Connect with us

News

ഐ.എസ്.എല്‍ റദ്ദാക്കുമോ?

ഇന്നലെയും ചാമ്പ്യന്‍ഷിപ്പില്‍ മല്‍സരം നടന്നില്ല.

Published

on

മഡ്ഗാവ്: കോവിഡ് ബാധ രുക്ഷമാവുന്ന സാഹചര്യത്തില്‍ ഗോവയിലെ നാല് മൈതാനങ്ങളില്‍ പുരോഗമിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോല്‍ താല്‍കാലികമായി നിര്‍ത്തുന്ന കാര്യം സംഘാടകരായ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും റിലയന്‍സ് ഫൗണ്ടേഷനും ആലോചിക്കുന്നു. ഇന്നലെയും ചാമ്പ്യന്‍ഷിപ്പില്‍ മല്‍സരം നടന്നില്ല.

കേരളാ ബ്ലാസ്റ്റേഴ്‌സും മുംബൈ സിറ്റി എഫ്.സിയും തമ്മിലായിരുന്നു അങ്കം. ശനിയാഴ്ച്ച നടക്കാനിരുന്ന മോഹന്‍ ബഗാന്‍-ബെംഗളൂരു എഫ്.സി മല്‍സരവും കോവിഡ് ബാധയില്‍ മാറ്റിയിരുന്നു. ഏ.ടി.കെ മോഹന്‍ ബഗാന്റെ തുടര്‍ച്ചയായ രണ്ടാം മല്‍സരമാണ് മാറ്റിവെക്കുന്നത്. മിക്ക ടീമുകളും പതിനൊന്ന് മല്‍സരങ്ങള്‍ വീതമാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. അതായത് സീസണിലെ പോരാട്ടങ്ങള്‍ പകുതി പിന്നിട്ടിരിക്കുന്നു. എന്നാല്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഇന്നലെ നടക്കേണ്ട മല്‍സരം റദ്ദാക്കിയതോടെ കാര്യങ്ങള്‍ ഗുരുതരമായി മാറുകയാണ്. കളിക്കാന്‍ ആവശ്യത്തിന് താരങ്ങളില്ല എന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ കാരണം അംഗീകരിച്ചാണ് ഇന്നലെയും മല്‍സരം മാറ്റിയത്.

അതിനിടെ ഗോവക്കാര്‍ സംഘാടകരുടെ കോവിഡ് മാനദണ്ഠങ്ങളില്‍ സംശയം പ്രകടിപ്പിച്ചതും വിനയായിട്ടുണ്ട്. ഗോവന്‍ നായകന്‍ എദു ബേദിയ കഴിഞ്ഞ ദിവസം സാമുഹ്യ മാധ്യമ കുറിപ്പില്‍ കോവിഡ് മാനദണ്ഠങ്ങള്‍ പാലിക്കുന്നതില്‍ സംഘാടകര്‍ നീതി കാട്ടുന്നില്ലെന്ന് പരോക്ഷമായി കുറിച്ചിരുന്നു. ഗോവന്‍ ക്യാമ്പിലെ ഒമ്പത് പേര്‍ കോവിഡ് ബാധിതരായിട്ടും ഞങ്ങളുടെ ഒരു മല്‍സരം പോലും മാറ്റിയില്ല. എന്നാല്‍ ഏ.ടി.കെ മോഹന്‍ ബഗാന്‍ ക്യാമ്പില്‍ രണ്ട് പേര്‍ രോഗ ബാധിതരായതോടെ അവരുടെ രണ്ട് മല്‍സരങ്ങള്‍ മാറ്റിയതായാണ് ബേദിയ കുറിച്ചത്. എന്നാല്‍ ഈ കാര്യത്തില്‍ സംഘാടകര്‍ പ്രതികരിച്ചിട്ടില്ല.ബ്ലാസ്‌റ്റേഴ്‌സ് സംഘത്തിലെ എത്ര പേരാണ് രോഗബാധിതര്‍ എന്ന് വ്യക്തമല്ല. ആവശ്യത്തിന് താരങ്ങളെ മൈതാനത്തിറക്കാന്‍ കഴിയില്ല എന്ന് ബ്ലാസ്‌റ്റേഴ്‌സ് അഭ്യര്‍ത്ഥന മാനിച്ചാണ് മല്‍സരം മാറ്റിയതെന്നാണ് ഔദ്യോഗിക അറിയിച്ചത്. നിലവില്‍ 11 മല്‍സരങ്ങളില്‍ നിന്നായി അഞ്ച് വിജയങ്ങളുമായി 20 ല്‍ നില്‍ക്കുന്ന ബ്ലാസ്‌റ്റേഴ്‌സിന് പിറകെ അത്രയും മല്‍സരങ്ങളില്‍ നിന്നായി 19 പോയന്റുള്ള ജംഷഡ്പ്പൂര്‍ എഫ്.സിയും 17 ല്‍ നില്‍ക്കുന്ന ഹൈദരാബാദ് എഫ്.സിയും മുംബൈ സിറ്റി എഫ്.സിയുമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

അജ്മീര്‍ സ്‌റ്റേഷനില്‍ ഭീതി; ബോംബ് ഭീഷണി ട്രെയിന്‍ യാത്ര തടസപ്പെടുത്തി

അജ്മീറില്‍ നിന്ന് ദാദറിലേക്ക് പോകാനിരുന്ന അജ്മീര്‍-ദാദര്‍ എക്‌സ്പ്രസ് ട്രെയിന്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ വൈകി.

