Connect with us

kerala

കെ-റെയില്‍;73 പ്രദേശങ്ങള്‍ക്ക് പ്രളയ ഭീഷണിയെന്ന് പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട്

സംസ്ഥാനത്തെ പ്രധാന പുഴകളോടും തോടുകളോടും ചേര്‍ന്ന മേഖലയാണ് വെള്ളപ്പൊക്ക ഭീഷണിയിലുള്ളത്.

Published

on

ദാവൂദ് മുഹമ്മദ് കണ്ണൂര്‍

സംസ്ഥാനത്ത് കെ-റെയില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ പാതകടന്നു പോകുന്ന 73 മേഖലകളില്‍ ഗുരുതര പ്രളയ സാധ്യതയുണ്ടെന്ന് പാരിസ്ഥിതിക ആഘാത റിപ്പോര്‍ട്ട്. പദ്ധതി നടപ്പാക്കുമ്പോള്‍ 22 മേഖലയില്‍ അതീവ ഗുരുതരവും 51 സ്ഥലങ്ങളില്‍ ഗുരുതരവുമായ പ്രളയത്തിന് സാധ്യതയുണ്ടെന്നാണ് പദ്ധതിയുടെ ഭാഗമായി സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്റ് ഡെവലപ്‌മെന്റ് നടത്തിയ പഠനത്തില്‍ പറയുന്നത്.

സംസ്ഥാനത്തെ പ്രധാന പുഴകളോടും തോടുകളോടും ചേര്‍ന്ന മേഖലയാണ് വെള്ളപ്പൊക്ക ഭീഷണിയിലുള്ളത്. മഴക്കാലത്ത് നീരൊഴുക്ക് വര്‍ധിക്കുമ്പോള്‍ പുഴയിലൂടെയും തോടിലൂടെയും പടിഞ്ഞാറ് ഭാഗത്തേക്ക് വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം കുറയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ലഘൂകരിക്കാന്‍ പാലങ്ങളുടേയും ചെറുപാലങ്ങളുടേയും എണ്ണം കൂട്ടാനുള്ള നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്.

പുഴയുടെ ഇരുഭാഗത്തും ഉയര്‍ത്തിക്കെട്ടി പാതനിര്‍മിക്കുന്നതാണ് നീരൊഴുക്ക് കുറയാന്‍ കാരണമാവുന്നതെന്ന് 316 പേജുള്ള സാമൂഹ്യ, പാരിസ്ഥിതിക ആഘാത പഠന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പാതകടന്നു പോകുന്ന പുഴയോരത്തും തോടുകളോട് ചേര്‍ന്നുമാണ് വെള്ളപ്പൊക്ക ഭീഷണി. തെക്കന്‍ ജില്ലകളിലാണ് പ്രളയ സാധ്യത ഏറെയും. ഉദുമ പുഴ, ചാലിയാര്‍, ചന്ദ്രഗിരി തുടങ്ങിയ പ്രധാന പുഴകള്‍ക്ക് പുറമെ മുരിക്കുംപുഴ, കൊളത്തറ, മീനാട്, തോറ്റുവ, എടയത്തൂര്‍, കടുപഴശ്ശി, പന്തല്ലൂര്‍, മറവ്വഞ്ചേരി, തിരുന്നാവായ, കോട്ടച്ചിറ, കോയിപ്പുറം, വടക്കുന്നാഥ പുഴ തുടങ്ങിയ മേഖലകള്‍ അതീവ ഗുരുതര പ്രളയസാധ്യത മേഖലയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവിടെ പലയിടത്തും പാലമോ ചെറുപാലമോ നിര്‍ദേശിക്കപ്പെട്ടിട്ടില്ല. 112 പാലങ്ങളും മേല്‍പാലങ്ങളും ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 529.4 കിലോ മീറ്റര്‍ നീളമുള്ള പാതയുടെ 292.73 കി.മീറ്ററും സമനിരപ്പില്‍ നിന്ന് ഉയര്‍ത്തി കെട്ടിയാണ് നിര്‍മിക്കുന്നത്. 11.53 കി.മീ ടണലും 12.59 കി.മീ പാലവും 88.41 കി.മീറ്റര്‍ മേല്‍പാലങ്ങളുമാണ് വിഭാവനം ചെയ്തത്. എന്നാല്‍ നീരൊഴുക്ക് തടഞ്ഞുള്ള നിര്‍മാണം കനത്ത പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാക്കുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വയലും തോടും ഏറെയുള്ള മേഖലകളില്‍ പാലങ്ങളുടെ എണ്ണം കൂട്ടണമെന്ന നിര്‍ദേശമാണ് പഠനം മുന്നോട്ട് വെക്കുന്നത്. പദ്ധതി നടപ്പാക്കുന്ന ഘട്ടത്തില്‍ കാലവര്‍ഷം ശക്തമായാല്‍ പ്രളയത്തിന് സാധ്യത ഏറെയുണ്ടെന്നും പഠനത്തില്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

ഹൈദരാബാദ് ഇഫ്‌ളു യൂണിവേഴ്‌സിറ്റിയില്‍ എം.എസ്.എഫിന് ഉജ്ജ്വല വിജയം

മത്സരിച്ച എല്ലാ സീറ്റിലും വലിയ മാർജിനിൽ വിജയം കൈവരിക്കാൻ എം എസ് എഫിന്റെയും സഖ്യത്തിന്റെയും സ്ഥാനാർത്ഥികൾക്ക് സാധിച്ചു.

