Connect with us

Video Stories

കാഴ്ചക്കാരനായി വന്നു താരമായി മടക്കം

Published

on

ചെന്നൈ: പന്നീര്‍സെല്‍വവും എടപ്പാടി പളനിസ്വാമിയും തമ്മിലുള്ള അങ്കത്തില്‍ കാഴ്ചക്കാരനായാണ് ഡി.എം.കെ വര്‍ക്കിങ് പ്രസിഡണ്ടും പ്രതിപക്ഷ നേതാവുമായ സ്റ്റാലിന്റെ വരവ്. എന്നാല്‍ നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവില്‍ സഭയില്‍ നിന്ന് സ്റ്റാലിന്‍ തിരിച്ചു പോയത് പുതിയ താരമായി. ഒരു പക്ഷേ, തമിഴക രാഷ്ട്രീയത്തില്‍ സ്റ്റാലിന്‍ എന്ന നക്ഷത്രത്തിന്റെ ഉദയമായിരുന്നു ഇന്നലെ. അതിന് വേദിയായത് ജനാധിപത്യത്തിന്റെ ദേവാലയവും.

ശശികലയ്‌ക്കെതിരെ പടയൊരുക്കിയ പന്നീര്‍ശെല്‍വത്തിന് കലവറിയില്ലാത്ത പിന്തുണയുമായാണ് സ്റ്റാലിന്‍ സഭയിലെത്തിയത്. വിശ്വാസ വോട്ടെടുപ്പില്‍ ശെല്‍വത്തെ പിന്തുണക്കാമെന്ന ധാരണയും ഡി.എം.കെയില്‍ ഉരുത്തിരിഞ്ഞിരുന്നു.
എന്നാല്‍ കാര്യങ്ങള്‍ അതിവേഗത്തില്‍ കീഴ്‌മേല്‍ മറിഞ്ഞു. സ്പീക്കര്‍ ആര്‍ ധനപാലന്‍ പ്രതിപക്ഷത്തെ സഭയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചതാണ് സംഭവങ്ങളില്‍ വഴിത്തിരിവുണ്ടാക്കിയത്.

ബട്ടണിടാത്ത ഷര്‍ട്ടുമായി തനി തമിഴ് സിനിമാ സ്റ്റൈലില്‍ സഭയില്‍ നിന്ന് പുറത്തേക്ക് വന്ന സ്റ്റാലിന്റെ ചിത്രം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ചതായിക്കും. ശെല്‍വം-പളനി പോരില്‍ നിന്ന് ധനപാലന്‍-സ്റ്റാലിന്‍ അങ്കത്തിലേക്ക് പുതിയ സംഭവങ്ങളെ വഴി തിരിച്ചുവിടാനും അദ്ദേഹത്തിനായി. രഹസ്യ വോട്ടു വേണം, രണ്ടു ദിവസമെങ്കിലും വോട്ടെടുപ്പ് നീക്കിവെക്കണം എന്നിവയായിരുന്നു സ്റ്റാലിന്റയും പ്രതിപക്ഷത്തിന്റെയും ആവശ്യം. എന്നാല്‍ അതിനു വഴങ്ങാന്‍ സ്പീക്കര്‍ തയാറായില്ല. സ്പീക്കര്‍ക്കെതിരെ ജനാധിപത്യ മാന്യതയ്ക്ക് നിരക്കാത്ത രീതിയില്‍ ഡി.എം.കെ അംഗങ്ങള്‍ പ്രതിഷേധിക്കുകയും അദ്ദേഹത്തിന്റെ ഷര്‍ട്ട് കീറുകയും ചെയ്തു.

സഭയിലെ സംഭവവികാസങ്ങള്‍ക്ക് ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞാണ് സഭയ്ക്കു പുറത്തുള്ള സ്റ്റാലിന്റെ പ്രതിഷേധം ആരംഭിച്ചത്. കീറിയ ഷര്‍ട്ടുമായി അണികളിലേക്ക് ഇറങ്ങാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും പൊലീസ് അതു തടഞ്ഞു. ഇതോടെയാണ് ഇതേ ഷര്‍ട്ടുമായി അദ്ദേഹം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്താന്‍ പോയത്. അതിനു ശേഷം, നിരാഹാര സമരം പ്രഖ്യാപിച്ച് തമിഴ് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായ മറീന ബീച്ചിലെത്തുകയും ചെയ്തു. പന്നീര്‍ശെല്‍വം തീരെ അപ്രസക്തമായിപ്പോയ നിമിഷങ്ങളായിരുന്നു അവ. ജയയുടെ മരണ ശേഷം അണ്ണാ ഡി.എം.കെ തരിപ്പണമായ സാഹചര്യത്തില്‍ തമിഴ് രാഷ്ട്രീയത്തില്‍ സ്്റ്റാലിന്‍ കൂടുതല്‍ കരുത്തനാകും. അതിനായുള്ള വിജയകരമായ സ്‌റ്റേജ് ഷോ ആയിരുന്നു ഇന്നലത്തേത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

2027 വരെ അല്‍ നാസര്‍ ക്ലബുമായി കരാര്‍ പുതുക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് 2022ല്‍ ക്ലബ്ബില്‍ ചേര്‍ന്ന റൊണാള്‍ഡോ, 105 മത്സരങ്ങളില്‍ നിന്ന് 93 ഗോളുകള്‍ നേടിയിട്ടുണ്ട്.

Published

on

വ്യാഴാഴ്ച (ജൂണ്‍ 26, 2025) പ്രഖ്യാപിച്ച സൗദി പ്രോ ലീഗ് ടീമായ അല്‍ നാസറുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ട് വര്‍ഷത്തെ കരാറിന് ഒപ്പുവച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് 2022ല്‍ ക്ലബ്ബില്‍ ചേര്‍ന്ന റൊണാള്‍ഡോ, 105 മത്സരങ്ങളില്‍ നിന്ന് 93 ഗോളുകള്‍ നേടിയിട്ടുണ്ട്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗ് ടീമായ അല്‍ നാസറുമായും പോര്‍ച്ചുഗീസ് ഫോര്‍വേഡുമായും ക്ലബുമായും വ്യാഴാഴ്ച പുതിയ കരാര്‍ വിപുലീകരിച്ചു. പുതിയ കരാര്‍ പ്രകാരം 2027 വരെ 40 വര്‍ഷം നാസറില്‍ തുടരും.

‘ഒരു പുതിയ അധ്യായം ആരംഭിക്കുന്നു. അതേ അഭിനിവേശം, ഒരേ സ്വപ്നം. നമുക്ക് ഒരുമിച്ച് ചരിത്രം സൃഷ്ടിക്കാം,’ റൊണാള്‍ഡോ തന്റെ ഔദ്യോഗിക X അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.

2025ലെ ഫിഫ ക്ലബ് ലോകകപ്പിന്റെ ഭാഗമാകില്ലെന്ന് അദ്ദേഹം ഈ മാസം ആദ്യം സ്ഥിരീകരിച്ചിരുന്നു.

അടുത്തിടെ സമാപിച്ച സീസണില്‍, അല്‍ നാസര്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി, അടുത്ത വര്‍ഷത്തെ എഎഫ്സി ചാമ്പ്യന്‍സ് ലീഗ് എലൈറ്റില്‍ ഒരു സ്ഥാനം നഷ്ടപ്പെടുത്തി, പകരം എഎഫ്സി ചാമ്പ്യന്‍സ് ലീഗ് 2 ല്‍ കളിക്കും.

Continue Reading

kerala

ബെയ്‌ലി പാലം താല്‍ക്കാലികമായി അടച്ചു

ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ നാളെ തുറക്കും

Published

on

ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ ബെയ്‌ലി പാലം താല്‍ക്കാലികമായി അടച്ചു. മഴ കുറയുന്നതു വരെ പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ല. അട്ടമല, മുണ്ടക്കൈ മേഖലകളിലെ തോട്ടങ്ങളില്‍ തൊഴിലാളികളെ പ്രത്യേക അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം പുഴയിലുണ്ടായ കനത്ത ഒഴുക്കില്‍ ബെയ്‌ലി പാലത്തിന്റെ സംരക്ഷണ ഭിത്തിക്കുള്ളിലെ മണ്ണൊലിച്ചുപോയി. പാലത്തിനു ബലക്ഷയം ഉണ്ടാകാതിരിക്കാന്‍ സംരക്ഷണ ഭിത്തിക്കുള്ളില്‍ മണ്ണിട്ടു നിറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ബാണാസുര സാഗറിന്റെ ഷട്ടര്‍ നാളെ രാവിലെ തുറക്കും. ജില്ലയില്‍ ഇന്ന് അതീതീവ്രമഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

Continue Reading

Video Stories

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി.

Published

on

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി. നാളെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

Continue Reading

Trending