Connect with us

Video Stories

അടിതെറ്റിവീണ ധര്‍മ്മയുദ്ധം

Published

on

ശാരി പിവി

പല കാര്യങ്ങളിലും തമിഴരെ കണ്ടു പഠിക്കണമെന്നായിരുന്നു നാളിതു വരെ മലയാളികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈയിടെയായി തമിഴ്‌നാട്ടുകാര്‍ പല കാര്യങ്ങള്‍ക്കും മലയാളികളെ മാതൃകയാക്കുകയാണ്. അല്ലേലും ഈ നിയമസഭയില്‍ മല്ല യുദ്ധം നടത്തേണ്ടതെങ്ങനെയെന്ന് ഇവിടെ വന്ന് ശിവന്‍കുട്ടി സഖാവിനോടും ഖജനാവിന്റെ സൂക്ഷിപ്പുകാരനായ മന്ത്രിയോടുമൊക്കെ ഒന്നു ചോദിച്ചു മനസിലാക്കേണ്ടതു തന്നെയാണ്. പക്ഷേ തമിഴങ്കത്തില്‍ 22 വനിതാ എം.എല്‍.എമാര്‍ ഉണ്ടായിട്ടും എന്തോ വീര്യം പോരാത്തതിനാല്‍ കടിയും, മാന്തലും, പഡനവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും ജയരാജന്റെ കസേര ഏറും, ശിവന്‍കുട്ടിയുടെ വാഴവെട്ടിയിട്ടതു പോലുള്ള വീഴ്ചയുമൊക്കെ അവിടെയും തകൃതിയായി നടന്നു. സഭക്കകത്ത്, കയ്യാങ്കളിയും കയ്യൂക്കും കാണിച്ച് ഇ.പി.എസ് എന്ന പളനി സ്വാമി മുഖ്യമന്ത്രിക്കസേര സംരക്ഷിച്ചപ്പോള്‍ പക്ഷേ പകലന്തിയോളം റിസോര്‍ട്ടിനു മുന്നിലും, നേതാക്കളുടെ വാതിലുകളിലും മുട്ടിയും തട്ടിയും നടന്ന പന്നീര്‍ശെല്‍വമെന്ന മുന്‍ മുഖ്യന് ഇപ്പോള്‍ കറിവേപ്പിലയുടെ വില പോലും ഇല്ലതാനും. സര്‍വത്ര വിമത പ്രവര്‍ത്തനങ്ങളും, താമരയുടെ ആശിര്‍വാദങ്ങളുമൊക്കെ ഉണ്ടായിരുന്നെങ്കിലും സഭയിലെ കലാ പരിപാടികള്‍ കഴിഞ്ഞതില്‍ പിന്നെ മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയെന്നു പറഞ്ഞപോലായി കാര്യങ്ങള്‍. കാണിയായി കളത്തിനു പുറത്തിരുന്ന ഡി.എം.കെയുടെ വര്‍ക്കിങ് പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ സ്റ്റാലിന്‍ ഹീറോയായി. ലൈംലൈറ്റില്‍ സ്റ്റാലിന്‍ മാത്രം, സര്‍വത്ര സ്റ്റാലിന്‍ മയം. അണ്ണാഡിഎംകെയിലെ അധികാര വടംവലിയില്‍ നാളിതുവരെ കാഴ്ച്ചക്കാര്‍ മാത്രമായിരുന്ന ഡിഎംകെ അങ്ങനെ ഒറ്റ ദിനം കൊണ്ട് പ്രധാന കളിക്കാരായി മാറിക്കഴിഞ്ഞു. അല്ലേലും വര്‍ക്കിങ് പ്രസിഡന്റ് എന്നു വെച്ചാല്‍ പ്രവര്‍ത്തിക്കാനുള്ള പ്രസിഡന്റാണെന്ന കാര്യം അമ്മയുടെ പടവും നോക്കി നടന്ന കാലത്ത് ഒ.