Published

on

അജ്മീര്‍: അജ്മീറില്‍ നിന്ന് ദാദറിലേക്ക് പോകാനിരുന്ന അജ്മീര്‍-ദാദര്‍ എക്‌സ്പ്രസ് ട്രെയിന്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ വൈകി. ബുധനാഴ്ച വൈകുന്നേരം ലഭിച്ച ഭീഷണിസൂചനയുടെ അടിസ്ഥാനത്തില്‍ ജിആര്‍പി, ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ്, സിഐഡി എന്നിവരുടെ നേതൃത്വത്തില്‍ ട്രെയിനും സ്‌റ്റേഷനും ചേര്‍ന്ന് വ്യാപക പരിശോധന നടത്തി. സ്‌റ്റേഷനില്‍ കനത്ത പൊലീസ് സംഘത്തെയും ഏര്‍പ്പെടുത്തി. പരിശോധനയ്ക്കിടെ മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. അന്വേഷണം തുടരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതേസമയം, രാജ്യത്ത് തുടര്‍ച്ചയായി സമാന ഭീഷണികള്‍ ഉയര്‍ന്നുവരുന്ന സാഹചര്യമാണ് സംഭവം. ലഖ്‌നൗ ലുലു മാളില്‍ ഉണ്ടായ ബോംബ് ഭീഷണിയെ തുടര്‍ന്ന് സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നതായും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതായും പൊലീസ് അറിയിച്ചു. നവംബര്‍ 23ന് ഹൈദരാബാദിലെ ആര്‍ജിഐ വിമാനത്താവളത്തില്‍ ബഹ്‌റൈനില്‍ നിന്ന് മുംബൈയിലേക്ക് തിരിച്ചു വിട്ട വിമാനത്തിലെ ഭീഷണിയും വ്യാജമാണെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള; പോറ്റിയുടെയും മുരാരി ബാബുവിന്റെയും റിമാന്‍ഡ് നീട്ടി

അടുത്ത മാസം 11 വരെയാണ് റിമാന്‍ഡ് ചെയ്തത്.

Published

on

ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെയും ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെയും കോടതി 14 ദിവസത്തേക്ക് കൂടി റിമാന്‍ഡ് ചെയ്തു. അടുത്ത മാസം 11 വരെയാണ് റിമാന്‍ഡ് ചെയ്തത്. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്നലെ തള്ളിയിരുന്നു.

കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസിലും ദ്വാരപാലകശില്‍പത്തിലെ സ്വര്‍ണപ്പാളികള്‍ കവര്‍ന്ന കേസിലും മുരാരി ബാബു പ്രതിയാണ്. കട്ടിളപ്പാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകാന്‍ മുരാരി ബാബു ചുമതലയേല്‍ക്കുന്നതിന് മുന്‍പേ ഉത്തരവിട്ടിരുന്നതായും അദ്ദേഹത്തില്‍ അതില്‍ പങ്കില്ലെന്നുമായിരുന്നു ജാമ്യാപേക്ഷയിലെ വാദം. എന്നാല്‍ കോടതി ഇക്കാര്യം തള്ളി. മുരാരി ബാബു ചുമതലയില്‍ ഉണ്ടായിരിക്കെയാണ് കട്ടിളപ്പാളി കൊണ്ടുപോകാന്‍ മഹസര്‍ തയ്യാറാക്കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.

ദ്വാരപാലക ശില്‍പ്പാളിയിലെ സ്വര്‍ണപ്പാളി മോഷണക്കേസില്‍ മുരാരി ബാബു രണ്ടാം പ്രതിയും കട്ടിളപ്പടികളിലെ സ്വര്‍ണക്കൊള്ളക്കേസില്‍ ആറാം പ്രതിയുമാണ് മുരാരി ബാബു.

Continue Reading

kerala

മലപ്പുറത്ത് കാട്ടാനക്കലി: അതിഥി തൊഴിലാളിയെ ചവിട്ടിക്കൊന്നു

ഇന്ന് രാവിലെ 9.10ഓടെയാണ് ദുരന്തം

Published

on

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം. നിലമ്പൂര്‍ ചാലിയാര്‍ നദിക്ക് സമീപമുള്ള അരയാട് എസ്റ്റേറ്റില്‍ ഇന്ന് രാവിലെ 9.10ഓടെയാണ് ദുരന്തം. ഝാര്‍ഖണ്ഡ് സ്വദേശിയായ അതിഥി തൊഴിലാളി ഷാരു (40) കാട്ടാനയുടെ ചവിട്ടേറ്റ് മരണമടഞ്ഞു.

കാട്ടാനയെ കണ്ടതോടെ തൊഴിലാളികള്‍ ഓടിത്തുടങ്ങി. ഓടുന്നതിനിടെ ഷാരുവിനെ പിന്തുടര്‍ന്ന കാട്ടാന ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഷാരുവിനെ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ജനവാസമേഖലകളില്‍ കാട്ടാന ശല്യം പതിവായ മേഖലയാണിത്. സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പ്രശ്നപരിഹാരത്തിനായി വനംവകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതിയെന്നാണ്.

Continue Reading

Trending