Connect with us

Video Stories

അടിതെറ്റിവീണ ധര്‍മ്മയുദ്ധം

Published

on

ശാരി പിവി

പല കാര്യങ്ങളിലും തമിഴരെ കണ്ടു പഠിക്കണമെന്നായിരുന്നു നാളിതു വരെ മലയാളികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈയിടെയായി തമിഴ്‌നാട്ടുകാര്‍ പല കാര്യങ്ങള്‍ക്കും മലയാളികളെ മാതൃകയാക്കുകയാണ്. അല്ലേലും ഈ നിയമസഭയില്‍ മല്ല യുദ്ധം നടത്തേണ്ടതെങ്ങനെയെന്ന് ഇവിടെ വന്ന് ശിവന്‍കുട്ടി സഖാവിനോടും ഖജനാവിന്റെ സൂക്ഷിപ്പുകാരനായ മന്ത്രിയോടുമൊക്കെ ഒന്നു ചോദിച്ചു മനസിലാക്കേണ്ടതു തന്നെയാണ്. പക്ഷേ തമിഴങ്കത്തില്‍ 22 വനിതാ എം.എല്‍.എമാര്‍ ഉണ്ടായിട്ടും എന്തോ വീര്യം പോരാത്തതിനാല്‍ കടിയും, മാന്തലും, പഡനവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും ജയരാജന്റെ കസേര ഏറും, ശിവന്‍കുട്ടിയുടെ വാഴവെട്ടിയിട്ടതു പോലുള്ള വീഴ്ചയുമൊക്കെ അവിടെയും തകൃതിയായി നടന്നു. സഭക്കകത്ത്, കയ്യാങ്കളിയും കയ്യൂക്കും കാണിച്ച് ഇ.പി.എസ് എന്ന പളനി സ്വാമി മുഖ്യമന്ത്രിക്കസേര സംരക്ഷിച്ചപ്പോള്‍ പക്ഷേ പകലന്തിയോളം റിസോര്‍ട്ടിനു മുന്നിലും, നേതാക്കളുടെ വാതിലുകളിലും മുട്ടിയും തട്ടിയും നടന്ന പന്നീര്‍ശെല്‍വമെന്ന മുന്‍ മുഖ്യന് ഇപ്പോള്‍ കറിവേപ്പിലയുടെ വില പോലും ഇല്ലതാനും. സര്‍വത്ര വിമത പ്രവര്‍ത്തനങ്ങളും, താമരയുടെ ആശിര്‍വാദങ്ങളുമൊക്കെ ഉണ്ടായിരുന്നെങ്കിലും സഭയിലെ കലാ പരിപാടികള്‍ കഴിഞ്ഞതില്‍ പിന്നെ മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയെന്നു പറഞ്ഞപോലായി കാര്യങ്ങള്‍. കാണിയായി കളത്തിനു പുറത്തിരുന്ന ഡി.എം.കെയുടെ വര്‍ക്കിങ് പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ സ്റ്റാലിന്‍ ഹീറോയായി. ലൈംലൈറ്റില്‍ സ്റ്റാലിന്‍ മാത്രം, സര്‍വത്ര സ്റ്റാലിന്‍ മയം. അണ്ണാഡിഎംകെയിലെ അധികാര വടംവലിയില്‍ നാളിതുവരെ കാഴ്ച്ചക്കാര്‍ മാത്രമായിരുന്ന ഡിഎംകെ അങ്ങനെ ഒറ്റ ദിനം കൊണ്ട് പ്രധാന കളിക്കാരായി മാറിക്കഴിഞ്ഞു. അല്ലേലും വര്‍ക്കിങ് പ്രസിഡന്റ് എന്നു വെച്ചാല്‍ പ്രവര്‍ത്തിക്കാനുള്ള പ്രസിഡന്റാണെന്ന കാര്യം അമ്മയുടെ പടവും നോക്കി നടന്ന കാലത്ത് ഒ.പി.എസ് പഠിച്ചതുമില്ല. ഇനിയിപ്പം അവരുടെ സര്‍ക്കാറാണ് ജയിച്ചതെന്നും നമ്മുടെ സര്‍ക്കാര്‍ പിന്നാലെ ജയിക്കുമെന്നുമൊക്കെയാണ് ഒ.പി.എസ് പറയുന്നത്. ധര്‍മം വിജയിക്കുമെന്ന് ടിയാന്‍ കട്ടായം പറയുന്നു. പക്ഷേ കാര്യങ്ങളുടെ കിടപ്പു നോക്കിയാല്‍ പന്നീര്‍ശെല്‍വത്തിന് ധര്‍മം തരാന്‍ പോലും ആരേയും കിട്ടുമെന്ന് തോന്നുന്നില്ല. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പില്‍ ജയിച്ചത് പളനി സ്വാമിയാണെങ്കിലും യഥാര്‍ത്ഥ വിജയി സാക്ഷാല്‍ സ്റ്റാലിന്‍ തന്നെയാണ്. മുഖ്യമന്ത്രി പദമെന്ന ചിന്ന ചിന്ന ആശയുമായി നടന്ന ചിന്നമ്മയെ ഒടുവില്‍ വിധി സുപ്രീം കോടതിയുടെ രൂപത്തില്‍ ജയിലിലാക്കിയപ്പോള്‍ ഭൂട്ടാന്‍ ഡാറ്റയടിച്ചത് പളനി സ്വാമിക്കാണ്. ഒറ്റ നേതാവിനെ പിന്‍പറ്റി ജീവിക്കുന്ന ഒരാള്‍ക്കൂട്ടമായി മാത്രം ദശകങ്ങളായി ശീലിച്ചു വന്ന പാര്‍ട്ടിയില്‍ അമ്മയുടെ പിന്‍ഗാമിയാവാന്‍ ഭാഗ്യം സിന്ധിച്ച അപൂര്‍വ പ്രതിഭാസം. അങ്ങനെ അതുവരെ ചിത്രത്തിലില്ലായിരുന്ന ടിയാന് പിന്നൊന്നും നോക്കേണ്ടി വന്നില്ല. പന്നീര്‍ ശെല്‍വത്തെ നോക്കി മേപ്പടിയാന്‍ മന്ത്രിച്ചു, ഇനി എന്നും സംഭവാമി യൂ….. ഗോ, യൂ…….. ഗോ. ഇനിയിപ്പോ ഒറ്റരാത്രി കൊണ്ട് അണ്ണാഡിഎംകെയെ ഇളക്കിമറിച്ച ജയലളിതയുടെ എക്കാലത്തെയും വിനീത ദാസന്‍ ഒ പന്നീര്‍ശെല്‍വത്തിന്റെ രാഷ്ട്രീയഭാവി എന്താകുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. അമ്മയുടെ റബ്ബര്‍ സ്റ്റാമ്പായി മൂന്ന് തവണ മുഖ്യമന്ത്രിയായ പന്നീര്‍ ശെല്‍വത്തിന് അദ്ദേഹം ഇത്ര സംഭവമാണെന്ന് സ്വയമേ യാതൊരു നിശ്ചയവുമുണ്ടായിരുന്നില്ല താനും. പോരാത്തതിന് ശശികല പോണ പോക്കിന് ജയലളിതയുടെ ശവകുടീരത്തില്‍ ആഞ്ഞടിച്ച് വിടില്ല ഞാനെന്ന് ശപഥം ചെയ്താണ് പോയിരിക്കുന്നത്. ഇനിയിപ്പോ ചിന്നമ്മയുടെ മുഖ്യമന്ത്രിയായി ഇ.പി.എസ് ഇരിക്കുമ്പോള്‍ ഒറ്റവഴിയെ ഒ.പി.എസിനുള്ളൂ. അമ്മയുടെ രാഷ്ട്രീയാവകാശം പിടിച്ചെടുക്കുക. അതാണേല്‍ അത്ര എളുപ്പമല്ല താനും. കൂറുമാറ്റ നിയമ പ്രകാരം അയോഗ്യനായാല്‍ പിന്നെ പഴയ ചായക്കട മാത്രമാകും ശരണം. നനഞ്ഞിടം കുഴിക്കാന്‍ നടക്കുന്ന താമര മുതലാളിമാരെ പോലും ആപത് ഘ്ട്ടങ്ങളില്‍ ആ വഴി കാണാനുമൊക്കില്ല. ശശികലയുടെ വാതില്‍ അടഞ്ഞപ്പോള്‍ പുതിയ രാഷ്ട്രീയ എതിരാളികളാണ് പനീര്‍ശെല്‍വത്തിന്റെ മുന്നില്‍. അധികാരമുള്ള ഇ.പി.എസും അധികാരമൊഴിഞ്ഞ ഒ.പി.എസും തമ്മിലുള്ള നേര്‍യുദ്ധമാണ് ഇനി അണ്ണാഡി.എം.കെയില്‍ വരാനിരിക്കുന്നത്. നഷ്ട സാധ്യത കൂടുതല്‍ എന്തു കൊണ്ടും പന്നീര്‍ശെല്‍വത്തിനാണു താനും. ധര്‍മ്മയുദ്ധം’ തുടരുമെന്നാണ് പന്നീര്‍ശെല്‍വം പറയുന്നത്. ജയലളിതയുള്ള കാലത്ത് എല്ലാ അധാര്‍മികതക്കും കൂട്ടു നിന്ന ടിയാന്‍ ഇനിയിപ്പോ ഏത് ധര്‍മ്മ യുദ്ധമാണാവോ ഉദ്ദേശിച്ചത്?. പനി നീര്‍ വിപ്ലവം നടത്താനിറങ്ങി ഒടുവില്‍ ഉള്ള കഞ്ഞിയിലും പാറ്റ വീഴുമോ എന്നു മാത്രമേ ഇനി അറിയാനുള്ളൂ.
…………………………………………………………
