Connect with us

Video Stories

കാഴ്ചയുള്ളപ്പോഴറിയില്ല കണ്ണിന്റെ ശരിയായ വില

Published

on

‘കാഴ്ചയുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല’ എന്ന ചൊല്ല് അര്‍ത്ഥവത്താണ്. നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഒരുപക്ഷേ, ഏറ്റവുമധികം ഉപയോഗിക്കുന്നത് കണ്ണുകളായിരിക്കും. രാവിലെ ഉറക്കമുണരുന്നതു മുതല്‍ രാത്രി ബെഡ്‌റൂമിലണയും വരെ ഒരു വിശ്രമവുമില്ലാതെ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒരേയൊരു അവയവം കണ്ണ് മാത്രമായിരിക്കും. പക്ഷേ, കണ്ണിന് ആവശ്യമായ പരിചരണവും ശ്രദ്ധയും നമ്മള്‍ നല്‍കാറുണ്ടോ? ഇല്ലെന്നതാണ് വാസ്തവം. കണ്ണിന് എന്തെങ്കിലും അസുഖം വരുമ്പോഴോ കാഴ്ച മങ്ങുമ്പോഴോ മാത്രമാണ് നമ്മള്‍ അതിന്റെ വിലയറിയുന്നത്.

പുറമേക്ക് കാണാമെങ്കിലും ആന്തരിക അവയവമാണ് കണ്ണ്. കണ്ണിന്റെ സംരക്ഷണത്തിന് ആവശ്യമായ ഒട്ടേറെ കാര്യങ്ങള്‍ ദൈവം തന്നെ ശരീരത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇടക്കിടെ ഇമവെട്ടുന്നതും കണ്ണീര്‍ നിറയുന്നതുമൊക്കെ അതുകൊണ്ടാണ്. എങ്കിലും പ്രതികൂല സാഹചര്യങ്ങളില്‍ ജീവിക്കുമ്പോള്‍ ചില സംരക്ഷണ കവചങ്ങള്‍ തീര്‍ക്കേണ്ടത് നമ്മുടെ ആവശ്യമായിത്തീരുന്നു.

നനവും വരള്‍ച്ചയും
കണ്ണിലെ നനവ് അതിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. എന്നാല്‍, ചൂടിലും പൊടിയിലും ജോലി ചെയ്യുമ്പോള്‍ നനവ് വറ്റി വരള്‍ച്ചവരും. കണ്ണീര്‍ ഗ്രന്ഥികള്‍ ഉണങ്ങുന്നതാണ് ഇതിനു കാരണം. വരള്‍ച്ചയുണ്ടാകുമ്പോള്‍ കണ്ണില്‍ കരട് പോയതുപോലെയുള്ള അസ്വസ്ഥത തോന്നും.
പൊടിപടലങ്ങളുള്ള ഔട്ട്‌ഡോറിലാണ് ജോലിയെങ്കില്‍ കണ്ണട നിര്‍ബന്ധമായും ധരിക്കണം. ബൈക്കിലും കാറ്റ് കണ്ണില്‍ത്തട്ടുന്ന മറ്റ് തുറന്ന വാഹനങ്ങളില്‍ പോകുമ്പോഴും ഇതുതന്നെ സ്ഥിതി. ശക്തമായ വെയിലുണ്ടെങ്കില്‍ സണ്‍ഗ്ലാസ് ഉപയോഗിക്കണം. കണ്ണിന് അസ്വസ്ഥത തോന്നിയാല്‍ ശുദ്ധജലത്തില്‍ മൃദുവായി കഴുകണം.

