Connect with us

kerala

കെ-റെയില്‍ അലൈന്‍മെന്റില്‍ ദുരൂഹത

പദ്ധതിക്ക് ഭൂമി വിട്ടുനല്‍കില്ലെന്ന് മാഹി എം.എല്‍.എ

Published

on

നിര്‍ദിഷ്ട കെ-റെയിലിന്റെ അലൈന്‍മെന്റ് പൂര്‍ണമായി പുറത്തു വിടാത്തതിനു പിന്നില്‍ ദുരൂഹത. ഡിപിആര്‍ പുറത്തുവിട്ടെങ്കിലും മാഹി വഴിയുള്ള അലൈന്‍മെന്റിലാണ് ദുരൂഹത തുടരുന്നത്. കണ്ണൂര്‍-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മാഹിയില്‍ ഭൂമി വിട്ടുനല്‍കുന്നത് സംബന്ധിച്ച് പോണ്ടിച്ചേരിയുടെ വിയോജിപ്പ് കെ-റെയിലിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

സര്‍ക്കാര്‍ പുറത്ത് വിട്ട 3773 പേജുള്ള ഡിപിആറില്‍ സില്‍വര്‍ ലൈനിന്റെ തിരുവനന്തപുരത്തു നിന്നുള്ള 120 കി.മീ അലൈന്‍മെന്റ് മാത്രമാണ് വ്യക്തമാക്കിയത്. എന്നാല്‍, വടക്കന്‍ കേരളത്തില്‍ പലയിടത്തും സര്‍വെ കല്ലുകള്‍ സ്ഥാപിച്ചെങ്കിലും മാഹിയില്‍ ഇതു സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. മാഹി വഴി പാത കടന്നുപോകില്ലെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പോണ്ടിച്ചേരി സര്‍ക്കാറിന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ ദൂരൂഹമായി തുടരുകയാണ്. ഡിപിആറില്‍ പൂര്‍ണ അലൈന്‍മെന്റ് പുറത്തുവിടാത്തതിനു പിന്നില്‍ മാഹിയില്‍ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് തീരുമാനമാവാത്തതാണെന്ന് അറിയുന്നു. പദ്ധതിക്കായി പോണ്ടിച്ചേരി അനുമതി നിഷേധിച്ചാല്‍ തുടര്‍നടപടികളെ പ്രതികൂലമായി ബാധിക്കും. എന്നാല്‍, കെ-റെയിലിന്റെ വെബ് സൈറ്റിലുള്ള രൂപരേഖയില്‍ ഗൂഗിള്‍ മാപ്പില്‍ മാഹിയിലൂടെ തന്നെയാണ് പാത കടന്നുപോകുന്നത്. കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ നിലവിലുള്ള റെയില്‍പാതയോട് ചേര്‍ന്ന് പാതയൊരുക്കാമെന്നാണ് കണക്ക് കൂട്ടല്‍. റെയില്‍വെയുടെ ഭൂമി ഏറ്റെടുത്താല്‍ സ്വകാര്യഭൂമി പരമാവധി കുറക്കാമെന്നും ഇതുവഴി കുടിയിറക്ക് പരമാവധി ഒഴിവാക്കാമെന്നും കെ-റെയില്‍ കരുതുന്നു.

മാഹിയെ ബന്ധിപ്പിക്കാതെയുള്ള അതിവേഗപാത പ്രായോഗികമല്ല. അങ്ങനെ നിര്‍മിക്കുകയാണെങ്കില്‍ പാളത്തിന് വലിയ വളവുണ്ടാവും.ഇതോടൊപ്പം മൂന്നിരട്ടി പേരെ കുടിയിറക്കേണ്ടിവരികയും ചെയ്യും. ഇതിനാല്‍ കേന്ദ്ര അനുമതിക്ക് ശേഷം പോണ്ടിച്ചേരിയുമായി ചര്‍ച്ച നടത്തി അന്തിമ അലൈന്‍മെന്റ് നിശ്ചയിക്കാമെന്നാണ് കെ-റെയിലിന്റെ തീരുമാനം.