ഒടുവില്‍ ആ വാഗ്ദാനവും സ്വാഹ..അച്ഛേ ദിന്‍ അച്ഛാ ദിന്‍ എന്നൊക്കെ പറഞ്ഞ് നോട്ടിന് കാത്തിരുന്ന കാലത്ത് വാഗ്ദാന പെരുമ്പറക്കാരന്‍ പ്രഖ്യാപിച്ച പ്രസവ ശുശ്രൂഷയ്ക്ക് 6000 രൂപയെന്ന വാഗ്്ദാനം തൊണ്ട തൊടാതെ വിഴുങ്ങാന്‍ പോകുന്നു. പുതു വര്‍ഷമാകുമ്പോള്‍ എന്തേലും പുതുമ വേണ്ടേ എന്നു കരുതി പുതുവര്‍ഷത്തലേന്ന്, നോട്ട് അസാധുവാക്കലിന്റെ 50 നാള്‍ പിന്നിട്ട ശേഷം ദൂരദര്‍ശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് മേരാ പ്യാരാ ദേശ് വാസിയോം എന്ന ആമുഖത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു പ്രസവ ശുശ്രൂഷയ്ക്കുള്ള 6000 രൂപ. പ്രഖ്യാപനം വന്നുവെന്നല്ലാതെ നാളിതു വരെ ഒരാള്‍ക്കു പോലും ഇതു ലഭ്യമായിട്ടില്ലെന്നത് നഗ്നമായ പരമ സത്യം. എല്ലാ പ്രസവത്തിനും 6000 എന്നതിന് പകരം ആദ്യ പ്രസവത്തിന് മാത്രമായി ഇത് ചുരുക്കാനാണ് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. ഇപ്പോ പറയുന്നു ഫണ്ടില്ലെന്ന്. അപ്പോള്‍ പിന്നെ എവിടെ നോക്കിയായിരിക്കും ഇത് പ്രഖ്യാപിച്ചത്. വിത്തൗട്ട് മാത്തമാറ്റിക്‌സ് ഭൂമി ഒരു വട്ടപ്പൂജ്യമാണെന്ന് ഇവരാരും അറിഞ്ഞിരുന്നില്ലയോ. എല്ലാം അറിയുന്ന ഓഫീസായതിനാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വാഗ്ദാനത്തില്‍ നിന്നും പിന്‍മാറുന്ന വിവരവും അറിഞ്ഞിട്ടുണ്ട്. പ്രസവ ശുശ്രൂഷയ്ക്കായി നീക്കിവെച്ച തുക 60 ശതമാനത്തില്‍ നിന്ന് 50ആക്കി ചുരുക്കാനും തീരുമാനമായി. അങ്ങനെ അണ്ണന്റെ വാക്ക് കേട്ട് ആറായിരം മോഹിച്ചവരൊക്കെ ഇപ്പോ ചിന്നമ്മയുടെ അവസ്ഥയിലായി. കൊതിച്ചതൊന്ന് വിധിച്ചത് മറ്റൊന്ന്.
19 വയസിനു മുകളിലുള്ള ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളേയും ഉദ്ദേശിച്ചു കൊണ്ടാണ് പദ്ധതി നടപ്പില്‍ കൊണ്ടു വന്നിരുന്നത്. 2017-2018 വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ പദ്ധതിയ്ക്കായി 2700 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നീക്കിവെച്ചിരുന്നു. എന്നാല്‍ ഓരോ വര്‍ഷവും 2.6 കോടിയിലധികം ജനനം നടക്കുന്നതു കൊണ്ട് കേന്ദ്ര ബജറ്റില്‍ അനുവദിച്ച തുകകൊണ്ട് മാത്രം പദ്ധതി നടപ്പിലാക്കാന്‍ സാധിക്കില്ല. അത് കൊണ്ട് പകുതി സംസ്ഥാനങ്ങള്‍ കൂടി വഹിക്കണമെന്നാണ് പുതിയ വാദം. വര്‍ഷം 16,000 കോടി രൂപയെങ്കിലും ഇതിനായി ആവശ്യമുള്ളതിനാല്‍ സംഗതി ഇവിടം കൊണ്ട് നടക്കില്ലെന്നാണ് കേന്ദ്രത്തിലെ ഏമാന്‍മാര്‍ പറയുന്നത്. 2010 ഒക്ടോബറില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്തെ 650 ജില്ലകളില്‍ ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന എന്ന പേരില്‍ കൊണ്ടു വന്ന പദ്ധതി പേര് മാറ്റി പുതിയ കുപ്പിയില്‍ ഇറക്കിയ മോദി അങ്ങനെ ഇതും ഭംഗിയായി മുക്കിയെന്നു സാരം.

ലാസ്റ്റ് ലീഫ്:
പ്രമുഖ സിനിമാ നടിക്കു നേരെയുണ്ടായ ആക്രമണം ഒറ്റപ്പെട്ട സംഭവമാണെന്നും ഇതു കൊണ്ട് ക്രമസമാധാനം തകര്‍ന്നുവെന്ന് പറയാന്‍ കഴിയില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി. ബലാത്സംഗം, സ്ത്രീകള്‍ക്കെതിരായ അധിക്രമം, മയക്കു മരുന്ന് കടത്ത് തുടങ്ങിയ കേസുകളില്‍ പ്രതികളായ 1850 കുറ്റവാളികളെ വിട്ടയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ക്രമസമാധാനം ഭദ്രമാക്കാനല്ലാതെ പിന്നെന്തിന്.

Video Stories

ആശങ്കകള്‍ക്ക് അടിവരയിടുന്ന ട്രംപ്

EDITORIAL

Published

on

ദൈവമേ എന്നെ തുണക്കേണമേ എന്ന വാചകത്തോടെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ സത്യവാചകം അവസാനിക്കുക. അധികാരമേറ്റയെടുത്ത ഉടന്‍ പുതിയ അമേരിക്കന്‍ പ്രസിഡന്റ്‌റ് ടൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ച നിര്‍ണായ എക്‌സിക്യൂട്ടിവ് ഉത്തരവ് പുറത്തുവരുമ്പോള്‍ ദൈവമേ അമേരിക്കയെ കാക്കേണമേ എന്ന് ലോകം ഒന്നടങ്കം ഉരുവിട്ട് പോവുകയാണ്. ട്രംപിന്റെ രണ്ടാം വരവ് എങ്ങിനെയായിരിക്കുമെന്ന ആശങ്ക പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് തൊട്ടേ ലോകം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പ്രചരണ രംഗത്ത് അദ്ദേഹം സ്വീകരിച്ച തീവ്രവലതുപക്ഷ നിലപാടാണ് പതിവില്‍നിന്ന് വിഭിന്നമായി ആരു ജയിക്കുമെന്ന ചര്‍ച്ചക്കപ്പുറം ട്രംപ് ജയിച്ചാല്‍ എന്തു സംഭവിക്കുമെന്ന രീതിയിലേക്ക് ചര്‍ച്ചകള്‍ വഴിമാറാനുണ്ടായ കാരണം. അമേരിക്ക ഒന്നാമത് എന്ന പ്രഖ്യാപനവുമായി അദ്ദേഹം നടത്തിയിട്ടുള്ള പ്രചരണങ്ങള്‍ അതേ രീതിയില്‍തന്നെ ഉത്തരവുകളായി പുറത്തുവരുമ്പോള്‍ ലോകത്തിന്റെ ആശങ്കകള്‍ക്ക് അടിവരയിടപ്പെടുകയാണ്. അമേരിക്കയുടെ ആഭ്യന്തര, വിദേശ നയങ്ങളില്‍ വന്‍പൊളിച്ചെഴുത്തിന് വഴിവെക്കുന്ന ഒരു ഡസനോളം കാര്യങ്ങളിലാണ് ചുമതലയേറ്റ അന്നുതന്നെ ട്രംപ് തീരുമാനമെടുത്തിരിക്കുന്നത്. ലോകാരോഗ്യ സംഘനടയില്‍നിന്നുള്ള പിന്മാറ്റം, ജന്മാവകാശ പൗരത്വ നിഷേധം, മെക്‌സിക്കന്‍ അതിര്‍ത്തിയിലെ അടിയന്തസ്സെരാ വസ്ഥ, ലൈംഗിക ന്യൂനപക്ഷ അവകാശ നിഷേധം, പനാമ കനാല്‍ തിരിച്ചുപിടിക്കല്‍ തുടങ്ങിയവയെല്ലാം അവയില്‍ ഉള്‍പ്പെടും.

റിപബ്ലിക്കനായാലും ഡെമോക്രാറ്റുകളായാലും അമേരിക്കയുടെ അടിസ്ഥാന നിലപാടുകളില്‍ മാറ്റംവരുത്താന്‍ തെങ്കിലും പാര്‍ട്ടിക്കോ നേതാവിനോ സാധ്യമല്ലെന്നതായിരുന്നു അവരുടെ പ്രഖ്യാപിത നിലപാട്. ഈ തത്വത്തെ സ ധൂകരിക്കുന്ന തരത്തിലായിരുന്നു ട്രംപിന്റെ തൊട്ടുമുമ്പ് അധികാരം വിട്ടൊഴിഞ്ഞ ജോബൈഡന്റെ കാലയളവും. ട്രംപിന്റെ അധികാരത്തുടര്‍ച്ചയെ തടുത്തുനിര്‍ത്തി ഡെമോക്രാറ്റുകളുടെ പ്രതിനിധിയായി ബൈഡന്‍ അധികാരത്തിലേറിയപ്പോള്‍ അമേരിക്ക മാത്രമല്ല, ലോകമൊന്നടങ്കം പ്രതീക്ഷിയിലായിരുന്നു. എന്നാല്‍ ഫലസ്തീന്‍ വിഷയത്തിലുള്‍പ്പെടെ ട്രെംപിനെ കടത്തിവെട്ടുന്ന തരത്തിലുള്ള അക്രമോത്സുകമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് പ്രചരണരംഗത്ത് തിരിച്ചടി നേരിട്ടപ്പോള്‍ വംശീയവും വിദ്വേഷപരവുമായ നിലപാടുകള്‍ക്കൊപ്പം തന്നെയാണ് അദ്ദേഹവും തിരിച്ചുവരവിന് ശ്രമിച്ചത്. ഈ നിക്കങ്ങളുടെ ഫലമായി ഇസ്രാഈല്‍ ഫലസ്തീനില്‍ ആക്രമണം കടുപ്പിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. പക്ഷേ സത്യ പ്രതിജ്ഞാനന്തരം ട്രംപ് നടത്തിയ പുതിയ നീക്കങ്ങള്‍ ഞെട്ടിപ്പിക്കുന്നതും അമേരിക്കയുടെ കീഴ് വഴക്കങ്ങളെയെല്ലാം ലംഘിക്കുന്നതും രാഷ്ട്രാന്തരീയ രംഗങ്ങളില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമാണെന്നതില്‍ ഒരു സംശയത്തിനും ഇടംനല്‍കുന്നില്ല.

