Connect with us

kerala

മുഖ്യമന്ത്രി ക്വാറന്റീന്‍ മാനദണ്ഡം ലംഘിച്ചു;നടപടിയെടുക്കാതെ പോലീസ്

സാധാരണക്കാരും പ്രവാസികളും കോവിഡ് മാനദണ്ഡം പാലിക്കണമെന്ന് വാശിപിടിക്കുന്ന സര്‍ക്കാറിന്റെ തലവന്‍ തന്നെ അവ പരസ്യമായ് ലംഘിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വിമര്‍ശനം ശക്തമാണ്.

Published

on

കോഴിക്കോട്: കോവിഡ് മാനദണ്ഡം അനുസരിച്ച് ക്വാറന്റീനിലിരിക്കേണ്ട മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുപരിപാടിയില്‍ പങ്കെടുത്ത് ജനങ്ങളുടെ ആരോഗ്യസുരക്ഷയെ വെല്ലുവിളിക്കുമ്പോഴും നോക്കുകുത്തിയായി പൊലീസും ആരോഗ്യ വകുപ്പും.സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനത്തിലും പൊതുസമ്മേളനത്തിലുമാണ് ആരോഗ്യമാനദണ്ഡം ലംഘിച്ച് പിണറായി വിജയന്‍ പങ്കെടുത്തത്. കഴിഞ്ഞ ഏഴാം തിയ്യതി വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ ഹൈദരാബാദില്‍ നടന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ടിനും അദ്ദേഹത്തിന്റെ ഭാര്യ വൃന്ദാ കാരാട്ടിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇവര്‍ക്കൊപ്പം അടച്ചിട്ട, ശീതീകരിച്ച ഹാളിലാണ് മുഖ്യമന്ത്രി പങ്കെടുത്ത കേന്ദ്രകമ്മിറ്റി യോഗം നടന്നത്. രോഗം സ്ഥിരീകരിച്ചവരുമായ് നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ മുഖ്യമന്ത്രി ക്വാറന്റീനില്‍ ഇരിക്കേണ്ടതായിരുന്നു. എന്നാല്‍ അതു ചെയ്യാതെയാണ് അദ്ദേഹം 11 നും 12 നും കോഴിക്കോട് സി.പി.എം സമ്മേളനത്തിനെത്തിയത്. അടച്ചിട്ട ഹാളില്‍ നടന്ന പ്രതിനിധി സമ്മേളനത്തിലും പിന്നീട് ആയിരങ്ങള്‍ അണിനിരന്ന കടപ്പുറത്തെ പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു. പൊതുസമ്മേളന വേദിയില്‍ പ്രമുഖ നേതാക്കളും ഉണ്ടായിരുന്നു. സാധാരണക്കാരും പ്രവാസികളും കോവിഡ് മാനദണ്ഡം പാലിക്കണമെന്ന് വാശിപിടിക്കുന്ന സര്‍ക്കാറിന്റെ തലവന്‍ തന്നെ അവ പരസ്യമായ് ലംഘിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വിമര്‍ശനം ശക്തമാണ്.

അതേസമയം, കോവിഡ് മാനദണ്ഡം ലംഘിച്ച് കോഴിക്കോട് കടപ്പുറത്ത് സമ്മേളനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ രാമനാട്ടുകര വൈദ്യരങ്ങാടിയിലെ താഴത്തെ വീട്ടില്‍ അനസ് വെള്ളയില്‍ പൊലീസില്‍ പരാതി നല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു. കേരള തീരത്ത് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.രാത്രി എട്ട് മണിയോടെ കേരളാ തീരത്ത് കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും

Published

on

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും. മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. അറ്റകുറ്റ പണികള്‍ നടത്തണമെന്നും സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശം.സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്കമാക്കിയത്.

സ്‌കൂളുകളുടെ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. മന്ത്രിമാരായ
വി.ശിവന്‍കുട്ടി, ആര്‍.ബിന്ദു,എം.ബി രാജേഷ്, കെ രാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Continue Reading

kerala

വൈദ്യുതി നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി കെ.എസ്.ഇ.ബി

വൈക്കിട്ട് 7 മണി മുതല്‍ പുലര്‍ ച്ചെ 1 മണി വരെ ഏത് സമയത്തും ലേഡ് ഷെഡിങ് ഏര്‍പ്പെടുത്തും

Published

on

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ വൈദ്യുതി നിയന്ത്രണത്തില്‍ കൂടുകല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തും. പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങളില്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയിരുന്നു. മലബാര്‍ മേഖലയ്ക്ക് പുറമെ ആലപ്പുഴ, കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങളിലും നിയന്ത്രണം കൊണ്ടുവരേണ്ടി വരും.

വൈക്കിട്ട് 7 മണി മുതല്‍ പുലര്‍ ച്ചെ 1 മണി വരെ ഏത് സമയത്തും ലേഡ് ഷെഡിങ് ഏര്‍പ്പെടുത്തും. ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യര്‍ഥിച്ചിട്ടുണ്ട്. രാത്രി 10 മുതല്‍ പുലര്‍ച്ച 2 വരെയാണ് ക്രമീകരണം നടപ്പിലാക്കുക. വീടുകളിലും മറ്റും എസിയുടെ താപനില 26 ഡിഗ്രിയില്‍ താഴെ ആകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കെസ്ഇബി മുന്നറിയിപ്പ് നല്‍കിയിട്ടുണണ്ട്.

Continue Reading

Trending