പദ്ധതിക്ക് ഭൂമി വിട്ടുനല്‍കില്ലെന്ന് മാഹി എം.എല്‍.എ

കെ-റെയില്‍ പദ്ധതിക്കായി ഭൂമി നല്‍കില്ലെന്ന് മാഹി എംഎല്‍എ രമേശ് പറമ്പത്ത്. അതിവേഗ റെയില്‍ പദ്ധതിയുടെ അലൈന്‍മെന്റ് മാഹിയുടെ ഭാഗമായ ചാലക്കരയിലൂടെ കടന്നുപോകുന്നുണ്ടെന്ന രീതിയില്‍ പുറത്തുവന്ന വാര്‍ത്തകള്‍ ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. ജനസാന്ദ്രത കൂടിയ മാഹിയിലൂടെ പാത കടന്നുപോകുമ്പോള്‍ വലിയ ദുരിതമായിരിക്കും ജനങ്ങള്‍ക്ക് ഉണ്ടാവുക. കൂടിയിറക്കുന്നവര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കാന്‍ കഴിയില്ല. പദ്ധതി മാഹി വഴി കടന്നുപോകില്ലെന്ന് രണ്ട് വര്‍ഷം മുമ്പ് അന്നത്തെ പുതുച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമിക്ക് കേരള മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു. ഇത് പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈഷ്ണയുടെ പേര് വെട്ടാന്‍ പരാതി നല്‍കിയ സി.പി.എം നേതാവിന്റെ വീട്ടില്‍ 22 വോട്ട്

സജീവ പ്രചാരണം നടത്തുന്നതിനിടെയാണ് മുട്ടടയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണയുടെ പേര് നീക്കിയ സപ്ലിമെന്ററി വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചത്.

Published

on

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് തെറ്റായ വീട്ടുനമ്പര്‍ ആരോപിച്ച് വോട്ടര്‍ പട്ടികയില്‍നിന്നും നീക്കം ചെയ്യാന്‍ പരാതി നല്‍കിയ സി.പി.എം നേതാവിന്റെ പേരിനൊപ്പമുള്ള വീട്ടു നമ്പറില്‍ 22 വോട്ട്. ഇതിന്റെ രേഖകള്‍ പുറത്തു വന്നു. ഇതോടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംശയ നിഴലിലായി.

സജീവ പ്രചാരണം നടത്തുന്നതിനിടെയാണ് മുട്ടടയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണയുടെ പേര് നീക്കിയ സപ്ലിമെന്ററി വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചത്. ഇതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പ്രചാരണം നിര്‍ത്തിവെക്കേണ്ടി വന്നു. കമ്മീഷന്റെ നടപടിക്കെതിരെ വൈഷ്ണ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. സി.പി.എം മുട്ടട ബ്രാഞ്ച് അംഗം ധനേഷ് കുമാറാണ് വൈഷ്ണയ്ക്കെതിരെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കോര്‍പറേഷന്‍ അഡിഷണല്‍ സെക്രട്ടറിക്കു പരാതി നല്‍കിയത്.

എന്നാല്‍ സപ്ലിമെന്ററി പട്ടികയില്‍ ഇദ്ദേഹത്തിന്റെ പേരിനൊപ്പമുള്ള ടി. സി 18/2464 എന്ന വീട്ടുനമ്പറില്‍ ധനേഷ് ഉള്‍പ്പെടെ 22 വോട്ടര്‍മാരെയാണ് ഉള്‍പ്പെടു ത്തിയിരിക്കുന്നത്. തോപ്പില്‍ വീട്, മാറയ്ക്കല്‍ തോപ്പില്‍ വീട്, ശക്തി ഭവന്‍, അനുപമ മാറയ്ക്കല്‍ തോപ്പ്, ശേഖരമംഗലം, ആര്‍.സി. നിവാസ്, അക്ഷയ, ഭാര്‍ഗവ പ്രസാദം തുടങ്ങിയ വീട്ടുപേരുകളാണ് ഒരേ നമ്പറിലുള്ളത്. ഒരു വീടിന് ഒരു നമ്പര്‍ എന്നതാണ് ചട്ടമെന്നിരിക്കെ, എങ്ങനെ ഒരു നമ്പറില്‍ വിവിധ വീടുകളും 22 വോട്ടര്‍മാരും വന്നു എന്ന ചോദ്യമാണ് ഉയരുന്നത്.

 

Continue Reading

kerala

ശബരിമല വൃശ്ചിക പുലരി: ഭക്തരുടെ വലിയ തിരക്ക്, ഡിസംബര്‍ 2 വരെ വിര്‍ച്വല്‍ ബുക്കിംഗ് പൂര്‍ത്തിയായി

ദിവസേന 70,000 തീര്‍ത്ഥാടകര്‍ക്ക് വിര്‍ച്വല്‍ ബുക്കിംഗ് വഴി ദര്‍ശന സൗകര്യം ലഭ്യമാക്കിയിരിക്കെ, ഡിസംബര്‍ 2 വരെ എല്ലാ സ്ലോട്ടുകളും പൂര്‍ണ്ണമായി ബുക്ക് ചെയ്തു കഴിഞ്ഞു.

Published

on

ശബരിമല: വൃശ്ചിക പുലരിയോടനുബന്ധിച്ച് ശബരിമലയില്‍ ഇന്ന് വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ദിവസേന 70,000 തീര്‍ത്ഥാടകര്‍ക്ക് വിര്‍ച്വല്‍ ബുക്കിംഗ് വഴി ദര്‍ശന സൗകര്യം ലഭ്യമാക്കിയിരിക്കെ, ഡിസംബര്‍ 2 വരെ എല്ലാ സ്ലോട്ടുകളും പൂര്‍ണ്ണമായി ബുക്ക് ചെയ്തു കഴിഞ്ഞു.

ചെങ്ങന്നൂര്‍, എരുമേലി, വണ്ടിപ്പെരിയാര്‍ സത്രം, പമ്പ, നിലക്കല്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്‌പോട്ട് ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതുവഴി ദിവസവും 20,000 തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കും. ഇന്ന് രാവിലെ 7 മണി മുതല്‍ സത്രം വഴി പ്രവേശനം ആരംഭിച്ചു. പുലര്‍ച്ചെ 3 മുതല്‍ ഉച്ചയ്ക്ക് 1 വരെയും വൈകിട്ട് 3 മുതല്‍ രാത്രി 11 വരെയുമാണ് ദര്‍ശന സമയം.

അതേസമയം, ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ എസ്.ഐ.ടി സംഘം ഇന്ന് സന്നിധാനത്ത് പരിശോധന നടത്തും. ശ്രീകോവിലിലെ ദ്വാരപാലക പാളി, കട്ടിളപ്പാളി എന്നിവര്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്തുകയാണ്.

സ്വര്‍ണ്ണകൊള്ള കേസിലെ രേഖകള്‍ ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സി.എസ്. ഡയസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിശോധിക്കുന്നത്. കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്നത് സംബന്ധിച്ചാണ് ഇ.ഡിയുടെ നിലപാട്. നേരത്തെ റാന്നി മജിസ്‌ട്രേറ്റ് കോടതി രേഖകള്‍ നല്‍കുന്നതിനെതിരെ വിധി പറഞ്ഞിരുന്നു, ഇതിനെതിരെയാണ് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

 

Continue Reading

kerala

ട്രെയിനില്‍ കയറുന്നതിനിടെ യാത്രക്കാരന്‍ പാളത്തിലേക്ക് വീണു; ഒരു കാല്‍ നഷ്ടമായി

ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.

Published

on

കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഒരു യാത്രക്കാരന്‍ പാളത്തിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.

ട്രെയിനിനും ട്രാക്കിനുമിടയില്‍ പെട്ട് അദ്ദേഹത്തിന്റെ ഒരു കാലാണ് നഷ്ടമായത്. അപകടം കണ്ട റെയില്‍വേ പൊലീസും സഹയാത്രക്കാരും ചേര്‍ന്ന് പരിക്കേറ്റയാളെ ഉടന്‍ ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

 

 

Continue Reading

Trending