ഫലസ്തീനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ സഹായകരമായ നിലപാട് സ്വീകരിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് കാലത്തെ പ്രഖ്യാപനങ്ങളെല്ലാം ഉപേക്ഷിച്ച് സ്വസ്തവും സുസ്തിരവുമായ ഒരു ഭരണത്തിന് ട്രംപ് നേത്യത്വം നല്‍കുകയാണോയെന്ന് രാഷ്ട്രിയ നിരീക്ഷകര്‍ സൂക്ഷ്മ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ തന്റെ അധികാരാരോഹണം ശ്രദ്ധേയമാക്കുന്നതിനുവേണ്ടിയുള്ള തന്ത്രം മാത്രമായിരുന്നു അതെന്ന് ഇസ്രാഈലുമായി ബന്ധപ്പെട്ട പിന്നിടുള്ള നീക്കങ്ങള്‍ തന്നെ തെളിയിക്കുകയുണ്ടായി. ഫലസ്തീനില്‍ ആക്രമണം നടത്തുന്ന ഇസ്രാഈലി കുടിയേറ്റക്കാര്‍ക്കെതിരെയുള്ള യു.എസ് ഉപരോധം പിന്‍വ ലിച്ചുകൊണ്ടുള്ള ട്രംപിന്റെ ഉത്തരവ് പുറത്തുവന്നതോടെ യാണ് ഗസ്സയിലെ വെടിനിര്‍ത്തലിനുപിന്നാലെ വെസ്റ്റ്ബാ ങ്കില്‍ ഇസ്രാഈല്‍ ചോരപ്പുഴ ഒഴുക്കാന്‍ തുടങ്ങിയത്. ഇമി ഗ്രേഷന്‍ നയത്തില്‍ വന്‍ പൊളിച്ചെഴുത്ത് നടത്തുന്ന ഉത്തരവ് ഇന്ത്യക്കാരുള്‍പ്പെടെ വിദേശ വംശജരെ ഒന്നടങ്കം ആശങ്കയിലാഴ്ത്തുന്നതാണ്. നിശ്ചിത കാലയളവില്‍ അമേരിക്കയില്‍ തങ്ങിയ മാതാപിതാക്കളുടെ കുട്ടികള്‍ക്ക് കിട്ടിയിരുന്ന പൗരത്വം ഇനിയുണ്ടാകില്ല. യു.എസ് സെന്‍സസ് പ്രകാരം അമേരിക്കയില്‍ 54 ലക്ഷത്തിലേറെ ഇന്ത്യന്‍ വംശജരുണ്ട്. ഇവരില്‍ 43 ശതമാനം യു.എസില്‍ ജനിച്ചവരാണ്. രാജ്യത്ത് തുടര്‍ന്നുവരുന്ന ബെര്‍ത്ത് ടൂറിസം അവസാനിപ്പിക്കാനാണ് ഉത്തരവിലൂടെ ട്രംപ് ഉദ്ദേശിക്കുന്നത്. ജനനം വഴി യു.എസ് പൗരത്വം ലഭിക്കുമെന്നതുകൊണ്ട് സ്ത്രീകള്‍ക്കിടയില്‍ ഇത്തരം യു.എസ് സന്ദര്‍ശനങ്ങള്‍ വ്യാപകമായിരുന്നു. ഇത്തരം പൗരത്വം ലഭിച്ചവരില്‍ ഏറെയും മെക്‌സിക്കന്‍, ഇന്ത്യന്‍ കുടുംബങ്ങളാണ്. ഇവരുടെ ഭാവി തകര്‍ക്കുന്നതാണ് ട്രംപിന്റെ പുതിയ തിരുമാനം.

