Connect with us

kerala

Career Chandrika | ശാസ്ത്രപഠനത്തിന് മികവിന്റെ കേന്ദ്രങ്ങളായ ഐസറുകളില്‍ ചേരാം

സമര്‍ത്ഥരായ വിദ്യാര്‍ഥികള്‍, മികച്ച അധ്യാപകര്‍, അതിവിപുലമായ ക്യാമ്പസ്, അത്യാധുനിക ലബോറട്ടറി സൗകര്യം, കിടയറ്റ ഇന്റേണ്‍ഷിപ്പ് സാധ്യത തുടങ്ങിയവ ഐസറുകളുടെ പ്രധാന സവിശേഷതകളാണ്.

Published

on

പി ടി ഫിറോസ്‌

ശാസ്ത്ര വിഷയങ്ങളില്‍ പഠനവും ഗവേഷണവും നടത്താനാഗ്രഹിക്കുന്നവര്‍ക്ക് പ്രവേശനം നേടാവുന്ന മികവിന്റെ കേന്ദ്രങ്ങളായ സ്ഥാപനങ്ങളാണ് ഐസര്‍ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്. തിരുവനന്തപുരം, ഭോപാല്‍, മൊഹാലി, കൊല്‍ക്കത്ത, പൂനെ, തിരുപ്പതി, ബെര്‍ഹാംപൂര്‍ എന്നിവിടങ്ങളിലായി 7 ക്യാമ്പസുകളാണുളളത്. സമര്‍ത്ഥരായ വിദ്യാര്‍ഥികള്‍, മികച്ച അധ്യാപകര്‍, അതിവിപുലമായ ക്യാമ്പസ്, അത്യാധുനിക ലബോറട്ടറി സൗകര്യം, കിടയറ്റ ഇന്റേണ്‍ഷിപ്പ് സാധ്യത തുടങ്ങിയവ ഐസറുകളുടെ പ്രധാന സവിശേഷതകളാണ്.

വിവിധ ഐസറുകളിലായി നടത്തപ്പെടുന്ന ബയോളജിക്കല്‍ സയന്‍സ്, കെമിക്കല്‍ സയന്‍സ്, മാത്തമറ്റിക്കല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, എര്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്, എര്‍ത്ത് ആന്‍ഡ് ക്ലൈമറ്റ് സയന്‍സ്, ജിയോളജിക്കല്‍ സയന്‍സ്, ഇന്റഗ്രേറ്റഡ് ആന്‍ഡ് ഇന്റര്‍ഡിസിപ്ലിനറി സയന്‍സ്, എക്കണോമിക് സയന്‍സ്. എന്‍ജിനീയറിങ് സയന്‍സ് എന്നീ വിഷയങ്ങളിലെ അഞ്ച് വര്‍ഷത്തെ ബിഎസ്എം.എസ് പ്രോഗ്രാമുകളിലേക്കാണ് +2 കഴിഞ്ഞാല്‍ പ്രവേശനം നേടാനാവുക. എല്ലാ ഐസറുകളിലുമായി മൊത്തം 1700 ലധികം സീറ്റുകളാണുള്ളത്. എല്ലാ കോഴ്‌സുകളും എല്ലാ ക്യാമ്പസുകളിലുമില്ല എന്നത് പ്രത്യേകം ഓര്‍ക്കണം. ബിഎസ്എംഎസ് കോഴ്‌സിന്റെ ആദ്യ രണ്ടു വര്‍ഷം അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലും മൂന്നും നാലും വര്‍ഷങ്ങളില്‍ ഇഷ്ടമുള്ള വിഷയങ്ങളിലുമുള്ള പഠനമാണുണ്ടാവുക. അഞ്ചാം വര്‍ഷം ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് കൂടുതലുണ്ടാവുക. ഭോപാല്‍ ഐസറില്‍ മാത്രം എന്‍ജിനീയറിങ് സയന്‍സ്, എക്കണോമിക് സയന്‍സ് എന്നീ വിഷയങ്ങളില്‍ 4 വര്‍ഷത്തെ ബി.എസ് പ്രോഗ്രാമും ഉണ്ട് (ആകെ 115 സീറ്റ്). പ്ലസ്ടു കഴിഞ്ഞവര്‍ക്കുള്ള കോഴ്‌സുകള്‍ക്ക് പുറമെ പിജി, ഇന്റഗ്രേറ്റഡ് പി.എച്.ഡി കോഴ്‌സുകളും ഐസറുകളിലുണ്ട്.