പി.എസ് പഠിച്ചതുമില്ല. ഇനിയിപ്പം അവരുടെ സര്‍ക്കാറാണ് ജയിച്ചതെന്നും നമ്മുടെ സര്‍ക്കാര്‍ പിന്നാലെ ജയിക്കുമെന്നുമൊക്കെയാണ് ഒ.പി.എസ് പറയുന്നത്. ധര്‍മം വിജയിക്കുമെന്ന് ടിയാന്‍ കട്ടായം പറയുന്നു. പക്ഷേ കാര്യങ്ങളുടെ കിടപ്പു നോക്കിയാല്‍ പന്നീര്‍ശെല്‍വത്തിന് ധര്‍മം തരാന്‍ പോലും ആരേയും കിട്ടുമെന്ന് തോന്നുന്നില്ല. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പില്‍ ജയിച്ചത് പളനി സ്വാമിയാണെങ്കിലും യഥാര്‍ത്ഥ വിജയി സാക്ഷാല്‍ സ്റ്റാലിന്‍ തന്നെയാണ്. മുഖ്യമന്ത്രി പദമെന്ന ചിന്ന ചിന്ന ആശയുമായി നടന്ന ചിന്നമ്മയെ ഒടുവില്‍ വിധി സുപ്രീം കോടതിയുടെ രൂപത്തില്‍ ജയിലിലാക്കിയപ്പോള്‍ ഭൂട്ടാന്‍ ഡാറ്റയടിച്ചത് പളനി സ്വാമിക്കാണ്. ഒറ്റ നേതാവിനെ പിന്‍പറ്റി ജീവിക്കുന്ന ഒരാള്‍ക്കൂട്ടമായി മാത്രം ദശകങ്ങളായി ശീലിച്ചു വന്ന പാര്‍ട്ടിയില്‍ അമ്മയുടെ പിന്‍ഗാമിയാവാന്‍ ഭാഗ്യം സിന്ധിച്ച അപൂര്‍വ പ്രതിഭാസം. അങ്ങനെ അതുവരെ ചിത്രത്തിലില്ലായിരുന്ന ടിയാന് പിന്നൊന്നും നോക്കേണ്ടി വന്നില്ല. പന്നീര്‍ ശെല്‍വത്തെ നോക്കി മേപ്പടിയാന്‍ മന്ത്രിച്ചു, ഇനി എന്നും സംഭവാമി യൂ….. ഗോ, യൂ…….. ഗോ. ഇനിയിപ്പോ ഒറ്റരാത്രി കൊണ്ട് അണ്ണാഡിഎംകെയെ ഇളക്കിമറിച്ച ജയലളിതയുടെ എക്കാലത്തെയും വിനീത ദാസന്‍ ഒ പന്നീര്‍ശെല്‍വത്തിന്റെ രാഷ്ട്രീയഭാവി എന്താകുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. അമ്മയുടെ റബ്ബര്‍ സ്റ്റാമ്പായി മൂന്ന് തവണ മുഖ്യമന്ത്രിയായ പന്നീര്‍ ശെല്‍വത്തിന് അദ്ദേഹം ഇത്ര സംഭവമാണെന്ന് സ്വയമേ യാതൊരു നിശ്ചയവുമുണ്ടായിരുന്നില്ല താനും. പോരാത്തതിന് ശശികല പോണ പോക്കിന് ജയലളിതയുടെ ശവകുടീരത്തില്‍ ആഞ്ഞടിച്ച് വിടില്ല ഞാനെന്ന് ശപഥം ചെയ്താണ് പോയിരിക്കുന്നത്. ഇനിയിപ്പോ ചിന്നമ്മയുടെ മുഖ്യമന്ത്രിയായി ഇ.പി.എസ് ഇരിക്കുമ്പോള്‍ ഒറ്റവഴിയെ ഒ.പി.