ഒരേ സാധനത്തില്‍ തന്നെ തുടര്‍ച്ചയായി കണ്ണു നട്ടിരിക്കുന്നത് കണ്ണിന്റെ വരള്‍ച്ചക്ക് മറ്റൊരു കാരണമാവുന്നു – പ്രത്യേകിച്ചും ടി.വി, കമ്പ്യൂട്ടര്‍ സ്‌ക്രീന്‍, സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീന്‍ തുടങ്ങിയവയില്‍ കണ്ണുനട്ടിരിക്കുന്നത്. വെളിച്ചമുള്ള ഇത്തരം പ്രതലങ്ങളില്‍ നോക്കുന്നത് പരമാവധി കുറക്കുക. നല്ല വെളിച്ചമുള്ള മുറിയിലായിരിക്കണം കമ്പ്യൂട്ടറും ടി.വിയുമൊക്കെ ക്രമീകരിക്കേണ്ടത്. കിടന്നുകൊണ്ട് ടി.വി കാണുന്നത് ഒഴിവാക്കുക. ടി.വി സ്‌ക്രീനും ടി.വിയുടെ മധ്യവും ഒരേ നിരപ്പില്‍ വരാന്‍ ശ്രദ്ധിക്കുക.

ചിത്രങ്ങള്‍ പെട്ടെന്ന് മാറിവരുന്നതിനാല്‍ ടി.വി കണ്ണിന് കൂടുതല്‍ കുഴപ്പക്കാരനാണ്. ടി.വിയില്‍ നിന്ന് നാലുമീറ്ററെങ്കിലും പരിധിവിട്ടായിരിക്കണം ഇരിക്കേണ്ടത്.

കുഞ്ഞുമിഴികള്‍
ഇന്നത്തെ കാലത്ത് കമ്പ്യൂട്ടര്‍, ടി.വി തുടങ്ങിയവയില്‍ മുതിര്‍ന്നവരേക്കാള്‍ താല്‍പര്യം കുട്ടികള്‍ക്കാണല്ലോ. ഇവയോടുള്ള അഡിക്ഷന്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. അതില്‍ ഏറ്റവും വലിയ കുഴപ്പം കണ്ണുകള്‍ക്കാണ് സംഭവിക്കുക.

kutti

മൂന്നു വയസ്സിനു മുമ്പ് കുട്ടികളെ ടി.വിയുടെയോ കമ്പ്യൂട്ടറിന്റെയോ പരിസരത്തേക്ക് അടുപ്പിക്കുകയേ അരുത്. അവരുടെ കുഞ്ഞുമിഴികളെ അപായപ്പെടുത്താന്‍ ശേഷിയുള്ളതാണ് ഇത്തരം ഇലക്ട്രോണിക് വെളിച്ചങ്ങള്‍.
അതുപോലെ തുടര്‍ച്ചയായി 20 മിനുട്ടിലധികം ടി.വിയില്‍ നോക്കിയിരിക്കാന്‍ കുട്ടികളെ അനുവദിക്കരുത്. ഓരോ 20 മിനുട്ടിലും കണ്ണിന് വിശ്രമം നല്‍കുന്ന തരത്തില്‍ സ്വാഭാവിക കാഴ്ചകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവരെ ശീലിപ്പിക്കണം.

കുട്ടികളില്‍ കണ്ണിന്റെ കുഴപ്പങ്ങള്‍ വളരെ നേരത്തെ തന്നെ കണ്ടെത്താം. മൂന്നു മാസം പ്രായമായ കുട്ടികളില്‍ കണ്ണില്‍ വെള്ളനിറം കാണുകയാണെങ്കില്‍ വിദഗ്ധ ചികിത്സ തേടണം.

ഇടക്കിടെ കണ്ണീര്‍ വരുന്നതും കണ്ണില്‍ പഴുപ്പുണ്ടാകുന്നതുമാണ് കുട്ടികളിലെ മറ്റൊരു പ്രശ്‌നം. കണ്ണീര്‍ഗ്രന്ഥിയിലെ തകരാറാണ് ഇതിനു കാരണം. മരുന്നും ചെറിയ ശസ്ത്രക്രിയയും വഴി ഈ പ്രശ്‌നങ്ങള്‍ നീക്കാന്‍ കഴിയും.
കോങ്കണ്ണ് മറ്റൊരു കാഴ്ചാ പ്രശ്‌നമാണ്. കണ്ണടവെച്ചും ശസ്ത്രക്രിയ വഴിയും ഇതിന് പരിഹാരം കാണാന്‍ കഴിയും. ചെറുപ്പത്തിലേ ശസ്ത്രക്രിയക്ക് വിധേയമാക്കുന്നതാണ് നല്ലത്.

കണ്ണിനായി ഭക്ഷണം
ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ലൂട്ടിന്‍, സിങ്ക്, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഇ എന്നിവ അടങ്ങിയ ആഹാരങ്ങള്‍ കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. പ്രായാധിക്യം കാരണമായുണ്ടാകുന്ന കാഴ്ചക്കുറവിനെയും ശരിയായ ഭക്ഷണ ക്രമം വഴി അകറ്റി നിര്‍ത്താന്‍ കഴിയും.

ചീര, കോളി ഫ്‌ളവര്‍ തുടങ്ങിയ ഇലകളും പച്ചക്കറികളും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. ട്യൂണ, മത്തി തുടങ്ങിയ മത്സ്യങ്ങളും മുട്ട, പയറുവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയും മാംസം അല്ലാത്ത പ്രോട്ടീന്‍ ഭക്ഷണങ്ങളും നല്ല ഫലം ചെയ്യും. അതുപോലെ ഓറഞ്ച് അല്ലെങ്കില്‍ ചെറുനാരങ്ങ നീര് ദിവസവും ശീലമാക്കുക.

ശരീരഭാരം നിയന്ത്രിക്കുന്ന ഭക്ഷണം ശീലമാക്കിയാല്‍ ജീവിതശൈലീ രോഗങ്ങള്‍ വഴിയുണ്ടാകുന്ന നേത്ര രോഗങ്ങളെ തടയാം. ടൈപ്പ് 2 ഡയബറ്റിസ് കണ്ണിനെ ബാധിക്കുന്നതാണ്. മുതിര്‍ന്നവരില്‍ കാഴ്ചക്കുറവിന് കാരണമാകുന്ന ഒരു പ്രധാന കാര്യം പ്രമേഹമാണ്.

പുകവലിയും മദ്യപാനവും നിര്‍ത്തുക
മദ്യപാനം കാഴ്ചശക്തിയെ പ്രതികൂലമായി ബാധിക്കുന്നു. സ്ഥിരമായി മദ്യപിക്കുന്നവര്‍ക്ക് കാഴ്ചാവൈകല്യം മുതല്‍ സ്ഥിരമായ അന്ധത വരെ സംഭവിച്ചേക്കാം. മദ്യപാനാസക്തി തലച്ചോറിനെ കേടുവരുത്തുകയും അതിന്റെ പ്രവര്‍ത്തനം താളംതെറ്റിക്കുകയും ചെയ്യുന്നു. അപ്പോള്‍ സ്വാഭാവികമായും അത് കണ്ണിനെയും ബാധിക്കും. ദൃശ്യങ്ങള്‍ കലങ്ങിയതായി അനുഭവപ്പെടുകയും ഒരേ വസ്തു ഇരട്ടയായി കാണുകയും ചെയ്യാം.

തിമിരം, കാഴ്ചാ ഗ്രന്ഥിക്ക് പരിക്ക്, പേശീ ബലക്ഷയം എന്നിവക്ക് കാരണമാകുന്നതാണ് പുകവലി. കണ്ണിന് നിങ്ങള്‍ വിലനല്‍കുന്നുവെങ്കില്‍ പുകവലി ഇന്നുതന്നെ നിര്‍ത്തുക. ഒരുതവണ നിര്‍ത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടതാണെങ്കിലും ശ്രമം തുടരാം. തുടര്‍ച്ചയായി പരാജയപ്പെടുന്ന ശ്രമങ്ങളിലൂടെ പുകവലി ശീലം നിര്‍ത്തലാക്കാമെന്ന് പഠനങ്ങള്‍ പറയുന്നു.

ഡോക്ടറെ കാണുക
കണ്ണിന് തുടര്‍ച്ചയായ വേദന അനുഭവപ്പെടുകയോ കണ്ണിനുള്ളില്‍ കരടു പോയതുപോലെ നിരന്തരം തോന്നുകയോ ചെയ്യുമ്പോള്‍ സംശയിച്ചു നില്‍ക്കാതെ ഡോക്ടറെ കാണുക. സ്വയം ചികിത്സക്ക് മുതിരുന്നത് ഭീമമായ അബദ്ധമായേക്കാം.

അതുപോലെ ഓരോ വര്‍ഷവും കാഴ്ചശക്തി പരിശോധിക്കണം. 40 വയസ്സ് കഴിഞ്ഞവര്‍ കണ്ണിലെ സമ്മര്‍ദ്ദം, ഞരമ്പുകളുടെ ശക്തി എന്നിവയും പരിശോധിക്കണം. ഒരിക്കലും ഡോക്ടറുടെ നിര്‍ദേശത്തോടെയല്ലാതെ ലെന്‍സ് കണ്ണടകള്‍ ധരിക്കരുത്.

കണ്ണിന്റെ ഉള്‍പ്രതലത്തില്‍ നേരിട്ട് സ്പര്‍ശിക്കുന്നത് അപകടകരമാണ്. അത് നേത്രവരോഗങ്ങള്‍ക്ക് കാരണമാകാം. കരട് പോയാല്‍ തിരുമ്മുന്നതിനു പകരം അല്‍പനേരം ഇമ ചിമ്മാതെ തുറന്നുപിടിച്ചാല്‍ കണ്ണിലെ സംവിധാനം തന്നെ സ്വാഭാവികമായി തന്നെ അതിനെ പുറന്തള്ളിക്കൊള്ളും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

india

പ്രജ്വലിനെ തിരഞ്ഞ് കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്

ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.

Published

on

ബെംഗളൂര്‍; ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.ഇതിന് മുന്നോടിയായി കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വല്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം.

ബംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ പൊലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.അശ്ലീല വിഡിയോകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ രാജ്യം വിട്ടത്.തുടര്‍ന്ന് രണ്ട് തവണ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും പ്രജ്വല്‍ കീഴടങ്ങാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുളള നടപടികല്‍ പൊലീസ് സ്വകരിച്ചത്.ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ച ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക.

പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കും മുന്‍പു തന്നെ അശ്ലീല വിഡിയോകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും അറിയാമെന്ന് മുന്‍എംപിയും ബിജെപി നേതാവുമായ എല്‍.ആര്‍.ശിവരാമെഗൗഡ വെളിപ്പെടുത്തി.പ്രജ്വലിന്റെ ഹമാസിലെ വീടായ എംപി ക്വാര്‍ട്ടേഴ്‌സ് പൊലീസ് മുദ്രവച്ചു.വിവാദ വിഡിയോയിലുള്ള സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പിതാവും ദള്‍ എംഎല്‍എയുമായ രേവണ്ണയുടെ ബെംഗളൂരുവിലെ വീട്ടിലും ഇന്നലെ പരിശോധന നടത്തി.

Continue Reading

Health

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്.

Published

on

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരികരിച്ചു. രോഗബാധയുള്ള 4 പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണ്. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, കൈകാല്‍ തളര്‍ച്ച, ബോധക്ഷയം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന സംശയം ഉടലെടുത്തത്. തുടര്‍ന്ന് സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഈ രോഗത്തിന്റെ ലക്ഷണങ്ങളും മസ്തികജ്വരത്തിന്റെ ലക്ഷണങ്ങളും സമാനമാണ്. അതിനാല്‍ രോഗം ബാധിച്ച ചിലര്‍ക്ക് മസ്തികജ്വരത്തിനുള്ള ചികിത്സ നല്‍കിയതായും ആക്ഷേപമുണ്ട്. ഈ രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാകുന്നത്. രോഗത്തിന് ചികിത്സയുണ്ടെങ്കിലും പ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം കൂടുതല്‍ അപകരമാകും.

Continue Reading

Trending