Connect with us

Video Stories

മിശിഹ തറവാടു വിടുന്നു

Published

on

മാഡ്രിഡ്: ലിയോ മെസി എന്ന ഫുട്‌ബോള്‍ മാന്ത്രികന്‍ തന്റെ സ്ഥിരം തട്ടകമായ ബാര്‍സിലോണ വിടുകയാണോ…..? ഇടക്കാലത്ത് ഉയര്‍ന്നു വന്ന ഈ ചോദ്യത്തിന്റെ പ്രസക്തി വര്‍ധിപ്പിച്ചു കൊണ്ട് മെസി തന്നെ ഇന്നലെ പറഞ്ഞ കാര്യങ്ങള്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമാണെന്ന് വ്യക്തമാക്കുന്നു. ബാര്‍സയുടെ മുഖ്യ പരിശീലകനായി പെപ് ഗുര്‍ഡിയോള എന്ന പഴയ കോച്ച് വരണമെന്ന് മെസി ആവശ്യപ്പെട്ടിരിക്കുന്നത് നിലവിലെ ടീം കോച്ച് ലൂയിസ് എന്‍ട്രികെയോടുള്ള പരസ്യ അതൃപ്തി പ്രകടിപ്പിച്ച് കൊണ്ടാണ്. എന്‍ട്രികെയും മെസിയും തമ്മിലുള്ള സൗന്ദര്യപിണക്കങ്ങള്‍ ഫുട്‌ബോള്‍ ലോകത്തിനറിയാം.

കഴിഞ്ഞയാഴ്ച്ചയാണ് എന്‍ട്രികെ പറഞ്ഞത് ടീമിന്റെ രഹസ്യങ്ങള്‍ താന്‍ മെസിയുമായി ചര്‍ച്ച ചെയ്യാറില്ലെന്ന്. ദിവസങ്ങള്‍ക്ക് മുമ്പ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പി.എസ്.ജിക്ക് മുന്നില്‍ നാല് ഗോളിന് ബാര്‍സ തകര്‍ന്നതിന് ശേഷം ടീമിന് നേരെ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്. മെസിയും നെയ്മറും സുവാരസുമെല്ലാം കളിക്കുന്ന സൂപ്പര്‍ സംഘം ദയനീയമായി തോറ്റതിന് പിറകില്‍ കോച്ചിന്റെ പിഴവുകളാണെന്നാണ് ബാര്‍സ മാനേജ്‌മെന്റും കരുതുന്നത്. സീനിയര്‍ താരങ്ങളുമായി കോച്ചിന് നല്ല ബന്ധമില്ലതാനും. ഇത്തരം സാഹചര്യത്തില്‍ എന്‍ട്രികെയുമായുള്ള ബന്ധം വഷളായിട്ടുണ്ട്. ഇന്ന് ബാര്‍സ ലാലീഗയില്‍ ലഗാനസുമായി കളിക്കുന്ന സാഹചര്യത്തില്‍ കോച്ചിന്റെ കാര്യത്തില്‍ ഈ സീസണിനൊടുവില്‍ തീരുമാനമുണ്ടാവും.

എന്‍ട്രികെ തുടരുന്ന പക്ഷം മെസി ബാര്‍സയിലുണ്ടാവില്ലെന്നുറപ്പാണ്. ഗുര്‍ഡിയോളക്ക് വേണ്ടി മെസി രംഗത്ത് വന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പ്രശ്‌നം കോച്ചാണെന്ന് വ്യക്തമായിട്ടുണ്ട്. ബാര്‍സയുമായി മെസിയുടെ കരാര്‍ അടുത്ത വര്‍ഷം അവസാനിക്കുകയാണ്. അദ്ദേഹവുമായി കരാര്‍ ഉടന്‍ പതുക്കുമെന്ന് ബാര്‍സ മാനേജ്‌മെന്റ്് പറയുന്നുവെങ്കിലും മെസി ഈ കാര്യത്തില്‍ മനസ് തുറന്നിട്ടില്ല. ഗുര്‍ഡിയോളയാവട്ടെ മെസിക്കുളള മറുപടിയില്‍ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട് താന്‍ ബാര്‍സയിലേക്കില്ലെന്ന്. കൂടാതെ മെസിയെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് അദ്ദേഹം ക്ഷണിച്ചിട്ടുമുണ്ട്.

കുട്ടിക്കാലം മുതല്‍ ബാര്‍സയുടെ സ്വന്തമാണ് മെസി. തന്റെ കരിയര്‍ ബാര്‍സയില്‍ തുടങ്ങി ബാര്‍സയില്‍ തന്നെ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ മാറുന്ന സാഹചര്യങ്ങളില്‍ മെസി കളം മാറുമെന്ന് തന്നെയാണ് സ്പാനിഷ് ഫുട്‌ബോള്‍ ലോകം നല്‍കുന്ന സൂചന.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending