Connect with us

kerala

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം; സംസ്ഥാന ബജറ്റ് നാളെ

65-ാമത് ബജറ്റിനാണ് നിയമസഭ നാളെ സാക്ഷ്യംവഹിക്കുക.

Published

on

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ 2022-23 വര്‍ഷത്തെ സമ്പൂര്‍ണ ബജറ്റ് നാളെ. രാവിലെ 9ന് നിയമസഭയില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. സമസ്ത മേഖലകളിലും മുരടിപ്പ് അനുഭവപ്പെടുന്നതിനിടെ സംസ്ഥാന ബജറ്റ് നൂതന വരുമാന സങ്കേതങ്ങള്‍ തേടുന്നതിന് പകരം ജനത്തിന് മേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നികുതി വര്‍ധനക്ക് ബജറ്റില്‍ നിര്‍ദേശമുണ്ടാകുമെന്നാണ് സൂചന. കോവിഡ്, തിരഞ്ഞെടുപ്പ് തുടങ്ങിയ കാരണങ്ങളാല്‍ കഴിഞ്ഞ വര്‍ഷം നികുതി വര്‍ധിപ്പിച്ചിരുന്നില്ല. ജി.എസ്.ടി നിരക്കുകളില്‍ മാറ്റം വരുത്താനാകില്ലെങ്കിലും മറ്റ് നികുതികളും നികുതിയേതര വരുമാനവും വര്‍ധിപ്പിക്കാന്‍ നടപടിയുണ്ടാകും.

ക്ഷേമ പെന്‍ഷന്‍ വര്‍ധന, സാമൂഹിക ക്ഷേമത്തിന് മറ്റ് പദ്ധതികള്‍ എന്നിവ പ്രതീക്ഷിക്കുന്നു. കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ നടപടി വന്നേക്കും. തൊഴില്‍ രംഗത്ത് പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് ധനമന്ത്രിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഭൂമിയുടെ ന്യായവില ഉയര്‍ത്തിയേക്കുമെന്ന സൂചനയുമുണ്ട്. ന്യായവില 10 ശതമാനത്തില്‍ കുറയാതെ വര്‍ധിച്ചേക്കും. അതേസമയം സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടാവില്ല. ചെലവ് നിയന്ത്രണത്തിന് കൂടുതല്‍ നടപടി വരും. നികുതി വര്‍ധന വരുമെങ്കിലും ജനങ്ങളുടെ ബിസിനസിനെയോ ഉപജീവനത്തെയോ ബാധിക്കുന്ന രീതിയിലാകില്ലെന്നാണ് ധനവകുപ്പ് സൂചന നല്‍കുന്നത്. കെ റെയില്‍ അടക്കമുള്ള വിവാദ പദ്ധതികളോട് ബജറ്റ് സ്വീകരിക്കുന്ന സമീപനവും ജനം ആകാംക്ഷയോടെ കാത്തിരിക്കുന്നു. വന്‍കിട പദ്ധതി പ്രഖ്യാപനങ്ങള്‍ ഇക്കുറിയും ഒഴിവാക്കിയേക്കും. എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ കടലാസിലൊതുക്കിയ കോവിഡ് പാക്കേജ് ഇത്തവണയും ബജറ്റില്‍ ഇടംനേടിയേക്കും.

സംസ്ഥാനത്ത് ബജറ്റ് അവതരിപ്പിക്കുന്ന പതിനാറാമത്തെ വ്യക്തിയാണ് ബാലഗോപാല്‍. സി. അച്യുതമേനോന്‍ തുടങ്ങി ഇതുവരെ 64 ബജറ്റുകളാണ് കേരള നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ടത്. 1957 ജൂണ്‍ ഏഴിന് അച്യുതമേനോനാണ് സംസ്ഥാനത്തെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത്. 65-ാമത് ബജറ്റിനാണ് നിയമസഭ നാളെ സാക്ഷ്യംവഹിക്കുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

Trending