Video Stories
കുറ്റവാളികളെ കൂട്ടത്തോടെ കൂടുതുറന്നു വിടരുത്
ഞായറാഴ്ച പുറത്തിറങ്ങിയ പ്രമുഖ മലയാളം, ഇംഗ്ലീഷ് പത്രങ്ങളിലെല്ലാം ഒട്ടും പ്രാധാന്യം കുറയാതെ രണ്ട് വാര്‍ത്തകള്‍ ഇടംപിടിച്ചിരുന്നു. കൊച്ചിയില്‍ സിനിമാ നടിയെ ഒരുസംഘം തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു എന്നതായിരുന്നു ഇതില്‍ ഒന്ന്. രണ്ടാമത്തേത് ലൈംഗീകപീഡനവും സ്ത്രീകള്‍ക്കെതിരായ അതിക്രമവും ഉള്‍പ്പെടെയുള്ള കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 1850ലധികം കുറ്റവാളികളെ ശിക്ഷാ കാലാവധി തീരും മുമ്പെ വിട്ടയക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ശിപാര്‍ശ ഗവര്‍ണര്‍ പി സദാശിവം നിരസിച്ചു എന്നതും. രണ്ടു സംഭവങ്ങളും തമ്മില്‍ പ്രത്യക്ഷത്തില്‍ ബന്ധമില്ലെങ്കിലും ചേര്‍ത്തുവായിക്കുമ്പോള്‍ ഗൗരവതരമായ ചിന്തകള്‍ക്ക് വഴിമരുന്നിടുന്നുണ്ട്. ഒന്ന് ക്രമസമാധാന സംവിധാനത്തിന്റെ പരാജയമാണെങ്കില്‍ മറ്റൊന്ന് ഭരണകൂടം തന്നെ ക്രമിനല്‍ പ്രവണതകള്‍ക്ക് വളംവെച്ചുകൊടുക്കാന്‍ ശ്രമിക്കുന്നതിന്റെ നേര്‍ സാക്ഷ്യമാണ്. സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നായി സ്ത്രീകള്‍ക്കെതിരായ അതിക്രമവും ലൈംഗിക പീഡനങ്ങളും മാറിക്കഴിഞ്ഞ കാലത്തും അത്തരം കുറ്റകൃത്യങ്ങളോട് ഭരണകൂടങ്ങള്‍ കാണിക്കുന്ന ലാഘവബുദ്ധിയും നിരുത്തരവാദ സമീപനവുമാണ് രണ്ടു സംഭവങ്ങളില്‍നിന്നും വായിച്ചെടുക്കാന്‍ കഴിയുന്നത്.
ഡബ്ബിങിനെന്ന് പറഞ്ഞ് തൃശൂരില്‍നിന്നും കൊച്ചിയിലെ പടമുകളിലുള്ള ലാല്‍മീഡിയ സ്റ്റുഡിയോയിലേക്ക് കൂട്ടിക്കൊണ്ടുവരും വഴിയാണ് നടിക്കുനേരെ ആക്രമണമുണ്ടായത്. നേരത്തെ സമാനമായ മറ്റൊരുകേസില്‍ പരാതി ലഭിച്ചിട്ടും പൊലീസ് നടപടിയെടുക്കാതെ പോയ സംഭവത്തിലെ പ്രതിയാണ് നടിയെ തട്ടിക്കൊണ്ടുപോകാനും ആക്രമിക്കാനും മുന്നില്‍നിന്നതെന്ന മാധ്യമ വാര്‍ത്തകള്‍ കാര്യത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. സംഭവത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന തരത്തില്‍ സിനിമാ ലോകത്തുനിന്നുതന്നെ ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ മുഴുവന്‍ കുറ്റവാളികളേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് സ്വതന്ത്രവും കാര്യക്ഷമവുമായ അന്വേഷണം നടക്കേണ്ടതുണ്ട്. ഈ പറഞ്ഞ സംഭവത്തേക്കാള്‍ ഗൗരവമുള്ളതാണ് കൊടും കുറ്റവാളികളെ ഉള്‍പ്പെടെ ശിക്ഷാ ഇളവ് നല്‍കി മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ നീക്കം നടത്തി എന്നത്. കേരളപ്പിറവിയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ പ്രമാണിച്ചാണ് ഇത്രയധികം തടവുകാരെ കൂട്ടത്തോടെ വിട്ടയക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പട്ടിക തയ്യാറാക്കിയത് എന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത സൂചിപ്പിക്കുന്നത്. ക്രിമിനല്‍ നടപടിചട്ടം 432 പ്രകാരം കോടതികള്‍ ശിക്ഷിച്ചയാളെ വിട്ടയക്കാന്‍ സര്‍ക്കാറുകള്‍ക്ക് അധികാരമില്ല. എന്നാല്‍ ചില കേസുകളില്‍ ശിക്ഷാ ഇളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാം. ഭരണഘടനയുടെ 161ാം വകുപ്പു പ്രകാരം ശിക്ഷയില്‍ ഇളവ് നല്‍കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍മാര്‍ സാധാരണ ഈ അധികാരം വിനിയോഗിക്കാറ്. എന്നാല്‍ ശിക്ഷാ ഇളവ് നല്‍കുന്നവരുടെ പട്ടിക തയ്യാറാക്കുന്നതിന് കൃത്യമായ രീതികളും മാനദണ്ഡങ്ങളുമുണ്ട്. 1974ലെ ഷംസീര്‍സിങ് വേഴ്‌സസ് പഞ്ചാബ് സര്‍ക്കാര്‍ കേസില്‍ സുപ്രീംകോടതി ഇതുമായി ബന്ധപ്പെട്ട് കൃത്യമായ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ശിക്ഷാ ഇളവിന് പരിഗണിക്കപ്പെടുന്ന ഓരോ കുറ്റവാളിയുടേയും പശ്ചാത്തലം, അവര്‍ ചെയ്ത കുറ്റത്തിന്റെ ഗൗരവം, ജയില്‍വാസക്കാലത്തെ പെരുമാറ്റങ്ങള്‍, പുറത്തിറങ്ങിയാല്‍ തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടാന്‍ ഇടയുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് വെവ്വേറെ റിപ്പോര്‍ട്ട് തയ്യാറാക്കണം. തുടര്‍ന്ന് ഈ ലിസ്റ്റുകള്‍ മന്ത്രിസഭ അംഗീകരിക്കുകയും നിയമ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ പരിഗണനക്ക് വിടുകയും ചെയ്ത ശേഷമാണ് ഗവര്‍ണറുടെ അംഗീകാരത്തിന് സമര്‍പ്പിക്കേണ്ടത്. താരതമ്യേന ഗൗരവം കുറഞ്ഞ കേസുകളില്‍ ഉള്‍പ്പെട്ട, ശിക്ഷാകാലയളവില്‍ മാനസാന്തരപ്പെടുകയും നല്ലനടപ്പ് പാലിക്കുകയും ചെയ്തവരെയാണ് ഇത്തരത്തില്‍ ശിക്ഷാ ഇളവിന് പരിഗണിക്കാറ്. എന്നാല്‍ ഈ വ്യവസ്ഥകളെല്ലാം അട്ടിമറിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കൂട്ട ജയില്‍ മോചനത്തിന് പട്ടിക തയ്യാറാക്കിയത്. നിയമ സെക്രട്ടറി കാണാതെയാണ് ശിപാര്‍ശ രാജ്ഭവനിലെത്തിയത്. സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പലതും പാലിക്കപ്പെട്ടിട്ടുമില്ല. മാത്രമല്ല, ലൈംഗീക പീഡനം, സ്ത്രീകള്‍ക്കെതിരായ അതിക്രമം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ ഗൗരവമുള്ള കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരും സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഭരണകക്ഷിയുമായി രാഷ്ട്രീയ ബന്ധമുള്ളവരേയും രാഷ്ട്രീയ തടവുകാരെയുമെല്ലാം വിട്ടയക്കാന്‍ നിയമത്തിലെ പഴുത് ആയുധമാക്കി മാറ്റാനാകുമോ എന്ന സംസ്ഥാന സര്‍ക്കാറിന്റെ പരീക്ഷണമാണ് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൂടിയായ ഗവര്‍ണറുടെ ഇടപെടലില്‍ വിഫലമായത്. ഇത്രയധികം തടവുകാരെ കൂട്ടത്തോടെ മോചിപ്പിക്കുന്നതിലെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം തേടിയതായാണ് വിവരം.