Connect with us

kerala

‘കല്ലെറിഞ്ഞ്’ സി.പി.എമ്മും സി.പി.ഐയും

Published

on

തിരുവനന്തപുരം: കെ റെയില്‍ വിഷയത്തില്‍ സി.പി.എമ്മും സി.പി.ഐയും രണ്ടുതട്ടിലായതോടെ ബുധനാഴ്ച ചേരുന്ന ഇടതുമുന്നണി യോഗം നിര്‍ണായകം. ജനത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള സര്‍വേ നിര്‍ത്തിവെക്കാന്‍ സി.പി.ഐ ആവശ്യപ്പെട്ടേക്കുമെന്ന സൂചനയാണ് അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.

അതേസമയം പ്രകാശ് ബാബുവിനെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയത് ‘കല്ലിടല്‍ രാഷ്ട്രീയത്തില്‍’ ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നത പുറത്തുവരാന്‍ ഇടയാക്കി. സി.പി.ഐ പറയുന്നതുപോലെ കല്ലിടലില്‍ അവ്യക്തതയില്ലെന്നാണ് കോടിയേരി പ്രതികരിച്ചത്. സാമൂഹിക ആഘാത പഠന കല്ലിടലാണ് ഇപ്പോള്‍ നടക്കുന്നത്. സി.പി. ഐക്ക് തിര്‍പ്പുണ്ടെങ്കില്‍ അതു പറയേണ്ടത് പാര്‍ട്ടി സെക്രട്ടറിയായ കാനം രാജേന്ദ്രനാണെന്നും മറ്റാരെങ്കിലും പറയുന്നത് കാര്യമാക്കുന്നില്ലെന്നുമാണ് കോടിയേരിയുടെ നിലപാട്.

പദ്ധതിയെ സി.പി.ഐ പ്രത്യക്ഷമായി തന്നെ എതിര്‍ക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. പ്രകാശ് ബാബുവിന്റെ പ്രസ്താവനയും സി.പി.ഐ നേതാവായ റവന്യൂമന്ത്രി കെ. രാജന്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുന്നതും സി.പി.എമ്മിനും സര്‍ക്കാരിനും തലവേദന സൃഷ്ടിക്കുന്നു. ജനത്തെ ബുദ്ധിമുട്ടിക്കുന്ന ഒരു പദ്ധതിയും ധൃതിപിടിച്ച് ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.ഐ.
അതേസമയം ഇക്കാര്യത്തില്‍ സി.പി.ഐക്കുള്ളില്‍ രണ്ടഭിപ്രായമുള്ളതായും വിവരങ്ങള്‍ പുറത്തുവരുന്നു. ആദ്യഘട്ടത്തില്‍ പദ്ധതിയെ എതിര്‍ത്ത കാനം പിന്നീട് നിലപാട് മയപ്പെടുത്തിയതില്‍ നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. പ്രകാശ് ബാബുവും പന്ന്യന്‍ രവീന്ദ്രനും അടക്കമുള്ള നേതാക്കള്‍ ജനത്തെ പൊലീസ് മര്‍ദിക്കുന്നതിനോട് യോജിക്കുന്നില്ല. പ്രതിഷേധിക്കുന്നവരെ ആക്ഷേപിക്കുന്നത് കമ്യൂണിസ്റ്റ് ശൈലിയല്ലെന്നും ഇവര്‍ പറയുന്നു.

പ്രാദേശിക തലത്തിലും സി.പി.ഐ നേതാക്കള്‍ പദ്ധതിയെ പരസ്യമായി എതിര്‍ക്കുന്നു. നാട്ടുകാര്‍ക്കൊപ്പം സി.പി.ഐ നേതാക്കളും ഇടതുസഹയാത്രികളും പ്രതിഷേധത്തില്‍ അണിനിരക്കുന്നത് എല്‍.ഡി.എഫിന് ഇനിയും ചര്‍ച്ച ചെയ്യാതിരിക്കാനാവില്ല. താഴേത്തട്ടില്‍ നിന്നുള്ള നേതാക്കളുടെ വികാരം കണ്ടില്ലെന്ന് നടിക്കാന്‍ സി.പി.ഐക്ക് കഴിയില്ല. ഈ സാഹചര്യത്തില്‍ ഇടതുമുന്നണി യോഗത്തില്‍ സി.പി.ഐയും മറ്റ് ഘടകകക്ഷികളും സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ച ആവശ്യപ്പെട്ടേക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

