Connect with us

india

മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സമ്മേളനം;ഫെബ്രുവരിയില്‍ ഹൈദരാബാദില്‍

മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ സമ്മേളനം ഫെബ്രുവരി 12 നും 13 നും ഹൈദരാബാദില്‍ നടക്കും.

Published

on

ന്യൂഡല്‍ഹി: മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ സമ്മേളനം ഫെബ്രുവരി 12 നും 13 നും ഹൈദരാബാദില്‍ നടക്കും. ഡല്‍ഹി കെ.എം.എല്‍.ഡബ്ല്യൂ.എ ഹാളില്‍ ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ദക്ഷിണേന്ത്യയിലെ ചരിത്ര നഗരിയില്‍ യൂത്ത് ലീഗിന്റെ രണ്ടാമത് ദേശീയ സമ്മേളനം നടത്താന്‍ തീരുമാനമായത്.

രാജ്യത്തെ പ്രധാന നഗരങ്ങളില്‍ മൂന്ന് മാസത്തിനകം യൂത്ത് ലീഗ് ഘടകങ്ങള്‍ രൂപീകരിക്കും. ജില്ലാ കേന്ദ്രങ്ങളില്‍ ജനസേവന കേന്ദ്രങ്ങള്‍ ആരംഭിക്കും. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുക, വിവിധ സ്‌കോളര്‍ഷിപ്പ് അപേഷകള്‍ സമര്‍പ്പിക, വിദ്യാഭ്യാസ ജോലി ആവശ്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കു വേണ്ടിയും സാധാരണക്കാര്‍ക്ക് ആശ്രയിക്കാവുന്ന തരത്തിലാണ് ഇത്തരം കേന്ദ്രങ്ങള്‍ സ്ഥാപിക്കുക.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ മുസ്്‌ലിം ന്യൂനപക്ഷ പിന്നോക്ക സമുദായങ്ങള്‍ക്ക് നല്‍കുന്ന വിവിധ ആനുകൂല്യങ്ങളും സാമൂഹ്യക്ഷേമ പെന്‍ഷനുകളും അര്‍ഹരായവര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനം ഈ കേന്ദ്രങ്ങളിലൂടെ നടക്കും. ഇതിന്റെ ദേശീയ തല ഉദ്ഘാടനം ഹരിയാനയിലെ മേവാതില്‍ നടക്കും. മേവാതില്‍ ലൈബ്രറി സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. കേരളത്തെ മാതൃകയാക്കി ഡല്‍ഹിയില്‍ ആരംഭിച്ച വൈറ്റ്ഗാര്‍ഡ് എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു. രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആള്‍ക്കൂട്ട ഭീകരതക്കെതിരെ നിയമം കൊണ്ടുവന്ന ജാര്‍ഖണ്ഡ് സര്‍ക്കാറിനെ യോഗം അഭിവാദ്യം ചെയ്തു.

സംഘ്പരിവാര്‍ ഭീകരതക്കെതിരെ ഇരകളുടെ കുടുംബങ്ങളുടെ പിന്തുണയോടെ നടത്തിയ തുടര്‍ച്ചയായ സമരങ്ങളുടെ കൂടി വിജയമാണിതെന്ന് യോഗം വിലയിരുത്തി. മുസ്്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍ ഉദ്ഘാടനം ചെയ്തു. മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അന്‍സാരി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അഡ്വ:വി.കെ ഫൈസല്‍ ബാബു സ്വാഗതം പറഞ്ഞു. ദേശീയ വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് ആരിഫ് റഹ്ബര്‍ (യു.പി), സുബൈര്‍ ഖാന്‍ (മഹാരാഷ്ട്ര) സെക്രട്ടറിമാരായ നസ്‌റുള്ള ഖാന്‍ (തമിഴ്‌നാട്) ഉമര്‍ ഫാറൂഖ് ഇനാംദാര്‍ (കര്‍ണാടക) എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ: മര്‍സൂഖ് ബാഫഖി, ഷിബു മീരാന്‍, അഡ്വ:എ.വി അന്‍വര്‍, സി.കെ ഷാക്കിര്‍, അസറുദ്ദീന്‍ ചൗധരി (ഹരിയാന) മുഹമ്മദ് ഷഹ സാദ്, മുദസിര്‍ അഹമ്മദ്, ഡാനിഷ് ഖാന്‍ (ഡല്‍ഹി), സര്‍ഫറാസ് അഹമ്മദ്, മുഹമ്മദ് സുബൈ ര്‍, അയാസ് അഹമ്മദ് (യു.പി) തബ്‌റേസ് അന്‍സാരി (ജാര്‍ഖണ്ഡ്) സംസാരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ദലിത്-ഒബിസി വോട്ടുകള്‍ വെട്ടിമാറ്റുന്നു’: എസ്‌ഐആര്‍ രാഷ്ട്രീയ ഫില്‍ട്രേഷന്‍ ഡ്രൈവ് ആയതായി രാഹുല്‍ ഗാന്ധി

