Connect with us

kerala

കെ-റെയില്‍;73 പ്രദേശങ്ങള്‍ക്ക് പ്രളയ ഭീഷണിയെന്ന് പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട്

സംസ്ഥാനത്തെ പ്രധാന പുഴകളോടും തോടുകളോടും ചേര്‍ന്ന മേഖലയാണ് വെള്ളപ്പൊക്ക ഭീഷണിയിലുള്ളത്.

Published

on

ദാവൂദ് മുഹമ്മദ് കണ്ണൂര്‍

സംസ്ഥാനത്ത് കെ-റെയില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ പാതകടന്നു പോകുന്ന 73 മേഖലകളില്‍ ഗുരുതര പ്രളയ സാധ്യതയുണ്ടെന്ന് പാരിസ്ഥിതിക ആഘാത റിപ്പോര്‍ട്ട്. പദ്ധതി നടപ്പാക്കുമ്പോള്‍ 22 മേഖലയില്‍ അതീവ ഗുരുതരവും 51 സ്ഥലങ്ങളില്‍ ഗുരുതരവുമായ പ്രളയത്തിന് സാധ്യതയുണ്ടെന്നാണ് പദ്ധതിയുടെ ഭാഗമായി സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്റ് ഡെവലപ്‌മെന്റ് നടത്തിയ പഠനത്തില്‍ പറയുന്നത്.

സംസ്ഥാനത്തെ പ്രധാന പുഴകളോടും തോടുകളോടും ചേര്‍ന്ന മേഖലയാണ് വെള്ളപ്പൊക്ക ഭീഷണിയിലുള്ളത്. മഴക്കാലത്ത് നീരൊഴുക്ക് വര്‍ധിക്കുമ്പോള്‍ പുഴയിലൂടെയും തോടിലൂടെയും പടിഞ്ഞാറ് ഭാഗത്തേക്ക് വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം കുറയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ലഘൂകരിക്കാന്‍ പാലങ്ങളുടേയും ചെറുപാലങ്ങളുടേയും എണ്ണം കൂട്ടാനുള്ള നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്.

പുഴയുടെ ഇരുഭാഗത്തും ഉയര്‍ത്തിക്കെട്ടി പാതനിര്‍മിക്കുന്നതാണ് നീരൊഴുക്ക് കുറയാന്‍ കാരണമാവുന്നതെന്ന് 316 പേജുള്ള സാമൂഹ്യ, പാരിസ്ഥിതിക ആഘാത പഠന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പാതകടന്നു പോകുന്ന പുഴയോരത്തും തോടുകളോട് ചേര്‍ന്നുമാണ് വെള്ളപ്പൊക്ക ഭീഷണി. തെക്കന്‍ ജില്ലകളിലാണ് പ്രളയ സാധ്യത ഏറെയും. ഉദുമ പുഴ, ചാലിയാര്‍, ചന്ദ്രഗിരി തുടങ്ങിയ പ്രധാന പുഴകള്‍ക്ക് പുറമെ മുരിക്കുംപുഴ, കൊളത്തറ, മീനാട്, തോറ്റുവ, എടയത്തൂര്‍, കടുപഴശ്ശി, പന്തല്ലൂര്‍, മറവ്വഞ്ചേരി, തിരുന്നാവായ, കോട്ടച്ചിറ, കോയിപ്പുറം, വടക്കുന്നാഥ പുഴ തുടങ്ങിയ മേഖലകള്‍ അതീവ ഗുരുതര പ്രളയസാധ്യത മേഖലയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവിടെ പലയിടത്തും പാലമോ ചെറുപാലമോ നിര്‍ദേശിക്കപ്പെട്ടിട്ടില്ല. 112 പാലങ്ങളും മേല്‍പാലങ്ങളും ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 529.4 കിലോ മീറ്റര്‍ നീളമുള്ള പാതയുടെ 292.73 കി.മീറ്ററും സമനിരപ്പില്‍ നിന്ന് ഉയര്‍ത്തി കെട്ടിയാണ് നിര്‍മിക്കുന്നത്. 11.53 കി.മീ ടണലും 12.59 കി.മീ പാലവും 88.41 കി.മീറ്റര്‍ മേല്‍പാലങ്ങളുമാണ് വിഭാവനം ചെയ്തത്. എന്നാല്‍ നീരൊഴുക്ക് തടഞ്ഞുള്ള നിര്‍മാണം കനത്ത പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാക്കുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വയലും തോടും ഏറെയുള്ള മേഖലകളില്‍ പാലങ്ങളുടെ എണ്ണം കൂട്ടണമെന്ന നിര്‍ദേശമാണ് പഠനം മുന്നോട്ട് വെക്കുന്നത്. പദ്ധതി നടപ്പാക്കുന്ന ഘട്ടത്തില്‍ കാലവര്‍ഷം ശക്തമായാല്‍ പ്രളയത്തിന് സാധ്യത ഏറെയുണ്ടെന്നും പഠനത്തില്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

Trending