Connect with us

kerala

‘കല്ലെറിഞ്ഞ്’ സി.പി.എമ്മും സി.പി.ഐയും

Published

on

തിരുവനന്തപുരം: കെ റെയില്‍ വിഷയത്തില്‍ സി.പി.എമ്മും സി.പി.ഐയും രണ്ടുതട്ടിലായതോടെ ബുധനാഴ്ച ചേരുന്ന ഇടതുമുന്നണി യോഗം നിര്‍ണായകം. ജനത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള സര്‍വേ നിര്‍ത്തിവെക്കാന്‍ സി.പി.ഐ ആവശ്യപ്പെട്ടേക്കുമെന്ന സൂചനയാണ് അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.

അതേസമയം പ്രകാശ് ബാബുവിനെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയത് ‘കല്ലിടല്‍ രാഷ്ട്രീയത്തില്‍’ ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നത പുറത്തുവരാന്‍ ഇടയാക്കി. സി.പി.ഐ പറയുന്നതുപോലെ കല്ലിടലില്‍ അവ്യക്തതയില്ലെന്നാണ് കോടിയേരി പ്രതികരിച്ചത്. സാമൂഹിക ആഘാത പഠന കല്ലിടലാണ് ഇപ്പോള്‍ നടക്കുന്നത്. സി.പി. ഐക്ക് തിര്‍പ്പുണ്ടെങ്കില്‍ അതു പറയേണ്ടത് പാര്‍ട്ടി സെക്രട്ടറിയായ കാനം രാജേന്ദ്രനാണെന്നും മറ്റാരെങ്കിലും പറയുന്നത് കാര്യമാക്കുന്നില്ലെന്നുമാണ് കോടിയേരിയുടെ നിലപാട്.

പദ്ധതിയെ സി.പി.ഐ പ്രത്യക്ഷമായി തന്നെ എതിര്‍ക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. പ്രകാശ് ബാബുവിന്റെ പ്രസ്താവനയും സി.പി.ഐ നേതാവായ റവന്യൂമന്ത്രി കെ. രാജന്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുന്നതും സി.പി.എമ്മിനും സര്‍ക്കാരിനും തലവേദന സൃഷ്ടിക്കുന്നു. ജനത്തെ ബുദ്ധിമുട്ടിക്കുന്ന ഒരു പദ്ധതിയും ധൃതിപിടിച്ച് ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.ഐ.
അതേസമയം ഇക്കാര്യത്തില്‍ സി.പി.ഐക്കുള്ളില്‍ രണ്ടഭിപ്രായമുള്ളതായും വിവരങ്ങള്‍ പുറത്തുവരുന്നു. ആദ്യഘട്ടത്തില്‍ പദ്ധതിയെ എതിര്‍ത്ത കാനം പിന്നീട് നിലപാട് മയപ്പെടുത്തിയതില്‍ നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. പ്രകാശ് ബാബുവും പന്ന്യന്‍ രവീന്ദ്രനും അടക്കമുള്ള നേതാക്കള്‍ ജനത്തെ പൊലീസ് മര്‍ദിക്കുന്നതിനോട് യോജിക്കുന്നില്ല. പ്രതിഷേധിക്കുന്നവരെ ആക്ഷേപിക്കുന്നത് കമ്യൂണിസ്റ്റ് ശൈലിയല്ലെന്നും ഇവര്‍ പറയുന്നു.

പ്രാദേശിക തലത്തിലും സി.പി.ഐ നേതാക്കള്‍ പദ്ധതിയെ പരസ്യമായി എതിര്‍ക്കുന്നു. നാട്ടുകാര്‍ക്കൊപ്പം സി.പി.ഐ നേതാക്കളും ഇടതുസഹയാത്രികളും പ്രതിഷേധത്തില്‍ അണിനിരക്കുന്നത് എല്‍.ഡി.എഫിന് ഇനിയും ചര്‍ച്ച ചെയ്യാതിരിക്കാനാവില്ല. താഴേത്തട്ടില്‍ നിന്നുള്ള നേതാക്കളുടെ വികാരം കണ്ടില്ലെന്ന് നടിക്കാന്‍ സി.പി.ഐക്ക് കഴിയില്ല. ഈ സാഹചര്യത്തില്‍ ഇടതുമുന്നണി യോഗത്തില്‍ സി.പി.ഐയും മറ്റ് ഘടകകക്ഷികളും സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ച ആവശ്യപ്പെട്ടേക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ ശക്തമായേക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലര്‍ട്ടുകള്‍