പനാമ കനാല്‍ തിരിച്ചു നല്‍കണമെന്ന ആവശ്യവും ഗ്രീന്‍ലാന്റിന്റെ മേലുള്ള കണ്ണുവെക്കലും കാനഡയുമായുള്ള കൊമ്പുകോര്‍ക്കലുമെല്ലാം ലോകത്തിന്റെ ഉറക്കം കെടുത്താന്‍ പര്യാപ്തതമായതാണ്. ഇറക്കുമതി തീരുവ ഉയര്‍ത്താനുള്ള തീരുമാനം അമേരിക്കക്കാര്‍ക്കും രക്ഷയുണ്ടാകില്ലെന്നതിന്റെ സൂചനകളാണ്. ലോകാരോഗ്യ സംഘടനയില്‍ നിന്നും പാരിസ് ഉച്ചകോടിയില്‍നിന്നും അമേരിക്കയെ പിന്‍വലിക്കാനുള്ള തീരുമാനത്തിലൂടെ അമേരിക്ക ഒന്നാമത് എന്ന പ്രഖ്യാപനത്തിന്റെ സാധൂകരണമാണ് ലക്ഷ്യം വെക്കുന്നതില്‍ അദ്ദേഹത്തിന്റെ കൊക്കില്‍ ഒതുങ്ങി നില്‍ക്കുന്ന തീരുമാനങ്ങളായിരിക്കില്ല ഇതെന്നുമെന്നതിനുള്ള സൂചനയാണ് രാജ്യത്ത് ഇപ്പോള്‍തന്നെ ഉയര്‍ന്നിട്ടുള്ള പ്രതിഷേധത്തിന്റെ സ്വരങ്ങള്‍.

 

Continue Reading

Video Stories

സിവില്‍ സര്‍വീസ് ഭരണകൂടത്തിന്റെ ഉരുക്കുചട്ടക്കൂട്: സാദിഖലി തങ്ങള്‍

ഭരണകൂടത്തിന്റെ ഉരുക്കുചട്ടക്കൂടാണ് സിവില്‍ സര്‍വീസെന്നും ഭരണതലത്തില്‍ നേരിട്ടടപെടാന്‍ ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Published

on

തിരുവനന്തപുരം: ഐ.എ.എസ്, ഐ.പി.എസ് തലത്തിലെ സിവില്‍ സര്‍വീസ് മേഖലകളിലേയ്ക്ക് കേരളത്തിലെ യുവാക്കള്‍ കൂടുതലായി കടന്നുവരണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഭരണകൂടത്തിന്റെ ഉരുക്കുചട്ടക്കൂടാണ് സിവില്‍ സര്‍വീസെന്നും ഭരണതലത്തില്‍ നേരിട്ടടപെടാന്‍ ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ’10 ഐ.എ.എസ്. വിജയഗാഥകള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിവില്‍ സര്‍വീസിലേക്ക് എത്തിപ്പെടാല്‍ ഏറെ കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നും എന്നാല്‍ ലക്ഷ്യബോധമുണ്ടെങ്കില്‍ എവിടെയും എത്തിപ്പെടാല്‍ കഴിയുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പൊതുമണ്ഡലത്തെ തന്നെ നയിക്കാന്‍ ശേഷിയും കഴിവുമുള്ളവരാണ് ഐ.എ.എസ് രംഗത്തെ പുതുതലമുറക്കാരെന്ന് പുസ്തകം ഏറ്റുവാങ്ങി സംസാരിച്ച മുന്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു. അത്തരക്കാരുടെ അനുഭവം വായനക്കാരിലേക്ക് എത്തിക്കാന്‍ പുസ്തകത്തിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