മഴയ്ക്കിടെ ചെങ്കല്‍പണയിലെ മണ്ണിടിഞ്ഞാണ് അപകടം

Published

on

കണ്ണരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പയ്യന്നൂര്‍ ഒയോളത്തെ ചെങ്കല്‍പണയിലെ തൊഴിലാളിയായ അസം സ്വദേശി ഗോപാല്‍ വര്‍മന്‍ ആണ് അപകടത്തില്‍ മരിച്ചത്. മഴയ്ക്കിടെ ചെങ്കല്‍പണയിലെ മണ്ണിടിഞ്ഞാണ് അപകടം.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ കണ്ണൂരും കാസര്‍ഗോഡും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും അതിതീവ്ര മഴ ഉണ്ടാകും . രണ്ടു ദിവസത്തിനകം കാലവര്‍ഷം കേരളത്തില്‍ എത്തും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Continue Reading

kerala

കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു

കടുവയെ ഇനിയും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

Published

on

മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു. റാവുത്തര്‍ കാട് ഭാഗത്ത് രണ്ടുകൂടുകളും സുല്‍ത്താന എസ്റ്റേറ്റ് ഭാഗത്ത് ഒരു കൂടും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം ലൈവ് ക്യാമറ നിരീക്ഷണത്തിലാണ്. കടുവയെ ഇനിയും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

കുംകിയാനയെ അടക്കം എത്തിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും കടുവയെ ഇതുവരെ പിടികൂടാനായില്ല. പ്രദേശത്ത് നിരവധി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം പരിശോധിച്ചു വരികയാണ്.

മേയ് 15നാണ് ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവയെക്കണ്ട് കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ പിടിക്കുകയായിരുന്നു.

Continue Reading

kerala

‘ഇനി പാക് വേണ്ട’; മൈസൂര്‍ പാക്കിന്റെ പേര് മാറ്റി; ഇനി മൈസൂര്‍ ശ്രീ

പലഹാരങ്ങളുടെ പേരിലെ പാക്ക് മാറ്റിയെന്നും പകരം ശ്രീ എന്ന് ചേര്‍ത്തെന്നും കടയുടമകള്‍ പറഞ്ഞു.

Published

on

ഇന്ത്യാ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന് പിന്നാലെ മൈസൂര്‍ പാക്കിന്റെ പേര് മാറ്റി ജയ്പൂരിലെ വ്യാപാരികള്‍. മൈസൂര്‍ പാക്കിന്റെ പേര് മാറ്റി മൈസൂര്‍ ശ്രീ എന്നാക്കി. പലഹാരങ്ങളുടെ പേരിലെ പാക്ക് മാറ്റിയെന്നും പകരം ശ്രീ എന്ന് ചേര്‍ത്തെന്നും കടയുടമകള്‍ പറഞ്ഞു.

ഗോണ്ട് പാക്കിന്റെ പേര് ഗോണ്ട് ശ്രീ എന്നും, മോത്തി പാക്ക് എന്ന പലഹാരത്തിന്റെ പേര് ‘മോത്തി ശ്രീ’ എന്നും, മൈസൂര്‍ പാക്കിന്റെ പേര് മൈസൂര്‍ ശ്രീ എന്നുമാണ് മാറ്റിയത്.

മധുരപലഹാരങ്ങളിലെ ‘പാകി’ന്റെ അര്‍ഥം കന്നഡയില്‍ മധുരം എന്നാണ്. കര്‍ണാടകയിലെ മൈസൂരിന്റെ പേരിലാണ് മധുരപലഹാരമായ മൈസൂര്‍ പാക്ക് അറിയപ്പെട്ടിരുന്നത്. ഉപഭോക്താക്കള്‍ തന്നെ പേര് മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടതായാണ് കടയുടമകള്‍ പറയുന്നത്.

Continue Reading

Trending