അടുത്ത 3 മണിക്കൂറില്‍ കൊല്ലം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Published

on

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‌റെ മുന്നറിയിപ്പ്. ജൂണ്‍ 12 മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമായേക്കും. ഇതിന്‌റെ ഭാഗമായി ജൂണ്‍ 12 ന് എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 13ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

അതേ സമയം അടുത്ത 3 മണിക്കൂറില്‍ കൊല്ലം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

kerala

കപ്പലപകടം; കണ്ടെയ്നറുകള്‍ കൊച്ചി, കോഴിക്കോട് തീരത്തടിഞ്ഞേക്കും

കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരള തീരത്തിന്റെ സമാന്തരദിശയില്‍ നീങ്ങാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Published

on

കേരള തീരത്തിനു സമീപം ചരകക്കുകപ്പല്‍ തീപിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് കടലില്‍ വീണ കണ്ടെയ്നറുകള്‍ അടുത്ത മൂന്ന് ദിവസത്തില്‍ കൊച്ചിക്കും കോഴിക്കോടിനുമിടയിലെ തീരത്ത് അടിയുമെന്ന് കേന്ദ്ര സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്ര (INCOIS) ത്തിന്റെ മുന്നറിയിപ്പ്. കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരള തീരത്തിന്റെ സമാന്തരദിശയില്‍ നീങ്ങാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, അപകടം നടന്ന കപ്പല്‍ ചാലിന് സമീപമുള്ള മറ്റ് കപ്പലുകള്‍ ജാഗ്രതാനിര്‍ദേശം. സുരക്ഷിതമായ ദൂരത്തില്‍ കടന്നുപോകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തീ നിയന്ത്രണവിധേയമായിട്ടില്ലെങ്കിലും പ്രതികൂല സാഹചര്യം കണക്കിലെടുത്ത് തീയണയ്ക്കല്‍ ഇന്നത്തേക്ക് നിര്‍ത്തിവെച്ചു. കോസ്റ്റ് ഗാര്‍ഡ് ഷിപ്പുകള്‍ക്ക് തീപിടിത്തമുണ്ടായ കപ്പലിനു അടുക്കാന്‍ സാധിക്കുന്നില്ല. കപ്പലിലെ കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീഴുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തീപിടിച്ച കപ്പലില്‍നിന്നു രക്ഷപ്പെട്ട 18 പേരില്‍ രണ്ടു പേരുടെ നില ഗുരുതരമെന്നാണ് വിവരം. നാല് പേരെ ഇനിയും കണ്ടെത്താനായില്ല.

കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തുനിന്നു 44 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് ചരക്കു കപ്പലിനു തീപിടിച്ചത്. മംഗളൂരുവില്‍നിന്നു രക്ഷാപ്രവര്‍ത്തനത്തിനു പോയ കപ്പലില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ചികിത്സ നല്‍കുന്നതിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫിസര്‍ അരുണ്‍ കുമാര്‍ പറഞ്ഞു.

Continue Reading

kerala

എറണാകുളം കാക്കനാട് ജുവനൈല്‍ ഹോമിലെ രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു

ഇന്ന് രാത്രി 7.30 ഓടെയാണ് സംഭവം.

Published

on

എറണാകുളം കാക്കനാട് ജുവനൈല്‍ ഹോമിലെ രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു. ടിവി കാണുന്നതിനിടെ ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് രക്ഷപ്പെട്ടത്. ഇന്ന് രാത്രി 7.30 ഓടെയാണ് സംഭവം. പൊലീസ് അന്വേഷണം തുടങ്ങി.

Continue Reading

Trending