൊണ്ടുവരികയാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന. സാമ്പത്തിക-വികസന രംഗങ്ങളില്‍ പിന്നിലാണെങ്കിലും ബഹിരാകാശ ഗവേഷണ കാര്യത്തില്‍ ഇന്ത്യ മല്‍സരിക്കുന്നത് റഷ്യ, അമേരിക്ക, ചൈന, ഫ്രാന്‍സ്, ജപ്പാന്‍ പോലുള്ള വികസിത രാജ്യങ്ങളോടാണെന്നതാണ് നമ്മുടെ പ്രസക്തിയും പ്രശസ്തിയും. ഇന്ത്യയും ചൈനയും ജപ്പാനുമാണ് ബഹിരാകാശ ശക്തികളായി അറിയപ്പെടുന്നത്. 2008ല്‍ ഇന്ത്യ ചന്ദ്രയാന്‍ -1 വിക്ഷേപിച്ചത് ലോകശ്രദ്ധ നമ്മിലേക്ക് തിരിപ്പിച്ചു. 2010 മുതല്‍ നാം ജപ്പാനെ പിന്തള്ളി.
2013ല്‍ ചൊവ്വയിലേക്കുള്ള മംഗള്‍യാന്‍ ദൗത്യം കൂടിയായതോടെ ഇന്ത്യക്ക് ചൈനയുടെ മേലും മേല്‍ക്കൈയായി. ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയും ശാസ്ത്രജ്ഞരും ഇക്കാര്യത്തില്‍ വഹിക്കുന്ന സേവനം അനിതരസാധാരണമായ ഒന്നാണെന്നതില്‍ തര്‍ക്കമില്ല. അമ്പതിനായിരം മുതല്‍ ഒരുലക്ഷം വരെ ഭാരശേഷിയുള്ള ബഹിരാകാശ വാഹനങ്ങളെ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് അമേരിക്കന്‍ ബഹിരാകാശ സംഘടനയായ നാസ .
ഐ.എസ്.ആര്‍.ഒയുടെ സഹായ സ്ഥാപനമായ ആന്‍ട്രിക്‌സ് കോര്‍പറേഷനാണ് കുറഞ്ഞ ചെലവിലുള്ള വിക്ഷേപണത്തിന് സഹായിക്കുന്നത്. അമേരിക്കക്കും ഫ്രാന്‍സിനും പോലും ഇത്രയും കുറഞ്ഞ ചെലവില്‍ വിക്ഷേപണം നടത്താനാവില്ലെന്നതാണ് ഇന്ത്യയുടെ പ്രസക്തി വര്‍ധിപ്പിക്കുന്നത്. അമേരിക്കന്‍ സ്വകാര്യ കമ്പനികള്‍ ഇന്ത്യന്‍ ബഹിരാകാശ സംവിധാനം ഉപയോഗിക്കുന്നത് ഇപ്പോഴത്തെ മാത്രമല്ല മുന്‍ അമേരിക്കന്‍ ഭരണകൂടവും അവിടുത്തെ ബഹിരാകാശ വിദഗ്ധരും അത്രകണ്ട് ഇഷ്ടപ്പെടുന്നില്ലെന്നതാണ് വാസ്തവം. ഏതായാലും പുതിയ കിരീടധാരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളും പശ്ചാത്തല സാങ്കേതിക വിദ്യയും ഒരുക്കുന്നതിന് കാരണക്കാരായ മഹാരഥന്മാരായ നമ്മുടെ ശാസ്ത്ര മുന്‍ഗാമികളെ ഇത്തരുണത്തില്‍ കൃതജ്ഞതയോടെ സ്മരിക്കാം.
Celebrity
‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
Celebrity3 days ago
‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍
-
kerala2 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
gulf2 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
-
kerala3 days ago
കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍
-
india3 days ago
ഒഡീഷയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം
-
india2 days ago
അഹമ്മദാബാദിലെ വിമാനദുരന്തം; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
-
india2 days ago
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു, വിമാനത്തില്‍ 242 യാത്രക്കാര്‍