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അപകടകരമായ തോതില്‍ വര്‍ധിക്കുന്നതിന്റെ കണക്കുകള്‍കൂടി ഇതോടൊപ്പം പരിശോധിക്കപ്പെടേണ്ടതുണ്ട്. ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ രേഖകള്‍ പ്രകാരം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 2015ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 12,383 കേസുകളായിരുന്നു. എന്നാല്‍ 2016ല്‍ കേസുകളുടെ എണ്ണം 14,061 ആയി ഉയര്‍ന്നു. 2015ല്‍ 1263 ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥാനത്ത് 2016ല്‍ ഇത് 1644 ആയും പീഡനക്കേസുകള്‍ 3991ല്‍നിന്ന് 4035 ആയും ഉയര്‍ന്നു. കുറ്റകൃത്യങ്ങളുടെ ഗ്രാഫ് ഉയരുന്നതില്‍ പ്രധാന ഘടകം ഇത്തരം കേസുകളില്‍ സമയബന്ധിതമായ അന്വേഷണമോ വിചാരണയോ നടക്കാത്തതും കുറ്റവാളികള്‍ക്ക് യഥാസമയം ശിക്ഷ വാങ്ങിക്കൊടുക്കാന്‍ നിയമ, നീതി സംവിധാനങ്ങള്‍ക്ക് കഴിയാതെ പോകുന്നതുമാണെന്ന് സര്‍ക്കാറും സുപ്രീംകോടതി ഉള്‍പ്പെടെയുള്ള ഉന്നത നീതിപീഠങ്ങളും പലതവണ ചൂണ്ടിക്കാട്ടിയതാണ്. കെട്ടിക്കിടക്കുന്ന കേസുകളുടെ ആധിക്യം, ജഡ്ജിമാരുടെ കുറവ്, അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മ തുടങ്ങി പല കാരണങ്ങളും ഇതിന് ചൂണ്ടിക്കാണിക്കാനുണ്ടാവും. പരോക്ഷാമായെങ്കിലും അത്തരം വീഴ്ചകളെല്ലാം കുറ്റകൃത്യങ്ങള്‍ പെരുകുന്നതില്‍ പങ്കു വഹിക്കുന്നുണ്ട് എന്നിരിക്കെയാണ് ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കി കൂട്ടത്തോടെ ജയില്‍ മോചിതരാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗത്തുനിന്നുതന്നെ ഉണ്ടാകുന്നത് എന്നത് ഏറെ ഗൗരവമുള്ളതാണ്. ഇത്തരം കേസുകളില്‍ ഗവര്‍ണര്‍ ശിക്ഷാ ഇളവ് നല്‍കിയാല്‍പോലും അതിനെതിരെ നീതിപീഠങ്ങളെ സമീപിക്കാന്‍ ഭരണഘടനാപരമായി ഓരോ പൗരനും അവകാശമുണ്ടെന്നിരിക്കെ, സമൂഹം കൂടുതല്‍ ജാഗ്രതയോടെ നിലകൊള്ളുകയും തിരുത്തല്‍ ശക്തിയായി മാറുകയും ചെയ്യേണ്ടിയിരിക്കുന്നു.
Celebrity
‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
kerala3 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
gulf3 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
-
india2 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
GULF3 days ago
ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഈദ് സ്നേഹ സംഗമം ഇന്ന്
-
kerala3 days ago
48 മണിക്കൂറിനകം എണ്ണച്ചോര്‍ച്ച നീക്കണം; എംഎസ്എസി കപ്പല്‍ കമ്പനിക്ക് കേന്ദ്രത്തിന്റെ അന്ത്യശാസനം
-
kerala2 days ago
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്
-
india2 days ago
അഹമ്മദാബാദിലെ വിമാനദുരന്തം; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
-
india2 days ago
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു, വിമാനത്തില്‍ 242 യാത്രക്കാര്‍