Connect with us

kerala

സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ നോമിനികളെ തിരുകിക്കയറ്റി കോര്‍പ്പറേറ്റ് താല്പര്യം പരിരക്ഷിക്കാനുള്ള വ്യഗ്രതയിലാണ് കേന്ദ്ര സര്‍ക്കാര്‍: ഇടി മുഹമ്മദ് ബഷീര്‍

ചാര്‍ട്ടേഡ് അക്കൗണ്ടന്റു മാര്‍, കോസ്റ്റ് ആന്‍ഡ് വര്‍ക്ക്‌സ് അക്കൗണ്ടന്റ്മാര്‍, കമ്പനി സെക്രട്ടറിമാര്‍ എന്നിവയ്ക്കായുള്ള നിയമത്തിന്റെ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ നോമിനികളെ തിരുകിക്കയറ്റി കോര്‍പ്പറേറ്റ് താല്പര്യം പരിരക്ഷിക്കാനുള്ള വ്യഗ്രതയിലാണ് കേന്ദ്ര സര്‍ക്കാറെന്ന് മുസ്‌ലിം ലീഗ് എംപി ഇടി മുഹമ്മദ് ബഷീര്‍. ഇത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചാര്‍ട്ടേഡ് അക്കൗണ്ടന്റു മാര്‍, കോസ്റ്റ് ആന്‍ഡ് വര്‍ക്ക്‌സ് അക്കൗണ്ടന്റ്മാര്‍, കമ്പനി സെക്രട്ടറിമാര്‍ എന്നിവയ്ക്കായുള്ള നിയമത്തിന്റെ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതാത് രാജ്യത്തിന്റെ സാഹചര്യത്തില്‍ പുതിയ നിയമനിര്‍മാണങ്ങള്‍ നടക്കുന്നുണ്ട്. ഇന്ത്യയിലും മാറിയ ലോകത്തിന്റെ പ്രസക്തി വെച്ചുകൊണ്ടുള്ള നിയമ നിര്‍മ്മാണങ്ങള്‍ അനിവാര്യമാണ്. ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന നിയമം പ്രഥമ ദൃഷ്ടിയില്‍ നല്ലതാണെന്ന് തോന്നുമെങ്കിലും ധാരാളം അപാകതകളും അമിതാധികാര താല്പര്യങ്ങളും ഉണ്ടെന്ന് ഇടി പറഞ്ഞു.

അച്ചടക്കം ശക്തിയായി നിലനിര്‍ത്തണമെന്നും ഇത്തരം സ്ഥാപനങ്ങളില്‍ സമയബന്ധിതമായി പരാതികള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കണമെന്നും സുതാര്യതയും ഉത്തരവാദിത്തബോധവും ഉറപ്പുവരുത്തണം എന്നുമെല്ലാം നിയമത്തില്‍ പറയുന്നുണ്ടെങ്കിലും ഫലത്തില്‍ നിയമനിര്‍മ്മാണം കൊണ്ട് ഉദ്ദേശിക്കുന്നത് സ്ഥാപനങ്ങളില്‍ സാങ്കേതിക വിദഗ്ധന്മാര്‍ക്ക് പകരം സര്‍ക്കാരിന് താല്പര്യമുള്ള മറ്റുള്ളവരെ തിരുകികയറ്റുകയാണെന്ന് ഇ ടി വ്യ്ക്തമാക്കി. സ്വയംഭരണ സ്ഥാപനങ്ങളുടെ എല്ലാം തലപ്പത്ത് തങ്ങള്‍ക്ക് താല്‍പര്യമുള്ളവരെ തിരുകിക്കയറ്റുന്ന പ്രവണത ഇവിടെ കൂടി വരികയാണെന്നും സ്വയം ഭരണ അവകാശങ്ങളുടെ മേല്‍ പിടിമുറുക്കാനുള്ള ഗവണ്‍മെന്റിന്റെ വ്യഗ്രതയും പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക സ്ഥാപനങ്ങളുടെ അച്ചടക്ക സമിതിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് ഇതുവരെ ഉണ്ടായിരുന്നത് സ്ഥാപനത്തിലെ തന്നെ സാങ്കേതിക വിദഗ്ധരാണ്. തല്‍സ്ഥാനത്ത് ഇപ്പോള്‍ വിദഗ്ദരെ മാറ്റി സര്‍ക്കാരിന് താല്പര്യമുള്ളവരെ നിയമിക്കുകയാണ് ഈ നിയമം ചെയ്യുന്നത്. ഇത് തെറ്റും അനീതിയുമാണ്. ഈ സാഹചര്യത്തില്‍ ഈ ബില്ല് സഭയില്‍ പാസാക്കുന്നതിന് മുന്‍പ് വിശദമായ ചര്‍ച്ചയ്ക്കായി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ഇടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