ബിരുദ പഠനകാലത്ത് തന്നെ ഗവേഷണ മേഖലകളില്‍ ഇടപെടാനവസരം ലഭിക്കുന്ന ഐസറില്‍ നിന്ന് നന്നായി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ മിക്കവര്‍ക്കും എം.ഐ.ടി, ഹാര്‍വാര്‍ഡ്, പ്രിന്‍സ്ടണ്‍, കാല്‍ടെക്, ഓക്‌സ്‌ഫോര്‍ഡ്, പെന്‍സില്‍വാനിയ കേംബ്രിഡ്ജ്, ഇ.ടി.എച്ച് സൂറിച്ച്, എല്‍.എം.യു മ്യൂണിച്ച്, മാക്‌സ് പ്ലാങ്ക്, പെന്‍സില്‍വാനിയ, എന്‍.യു.എസ് സിങ്കപ്പൂര്‍ തുടങ്ങിയ ഇന്ത്യക്കകത്തും പുറത്തും ശ്രദ്ധേയമായ സ്ഥാപനങ്ങളില്‍ ഗവേഷണം നടത്താനും ജോലികളില്‍ പ്രവേശിക്കാനും അവസരം ലഭിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. പഠനം കഴിഞ്ഞയുടന്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് പകരം ഗവേഷണ മേഖലയില്‍ ആഴത്തിലിടപെട്ട് ശാസ്ത്രമുന്നേറ്റത്തിന് സംഭവനകള്‍ അര്‍പ്പിക്കാന്‍ താല്പര്യമുള്ളവര്‍ക്കാണ് ഐസറുകള്‍ കൂടുതലിണങ്ങുക.

പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ഐസര്‍ പ്രവേശനത്തിന് തിരഞ്ഞെടുക്കാവുന്ന ചാനലുകള്‍
ജെ.ഇ.ഇ അഡ്വാന്‍സ്ഡ് കെവിപിവൈ
സ്‌റ്റേറ്റ് ആന്‍ഡ് സെന്‍ട്രല്‍ ബോര്‍ഡ് (എസ്.സി.ബി)
നാഷണല്‍ ടെസ്റ്റിംഗ് എജന്‍സി നടത്തുന്ന ജെഇഇ മെയിന്‍ പരീക്ഷയില്‍ മികവ് തെളിയിക്കുന്നവരെയാണ് ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷക്ക് തിരഞ്ഞെടുക്കുന്നത്. ജെ.ഇ.ഇ അഡ്വാന്‍സ്ഡ് റാങ്ക് ലിസ്റ്റ് വന്നതിന് ശേഷം 15,000 ത്തിനുള്ളില്‍ റാങ്ക് നേടുന്നവര്‍ക്ക് ആദ്യ ചാനല്‍ വഴി അപേക്ഷിക്കാനാവസരമുണ്ടാവാറുള്ളത്. പരീക്ഷ സംബന്ധിച്ച അറിയിപ്പ് https://nta.ac.in/ എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. കെ.വി.പി.വൈ ഫെലോഷിപ്പ് ലഭിക്കുന്നവര്‍ക്കാണ് രണ്ടാമത്തെ ചാനലിലൂടെ അപേക്ഷിക്കാം. ttp://www.kvpy.iisc. ernet.in/ എന്ന വെബ്‌സൈറ്റില്‍ കെവിപിവൈ പരീക്ഷ സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിക്കും. ആദ്യ രണ്ട് ചാനലുകള്‍ വഴി പ്രവേശനം തേടുന്നവര്‍ക്ക് ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ വ്യവസ്ഥകള്‍ക്ക് വിധേയമായി ഇന്‍സ്പയര്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ട്.

ഐസറുകളിലെ സീറ്റുകളില്‍ 75 ശതമാനവും പ്രവേശനം നടത്തുന്നത് സ്‌റ്റേറ്റ് ആന്‍ഡ് സെന്‍ട്രല്‍ ബോര്‍ഡ് എന്ന മൂന്നാമത്തെ ചാനല്‍ ചാനല്‍ വഴിയാണ്. ഇതിനായി ഐസര്‍ അഭിരുചി പരീക്ഷ അഭിമുഖീകരിക്കേണ്ടതുണ്ട്. കേരളത്തിലടക്കമുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുള്ള അഭിരുചി പരീക്ഷക്ക് 2021, 22 വര്‍ഷങ്ങളില്‍ സയന്‍സ് വിഷയങ്ങളില്‍ പ്ലസ്ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ബയോളജി അല്ലെങ്കില്‍ മാത്തമാറ്റിക്‌സ് എന്നിവ പ്ലസ്ടു തലത്തില്‍ പഠിച്ചിരിക്കണം. ഭോപ്പാല്‍ ഐസറിലെ ബി.എസ് പ്രോഗ്രാമിന് അപേക്ഷിക്കുന്നവര്‍ പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം. ഇത്തവണത്തെ പ്രവേശനം സംബന്ധിച്ച വിശദവിവരങ്ങള്‍ http://www. iiseradmission.in/ എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. യോഗ്യതയനുസരിച്ച് വേണമെങ്കില്‍ ഒന്നിലധികം ചാനലുകളിലൂടെ അപേക്ഷ സമര്‍പ്പിക്കാം.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കണ്ണിലേക്ക് മുളക്പൊടി വിതറി വെട്ടിപ്പരിക്കേല്പിച്ചതായി പരാതി

ചെമ്മാട് മാനിപ്പാടം സ്വദേശി മൂത്തോടത്ത് വീട്ടിൽ കരിപറമ്പത്ത് സൈതലവി (65) യെയാണ് ആക്രമിച്ചത്.