നവതി ആഘോഷത്തിന്റെ ഭാഗമായി ചന്ദ്രിക എഡിറ്റോറിയല്‍ പേജില്‍ പത്ത് ദിവസങ്ങളില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച, പി. ഇസ്മായില്‍ തയ്യാറാക്കിയ പത്ത് ഐ.എ.എസുകാരുമായി നടത്തിയ അഭിമുഖങ്ങളുടെ പരമ്പരയാണ് പുസ്തകമായി പ്രസിദ്ധീകരിച്ചത്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വലിയ പ്രചോദനം നല്‍കുന്ന പുസ്തകമാണിതെന്ന് ചടങ്ങില്‍ അധ്യക്ഷനായ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമൂഹത്തിന് വലിയ മുതല്‍ കൂട്ടാണ് പുസ്തകമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തില്‍ എന്തെങ്കിലും നിറവേറ്റാനുണ്ടെന്ന ബോധ്യമുള്ളവരാണ് മറ്റ് പ്രൊഫഷനുകള്‍ ഉപേക്ഷിച്ച് സിവില്‍ സര്‍വീസിലേയ്ക്ക് എത്തുന്നതെന്ന് പുസ്തക പരിചയം നടത്തിയ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ഐ.എം.ജി പത്മം ഹാളില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ എം.എല്‍.എമാരായ ആബിദ് ഹുസൈന്‍ തങ്ങള്‍, പി.കെ ബഷീര്‍, എന്‍.എ നെല്ലിക്കുന്ന്, പി.ഉബൈദുള്ള, ടി.വി ഇബ്രാഹീം, നജീബ് കാന്തപുരം, എ.കെ.എം അഷറഫ്, യു.പ്രതിഭ, ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, വിഴിഞ്ഞം അന്താരാഷ്ട്രാ തുറമുഖ കമ്പനി (വിസില്‍) എം.ഡി. ദിവ്യ എസ്. അയ്യര്‍, വനിതാ, ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിതാ വി.കുമാര്‍, പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ രേണുരാജ്, മാതൃഭൂമി ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രാജീവ് ദേവരാജ്, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ അഷ്‌റഫ്‌ എടനീർ, കെ. എ മാഹിൻ, സി.കെ മുഹമ്മദലി, അഡ്വ. നസീർ കാര്യറ, ടി.പി.എം ജിഷാൻ, ഫാത്തിമ തെഹ്‌ലിയ, എം. എസ്. എഫ് സംസ്ഥാന പ്രസിഡന്റ്‌ പി. കെ നവാസ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ്, ജനറല്‍ സെക്രട്ടറി നിസാര്‍ മുഹമ്മദ് സുല്‍ഫി തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading

kerala

കൊല്ലം അഞ്ചലില്‍ ഒന്‍പതു വയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

അഞ്ചല്‍ തേവര്‍തോട്ടം കണിക്കോണം ചരുവിളപുത്തന്‍വീട്ടില്‍ മണിക്കുട്ടന്‍ (35) ആണ് പിടിയിലായത്

Published

on

കൊല്ലം അഞ്ചലില്‍ ഒന്‍പതു വയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. അഞ്ചല്‍ തേവര്‍തോട്ടം കണിക്കോണം ചരുവിളപുത്തന്‍വീട്ടില്‍ മണിക്കുട്ടന്‍ (35) ആണ് പോക്‌സോ കേസില്‍ അഞ്ചല്‍ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ തിങ്കളാഴ്ച സാധനം വാങ്ങാനായി മണിക്കുട്ടന്റെ വീട്ടിലെത്തിയ ഒന്‍പതുകാരനെ ഇയാള്‍ ബലമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി പ്രതിയെ തള്ളിമാറ്റി കുതറിയോടിയപ്പോള്‍ ഇയാള്‍ കുട്ടിയെ പിടികൂടുകയും വീടിന്റെ ഹാളിലെ ജനല്‍ കമ്പിയില്‍ തുണിക്കഷ്ണം കൊണ്ട് കൈകള്‍ കൂട്ടികെട്ടുകയും ചെയ്തു. സംഭവത്തില്‍ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി മണിക്കുട്ടനെതിരെ അഞ്ചല്‍ പൊലീസ് കേസെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Continue Reading

Trending