ജനാധിപത്യത്തെ തകര്‍ക്കുന്ന ഈ നടപടികള്‍ക്ക് പൂര്‍ണ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Published

on

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക പുതുക്കലെന്ന പേരില്‍ സമുദായങ്ങളെ ലക്ഷ്യമിട്ട് പേരുകള്‍ നീക്കം ചെയ്യപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശക്തമായി രംഗത്തെത്തി. രാജ്യത്ത് നടപ്പാക്കുന്ന സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്‌ഐആര്‍) പ്രക്രിയ ബിജെപിക്ക് ഗുണകരമാക്കാനുള്ള രാഷ്ട്രീയ ഫില്‍ട്രേഷന്‍ ഡ്രൈവായി മാറിയിരിക്കുകയാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ ചൂണ്ടിക്കാട്ടി. ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ഭീഷണിപ്പെടുത്തി ഒബിസി, ദലിത്, പിന്നോക്ക വിഭാഗങ്ങള്‍ ഉള്‍പ്പെട്ട വോട്ടര്‍മാരുടെ പേരുകള്‍ ലക്ഷ്യമിട്ട് നീക്കം ചെയ്യാന്‍ നിര്‍ദേശമുണ്ടെന്നാണ് അദ്ദേഹം ആരോപിച്ചത്. ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ബിഎല്‍ഒ ആയിരുന്ന വിപിന്‍ യാദവിന്റെ ആത്മഹത്യയ്ക്കു പിന്നിലും ഇതേ സമ്മര്‍ദ്ദമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒബിസി വിഭാഗക്കാരുടെ പേരുകള്‍ നീക്കം ചെയ്യണമെന്ന സമ്മര്‍ദ്ദം പാലിക്കാത്ത പക്ഷം ജോലിയില്‍ നിന്നും പുറത്താക്കുമെന്നും പൊലീസ് നടപടി നേരിടുമെന്നും യാദവ് നേരിട്ട ഭീഷണിയുണ്ടായിരുന്നുവെന്നാണ് ആരോപണം. വിവിധ സംസ്ഥാനങ്ങളില്‍ 19 ദിവസത്തിനിടെ 16-ഓളം ബിഎല്‍ഒമാര്‍ മരണമടഞ്ഞുവെന്ന കോണ്‍ഗ്രസിന്റെ ആരോപണവും രാഹുല്‍ ഗാന്ധി ഉയര്‍ത്തിപ്പിടിച്ചു. അമിത സമ്മര്‍ദ്ദവും നിര്‍ബന്ധിത സാഹചര്യങ്ങളുമാണ് പല മരണങ്ങള്‍ക്കുമുള്ള കാരണമെന്ന് പാര്‍ട്ടി വ്യക്തമാക്കി. പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്ന സമുദായങ്ങളില്‍നിന്ന് വോട്ടര്‍മാരുടെ പേരുകള്‍ വന്‍തോതില്‍ ഒഴിവാക്കുന്ന പ്രവണതയും കോണ്‍ഗ്രസ് ആരോപിച്ചു. രാജസ്ഥാനില്‍ മാത്രം കോണ്‍ഗ്രസിന് ശക്തമായ മണ്ഡലങ്ങളില്‍ 20,000 മുതല്‍ 25,000 വരെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിംഗ് ദോത്താസ്ര ആരോപിച്ചു. വോട്ടര്‍ പട്ടിക പുതുക്കലെന്ന പേരില്‍ നടക്കുന്നത് അസാധുവായ രാഷ്ട്രീയ ഇടപെടലാണെന്നും ജനാധിപത്യത്തെ തകര്‍ക്കുന്ന ഈ നടപടികള്‍ക്ക് പൂര്‍ണ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Continue Reading