Published

on

രാത്രി വീട്ടിലേക്ക് നടന്നു പോകുമ്പോൾ മുഖത്തേക്ക് മുളക്പൊടി വിതറിയ ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിച്ചതായി പരാതി. ചെമ്മാട് മാനിപ്പാടം സ്വദേശി മൂത്തോടത്ത് വീട്ടിൽ കരിപറമ്പത്ത് സൈതലവി (65) യെയാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 ന് ചെമ്മാട് ദർശന തിയേറ്റർ റോഡിൽ വെച്ചാണ് സംഭവം.

റോഡിലൂടെ വീട്ടിലേക്ക് നടന്നു പോകുമ്പോൾ വീടിനടുത്തുള്ള ഇടവഴിയിൽ വെച്ചാണ് ആക്രമിച്ചത്. അഞ്ചിലേറെ വരുന്ന സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു എന്നു സൈതലവി പറഞ്ഞു.

കണ്ണിൽ മുളക് പൊടി ഇട്ട ശേഷം ആയുധം കൊണ്ട് തലക്ക് വെട്ടുകയും ഇരുമ്പു വടി കൊണ്ട് കയ്യിനും കാലിനും അടിക്കുകയും ചെയ്‌തതായി സൈതലവി പറയുന്നു. അടുത്ത വീട്ടിലേക്ക് ഓടിക്കയറി വാതിലടച്ചാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ സൈതലവി എം കെ എച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.

Continue Reading

kerala

തൃശ്ശൂരിൽ സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്

തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തത്.

Published

on

സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. പണത്തിന്റെ ഉറവിടം സിപിഎമ്മിന് വ്യക്തമാക്കാനായില്ലെന്ന് ആദായ നികുതി വകുപ്പ് പ്രതികരിച്ചു.

തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ മൊഴിയെടുത്തിട്ടുണ്ട്. പണത്തിന്റെ ഉറവിടം കാണിക്കാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സിപിഎം പിന്‍വലിച്ച ഒരു കോടി രൂപയാണ് ബാങ്കില്‍ നിക്ഷേപിക്കാന്‍ ശ്രമിച്ചത്. നേരത്തെ പിന്‍വലിച്ച തുകയുടെ സീരിയല്‍ നമ്പറുകള്‍ ആദായ നികുതി വകുപ്പ് പരിശോധിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ ഈ അക്കൗണ്ട് ബോധിപ്പിച്ചിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

 

Continue Reading

kerala

റിയാസ് മൗലവി വധക്കേസ്; മൂന്ന് പ്രതികൾക്കും ജാമ്യം

അജേഷ്, അഖിലേഷ്, നിധിൻ കുമാർ എന്നിവരാണ് ജാമ്യം നേടിയത്

Published

on

റിയാസ് മൗലവി വധക്കേസിലെ 3 പ്രതികള്‍ക്കും ജാമ്യം. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായാണ് അജേഷ്, അഖിലേഷ്, നിധിന്‍ കുമാര്‍ എന്നിവര്‍ ജാമ്യം നേടിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ജാമ്യം.

കേസില്‍ 3 പ്രതികളെയും നേരത്തേ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി വെറുതേ വിട്ടിരുന്നു. കുറ്റവിമുക്തരാക്കപ്പെട്ട മൂന്നുപേര്‍ പത്ത് ദിവസത്തിനകം അതേ കോടതിയില്‍ ഹാരജാവുകയും മൂന്നുപേരും 50,000 രൂപയുടെ ബോണ്ടുകളും രണ്ട് ജാമ്യക്കാരെയും ഹാജരാക്കി ജാമ്യം നേടണമെന്നുമായിരുന്നു ഹൈക്കോടതി നിര്‍ദേശം. ഇത് പ്രകാരമാണ് പ്രതികളിപ്പോള്‍ ജാമ്യം നേടിയിരിക്കുന്നത്.

വിചാരണക്കോടതി പരിധിയില്‍ നിന്ന് വിട്ടുപോകരുത്, പാസ്പോര്‍ട്ട് ഹാജരാക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. റിയാസ് മൗലവി വധക്കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പ്രതികളെ കോടതി വെറുതെവിട്ടത് സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു. പ്രതിപക്ഷം ഇത് ആയുധമാക്കിയതോടെയാണ് സര്‍ക്കാര്‍ അപ്പീലിന് അടിയന്തര നീക്കം തുടങ്ങിയത്.

Continue Reading

Trending