Published

on

ഹൈദരാബാദ് ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയിൽ ഇന്നലെ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എം എസ് എഫ് അടങ്ങുന്ന സഖ്യം ഇൻസാഫ് ( ഇൻക്ലൂസീവ് സ്റ്റുഡൻസ് അലൈഡ് ഫ്രന്റ് )ഉജ്ജ്വല വിജയം നേടി. മത്സരിച്ച എല്ലാ സീറ്റിലും വലിയ മാർജിനിൽ വിജയം കൈവരിക്കാൻ എം എസ് എഫിന്റെയും സഖ്യത്തിന്റെയും സ്ഥാനാർത്ഥികൾക്ക് സാധിച്ചു. കഴിഞ്ഞ നാല് അധ്യയന വർഷവും മുടങ്ങി കിടന്നിരുന്ന ഇഫ്‌ളു സ്റ്റുഡൻസ് യൂണിയൻ ഇലക്ഷൻ 2024 അധ്യയന വർഷത്തിന്റെ അവസാനത്തിലാണ് വീണ്ടും നടന്നത്.

തെരെഞ്ഞെടുപ്പ് പ്രക്രിയകൾക്ക് കേവലം ഒരാഴ്ച സമയം മാത്രമായിരുന്നു അനുവദിച്ചിരുന്നത്. വിദ്വേഷ രാഷ്ട്രീയം കളിക്കുന്ന എബിവിപിക്കെതിരെ ഒറ്റക്കെട്ടായി പോരാടുക എന്ന ലക്ഷ്യത്തോടെ നയപരമായ ഭിന്നതകൾ മാറ്റിവെച്ച് എം എസ് എഫ് , ഫ്രറ്റേണിറ്റി, എൻ എസ് യു ഐ , ടി എസ് എഫ് (തെലുങ്കാന സ്റ്റുഡൻസ് ഫെഡറേഷൻ) പ്രിസം, തുടങ്ങിയ തെലുങ്കാനയിലെ പ്രാദേശിക പാർട്ടികൾ ഉൾപ്പെടെ അടങ്ങുന്നതായിരുന്നു ഇൻസാഫ് സഖ്യം.

സഖ്യത്തിന്റെ ഭാഗത്തുനിന്നും മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിൽ തന്നെ വിജയച്ചു. സീറ്റ് തർക്കത്തിന്റെ പേരിൽ സഖ്യത്തിൽ നിന്നും വിട്ടു നിന്ന എസ്എഫ്‌ഐക്കും തങ്ങളുടെ പ്രാതിനിധ്യം അടയാളപ്പെടുത്താനായില്ല. എബിവിപിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ വിദ്യാർത്ഥികൾക്കിടയിൽ നല്ലവണ്ണം ബോധവൽക്കരണങ്ങൾ നടത്തി ഫാസിസ്റ്റ് മുക്ത യൂണിയൻ എന്ന ലക്ഷ്യത്തോടെ ഒന്നിച്ച് പ്രവർത്തിച്ചാണ് ഇൻസാഫ് വിജയം കൈവരിച്ചത്.

എം എസ് എഫിന്റെ പാനലിൽ മത്സരിച്ച നാല് സ്ഥാനാർത്ഥികളും വലിയ ഭൂരിപക്ഷത്തിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെച്ചു. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച നിതാ ഫാത്തിമയാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിച്ചത്. സ്‌കൂൾ കൗൺസിലർമാരിൽ ജാഫർ അലി, ഹിബാ ഫാത്തിമ, മുഹമ്മദ് ഫെബിൻ എന്നിവരും വിജയിച്ചു. എബിവിപിയുടെ ഗുണ്ടാ രാജിനുള്ള മറുപടി ആയിട്ടാണ് ഈ വിജയത്തെ കാണുന്നതെന്ന് വിദ്യാർത്ഥി യൂണിയൻ വിലയിരുത്തി. ഇഫ്‌ളു സ്റ്റുഡൻറ് യൂണിയൻ ഇനി റാത്തോഡ് രഘുവർദ്ധൻ, നിത ഫാത്തിമ, റെന ബഷീർ, ശ്വേത സാഹ, ഉത്തര, നിശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള മുന്നണി നയിക്കും.

Continue Reading

kerala

കൊടുംചൂട്; 40 ഡി​ഗ്രിയോടടുത്ത് സംസ്ഥാനം പത്ത് ജില്ലകളിൽ യെല്ലോ അല‍ർട്ട്

കൊല്ലം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ആണ് മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്, ഏപ്രില്‍ ഒന്ന് വരെ പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കൊല്ലം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ആണ് മുന്നറിയിപ്പ്.

കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഏറ്റവും ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 39 ഡിഗ്രി സെല്‍ഷ്യസ് ആണ് ഈ ജില്ലകളിലെ ഉയര്‍ന്ന താപനില.

തൊട്ടു പിന്നാലെ പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 38ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്ന താപനില.ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37ഡിഗ്രി ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെ താപനില ഉയരും.എല്ലാ ജില്ലകളിലും രേഖപ്പെടുത്തുന്നത് സാധാരണയേക്കാള്‍ 2 മുതല്‍ 4 ഡി?ഗ്രി വരെ താപനില വര്‍ധനവാണ്. കാലാവസ്ഥാവകുപ്പ് ഇന്ന് വേനല്‍ മഴക്കും സാധ്യത കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലാണ് വേനല്‍ മഴയ്ക്ക് സാധ്യത. മാര്‍ച്ച് 30 വരെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ വേനല്‍ മഴക്കുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

മഅ്ദനിയുടെ നില ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റി

വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസ്സം നേരിട്ടതോടെയാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്.

Published

on

പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദിനിയുടെ ആരോഗ്യ നില ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി.

വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസ്സം നേരിട്ടതോടെയാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്.

കഴിഞ്ഞമാസമാണ് വിദഗ്ധ ചികിത്സക്കായി മഅ്ദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

Continue Reading

Trending