india

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 6.4 തീവ്രതയുള്ള ഭൂചലനം; ആന്‍ഡമാനില്‍ ജാഗ്രത നിര്‍ദേശം

ഭൂചലനത്തെ തുടര്‍ന്ന് ആന്‍ഡമാന്‍നിക്കോബാര്‍ ദ്വീപുകളിലെ ഇന്ദിരാ പോയിന്റ്, ലിറ്റില്‍ ആന്‍ഡമാന്‍ മേഖലകളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശക്തമായ ഭൂചലനം രേഖപ്പെടുത്തി. വടക്കന്‍ സുമാത്രയ്ക്കടുത്താണ് 6.4 തീവ്രതയുള്ള ഭൂചലനം ഉണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് ആന്‍ഡമാന്‍നിക്കോബാര്‍ ദ്വീപുകളിലെ ഇന്ദിരാ പോയിന്റ്, ലിറ്റില്‍ ആന്‍ഡമാന്‍ മേഖലകളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഭൂചലനത്തിന്റെ ആഘാതത്തെ തുടര്‍ന്ന് സുനാമി ഭീഷണിയുണ്ടോ എന്നതിനെ കുറിച്ച് വിലയിരുത്തല്‍ നടന്നുവരുമ്പോഴും കേരള തീരത്തിന് നിലവില്‍ യാതൊരു സുനാമി മുന്നറിയിപ്പും ഇല്ലെന്ന് സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കി. ഇന്ത്യന്‍ തീരപ്രദേശങ്ങളില്‍ നിന്ന് ഭൂകമ്പത്തിന്റെ കേന്ദ്രബിന്ദു വളരെ അകലെയായതിനാല്‍ തത്സമയം ആശങ്ക വേണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നാശനഷ്ടങ്ങളോ സുനാമി മുന്നറിയിപ്പുകളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര ഏജന്‍സികളും പ്രദേശിക അധികാരികളും നിരന്തര നിരീക്ഷണം തുടരുന്നു.

Continue Reading

Cricket

‘ഇംഗ്ലണ്ടില്‍ വിജയം നേടിയ, ചാമ്പ്യന്‍സ് ട്രോഫി നേടിയ അതേ ആളാണ് ഞാന്‍, ‘: ഗൗതം ഗംഭീര്‍

തന്റെ ഒന്നരവര്‍ഷത്തെ ഭരണത്തില്‍ ടീം എന്ത് നേട്ടങ്ങളാണ് കൈവരിച്ചതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Published

on

ഗുവാഹത്തിയില്‍ ദക്ഷിണാഫ്രിക്കയോട് 408 റണ്‍സിന്റെ നാണംകെട്ട തോല്‍വി 2-0ന് കലാശിച്ചതിന് പിന്നാലെ, തന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐയാണെന്ന് ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ പറഞ്ഞു. തന്റെ ഒന്നരവര്‍ഷത്തെ ഭരണത്തില്‍ ടീം എന്ത് നേട്ടങ്ങളാണ് കൈവരിച്ചതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

‘ഇത് തീരുമാനിക്കേണ്ടത് ബിസിസിഐയാണ്. ഞാന്‍ ഇത് മുമ്പ് പറഞ്ഞിട്ടുണ്ട്, ഇന്ത്യന്‍ ക്രിക്കറ്റ് പ്രധാനമാണ്, ഞാന്‍ പ്രധാനമല്ല. ഇംഗ്ലണ്ടില്‍ വിജയിച്ച, ചാമ്പ്യന്‍സ് ട്രോഫി, ഏഷ്യാ കപ്പ് എന്നിവ നേടിയ അതേ പയ്യനാണ് ഞാന്‍. ഇത് പഠിക്കുന്ന ടീമാണ്,’ മത്സരത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഗംഭീര് പറഞ്ഞു.

കൂടാതെ, തന്നില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് എല്ലാവരും കുറ്റക്കാരാണെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ പറഞ്ഞു. കുറ്റം എല്ലാവരുടെയും പേരിലാണെന്നും തുടങ്ങുന്നത് എന്നില്‍ നിന്നാണെന്നും ഗംഭീര്‍ പറഞ്ഞു.

‘ഞങ്ങള്‍ നന്നായി കളിക്കേണ്ടതുണ്ട്. 95/1 മുതല്‍ 122/7 വരെ സ്വീകാര്യമല്ല. നിങ്ങള്‍ ഏതെങ്കിലും വ്യക്തിയെയോ ഏതെങ്കിലും പ്രത്യേക ഷോട്ടിനെയോ കുറ്റപ്പെടുത്തരുത്. കുറ്റപ്പെടുത്തല്‍ എല്ലാവര്‍ക്കുമായി കിടക്കുന്നു. ഞാന്‍ ഒരിക്കലും വ്യക്തികളെ കുറ്റപ്പെടുത്തിയിട്ടില്ല, അത് മുന്നോട്ട് പോകില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരെയും ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും നടന്ന ഇരട്ട ഹോം വൈറ്റ്വാഷുകള്‍ ഉള്‍പ്പെടെ 18 ടെസ്റ്റുകളില്‍ 10 എണ്ണത്തിലും തോറ്റ ഗംഭീറിന് കീഴില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ പ്രകടനം കുറഞ്ഞു.

408 റണ്‍സിന്റെ തോല്‍വി ടെസ്റ്റ് ക്രിക്കറ്റിലെ റണ്ണിന്റെ കാര്യത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണ്, അത് നാട്ടിലായാലും പുറത്തായാലും. മുന്‍ ക്രിക്കറ്റ് താരങ്ങളായ വെങ്കിടേഷ് പ്രസാദും അനില്‍ കുംബ്ലെയും ഗംഭീറിനെ വിമര്‍ശിച്ചു. ടീമിലെ അടിക്കടിയുള്ള മാറ്റങ്ങളും പരമ്പരാഗത ഫോര്‍മാറ്റിലെ സ്‌പെഷ്യലിസ്റ്റുകളേക്കാള്‍ ഓള്‍റൗണ്ടര്‍മാരില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കോച്ചിന്റെ ചായ്വുമാണ് ഇത്തരം പ്രകടനങ്ങള്‍ക്ക് കാരണമെന്ന് പറഞ്ഞു. എന്നിരുന്നാലും, ടെസ്റ്റ് ക്രിക്കറ്റിന് പരിമിതമായ കഴിവുകളുള്ള കഠിനമായ കഥാപാത്രങ്ങള്‍ ആവശ്യമാണെന്ന് ഗംഭീര്‍ പറഞ്ഞു. ‘ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ഏറ്റവും പ്രഗത്ഭരും കഴിവുറ്റവരുമായ ക്രിക്കറ്റ് താരങ്ങളെ ആവശ്യമില്ല. ഞങ്ങള്‍ക്ക് വേണ്ടത് പരിമിതമായ കഴിവുകളുള്ള കഠിനമായ കഥാപാത്രങ്ങളാണ്. അവര്‍ മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍മാരെ ഉണ്ടാക്കുന്നു,’ ഗംഭീര്‍ പറഞ്ഞു.

Continue Reading

Trending