കൊല്ലം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

Published

on

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യഹര്‍ജിയില്‍ ഇന്ന് വിധി പ്രഖ്യാപിക്കും. കൊല്ലം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

താന്‍ ചെയ്തതു ദേവസ്വം ബോര്‍ഡിന്റെ കൂട്ടുത്തരവാദിത്തമുള്ള തീരുമാനങ്ങളാണെന്ന് പത്മകുമാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. മിനുറ്റ്‌സില്‍ രേഖപ്പെടുത്തിയ കാര്യങ്ങള്‍ എല്ലാവരുടെയും അറിവോടെ നടപ്പിലാക്കിയതാണെന്നും അദ്ദേഹം വാദിക്കുന്നു. കൂടാതെ, തനിക്ക് പ്രായം കൂടിയതിനാല്‍ പരിഗണന നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തിട്ടുണ്ട്. ദ്വാരപാലക ശില്‍പ കേസിലും പ്രതി ചേര്‍ത്തതിനെ തുടര്‍ന്ന് എസ്‌ഐടി പത്മകുമാറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു.

ജാമ്യം തേടി കോടതിയെ സമീപിച്ച മുരാരി ബാബുവിനും കെ.എസ്. ബൈജുവിനും എന്‍. വാസുവിനും നേരത്തെ കോടതി ജാമ്യം നിഷേധിച്ചിരുന്നു.

 

Continue Reading

kerala

നടി ആക്രമിക്കപ്പെട്ട കേസ്: പ്രതികളുടെ ശിക്ഷാവിധി ഇന്ന്

പള്‍സര്‍ സുനി ഉള്‍പ്പെടെ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികള്‍ക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിക്കാന്‍ പോകുന്നു.

Published

on

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ ആറുപ്രതികളുടെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. പള്‍സര്‍ സുനി ഉള്‍പ്പെടെ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികള്‍ക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിക്കാന്‍ പോകുന്നു. ജീവപര്യന്തം ശിക്ഷ ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

രാവിലെ 11 മണിക്ക് കോടതി കേസ് പരിഗണിക്കും. മൊത്തം പത്ത് പേരെതിരായ വിചാരണയില്‍ നടന്‍ ദിലീപ് അടക്കം നാല് പേരെ കോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. ദിലീപിനെ കുറ്റവിമുക്തനാക്കിയ തീരുമാനത്തിനെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് ഇന്ന് ശിക്ഷ അനുഭവിക്കേണ്ടി വരുന്നത്. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഢാലോചന, അന്യായ തടവില്‍ വയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്നയാകാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ഇവര്‍ക്കെതിരെയുണ്ട്.

Continue Reading

kerala

പാലായില്‍ യുവാവ് കുത്തേറ്റ് മരിച്ചു; സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍

വീടു നിര്‍മ്മാണത്തിനായി എത്തിയ വേദിയില്‍ മദ്യലഹരിയില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് ദാരുണ സംഭവത്തിന് വഴിവച്ചത്.

Published

on

കോട്ടയം: പാലാ തെക്കേക്കരയില്‍ നടന്ന കത്തിക്കുത്തില്‍ 29കാരനായ വിപിന്‍ കൊല്ലപ്പെട്ടു. ആലപ്പുഴ കളര്‍കോട് സ്വദേശിയായ വിപിനെ സുഹൃത്ത് കുത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. വീടു നിര്‍മ്മാണത്തിനായി എത്തിയ വേദിയില്‍ മദ്യലഹരിയില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് ദാരുണ സംഭവത്തിന് വഴിവച്ചത്.

ഗുരുതരമായി കുത്തേറ്റ വിപിനെ പാലാ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി ഏകദേശം 9.30ഓടെയാണ് സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് വിപിന്റെ സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍ ആണ്. അന്വേഷണം പുരോഗമിക്കുന്നു.

 

Continue Reading

Trending