എസിനുള്ളൂ. അമ്മയുടെ രാഷ്ട്രീയാവകാശം പിടിച്ചെടുക്കുക. അതാണേല്‍ അത്ര എളുപ്പമല്ല താനും. കൂറുമാറ്റ നിയമ പ്രകാരം അയോഗ്യനായാല്‍ പിന്നെ പഴയ ചായക്കട മാത്രമാകും ശരണം. നനഞ്ഞിടം കുഴിക്കാന്‍ നടക്കുന്ന താമര മുതലാളിമാരെ പോലും ആപത് ഘ്ട്ടങ്ങളില്‍ ആ വഴി കാണാനുമൊക്കില്ല. ശശികലയുടെ വാതില്‍ അടഞ്ഞപ്പോള്‍ പുതിയ രാഷ്ട്രീയ എതിരാളികളാണ് പനീര്‍ശെല്‍വത്തിന്റെ മുന്നില്‍. അധികാരമുള്ള ഇ.പി.എസും അധികാരമൊഴിഞ്ഞ ഒ.പി.എസും തമ്മിലുള്ള നേര്‍യുദ്ധമാണ് ഇനി അണ്ണാഡി.എം.കെയില്‍ വരാനിരിക്കുന്നത്. നഷ്ട സാധ്യത കൂടുതല്‍ എന്തു കൊണ്ടും പന്നീര്‍ശെല്‍വത്തിനാണു താനും. ധര്‍മ്മയുദ്ധം’ തുടരുമെന്നാണ് പന്നീര്‍ശെല്‍വം പറയുന്നത്. ജയലളിതയുള്ള കാലത്ത് എല്ലാ അധാര്‍മികതക്കും കൂട്ടു നിന്ന ടിയാന്‍ ഇനിയിപ്പോ ഏത് ധര്‍മ്മ യുദ്ധമാണാവോ ഉദ്ദേശിച്ചത്?. പനി നീര്‍ വിപ്ലവം നടത്താനിറങ്ങി ഒടുവില്‍ ഉള്ള കഞ്ഞിയിലും പാറ്റ വീഴുമോ എന്നു മാത്രമേ ഇനി അറിയാനുള്ളൂ.
…………………………………………………………
ഒടുവില്‍ ആ വാഗ്ദാനവും സ്വാഹ..അച്ഛേ ദിന്‍ അച്ഛാ ദിന്‍ എന്നൊക്കെ പറഞ്ഞ് നോട്ടിന് കാത്തിരുന്ന കാലത്ത് വാഗ്ദാന പെരുമ്പറക്കാരന്‍ പ്രഖ്യാപിച്ച പ്രസവ ശുശ്രൂഷയ്ക്ക് 6000 രൂപയെന്ന വാഗ്്ദാനം തൊണ്ട തൊടാതെ വിഴുങ്ങാന്‍ പോകുന്നു. പുതു വര്‍ഷമാകുമ്പോള്‍ എന്തേലും പുതുമ വേണ്ടേ എന്നു കരുതി പുതുവര്‍ഷത്തലേന്ന്, നോട്ട് അസാധുവാക്കലിന്റെ 50 നാള്‍ പിന്നിട്ട ശേഷം ദൂരദര്‍ശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് മേരാ പ്യാരാ ദേശ് വാസിയോം എന്ന ആമുഖത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു പ്രസവ ശുശ്രൂഷയ്ക്കുള്ള 6000 രൂപ. പ്രഖ്യാപനം വന്നുവെന്നല്ലാതെ നാളിതു വരെ ഒരാള്‍ക്കു പോലും ഇതു ലഭ്യമായിട്ടില്ലെന്നത് നഗ്നമായ പരമ സത്യം. എല്ലാ പ്രസവത്തിനും 6000 എന്നതിന് പകരം ആദ്യ പ്രസവത്തിന് മാത്രമായി ഇത് ചുരുക്കാനാണ് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. ഇപ്പോ പറയുന്നു ഫണ്ടില്ലെന്ന്. അപ്പോള്‍ പിന്നെ എവിടെ നോക്കിയായിരിക്കും ഇത് പ്രഖ്യാപിച്ചത്. വിത്തൗട്ട് മാത്തമാറ്റിക്‌സ് ഭൂമി ഒരു വട്ടപ്പൂജ്യമാണെന്ന് ഇവരാരും അറിഞ്ഞിരുന്നില്ലയോ. എല്ലാം അറിയുന്ന ഓഫീസായതിനാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വാഗ്ദാനത്തില്‍ നിന്നും പിന്‍മാറുന്ന വിവരവും അറിഞ്ഞിട്ടുണ്ട്. പ്രസവ ശുശ്രൂഷയ്ക്കായി നീക്കിവെച്ച തുക 60 ശതമാനത്തില്‍ നിന്ന് 50ആക്കി ചുരുക്കാനും തീരുമാനമായി. അങ്ങനെ അണ്ണന്റെ വാക്ക് കേട്ട് ആറായിരം മോഹിച്ചവരൊക്കെ ഇപ്പോ ചിന്നമ്മയുടെ അവസ്ഥയിലായി. കൊതിച്ചതൊന്ന് വിധിച്ചത് മറ്റൊന്ന്.
19 വയസിനു മുകളിലുള്ള ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളേയും ഉദ്ദേശിച്ചു കൊണ്ടാണ് പദ്ധതി നടപ്പില്‍ കൊണ്ടു വന്നിരുന്നത്. 2017-2018 വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ പദ്ധതിയ്ക്കായി 2700 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നീക്കിവെച്ചിരുന്നു. എന്നാല്‍ ഓരോ വര്‍ഷവും 2.6 കോടിയിലധികം ജനനം നടക്കുന്നതു കൊണ്ട് കേന്ദ്ര ബജറ്റില്‍ അനുവദിച്ച തുകകൊണ്ട് മാത്രം പദ്ധതി നടപ്പിലാക്കാന്‍ സാധിക്കില്ല. അത് കൊണ്ട് പകുതി സംസ്ഥാനങ്ങള്‍ കൂടി വഹിക്കണമെന്നാണ് പുതിയ വാദം. വര്‍ഷം 16,000 കോടി രൂപയെങ്കിലും ഇതിനായി ആവശ്യമുള്ളതിനാല്‍ സംഗതി ഇവിടം കൊണ്ട് നടക്കില്ലെന്നാണ് കേന്ദ്രത്തിലെ ഏമാന്‍മാര്‍ പറയുന്നത്. 2010 ഒക്ടോബറില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്തെ 650 ജില്ലകളില്‍ ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന എന്ന പേരില്‍ കൊണ്ടു വന്ന പദ്ധതി പേര് മാറ്റി പുതിയ കുപ്പിയില്‍ ഇറക്കിയ മോദി അങ്ങനെ ഇതും ഭംഗിയായി മുക്കിയെന്നു സാരം.

ലാസ്റ്റ് ലീഫ്:
പ്രമുഖ സിനിമാ നടിക്കു നേരെയുണ്ടായ ആക്രമണം ഒറ്റപ്പെട്ട സംഭവമാണെന്നും ഇതു കൊണ്ട് ക്രമസമാധാനം തകര്‍ന്നുവെന്ന് പറയാന്‍ കഴിയില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി. ബലാത്സംഗം, സ്ത്രീകള്‍ക്കെതിരായ അധിക്രമം, മയക്കു മരുന്ന് കടത്ത് തുടങ്ങിയ കേസുകളില്‍ പ്രതികളായ 1850 കുറ്റവാളികളെ വിട്ടയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ക്രമസമാധാനം ഭദ്രമാക്കാനല്ലാതെ പിന്നെന്തിന്.

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending